Friday, May 4, 2012

ഇതു കേള്‍ക്ക! ഈശ്വരാ എന്നു വിളിച്ചുപോമേതു നിരീശ്വരവാദിയും...


കു­റ്റ­വാ­ളി­ക­ളെ നാ­ടു­ക­ട­ത്തു­ന്ന പതി­വ് പണ്ടു­ണ്ടാ­യി­രു­ന്നു. എന്നാല്‍ ഇന്ത്യന്‍ ശി­ക്ഷാ­നി­യ­മ­ത്തി­ലെ ഭേ­ദ­ഗ­തി­യി­ലൂ­ടെ അത് അവ­സാ­നി­പ്പി­ക്കു­ക­യും പക­രം ജീ­വ­പ­ര്യ­ന്തം തട­വാ­ക്കി മാ­റ്റു­ക­യു­മു­ണ്ടാ­യി. പക്ഷേ, ഒരു നാ­ട്ടി­ലെ സദാ­ചാ­ര­പ്പോ­ലീ­സു­കാര്‍ ഏഴാം ക്ലാ­സ്സില്‍ പഠി­ക്കു­ന്ന ഒരു കു­ഞ്ഞി­നെ " ­വി­ദ്യാ­ല­യം­ കട­ത്താന്‍ " തീ­രു­മാ­നി­ച്ചാ­ലോ­...?
ആ­ല­പ്പുഴ ജി­ല്ല­യി­ലാ­ണ് സം­ഭ­വം. മം­ഗ­ലം എന്ന തീ­ര­ദേശ ഗ്രാ­മ­ത്തില്‍ ഏഴാം ക്ലാ­സ്സില്‍ പഠി­ക്കു­ന്ന ഒരു പെണ്‍ കു­ട്ടി­യെ അയല്‍­ക്കാ­ര­നും വി­വാ­ഹി­ത­നും രണ്ടു­കു­ട്ടി­ക­ളു­ടെ പി­താ­വു­മായ ഒരു­ത്തന്‍ പീ­ഡി­പ്പി­ക്കു­ന്നു. പീ­ഡ­ന­ശേ­ഷം എന്തൊ അസ്വ­സ്ഥത തോ­ന്നി, ഗര്‍­ഭ­മാ­ണെ­ന്ന് ഭയ­ന്ന കു­ട്ടി, ക്ലാ­സ്സി­ലെ കൂ­ട്ടു­കാ­രി­യോ­ട് വി­വ­രം പങ്കു­വെ­ച്ചു. കൂ­ട്ടു­കാ­രി തന്റെ വീ­ട്ടു­കാ­രോ­ട് കാ­ര്യം വെ­ളി­പ്പെ­ടു­ത്തി­.
പി­റ്റേ­ന്ന് വി­വ­ര­മ­റി­ഞ്ഞ കൂ­ട്ടു­കാ­രി­യു­ടെ രക്ഷി­താ­ക്കള്‍ മറ്റു­ള്ള­വ­രെ­യും കൂ­ട്ടി സ്കൂ­ളി­ലെ­ത്തു­ന്നു. പീ­ഡി­പ്പി­ക്ക­പ്പെ­ട്ട ഈ പെണ്‍­കു­ട്ടി­യെ - "ഇ­ത്തി­രി കു­ഴ­പ്പ­മാ­യ" പെണ്‍­കു­ട്ടി­യെ, സ്കൂ­ളില്‍ തു­ടര്‍­ന്ന് പഠി­പ്പി­ച്ചാല്‍ സ്വ­ന്തം കു­ട്ടി­ക­ളെ തങ്ങള്‍ ഇനി സ്കൂ­ളി­ലേ­ക്ക് വി­ടി­ല്ലെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. വനി­താ അദ്ധ്യാ­പ­ക­ര­ട­ക്ക­മു­ള്ള ചില അദ്ധ്യാ­പ­കര്‍ ആ കു­ട്ടി­യു­ള്ള ക്ലാ­സ്സില്‍ തങ്ങള്‍ പോ­കി­ല്ലെ­ന്ന് പ്ര­ഖ്യാ­പി­ക്കു­ന്നു­.
പ­തി­നാ­റു വയ­സ്സ് പൂര്‍­ത്തി­യാ­കാ­ത്ത പെണ്‍­കു­ട്ടി­യു­മാ­യി സമ്മ­ത­ത്തോ­ടു­കൂ­ടി ലൈം­ഗിക ബന്ധ­ത്തി­ലേര്‍­പ്പെ­ട്ടാല്‍ പോ­ലും അത് ജീ­വ­പ­ര്യ­ന്തം തട­വു­കി­ട്ടാ­വു­ന്ന കൊ­ടും കു­റ്റ­കൃ­ത്യ­മാ­ണെ­ന്നും, പതി­നാ­റു­വ­യ­സ്സില്‍ താ­ഴെ­യു­ള്ള കു­ട്ടി­ക­ളു­ടെ ലൈം­ഗിക അവ­ബോ­ധ­മി­ല്ലാ­യ്മ ഒരു കു­റ്റ­മ­ല്ലെ­ന്നും അത് ചൂ­ഷ­ണം ചെ­യ്യു­ന്ന­താ­ണ് കു­റ്റ­മെ­ന്നും ഒക്കെ­യു­ള്ള പു­സ്തക വ്യാ­ഖ്യാ­ന­ങ്ങള്‍­ക്ക് പ്ര­ബു­ദ്ധ­രായ ഈ രക്ഷി­താ­ക്ക­ളി­ലും അദ്ധ്യാ­പ­ക­രി­ലും യാ­തൊ­രു സ്വാ­ധീ­ന­വും ഉണ്ടാ­ക്കാ­നാ­യി­ല്ലെ­ന്ന് ചു­രു­ക്കം. ഗത്യ­ന്ത­ര­മി­ല്ലാ­തെ ഹെ­ഡ്മാ­സ്റ്റര്‍ ടി­.­സി നല്‍­കി കു­ട്ടി­യെ സ്കൂ­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ടു­ന്നു­.
കു­ട്ടി­ക­ളെ കാ­ത്തി­രി­ക്കു­ന്ന സമീ­പ­ത്തു­ള്ള ഒരു സം­സ്കൃ­തം സ്കൂ­ളില്‍ ഈ കു­ട്ടി­യെ ചേര്‍­ക്കു­ന്നു. പക്ഷേ പഴ­യ­സ്കൂ­ളി­ലെ ദു­രാ­ചാ­ര­ഗു­ണ്ട­കള്‍ വി­ട്ടി­ല്ല. പു­തിയ സ്കൂ­ളി­ലെ­യും ആ പ്ര­ദേ­ശ­ത്തെ ആക­മാ­ന­വു­മു­ള്ള സദാ­ചാ­രം സം­ര­ക്ഷി­ക്കാന്‍ പ്ര­തി­ജ്ഞാ­ബ­ദ്ധ­രായ അവ­രി­ലൊ­രാള്‍ അങ്ങോ­ട്ട് ഫോണ്‍ ചെ­യ്യു­ന്നു. "അ­വള്‍ കു­ഴ­പ്പ­ക്കാ­രി­യാ­ണ് പറ­ഞ്ഞു­വി­ട്ടാല്‍ നി­ങ്ങള്‍­ക്കു കൊ­ള്ളാം­...” അന്നു വൈ­കി­ട്ട് തന്നെ പു­തിയ സ്കൂ­ളില്‍ നി­ന്നും കു­ട്ടി­യെ കെ­ട്ടു­കെ­ട്ടി­ക്കു­ന്നു. ഗത്യ­ന്ത­ര­മി­ല്ല­തെ പാ­വം മാ­താ­പി­താ­ക്കള്‍ മക­ളെ പു­ന­ലൂ­രു­ള്ള മറ്റൊ­രു സ്കൂ­ളില്‍ ചേര്‍­ക്കു­ന്നു. അവി­ടു­ത്തെ സദാ­ചാ­രം സം­ര­ക്ഷി­ക്കാ­നും പഴയ സ്കൂ­ളി­ലെ മാ­ന്യ­ന്മാര്‍ ഇട­പെ­ടു­ന്നു. ­പെണ്‍­കു­ട്ടി­ വീ­ണ്ടും പു­റ­ത്ത്.
വി­വ­ര­മ­റി­ഞ്ഞ് പഴയ സ്കൂ­ളി­ലെ മനു­ഷ്യ­പ്പ­റ്റു­ള്ള ഒരു ടീ­ച്ചര്‍ ആല­പ്പു­ഴ­യി­ലെ വി­ദ്യാ­ഭ്യാസ പ്ര­വര്‍­ത്ത­ക­രെ വി­ളി­ച്ച് അന്വേ­ഷി­ക്കു­ന്നു: "സാ­റേ ആ കു­ഞ്ഞി­ന് ഏതെ­ങ്കി­ലും സ്കൂ­ളില്‍ പഠി­ക്കാ­നു­ള്ള ഏര്‍­പ്പാ­ടു­ണ്ടാ­ക്കാ­മോ­...?"
ക­ഥ­യു­ടെ മറു­ഭാ­ഗം­
മ­റ്റ­വ­നെ എന്തു ചെ­യ്തു ?
"­ക­ഴി­ഞ്ഞ­തു കഴി­ഞ്ഞി­ല്ലേ­... ഭാ­ര്യ­യും കു­ട്ടി­ക­ളു­മാ­യി താ­മ­സി­ക്കു­ന്ന അവ­നെ ഇനി പീ­ഡി­പ്പി­ച്ചി­ട്ട് എന്തു­കാ­ര്യം" നാ­ട്ടു­കാ­രു­ടെ­യും അദ്ധ്യാ­പ­ക­രു­ടെ­യും പോ­ലീ­സി­ന്റെ­യും പത്ര­ക്കാ­രു­ടെ­യും ഒരേ സ്വ­ര­ത്തി­ലു­ള്ള മറു­പ­ടി­.
ന­മ്മു­ടെ സമൂ­ഹ­ത്തില്‍ നീ­തി നട­പ്പാ­ക്ക­പ്പെ­ടു­ന്നു. ഇര­കള്‍­ക്ക­ല്ല, വേ­ട്ട­ക്കാ­ര­ന്.
ഇ­വി­ടെ ഒരു കു­ട്ടി­യെ സ്കൂ­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ടു­ന്ന­തി­നു­ള്ള നട­പ­ടി­ക്ര­മ­ങ്ങ­ളോ നി­യ­മ­ങ്ങ­ളോ ആരും പരി­ഗ­ണി­ച്ചു­കാ­ണു­ന്നി­ല്ല. കു­ട്ടി­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍, പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍ ...!!! "അ­ങ്ങ­നെ­യൊ­ക്കെ­യു­ണ്ട് " എന്ന് ആരും സ്മ­രി­ച്ചു­പോ­ലും കാ­ണു­ന്നി­ല്ല.
കൌ­മാ­ര­പ്രാ­യം എത്തു­ന്ന­തി­ന് മുന്‍­പേ ­പ­ഠ­നം­ മു­ട­ങ്ങി വീ­ട്ടി­ലി­രി­ക്കേ­ണ്ടി വരു­ന്ന ഒരു ബാ­ലി­ക­യു­ടെ അവ­സ്ഥ ആരും ചി­ന്തി­ക്കു­ന്നു പോ­ലു­മി­ല്ല. ദാ­രു­ണ­മായ ഒരു സം­ഭ­വ­ത്തി­നു ശേ­ഷം തന്റെ പഠ­നം തു­ട­രാ­നും സ്വാ­ഭാ­വിക ജീ­വി­ത­ത്തി­ലേ­ക്ക് മട­ങ്ങി­വ­രാ­നു­മു­ള്ള ഒരു പെണ്‍­കു­ട്ടി­യു­ടെ അവ­സ­രം അങ്ങ­നെ തു­ല­യ­ന്നു­.
ഇ­നി അവള്‍ നട­ന്നു­പോ­കു­മ്പോള്‍ പണ്ടൊ­രു­ത്തന്‍ പീ­ഡി­പ്പി­ച്ച­താ­ണ് എന്ന അട­ക്കം പറ­ച്ചി­ലി­നു പു­റ­മേ, സ്കൂ­ളില്‍ നി­ന്നും പു­റ­ത്താ­ക്ക­പ്പെ­ട്ട­വള്‍ എന്ന മു­ദ്ര­കൂ­ടി അവ­ളു­ടെ മേല്‍ ചാര്‍­ത്ത­പ്പെ­ടു­ന്നു. മാം­സ­ദാ­ഹ­ത്തി­ന്റെ പരാ­ക്ര­മ­നി­മി­ഷ­ങ്ങള്‍ കാ­ലം ഓര്‍­മ്മ­ക­ളില്‍ നി­ന്ന് മാ­യ്‌­ച്ചേ­ക്കാം. പക്ഷേ പഠി­ക്കാ­നാ­യി­ല്ല എന്ന യാ­ഥാര്‍­ത്ഥ്യം അവ­ളെ ജീ­വി­ത­കാ­ലം മു­ഴു­വന്‍ വേ­ട്ട­യാ­ടു­മെ­ന്ന­ത് തീര്‍­ച്ച. തന്റെ പ്രാ­യ­ത്തി­ലു­ള്ള (പ­തി­നൊ­ന്ന് വയ­സ്സു­ള്ള) മറ്റ് കു­ഞ്ഞു­ങ്ങള്‍ സന്തോ­ഷ­പൂര്‍­വ്വം സ്കൂ­ളി­ലേ­ക്കോ­ടു­മ്പോള്‍ വീ­ടി­ന് മു­ന്നി­ലി­രു­ന്ന് തന്റെ ദുര്‍­വ്വി­ധി ഓര്‍­ത്ത് കര­യാന്‍ മാ­ത്ര­മേ അവള്‍­ക്ക് കഴി­യൂ­... "വി­ധി­"­യെ­ക്കു­റി­ച്ചൊ­ക്കെ മന­സ്സി­ലാ­ക്കാ­നു­ള്ള കഴി­വ് ആ കു­ഞ്ഞി­ന് ഉണ്ടാ­കു­മോ ആവോ­?
ആ സ്കൂ­ളി­ലെ ഗംഗ ടീ­ച്ച­റു­ടെ ചോ­ദ്യ­മി­താ­ണ്: "ച­ങ്കു­റ­പ്പു­ള്ള സ്കൂ­ള­ധി­കൃ­ത­രെ" പരി­ച­യ­മു­ള്ള­വ­രാ­രെ­ങ്കി­ലും ഉണ്ടോ ആ കു­ട്ടി­യെ ഒന്നു സഹാ­യി­ക്കാന്‍...
അ­ഡ്വ. ടി­.­കെ സു­ജി­ത്

No comments:

Post a Comment