Sunday, May 6, 2012

പി.പത്മരാജന്‍: പൂച്ച പുറത്തുചാടുന്നു



മ­ല­യാ­ള­സി­നി­മ­യില്‍ ഒരു കള്‍­ട്ടോ ഐക്ക­ണോ ആയി മാ­റിയ ആളാ­ണ് തി­ര­ക്ക­ഥാ­കൃ­ത്തും സം­വി­ധാ­യ­ക­നു­മാ­യി­രു­ന്ന ­പി പത്മ­രാ­ജന്‍. അദ്ദേ­ഹ­ത്തി­ന്റെ സി­നി­മ­ക­ളാ­ണ് ഇവി­ടെ ഇന്നും കൊ­ണ്ടാ­ട­പ്പെ­ടു­ന്ന­ത്. മി­ക­ച്ച സി­നി­മാ­എ­ഴു­ത്തു­കാ­രന്‍ തന്നെ­യാ­യി­രു­ന്നു പത്മ­രാ­ജന്‍. മി­ക­ച്ച സം­വി­ധാ­യ­കന്‍ എന്ന് അദ്ദേ­ഹ­ത്തി­ന്റെ രച­ന­ക­ളി­ന്മേല്‍ മറ്റു­ള്ള­വര്‍ സം­വി­ധാ­നം നിര്‍­വ­ഹി­ച്ച ചി­ത്ര­ങ്ങ­ളു­മാ­യി താ­ര­ത­മ്യം ചെ­യ്താല്‍ പറ­യാ­നാ­കു­മോ എന്നു സം­ശ­യം.
എ­ന്താ­യാ­ലും പത്മ­രാ­ജ­നെ തൊ­ട്ടു­ക­ളി­ച്ചാല്‍ അക്ക­ളി തീ­ക്ക­ളി എന്ന­താ­ണ് നമ്മു­ടെ സമൂ­ഹ­ത്തി­ന്റെ രീ­തി. അതു­കൊ­ണ്ടു­ത­ന്നെ ഇവി­ടെ, ഈ സൈ­റ്റില്‍ എഴു­തിയ റി­വ്യൂ­ക­ളില്‍ പല­തി­ലും കമ­ന്റി­ട്ട­വര്‍ ആ തീ­ക്ക­ളി­ക്കു ധൈ­ര്യ­മു­ണ്ടെ­ങ്കില്‍ കാ­ണ­ട്ടെ അവ്വ­ക്ക­രേ എന്ന് പല­വ­ട്ടം എഴു­തി പ്ര­കോ­പി­ക്കു­വാന്‍ നോ­ക്കി­യി­ട്ടു­ണ്ട്. തെ­റി­ക്കു­ത്ത­രം മു­റി­പ്പ­ത്തല്‍ എന്നു മന­സ്സില്‍ മന്ദ­ഹ­സി­ക്കു­ക­യ­ല്ലാ­തെ കൊ­ന്ന­യേ­തു മാ­ട്ട­യി­ലു­ണ്ട് എന്ന­ന്വേ­ഷി­ച്ചു­പോ­കു­ന്ന ശീ­ലം പണ്ടേ­യി­ല്ല. എന്നാ­ലും പത്മ­രാ­ജ­നെ ഒന്നു കയ­റി പഠി­ച്ചു­ക­ള­ഞ്ഞാ­ലോ എന്നു­ത­ന്നെ തോ­ന്നാ­തി­രു­ന്നി­ല്ല.
അ­തി­നാല്‍, പഴയ ചില ചി­ത്ര­ങ്ങള്‍ വീ­ണ്ടും കണ്ടു, കഥ­കള്‍ വാ­യി­ച്ചു, ഓര്‍­മ­യില്‍ ഉള്ളവ വാ­രി­പ്പെ­റു­ക്കി­യെ­ടു­ത്തു, തി­ര­ക്ക­ഥ­കള്‍ വാ­യി­ച്ചു, അങ്ങ­നെ പഠി­ച്ചും നയി­ച്ചും എത്തി­ച്ചേര്‍­ന്ന പോ­യി­ന്റു­ക­ളാ­ണി­വി­ടെ പങ്കു­വ­യ്ക്കു­ന്ന­ത്. എന്റെ­യൊ­രു വാ­യന - അങ്ങ­നെ കണ്ടാല്‍ മതി. ഈ വാ­യ­ന­യില്‍ ­പ­ത്മ­രാ­ജന്‍ എന്ന പ്ര­തി­ഭ­യു­ടെ ചാ­ക്കില്‍­നി­ന്നു പൂ­ച്ച പു­റ­ത്തു­ചാ­ടു­ന്നു­ണ്ടോ എന്നൊ­രു സം­ശ­യം­. 
എ­ഴു­പ­തു­ക­ളു­ടെ പാ­തി­ക്കി­പ്പു­റ­വും എണ്‍­പ­തു­ക­ളു­ടെ തു­ട­ക്ക­ത്തി­ലു­മാ­യി നി­ല­വില്‍­വ­ന്ന മദ്ധ്യ­വര്‍­ത്തി­സി­നി­മ­യാ­ണ് പത്മ­രാ­ജ­ന്റെ തട്ട­കം. മദ്ധ്യ­വര്‍­ത്തി­സി­നി­മ­യി­ലെ ഏറ്റ­വും ശക്ത­നായ ചല­ച്ചി­ത്ര­കാ­രന്‍ എന്നു പല­പാ­ടു പറ­യ­പ്പെ­ടു­ന്നു. മദ്ധ്യേ­യി­ങ്ങ­നെ പോ­കു­വാ­ന്നു പറ­യു­ന്ന­ത് നാ­യു­ടെ പള്ള­യ്ക്ക് കവു­ങ്ങിന്‍­പാള ചാ­രി­വ­യ്ക്കു­ന്ന­പോ­ലെ ഒരേര്‍­പ്പാ­ടാ­ണ്. അല്ലെ­ങ്കില്‍ കയ്യാ­ല­പ്പു­റ­ത്തി­രി­ക്കു­ന്ന തേ­ങ്ങ­പോ­ലെ ഒര­വ­സ്ഥ. നാ­യൊ­ന്ന­ന­ങ്ങി­യാല്‍ കവു­ങ്ങിന്‍­പാള നി­ല­ത്ത്; കാ­റ്റൊ­ന്ന­ടി­ച്ചാല്‍ കൊ­ട്ട­ത്തേ­ങ്ങ­യും. രണ്ടി­നും ഏതെ­ങ്കി­ലും ഒരു വശ­ത്തേ­ക്കു ചെ­രി­ഞ്ഞേ മതി­യാ­വൂ­.
അ­തൊ­രു­ത­രം അങ്ക­ലാ­പ്പാ­ണ്. ഏതു ലാ­പ്പി­ലും കേ­റി പി­ടി­കൂ­ടു­ന്നൊ­രു ഭൂ­തം. വി­ട്ടു­വീ­ഴ്‌­ച­ക­ളി­ല്ലാ­ത്ത ­സി­നി­മ വേ­ണോ അല്ല, വി­ട്ടാല്‍ വീ­ഴു­ന്ന സി­നിമ വേ­ണോ എന്ന ഇരു­ത­ല­വാള്‍ ടൈ­പ്പ് ശങ്ക. ഈ ശങ്ക­കള്‍­ക്കി­ട­യില്‍ ആടി­നി­ന്ന ശങ്ക­രാ­ടി­മാ­രാ­യി­രു­ന്നു മദ്ധ്യ­വര്‍­ത്തി­സി­നി­മാ­ക്കാര്‍. അതു കെ­.­ജി­.­ജോര്‍­ജാ­യാ­ലും ഭര­ത­നാ­യാ­ലും പത്മ­രാ­ജ­നാ­യാ­ലും­.

സം­വി­ധാ­യ­കന്‍ എന്ന നി­ല­യി­ലു­ള്ള പത്മ­രാ­ജ­ന്റെ ആദ്യ­ചി­ത്രം പെ­രു­വ­ഴി­യ­മ്പ­ല­മാ­ണ്. ആ ചി­ത്രം തി­യ­റ്റ­റു­ക­ളില്‍ ഓടി­യി­ല്ലെ­ങ്കി­ലും, നിര്‍­മാ­താ­വി­ന് ആ അര്‍­ത്ഥ­ത്തില്‍ നഷ്ട­മു­ണ്ടാ­ക്കി­യെ­ങ്കി­ലും ദേ­ശീയ അവാര്‍­ഡു­ക­ള­ട­ക്കം നേ­ടി­ക്കൊ­ണ്ട്, ഒരു പ്ര­ധാ­ന­ചി­ത്ര­മാ­യി മാ­റു­ക­യും നിര്‍­മാ­ണ­ച്ചെ­ല­വ് തി­രി­ച്ചു­പി­ടി­ക്കു­ക­യും ചെ­യ്തു. എന്നാല്‍, രണ്ടാ­മ­തു സം­വി­ധാ­നം ചെ­യ്ത ചി­ത്ര­മായ ഒരി­ട­ത്തൊ­രു ഫയല്‍­വാന്‍ പാ­ടേ തി­ര­സ്ക­രി­ക്ക­പ്പെ­ട്ടു. വി­ദേ­ശ­മേ­ള­ക­ളില്‍ പോ­ലും പു­ര­സ്കൃ­ത­മാ­യെ­ങ്കി­ലും പത്മ­രാ­ജ­ന്റെ ഏറ്റ­വു­മേ­റെ­യാ­യി പ്രേ­ക്ഷ­ക­തി­ര­സ്കാ­രം ഏറ്റു­വാ­ങ്ങാന്‍ ഇട­യായ ചി­ത്ര­മാ­ണ് ഒരി­ട­ത്തൊ­രു ഫയല്‍­വാന്‍. പത്മ­രാ­ജ­നെ പ്രേ­ക്ഷ­കര്‍ പാ­ടേ തി­ര­സ്ക­രി­ച്ച മറ്റു രണ്ടു ചി­ത്ര­ങ്ങള്‍ അര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തി­ലും മൂ­ന്നാം­പ­ക്ക­വു­മാ­ണ്.
ഫ­യല്‍­വാ­ന്റെ പരാ­ജ­യം പത്മ­രാ­ജ­നെ സ്വ­യം മാ­റാന്‍ പ്രേ­രി­പ്പി­ച്ചു എന്ന­താ­ണു കാ­ണു­വാന്‍ സാ­ധി­ക്കു­ന്ന­ത്. കള്ളന്‍ പവി­ത്ര­നില്‍ ജന­പ്രീ­തി നേ­ടി­യി­രു­ന്ന നെ­ടു­മു­ടി വേ­ണു, ഭര­ത്‌ ഗോ­പി എന്നീ നട­ന്മാ­രെ­യും, നവം­ബ­റി­ന്റെ നഷ്‌­ട­ത്തില്‍ പ്ര­താ­പ്‌ പോ­ത്ത­നെ­യും തെ­ന്നി­ന്ത്യന്‍ താ­ര­റാ­ണി മാ­ധ­വി­യെ­യും തന്റെ താ­ര­നി­ര­യില്‍ ചേര്‍­ത്തു­കൊ­ണ്ട് പത്മ­രാ­ജന്‍ വഴി­യു­ടെ മദ്ധ്യേ നട­ക്കു­മ്പോള്‍ തന്റെ ഓരം ചാ­യ്‌­വ് എങ്ങോ­ട്ടെ­ന്ന് ഒരു തീര്‍­പ്പില്‍, ഒത്തു­തീര്‍­പ്പില്‍ എത്തി­.
തു­ടര്‍­ന്നു­ള്ള സി­നി­മ­യില്‍ താ­ര­പ­രി­വേ­ഷ­ത്തി­ലേ­ക്ക് കയ­റി­ത്തു­ട­ങ്ങിയ മമ്മൂ­ട്ടി­യെ നാ­യ­ക­നാ­ക്കു­ക­യാ­ണ് പത്മ­രാ­ജന്‍. പാ­ല­വ­ന­ച്ചോ­ലൈ­ക­ളി­ലെ അഭി­ന­യ­ത്തി­ലൂ­ടെ വന്‍­ശ്ര­ദ്ധ നേ­ടിയ നാ­യി­ക­ന­ടി­യും കമല്‍­ഹാ­സ­ന്റെ ജ്യേ­ഷ്ഠ­പു­ത്രി­യു­മായ സു­ഹാ­സി­നി­യെ­യാ­ണ് നാ­യി­ക­യാ­ക്കി­യ­ത്. ആ ചി­ത്ര­ത്തി­ലൂ­ടെ, ഹി­റ്റാ­കു­ന്ന പാ­ട്ടു­ക­ളെ സി­നി­മ­യു­ടെ അവി­ഭാ­ജ്യ­ഘ­ട­ക­മാ­ക്കു­ന്ന ജന­പ്രി­യ­സി­നി­മാ­പ­തി­വി­ലേ­ക്കും അദ്ദേ­ഹം പൂര്‍­ണ­മാ­യി മു­ഴു­കി­.
ആ­ദ്യ­മാ­യി പത്മ­രാ­ജന്‍ പാ­ട്ട് സി­നി­മ­യില്‍ ഉപ­യോ­ഗി­ക്കു­ന്ന­ത് കൂ­ടെ­വി­ടെ­ക്കു തൊ­ട്ടു­മുന്‍­പെ­ടു­ക്കു­ന്ന നവം­ബ­റി­ന്റെ നഷ്ട­ത്തി­ലാ­ണ്. അപ്പോ­ഴും കലാ­സി­നി­മ­ക­ളോ­ട് ആഭി­മു­ഖ്യം പു­ലര്‍­ത്തി­യി­രു­ന്ന എം­ബി­എ­സി­നെ­യാ­ണ് സം­ഗീ­തം ഏല്പി­ച്ച­ത്. എഴു­ത്ത് വല്ല­പ്പോ­ഴും എഴു­തു­ന്ന പൂ­വ­ച്ച­ലി­നെ­യും എന്നാല്‍, കൂ­ടെ­വി­ടെ­യില്‍ ഒഎന്‍­വി­യെ­യും അക്കാ­ല­ത്ത് പ്ര­തിഭ അറി­യി­ച്ചു­വ­ന്ന ജോണ്‍­സ­ണെ­യും ടീ­മാ­ക്കി. പി­ന്നീ­ട്‌ ഒരി­ക്ക­ലും സൂ­പ്പര്‍­താ­ര­ങ്ങ­ളി­ല്ലാ­തെ­യോ സൂ­പ്പര്‍ പാ­ട്ടു­കൂ­ട്ടു­കെ­ട്ടു­ക­ളി­ല്ലാ­തെ­യോ പത്മ­രാ­ജന്‍ സി­നി­മ­യെ­ടു­ത്തി­ട്ടി­ല്ല.
അ­പ­ര­നില്‍ ജയ­റാ­മെ­ന്ന പു­തു­മു­ഖ­ത്തെ നാ­യ­ക­നാ­ക്കി­യെ­ങ്കി­ലും ആള്‍ മി­മി­ക്രി­യി­ലെ സൂ­പ്പര്‍­താ­ര­മാ­യി­രു­ന്നു. പോ­രാ­ത്തി­ന് ശോ­ഭ­ന, പാര്‍­വ­തി, മധു തു­ട­ങ്ങിയ താ­ര­ങ്ങ­ളെ­യും ആ ചി­ത്ര­ത്തില്‍ ഉള്‍­പ്പെ­ടു­ത്തി. ഞാന്‍ ഗന്ധര്‍­വ­നി­ലാ­ണ് പി­ന്നൊ­രു പു­തു­മു­ഖം വരു­ന്ന­ത്. നി­തീ­ഷ് ഭര­ദ്വാ­ജ്. മഹാ­ഭാ­ര­ത­ത്തി­ലെ കൃ­ഷ്ണ­നെ­ന്ന നി­ല­യില്‍ ഇന്ത്യ­യൊ­ട്ടു­ക്ക് സൂ­പ്പര്‍­താ­ര­പ­രി­വേ­ഷം നേ­ടിയ ആളാ­യി­രു­ന്നു നി­തീ­ഷ്. അവി­ടെ­യും പു­തു­മു­ഖ­പ്പോ­രാ­യ്മ വല്ല­തും വന്നാല്‍ പരി­ഹ­രി­ക്കാന്‍ ചി­ത്ര­ത്തില്‍  സു­പര്‍­ണ­യെ­യും അവ­രു­ടെ നഗ്ന­ത­യെ­യും പത്മ­രാ­ജന്‍ വി­ജ­യ­ഘ­ട­ക­ങ്ങ­ളാ­യി ഉപ­യോ­ഗ­പ്പെ­ടു­ത്തി­.
പ­ത്മ­രാ­ജന്‍ എന്ന രച­യി­താ­വി­നെ­യോ ചല­ച്ചി­ത്ര­കാ­ര­നെ­യോ അവ­ഹേ­ളി­ക്കുക ഇവി­ടെ ലക്ഷ്യ­മ­ല്ല. അദ്ദേ­ഹ­ത്തി­ന്റെ രച­ന­ക­ളു­ടെ സവി­ശേ­ഷ­ത­ക­ളും മി­ക­വു­ക­ളും തീര്‍­ച്ച­യാ­യും പരി­ഗ­ണ­നാര്‍­ഹ­ങ്ങള്‍ തന്നെ­യാ­ണ്. പക്ഷേ, ഇതു­കൊ­ണ്ടൊ­ന്നും പത്മ­രാ­ജ­നി­ലെ ചില നിര്‍­ണാ­യ­ക­വ­ശ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യ­പ്പെ­ടാ­തി­രു­ന്നു­കൂ­ടാ. മല­യാ­ള­സി­നി­മ­യു­ടെ ഗതി­പ­രി­ണാ­മ­ങ്ങ­ളെ­യും വളര്‍­ച്ച­ത­ളര്‍­ച്ച­ക­ളെ­യും കു­റി­ച്ചു­ള്ള ചരി­ത്ര­നിര്‍­മാ­ണ­ത്തില്‍ ആ ചര്‍­ച്ച­യ്‌­ക്കാ­കും കൂ­ടു­തല്‍ സ്ഥാ­ന­മു­ണ്ടാ­കു­ക.
പ­രി­മി­തി­കള്‍, പരാ­ധീ­ന­ത­കള്‍, പ്ര­ശ്ന­മേ­ഖ­ല­കള്‍ ...
ക­ലാ­സി­നിമ ആഭി­മു­ഖ്യ­പ­ര­മാ­യോ (ക­ബ­നീ­ന­ദി ചു­വ­ന്ന­പ്പോള്‍, ഒരേ തൂ­വല്‍­പ്പ­ക്ഷി­കള്‍ ) വി­മര്‍­ശ­പ­ര­മാ­യോ (മു­ഖാ­മു­ഖം, പോ­ക്കു­വെ­യില്‍, ഓര്‍­മ­കള്‍ ഉണ്ടാ­യി­രി­ക്ക­ണം) കൈ­കാ­ര്യം ചെ­യ്‌ത രാ­ഷ്‌­ട്രീ­യ­പ­ര­ത­യു­ടെ സമ്പൂര്‍­ണ്ണ­മായ നി­രാ­ക­ര­ണം, സാ­ങ്കേ­തി­ക­ത­യു­ടെ­യും സാ­ങ്കേ­തി­ക­ക­ല­യാ­യ­തു കൊ­ണ്ടു­ത­ന്നെ സി­നി­മ­യ്‌­ക്കു സാ­ധി­ക്കു­ന്ന സാ­ങ്കേ­തി­ക­ശി­ല്‌­പ­പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ­യും നേ­രേ കാ­ട്ടിയ ഉദാ­സീ­ന­ത, ചല­ച്ചി­ത്ര­കാ­ര­നെ­ന്ന നി­ല­യില്‍ സാ­ഹി­ത്യ­ത്തോ­ടു കാ­ട്ടിയ കടു­ത്ത ആധ­മര്‍­ണ്യ­പ്ര­വ­ണ­ത, മൗ­ലി­ക­ര­ച­ന­കള്‍ സൃ­ഷ്‌­ടി­ക്കു­ന്ന­തില്‍ കാ­ണാ­വു­ന്ന ഗണ്യ­മായ അഭാ­വ­ങ്ങള്‍, ജന­പ്രി­യ­ത­യു­ടെ പു­തു­ഘ­ട­ക­ങ്ങ­ളെ സൃ­ഷ്‌­ടി­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തോ­ടൊ­പ്പം അതി­ന്റെ വി­ല­കു­റ­ഞ്ഞ സാ­ധ്യ­ത­ക­ളെ ഉപ­യോ­ഗി­ച്ച്‌ വാ­ണി­ജ്യ­വി­ജ­യം വരി­ക്കാ­നു­ള്ള അട­ക്കാ­നാ­വാ­ത്ത അഭി­ലാ­ഷം എന്നി­ങ്ങ­നെ ചില ഘട­ക­ങ്ങ­ളാ­ലും പത്മ­രാ­ജന്‍ ചല­ച്ചി­ത്ര­ങ്ങള്‍ ശ്ര­ദ്ധ­യര്‍­ഹി­ക്കു­ന്നു­ണ്ട്‌.
ഇ­തി­നൊ­ക്കെ­പ്പു­റ­മേ, ദലി­ത്‌ വി­രു­ദ്ധ­വും, സ്‌­ത്രീ­വി­രു­ദ്ധ­വു­മായ ചില ഇട­ങ്ങള്‍ കൂ­ടി പത്മ­രാ­ജ­പ്ര­തിഭ വഹി­ക്കു­ന്നു­ണ്ടെ­ന്നും വാ­യി­ക്ക­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു­.
പ­ത്മ­രാ­ജ­ന്റെ രച­ന­യി­ലോ സം­വി­ധാ­ന­ത്തി­ലോ ഉള്ള ഒരു സി­നി­മ­യി­ലും മു­ഖം­വ­രാ­ത്ത ചില കഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു പറ­യാം ആദ്യം­.
ചി­ത്രം: ഇട­വേള (സം­വി­ധാ­നം: മോ­ഹന്‍)
ഇ­ട­വേ­ള­യു­ടെ തി­ര­ക്ക­ഥ­യില്‍ നി­ന്ന്‌:
സീന്‍ അഞ്ച്‌
ക്യാ­മ്പ­സ്‌ - പകല്‍
കോ­ളേ­ജി­ന്റെ പരി­സ­ര­ത്തെ ആളൊ­ഴി­ഞ്ഞ റോ­ഡി­ലൂ­ടെ സൈ­ക്കി­ളു­കള്‍ ഉത്സാ­ഹ­ത്തി­ലാ­ണ്‌.
വ­ഴി­യില്‍ കട­ന്നു­പോ­കു­ന്ന ഒന്നു­ര­ണ്ടു നാ­ടന്‍ 'പൂ­ച്ച'­ക­ളെ നോ­ക്കി രവി ചൂ­ളം­കു­ത്തി­.
അ­വ­രില്‍ ഒരു­വള്‍ തി­രി­ഞ്ഞു­നോ­ക്കി. രവി­യു­ടെ ആക്ഷന്‍ കണ്ട്‌ ആട്ടി. പൊ­ട്ടി­ച്ചി­രി­ക്കു­ന്ന രവി. തി­രി­ഞ്ഞു­നോ­ക്കി ചവി­ട്ടു­ന്ന തോ­മ­സ്‌.
സാ­മി - മി­ക്‌­സ­ഡ്‌ കോ­ളേ­ജ്‌ ആയി­രു­ന്നെ­ങ്കില്‍ ഇവ­റ്റി­ന്റെ­യൊ­ക്കെ ചവി­ട്ടു വാ­ങ്ങേ­ണ്ടി വരു­മാ­യി­രു­ന്നോ?
അ­ലോ­ഷ്യ­സ്‌ തി­രി­ഞ്ഞു­നോ­ക്കി. അക­ലു­ന്ന കറു­ത്ത സു­ന്ദ­രി­ക­ളു­ടെ സമൃ­ദ്ധ­മായ ചല­ന­ങ്ങള്‍ നോ­ക്കി-
അ­ലോ­ഷ്യ­സ്‌ : എനി­ക്കീ ഇന­ത്തോ­ടാ കമ്പം­...
കു­റ­ച്ചു­മു­ന്നി­ലാ­യി എതി­രേ കട­ന്നു­വ­രു­ന്ന സാ­രി ചു­റ്റിയ മെ­ലി­ഞ്ഞ രണ്ടു പെണ്‍­കു­ട്ടി­ക­ളെ നോ­ക്കി-
അ­ലോ­ഷ്യ­സ്‌ : ദാ, അതൊ­ക്കെ എന്താ, കു­റേ നെ­റം­ള്ള സാ­രി­യു­ണ്ടെ­ന്നു­വ­ച്ചി­ട്ട്‌?...
പ­റ­ഞ്ഞു­തീ­രു­മ്പോ­ഴേ­ക്കും അവര്‍ ആ പെണ്‍­കു­ട്ടി­ക­ളു­ടെ അടു­ത്താ­യി. അവര്‍ ഏതാ­ണ്ട്‌ റോ­ഡി­ന്റെ നടു­വി­ലൂ­ടെ­യാ­ണ്‌ നട­ന്നു­വ­രു­ന്ന­ത്‌. രണ്ടു സൈ­ക്കി­ളു­ക­ളും അവ­രെ വലം­വ­ച്ചു (ഇ­രു­വ­ശ­ത്തു­കൂ­ടി­യും­). പെണ്‍­കു­ട്ടി­കള്‍ ഞെ­ട്ടി­പ്പോ­യി.
ര­വി പൊ­ട്ടി­ച്ചി­രി­ച്ചു­.
(­പേ­ജ്‌ 422, പത്മ­രാ­ജ­ന്റെ പ്രി­യ­പ്പെ­ട്ട തി­ര­ക്ക­ഥ­കള്‍ - ഡി­.­സി­.­ബു­ക്‌­സ്‌ 2004)
മ­ദ്ധ്യ­തി­രു­വി­താം­കൂ­റി­ലും മറ്റും വള­രെ­ക്കാ­ല­മാ­യി ദലി­ത­രെ പരി­ഹ­സി­ച്ചു വി­ശേ­ഷി­പ്പി­ക്കാന്‍ മറ്റു ജാ­തി­ക്കാര്‍ ഉപ­യോ­ഗി­ച്ചു­വ­രു­ന്ന ഒരു വാ­ക്കാ­ണ്‌ പൂ­ച്ച­യെ­ന്ന­ത്‌. ഈ വാ­ക്കി­ന്റെ ചരി­ത്രം അന്വേ­ഷി­ക്കേ­ണ്ട ഒന്നാ­ണ്‌. സം­വ­ര­ണ­ത്തി­ലൂ­ടെ അവര്‍­ണ­രെ സമു­ദ്ധ­രി­ക്കാന്‍ ശ്ര­മി­ച്ച ഭര­ണ­ഘ­ട­നാ­ശി­ല്‌­പി­ക­ളോ­ടു­ള്ള ഈര്‍­ഷ്യ­യും വി­ദ്വേ­ഷ­വും മൂ­ലം പട്ടി­ക­ജാ­തി-പട്ടി­ക­വര്‍­ഗ്ഗം എന്ന വി­ശേ­ഷ­ണ­പ­ദ­ത്തെ പട്ടി­ക­ളും പൂ­ച്ച­ക­ളു­മെ­ന്നാ­ക്കി പറ­യു­ക­യും പി­ന്നീ­ട­ത്‌ പൂ­ച്ച­കള്‍ എന്നാ­യി മാ­റു­ക­യും ചെ­യ്‌­ത­താ­ണെ­ന്നു കരു­തു­ന്നു. ഏതാ­യാ­ലും കോ­ട്ട­യം, ആല­പ്പു­ഴ, കൊ­ല്ലം ഭാ­ഗ­ങ്ങ­ളില്‍ പൂ­ച്ച­വി­ളി ഇന്നും സര്‍­വ­സാ­ധാ­ര­ണ­മാ­ണ്‌.
ഈ ലേ­ഖ­ക­ന്റെ അറി­വില്‍­പ്പെ­ട്ട രണ്ടു കാ­ര്യ­ങ്ങള്‍ ഇവി­ടെ പറ­യ­ട്ടെ. ദലി­ത്‌ ക്രി­സ്‌­ത്യാ­നി­യായ ഒരു കോ­ള­ജ­ദ്ധ്യാ­പ­ക­ന്‌ ജോ­ലി­കി­ട്ടി­യ­തി­നോ­ടു­ള്ള അമര്‍­ഷം പ്ര­ക­ടി­പ്പി­ക്കാന്‍ ആ അദ്ധ്യാ­പ­കന്‍ ക്ലാ­സില്‍ വന്ന­പ്പോള്‍, മേ­ശ­പ്പു­റ­ത്തു പൂ­ച്ച­യെ വച്ച സം­ഭ­വ­മു­ണ്ടാ­യി­ട്ടു­ണ്ട്‌. പഠി­പ്പി­ക്കാന്‍ തു­ട­ങ്ങിയ ആദ്യ­വര്‍­ഷ­ങ്ങ­ളില്‍ നി­ര­ന്ത­ര­മാ­യി തനി­ക്കു ക്ലാ­സു­മു­റി­യില്‍ നി­ന്നു പൂ­ച്ച­ക­ര­ച്ചി­ലു­കള്‍ നേ­രി­ടേ­ണ്ടി­വ­ന്നി­ട്ടു­ണ്ടെ­ന്നും ആ അദ്ധ്യാ­പ­കന്‍ ഓര്‍­ക്കു­ന്നു­ണ്ട്‌. ഈ ലേ­ഖ­ക­നു പരി­ച­യ­മു­ള്ള  ദലി­ത്‌ ക്രി­സ്‌­ത്യാ­നി­യായ ഒരു പാ­വ­പ്പെ­ട്ട കു­ടും­ബ­ത്തി­ലെ പയ്യ­നെ അയല്‍­വാ­സി നി­ര­ന്ത­ര­മാ­യി പൂ­ച്ച­ക­ളെ­ന്നു വി­ളി­ച്ചു കളി­യാ­ക്കി, സഹി­കെ­ട്ട്‌ പയ്യന്‍ അവ­രെ അടി­ക്കു­ക­യും, അടി­ക്കെ­തി­രെ മാ­ത്രം പോ­ലീ­സ്‌ കേ­സെ­ടു­ക്കു­ക­യും ഗതി­കെ­ട്ട്‌ ദലി­ത്‌ കു­ടും­ബം വീ­ടു­വി­റ്റു­പോ­കു­ക­യും ചെ­യ്‌ത ഒരു സം­ഭ­വ­വു­മു­ണ്ടാ­യി­ട്ടു­ണ്ട്‌. ആ പയ്യ­നെ പോ­ലീ­സ് കേ­സില്‍ നി­ന്ന് വി­ടു­വി­ക്കാന്‍ ശ്ര­മം നട­ത്താ­നി­ട­യാ­യ­തു­കൊ­ണ്ടാ­ണ് ഈ വി­വ­രം നേ­രി­ട്ടു­ള്ള അനു­ഭ­വ­മാ­യ­ത്. ആദ്യം പറ­ഞ്ഞ അദ്ധ്യാ­പ­കന്‍ ഇതെ­ഴു­തു­ന്ന­യാ­ളെ പഠി­പ്പി­ച്ചി­ട്ടു­ള്ള­തു­കൊ­ണ്ടും­.
ഈ രണ്ടു സം­ഭ­വ­ങ്ങ­ളും എടു­ത്തു­പ­റ­യാന്‍ കാ­ര­ണം, പൂ­ച്ച എന്ന പദം/ വി­ശേ­ഷ­ണം അത്ര നിര്‍­ദോ­ഷ­മ­ല്ല എന്നു തെ­ളി­യി­ക്കാന്‍ വേ­ണ്ടി­യാ­ണ്‌.
എണ്‍­പ­തു­ക­ളില്‍ സജീ­വ­മാ­യി­രു­ന്ന പൂ­വാ­ല­കൗ­മാ­ര­മാ­ണ്‌ ഇട­വേള എന്ന ചി­ത്ര­ത്തി­ന്റെ പ്ര­മേ­യം. അക്കാ­ല­ത്ത്‌ മേല്‍­പ്പ­റ­ഞ്ഞ ഇട­ങ്ങ­ളില്‍ കവ­ല­ക­ളി­ലെ പൂ­വാ­ല­ന്മാര്‍ ഉപ­യോ­ഗി­ച്ചി­രു­ന്ന രണ്ടു പദ­ങ്ങ­ളാ­ണ്‌ പൂ­ച്ച­യും കള­റും. പൂ­ച്ച­യാ­ണെ­ന്നോ കള­റാ­ണെ­ന്നോ, ദൂ­രെ നി­ന്നു­വ­രു­ന്ന പെണ്‍­കു­ട്ടി­ക­ളെ നോ­ക്കി കവ­ല­ക്കു­മാ­ര­ന്മാര്‍ മൊ­ഴി­യാ­ടി­യി­രു­ന്നു. കടും­നി­റ­മു­ള്ള വസ്‌­ത്ര­ങ്ങ­ളാ­ണ്‌ ദലി­ത്‌ പെണ്‍­കു­ട്ടി­കള്‍ ധരി­ക്കു­ന്ന­തെ­ന്നും അത­വ­രു­ടെ കറു­പ്പി­ന്റെ അപ­കര്‍­ഷം കു­റ­യ്‌­ക്കാ­നാ­ണെ­ന്നും നി­റ­പ്പ­കി­ട്ടു കണ്ട്‌ തെ­റ്റി­ദ്ധ­രി­ക്ക­രു­തെ­ന്നും വ്യം­ഗ്യം. ഇപ്പ­റ­ഞ്ഞ രണ്ടു പദ­ങ്ങ­ളും ഇട­വേ­ള­യു­ടെ തി­ര­ക്ക­ഥാ­ഭാ­ഗ­ത്തു കാ­ണാം (നാ­ടന്‍ 'പൂ­ച്ച'­ക­ളെ നോ­ക്കി രവി ചൂ­ളം­കു­ത്തി, അതൊ­ക്കെ എന്താ, കു­റേ നെ­റം­ള്ള സാ­രി­യു­ണ്ടെ­ന്നു­വ­ച്ചി­ട്ട്‌?...)
ച­ല­ച്ചി­ത്ര­ത്തില്‍ രണ്ടു കറു­ത്ത സ്‌­ത്രീ­ക­ളെ­ക്കാ­ണി­ക്കു­ന്ന­തി­നേ­ക്കാള്‍ ഗൗ­ര­വ­മു­ണ്ട്‌ തി­ര­ക്ക­ഥ­യില്‍ പത്മ­രാ­ജന്‍ ആ രം­ഗ­ത്ത്‌ ദലി­ത്‌ സ്‌­ത്രീ­ക­ളാ­ണ്‌ എന്നു സം­വി­ധാ­യ­ക­നെ തെ­ര്യ­പ്പെ­ടു­ത്താന്‍ പൂ­ച്ച­കള്‍ എന്ന പദ­മു­പ­യോ­ഗി­ക്കു­ന്ന­ത്‌. ഇട­വേ­ള­യി­ലെ പ്ര­സ്‌­തു­ത­രം­ഗ­ത്തി­ന്റെ ദൃ­ശ്യ­വ­ത്‌­ക്ക­ര­ണം ശ്ര­ദ്ധി­ക്കു­ക. പൂ­ച്ച­കള്‍ എന്ന പ്ര­യോ­ഗ­ത്തി­ന്‌ സം­വി­ധാ­യ­കന്‍ മോ­ഹന്‍ നല്‌­കു­ന്ന ഭാ­ഷ്യം­.
കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി സ്‌­ത്രീ­ക­ളെ­ന്നോ മറ്റോ തോ­ന്നി­പ്പി­ക്കു­ന്ന, അത്യാ­വ­ശ്യം പ്രാ­യ­മു­ള്ള, രണ്ടു കറു­ത്ത സ്‌­ത്രീ­ക­ളു­ടെ പിന്‍­ഭാ­ഗ­ദൃ­ശ്യ­മാ­ണ്‌ ഇട­വേള എന്ന സി­നി­മ­യില്‍ മേല്‍­പ്പ­റ­ഞ്ഞ തി­ര­ക്ക­ഥാ­ഭാ­ഗ­ത്തി­ന്റെ ദൃ­ശ്യ­വ­ത്‌­ക്ക­ര­ണ­ത്തില്‍ കാ­ണു­ന്ന­ത്‌. അവ­രെ­ത്തു­ടര്‍­ന്ന്‌ നി­റ­മു­ള്ള വേ­ഷ­ങ്ങ­ള­ണി­ഞ്ഞ രണ്ടു മെ­ലി­ഞ്ഞ കറു­ത്ത പെണ്‍­കു­ട്ടി­ക­ളും വരു­ന്നു. മോ­ഹ­ന്‌ പൂ­ച്ച­യെ­ന്താ­ണെ­ന്ന്‌ എത്ര കൃ­ത്യ­മാ­യി പി­ടി­കി­ട്ടി; അല്ലെ­ങ്കില്‍ പത്മ­രാ­ജന്‍ പി­ടി­കി­ട്ടി­ച്ചു­!
കേ­ര­ള­ത്തില്‍ ഏറ്റ­വും കൂ­ടു­തല്‍ അം­ഗീ­ക­രി­ക്ക­പ്പെ­ട്ട പത്മ­രാ­ജന്‍ ചി­ത്ര­മാ­ണ്‌ തൂ­വാ­ന­ത്തു­മ്പി­കള്‍. ഈ ചി­ത്ര­ത്തില്‍ ജയ­കൃ­ഷ്‌­ണന്‍ ഏര്‍­പ്പെ­ടു­ന്ന അനേ­കം പ്ര­വൃ­ത്തി­ക­ളെ ചല­ച്ചി­ത്ര­കാ­രന്‍ പി­ന്തു­ട­രു­ന്നു. നാ­ട്ടി­ലും നഗ­ര­ത്തി­ലും രണ്ടു വ്യ­ത്യ­സ്‌­ത­മു­ഖ­ങ്ങ­ളു­ള്ള ഒരു ഇര­ട്ട­വ്യ­ക്തി­ത്വ­മാ­ണ്‌ ജയ­കൃ­ഷ്‌­ണന്‍. നാ­ട്ടി­ലെ­യും നഗ­ര­ത്തി­ലെ­യും ബന്ധ­ങ്ങ­ളെ അയാള്‍ തന്റെ ആവ­ശ്യ­ങ്ങള്‍­ക്കാ­യി കൂ­ട്ടി­യി­ണ­ക്കാ­റി­ല്ല. ചി­ത്ര­ത്തി­ലു­ട­നീ­ളം നോ­ക്കി­യാല്‍ കാ­ണാം, ഒരേ­യൊ­രു കാ­ര്യ­ത്തി­നാ­ണ്‌ അയാള്‍ അതു തെ­റ്റി­ക്കു­ന്ന­ത്‌. നാ­ട്ടില്‍­പ്ര­ഭു­വായ ജയ­കൃ­ഷ്‌­ണ­ന്റെ മാ­ളി­ക­വീ­ടി­ന്റെ മുന്‍­ഭാ­ഗ­ത്ത്‌ നി­ല­കൊ­ള്ളു­ന്ന ഒരു കു­ടി­കി­ട­പ്പു­കാ­ര­നെ തു­ര­ത്താന്‍­വേ­ണ്ടി മാ­ത്രം­.
ജ­ഗ­തി ശ്രീ­കു­മാര്‍ അവ­ത­രി­പ്പി­ക്കു­ന്ന കഥാ­പാ­ത്രം ജയ­കൃ­ഷ്‌­ണ­ന്റെ കു­ടി­കി­ട­പ്പു­കാ­ര­നാ­ണ്‌. കു­ടി­കി­ട­പ്പു­കാ­ര­ന്റെ വീ­ടും ജയ­കൃ­ഷ്‌­ണ­ന്റെ മാ­ളി­ക­യും ഒരു­മി­ച്ചു നമു­ക്കു കാ­ണാ­വു­ന്ന ഒരു സീ­നു­ണ്ട്‌ ചി­ത്ര­ത്തില്‍. ചെ­ളി­കെ­ട്ടിയ മു­റ്റ­മു­ള്ള ചെ­റ്റ­ക്കു­ടി­ലി­ന്റെ പി­ന്നില്‍ കൂ­റ്റന്‍ മണി­മാ­ളി­ക. ആ മാ­ളി­ക­യെ ഒരു­ത­ര­ത്തി­ലും ശല്യ­പ്പെ­ടു­ത്തു­ന്നി­ല്ല ചെ­റ്റ­ക്കു­ടില്‍. വഴി തട­സ്സ­പ്പെ­ടു­ത്തു­ക­യോ ആഭാ­സം കാ­ണി­ക്കു­ക­യോ ഒന്നും കു­ടി­കി­ട­പ്പു­കാ­രന്‍ ചെ­യ്യു­ന്നു­മി­ല്ല. പക്ഷേ, തന്റെ വീ­ടി­ന്റെ ഭം­ഗി­ക്ക്‌ ചെ­റ്റ­ക്കു­ടില്‍ ഒരു കള­ങ്ക­മാ­ണെ­ന്ന്‌ ജയ­കൃ­ഷ്‌­ണന്‍ കരു­തു­ന്നു. അതു­കൊ­ണ്ടു­മാ­ത്രം അയാ­ള­ത്‌ നീ­ക്കം ചെ­യ്യാന്‍ ശ്ര­മി­ക്കു­ന്നു­.
ഒ­റ്റ­യ്‌­ക്ക്‌ എത്ര ശ്ര­മി­ച്ചി­ട്ടും, കു­ടി­കി­ട­പ്പു­കാ­ര­നെ മര്‍­ദ്ദി­ച്ചി­ട്ടു­പോ­ലും അതു സാ­ദ്ധ്യ­മാ­കാ­തെ വരു­മ്പോ­ഴാ­ണ്‌ അയാള്‍ നഗ­ര­ത്തി­ലെ ബന്ധ­ങ്ങള്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­ത്‌. നഗ­ര­സു­ഹൃ­ത്തു­ക്ക­ളു­ടെ സഹാ­യ­ത്തോ­ടെ അയാള്‍ കു­ടി­കി­ട­പ്പു­കാ­ര­നെ കെ­ട്ടി­വ­രി­ഞ്ഞു കാ­റില്‍ കയ­റ്റി­ക്കൊ­ണ്ടു­പോ­കു­ന്നു. അയാ­ളെ ഡാ­മില്‍ കെ­ട്ടി­ത്താ­ഴ്‌­ത്തു­മെ­ന്നു ഭീ­ഷ­ണി­പ്പെ­ടു­ത്തി­യും പരി­ഹ­സി­ച്ചും ബലം പ്ര­യോ­ഗി­ച്ചും കു­ടി­കി­ട­പ്പു­സ്ഥ­ല­മു­പേ­ക്ഷി­ച്ചു­പോ­കാന്‍ സമ്മ­തി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. അയാ­ളെ വെ­റു­തെ ഇറ­ക്കി­വി­ടു­ക­യ­ല്ല, കൂ­ടു­തല്‍ നല്ല സ്ഥ­ലം നല്‌­കി മാ­റ്റി­പ്പാര്‍­പ്പി­ക്കു­ക­യാ­ണെ­ന്ന നാ­യ­ക­ന്യാ­യം സം­ഗ­തി­യു­ടെ ഗൗ­ര­വം കു­റ­യ്‌­ക്കു­ന്നി­ല്ല.
ഇ­തേ സി­നി­മ­യില്‍­ത്ത­ന്നെ ജയ­കൃ­ഷ്‌­ണ­ന്റെ ഒരു നഗ­ര­സു­ഹൃ­ത്താ­ണ്‌ തങ്ങള്‍. തങ്ങ­ളു­ടെ (ബാ­ബു നമ്പൂ­തി­രി) പണി മാ­മാ­പ്പ­ണി­യാ­ണ്‌. വേ­ശ്യാ­വൃ­ത്തി­യി­ലേ­ക്കു പെണ്‍­കു­ട്ടി­ക­ളെ അയ­യ്‌­ക്കാന്‍ തയ്യാ­റാ­കേ­ണ്ടി­വ­രു­ന്ന പെണ്‍­കു­ട്ടി­ക­ളു­ള്ള കു­ടും­ബ­ങ്ങ­ളെ കണ്ടെ­ത്തു­ക­യും അവി­ടെ നി­ന്ന്‌ പെണ്‍­കു­ട്ടി­ക­ളെ 'ഫീല്‍­ഡി­'­ലി­റ­ക്കു­ക­യും ചെ­യ്യല്‍. ഈ ഫീല്‍­ഡി­ലി­റ­ക്ക­ലി­ന്‌ ഒരി­ക്കല്‍ തങ്ങ­ളെ സഹാ­യി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ട്‌ ജയ­കൃ­ഷ്‌­ണന്‍. തങ്ങള്‍ എന്നു മാ­ത്രം വി­ളി­ക്ക­പ്പെ­ടു­ന്ന ഈ കഥാ­പാ­ത്ര­ത്തി­ന്റെ പേ­രെ­ന്തു­കൊ­ണ്ട്‌ തങ്ങ­ളെ­ന്നാ­യി എന്ന­ത്‌ സം­ശ­യാ­സ്‌­പ­ദ­മാ­ണ്‌.
ജ­യ­കൃ­ഷ്‌­ണ­ന്റെ ചെ­യ്‌­തി­കള്‍ വീ­ര­പ്ര­വൃ­ത്തി­ക­ളാ­യാ­ണ്‌ സി­നിമ കാ­ട്ടു­ന്ന­ത്‌. അയാള്‍ ക്ലാ­ര­യെ വേ­ശ്യാ­വൃ­ത്തി­യി­ലേ­ക്ക്‌ വി­ളി­ച്ചി­റ­ക്കു­ന്നു. അവ­ളു­ടെ കന്യ­കാ­ത്വം കവ­രു­ന്നു. മറ്റൊ­രു പെണ്‍­കു­ട്ടി­യോ­ട്‌ ഇഷ്‌­ടം തോ­ന്നു­മ്പോള്‍ അവ­ളെ കോ­ള­ജില്‍ ചെ­ന്ന്‌ കാ­ണു­ക­യും അവള്‍ അനി­ഷ്‌­ടം കാ­ട്ടു­മ്പോള്‍ അവ­ളു­ടെ മൂ­ല­ക്കു­രു­വി­നെ­പ്പ­റ്റി കോ­ള­ജി­ലെ ആള്‍­ക്കൂ­ട്ട­ത്തില്‍ പ്ര­ഖ്യാ­പി­ച്ചു മട­ങ്ങു­ക­യും ചെ­യ്യു­ന്നു. നാ­ട്ടി­ലെ മ്മ­ടെ കു­ട്ട്യേ­... അവള്‍­ക്ക്‌ ടൗ­ണി­ല്‌ മറ്റേ­താ പണി­യെ­ന്ന്‌ കൂ­ട്ടു­കാ­ര­നായ ഋഷി­യെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു­.
തൂ­വാ­ന­ത്തു­മ്പി­ക­ളി­ലെ ഇര­ട്ട­വ്യ­ക്തി­ത്വം ഹാ­ങ്‌ഓ­വ­റാ­ക്കി­മാ­റ്റിയ അനേ­കം ചല­ച്ചി­ത്ര­ങ്ങള്‍ പില്‍­ക്കാ­ല­ത്ത്‌ മല­യാ­ള­ത്തി­ലു­ണ്ടാ­യി. പ്ര­ധാ­ന­മാ­യും രഞ്‌­ജി­ത്‌ തി­ര­ക്ക­ഥ­യെ­ഴു­തിയ ദേ­വാ­സു­രം, ആറാം തമ്പു­രാന്‍, ഉസ്‌­താ­ദ്‌ എന്നീ ചി­ത്ര­ങ്ങള്‍. ഈ ചി­ത്ര­ങ്ങ­ളി­ലെ കഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം­ത­ന്നെ ഫ്യൂ­ഡല്‍ തെ­മ്മാ­ടി­ത്ത­തി­ന്റെ സു­വി­ശേ­ഷ­ങ്ങ­ളാ­യി­ട്ടാ­ണ്‌ വി­ല­യി­രു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള­ത്‌.

കന്യ­കാ­ത്വ­ഭ­ഞ്‌­ജ­ന­മോ സ്‌­ത്രീ­യു­ടെ ജാ­ര­സം­സര്‍­ഗ­തൃ­ഷ്‌­ണ­യോ ഭര്‍­തൃ­നി­ഷേ­ധ­മോ കു­ഴ­പ്പം പി­ടി­ച്ച­ത­ല്ല എന്ന്‌ പത്മ­രാ­ജന്‍ കരു­തു­ന്ന­താ­യി ചി­ല­യി­ട­ങ്ങ­ളില്‍ തോ­ന്നി­യേ­ക്കാം. അതു­പോ­ലെ സ്‌­ത്രീ­മ­ന­സ്സി­ന്റെ ബല­ങ്ങ­ളെ നി­രീ­ക്ഷി­ക്കാന്‍ ചി­ല­പ്പോ­ഴെ­ങ്കി­ലും അദ്ദേ­ഹം ഉദ്യു­ക്ത­നാ­യി­ട്ടു­മു­ണ്ട്‌. പക്ഷേ, ഇവ എല്ലാ­യ്‌­പോ­ഴും കാ­ണാ­നാ­വു­ന്നി­ല്ല. ജയ­കൃ­ഷ്‌­ണന്‍ (മോ­ഹന്‍­ലാല്‍) ക്ലാ­ര­യു­മാ­യു­ള്ള (സു­മ­ല­ത) ആദ്യ­ര­തി­ക്കു­ശേ­ഷം അവ­ളു­ടെ കന്യ­കാ­ത്വ­മാ­ണ്‌ താന്‍ കവര്‍­ന്നെ­ന്ന­റി­ഞ്ഞ്‌ ഈശ്വ­രാ എന്നു വി­ല­പി­ക്കു­ന്നു­ണ്ട്‌.
സാ­മ്പ്ര­ദാ­യി­ക­മായ മു­റ­പ്പെ­ണ്ണ്‌ - പ്രേ­മം - വി­വാ­ഹ­മാ­ണ്‌ ജയ­കൃ­ഷ്‌­ണ­ന്റെ അടി­സ്ഥാ­ന­സ­ങ്ക­ല്‌­പം. എന്നാല്‍, ക്ലാ­ര­യു­ടെ കന്യ­കാ­ത്വ­ഭ­ഞ്‌­ജ­ക­നെ­ന്ന നി­ല­യില്‍ അവ­ളെ വി­വാ­ഹം കഴി­ക്കാന്‍ ജയ­കൃ­ഷ്‌­ണന്‍ തയ്യാ­റാ­ണ്‌. എന്നാല്‍, ആ സാ­മ്പ്ര­ദാ­യി­ക­ത്വ­ത്തെ നി­ഷേ­ധി­ച്ച്‌ അയാ­ളു­ടെ ­ജീ­വി­തം­ മാ­റ്റാ­നു­ള്ള ധൈ­ര്യ­മ­ല്ല; അയാ­ളു­ടെ ജീ­വി­ത­ത്തില്‍ നി­ന്ന്‌ ഇറ­ങ്ങി­പ്പോ­കാ­നു­ള്ള ധൈ­ര്യ­മാ­ണ്‌ ക്ലാര കാ­ട്ടു­ന്ന­ത്‌. എന്നാല്‍, അവള്‍ ഒറ്റ­യ്‌­ക്കാ­കു­ന്നു­മി­ല്ല. ഒരു റി­ട്ട­യേ­ഡ്‌ പട്ടാ­ള­ക്കാ­രന്‍ മദ്ധ്യ­വ­യ­സ്‌­ക­നെ കണ്ടെ­ത്തി, ജയ­കൃ­ഷ്‌­ണ­ന്‌ കു­റ്റ­ബോ­ധ­വി­മു­ക്തി നല്‌­കി­യ­തി­നു­ശേ­ഷ­മേ അവള്‍ വി­ട­വാ­ങ്ങു­ന്നു­ള്ളൂ. ഈ രീ­തി­യില്‍ സഹ­ന­ഭാ­രം ചു­മ­ന്നും ആണൊ­രു­ത്ത­നെ കു­റ്റ­ബോ­ധ­ത്തി­ന്റെ കാ­ര്യ­ത്തി­ലും സ്ഖ­ല­ന­ത്തി­നു സഹാ­യി­ക്കേ­ണ്ടി­വ­രി­ക­യാ­ണ് പാ­വം ക്ലാ­ര­യ്ക്ക്. ഈ ക്ലാ­ര­യെ­യാ­ണ് മല­യാ­ളി­കള്‍ സ്ത്രൈ­ണ­സ­മ്പൂര്‍­ണ­ത­യെ­ന്നു വാ­ഴ്ത്തി, പത്മ­രാ­ജ­നെ പര­മ­വി­ശു­ദ്ധ­നാ­ക്കു­ന്ന­ത്.
തൂ­വാ­ന­ത്തു­മ്പി­ക­ളു­ടെ റി­ലീ­സിം­ഗ്‌ കാ­ല­ത്തെ പര­സ്യം ഇങ്ങ­നെ­യാ­യി­രു­ന്നു. ജയ­കൃ­ഷ്‌­ണന്‍ രാധ (പാര്‍­വ­തി) യു­മാ­യി സം­സാ­രി­ക്കു­ന്ന സ്റ്റില്‍. താ­ഴെ, ആ രം­ഗ­ത്തെ ജയ­കൃ­ഷ്‌­ണ­ന്റെ സം­ഭാ­ഷ­ണം എഴു­തി­യി­രി­ക്കു­ന്നു: നീ­യും കൂ­ടി എന്നെ കൈ­വി­ട്ടാല്‍ ഐ വില്‍ റൂ­യിന്‍...
ജ­യ­കൃ­ഷ്‌­ണ­ന്റെ നാ­ശ­വി­മു­ക്തി­യാ­ണ്‌ ചി­ത്ര­ത്തി­ന്റെ അടി­സ്ഥാ­ന­പ്ര­മേ­യം. അതി­നി­ട­യില്‍ ക്ലാ­ര­യും രാ­ധ­യും അപ്ര­സ­ക്ത­മാ­കു­ന്നു എന്ന­താ­ണ്‌ വൈ­ചി­ത്ര്യം. തന്നെ ഇറി­റ്റേ­റ്റു ചെ­യ്യി­ക്കു­ന്ന നാ­യ­ക­നെ അവ­സാ­നം പ്രേ­മി­ച്ചു­പോ­കു­ന്ന ടൈ­പ്പു­ക­ഥാ­പാ­ത്ര­മാ­ണ്‌ ഈ ചി­ത്ര­ത്തി­ലെ രാ­ധ. ജയ­കൃ­ഷ്‌­ണ­ന്റെ രാ­ധ, കൃ­ഷ്ണ­ന്റെ രാധ തന്നെ. കു­ശു­മ്പി­യും നി­സ്സ­ഹാ­യ­യും, പു­രു­ഷ­ന്റെ പര­സ്‌­ത്രീ­സം­ഗ­മം വേ­ദ­ന­യോ­ടെ അം­ഗീ­ക­രി­ക്കേ­ണ്ടി വരു­ന്ന­വ­ളു­മായ അതേ രാ­ധ. വസ­നം കവ­രു­ക­യും അപ­മാ­നി­ത­യാ­ക്കു­ക­യും ചെ­യ്യു­മ്പോ­ഴും കാ­മി­ക്കേ­ണ്ടി­വ­രു­ന്ന അതേ രാ­ധ.
സീ­സ­ണി­ലെ പെണ്‍­കു­ട്ടി തന്റെ ശരീ­രം ഉപ­യോ­ഗ­പ്പെ­ടു­ത്തി­യാ­ണ് നാ­യ­ക­ന്റെ സ്വ­ത്തു തട്ടി­യെ­ടു­ക്കു­ന്ന­ത്.
പെ­രു­വ­ഴി­യ­മ്പ­ല­ത്തില്‍ വാ­ണി­യന്‍ രാ­മ­നെ കാ­ള­വ­ണ്ടി­യില്‍ കൊ­ണ്ടു­പോ­കു­ന്ന ഒരു രം­ഗ­മു­ണ്ട്‌. കാ­ള­വ­ണ്ടി ഓടി­ക്കു­ന്ന­ത്‌ ഒരു കി­ട്ട­നാ­ണ്‌. കി­ട്ട­ന്റെ കാ­ള­വ­ണ്ടി­യെ മറ്റൊ­രു കാ­ള­വ­ണ്ടി കട­ന്നു­പോ­കു­ന്ന­താ­യി തി­ര­ക്ക­ഥ­യില്‍ പറ­യു­ന്നു. ആ രണ്ടാ­മ­ത്ത കാ­ള­വ­ണ്ടി­ക്കാ­ര­നെ പത്മ­രാ­ജന്‍ തി­ര­ക്ക­ഥ­യില്‍ പരി­ച­യ­പ്പെ­ടു­ത്തു­ന്നു­:
എ­തി­രെ വരു­ന്ന വണ്ടി കാ­ലി­യാ­ണ്‌. അതില്‍ കി­ട്ട­നെ­പ്പോ­ലെ മറ്റൊ­രു കി­ട്ടന്‍.
(­പേ­ജ്‌ 64, പത്മ­രാ­ജ­ന്റെ തി­ര­ക്ക­ഥ­കള്‍, ഡി­.­സി­.­ബു­ക്‌­സ്‌, 1984).
കി­ട്ട­ന്മാര്‍­ക്കും കോ­ര­ന്മാര്‍­ക്കും പേ­രു­വ്യ­ത്യാ­സം വേ­ണ്ട. ഒന്നു­പോ­ലെ മറ്റൊ­ന്ന്. മറ്റൊ­രു കി­ട്ടന്‍, മറ്റൊ­രു കേ­ളന്‍, മറ്റൊ­രു കോ­രന്‍.
ഈ ചി­ത്ര­ത്തില്‍ പര­മു­നാ­യ­രു­ടെ­യും വി­ശ്വം­ഭ­രന്‍ മോ­ലാ­ളി­യു­ടെ­യും കൂ­ടി ശത്രു­വാ­ണ്‌ വാ­ണി­യന്‍ രാ­മ­ന്റെ കു­ത്തേ­റ്റു­മ­രി­ക്കു­ന്ന പ്ര­ഭാ­ക­രന്‍ പി­ള്ള. പര­മു­നാ­യ­രും വി­ശ്വം­ഭ­ര­നും രാ­മ­നെ സം­ര­ക്ഷി­ക്കു­ന്ന­തി­ന്‌ അങ്ങ­നെ­യൊ­രു പശ്ചാ­ത്ത­ലം കൂ­ടി­യു­ണ്ട്‌.
ഒ­ണ­ക്ക­ക്കൊ­ള്ളി­യാ­ണെ­ങ്കി­ലും ദേ­ഹം വി­രി­ഞ്ഞു­വ­രു­ന്ന കാ­ല­മാ­ണ്‌; അതു മി­നു­ക്കി­യെ­ടു­ക്ക­ണം എന്ന്‌ പര­മു­പി­ള്ള രാ­മ­നോ­ടു പറ­യു­ന്നു­മു­ണ്ട്‌. ഒരു വാ­ണി­യന്‍ പയ്യ­നു പറ്റിയ കൈ­പ്പി­ഴ­യില്‍ സഹാ­യ­മ­രു­ളു­ന്ന പി­ള്ള­യും നാ­യ­രും ഒക്കെ അവ­നെ അബോ­ധ­ത­ല­ത്തില്‍ തങ്ങ­ളു­ടെ ചാ­വേ­റാ­യി കാ­ണു­ക­യാ­ണു ചെ­യ്യു­ന്ന­തെ­ന്നു പറ­യാം. പി­ള്ള­മാര്‍ തമ്മി­ലു­ള്ള വ്യ­ക്തി­വ­ഴ­ക്കി­നി­ട­യി­ലെ ചാ­വേര്‍?!...
ഇ­നി തി­ങ്ക­ളാ­ഴ്‌ച നല്ല ദി­വ­സം എന്ന ചി­ത്രം. ഈ ചി­ത്ര­ത്തില്‍ അച്ചന്‍­കു­ഞ്ഞ്‌ അവ­ത­രി­പ്പി­ക്കു­ന്ന ഒരു കഥാ­പാ­ത്ര­മു­ണ്ട്‌. തൂ­വാ­ന­ത്തു­മ്പി­ക­ളി­ലെ കു­ടി­കി­ട­പ്പു­കാ­ര­ന്റേ­തി­നു നേര്‍­വി­പ­രീ­ത­മായ ഒരു മനു­ഷ്യാ­വ­സ്ഥ­യോ­ടു­ള്ള, കേ­ര­ളീയ സാ­മൂ­ഹി­കാ­വ­സ്ഥ­യോ­ടു­ള്ള, പത്മ­രാ­ജ­ന്റെ പ്ര­തി­ക­ര­ണ­ത്തി­ന്റെ മു­ഖ­മാ­ണീ കഥാ­പാ­ത്രം. നാ­ട്ടി­ലെ സമ്പ­ന്ന നാ­യര്‍­ത­റ­വാ­ട്ടി­ലെ പഴയ കു­ടി­കി­ട­പ്പു­കാ­ര­നും ആശ്രി­ത­നു­മാ­യി­രു­ന്നു അച്ചന്‍­കു­ഞ്ഞ­വ­ത­രി­പ്പി­ക്കു­ന്ന ഈ കോ­രന്‍.
ഇ­പ്പോള്‍ അയാള്‍ പക്ഷേ, നാ­ട്ടി­ലെ പു­തു­പ്പ­ണ­ക്കാ­രി­ലൊ­രാ­ളാ­ണ്‌. മക്ക­ളി­ലാ­രോ വി­ദേ­ശ­ത്തു­പോ­യി­നേ­ടിയ പണ­മാ­ണ­യാ­ളു­ടേ­ത്‌. സമ്പ­ന്ന­നാ­യര്‍ നാ­യ­ക­ന്മാ­രാ­ണെ­ങ്കില്‍ ഭാ­ഗം വച്ച വീ­ടു വി­റ്റ്‌ അമ്മ­യെ വൃ­ദ്ധ­സ­ദ­ന­ത്തി­ലാ­ക്കാന്‍ ഒരു­ങ്ങു­ന്ന­വ­രാ­ണ്‌.
കോ­രന്‍ അവ­രു­ടെ വീ­ടു­വാ­ങ്ങാന്‍ തയ്യാ­റാ­ണ്‌. ആവ­ശ്യ­ക്കാ­ര­നെ­ന്ന നി­ല­യില്‍ നാ­യര്‍ സഹോ­ദ­ര­ന്മാ­രില്‍ ഇള­യ­വന്‍ കോ­ര­നു­മാ­യി മദ്യം പങ്കി­ടു­ന്നു­ണ്ട്‌ ചി­ത്രാ­രം­ഭ­ത്തില്‍. ആ സന്ദര്‍­ഭ­ത്തില്‍ മൂ­ത്ത സഹോ­ദ­രന്‍ ഓര്‍­മി­ക്കു­ന്നു­ണ്ട്‌; ഇവ­നൊ­ന്നും അച്ഛ­നു­ണ്ടാ­യി­രു­ന്ന കാ­ല­ത്ത്‌ ഈ അതി­ര­ന­ക­ത്തു കാ­ലെ­ടു­ത്തു കു­ത്തു­മാ­യി­രു­ന്നി­ല്ലെ­ന്ന്‌. ഒടു­ക്കം കച്ച­വ­ടം വേ­ണ്ടെ­ന്നു വയ്‌­ക്കു­ന്ന സമ­യ­ത്ത്‌ ഇളയ സഹോ­ദ­രന്‍ ആദ്യം ചെ­യ്യു­ന്ന­ത്‌ കോ­ര­നെ കര­ണ­ത്ത­ടി­ച്ച്‌, ഇറ­ങ്ങ­ടാ പട്ടീ, തറ­വാ­ട്ടു­മു­റ്റ­ത്തൂ­ന്ന്‌ എന്ന്‌ ആട്ടി­യി­റ­ക്കു­ക­യാ­ണ്‌.
വീ­ടു­വി­ല്‌­പന വഴി­തെ­റ്റു­ന്ന­തില്‍ മക­ന്റെ കു­റ്റ­ബോ­ധ­മാ­ണ്‌ പ്ര­ധാ­ന­പ­ങ്കു വഹി­ക്കു­ന്ന­ത്‌. നാ­യര്‍ പ്ര­മാ­ണി­യു­ടെ കു­റ്റ­ബോ­ധ­ത്തി­ന്‌ അല്‌­പ­മെ­ങ്കി­ലും സമാ­ശ്വാ­സം ലഭി­ക്കു­ന്ന­ത്‌ കോ­ര­ന്റെ കന്നം അടി­ച്ചു തി­രി­ച്ചു­ക­ഴി­യു­മ്പോ­ഴാ­ണ്‌. ചല­ച്ചി­ത്രം കൈ­കാ­ര്യം ചെ­യ്യു­ന്ന സാ­മൂ­ഹി­ക­പ്ര­ശ്‌­ന­ത്തി­ന്റെ­യും ഉത്ത­ര­വാ­ദി പഴ­യ­കാ­ല­സാ­മൂ­ഹി­ക­ക്ര­മ­ത്തെ­യാ­ക­മാ­നം തെ­റ്റി­ച്ചു­കൊ­ണ്ട്‌ സമ്പ­ന്ന­നാ­യി, വി­ല­പേ­ശ­ല­ധി­കാ­രം നേ­ടി­യെ­ടു­ത്ത കോ­ര­നാ­ണെ­ന്നു തോ­ന്നും നാ­യര്‍­പ്ര­മാ­ണി­യു­ടെ (­മ­മ്മൂ­ട്ടി­) പരാ­ക്ര­മം കണ്ടാല്‍.
ഈ ചി­ത്ര­ത്തില്‍ എണ്‍­പ­തു­ക­ളി­ലെ കേ­ര­ളീ­യ­സാ­മൂ­ഹി­ക­മാ­റ്റ­ത്തി­ന്റെ മൂ­ന്നു­മു­ഖ­ങ്ങ­ളോ­ടാ­ണ്‌ പത്മ­രാ­ജന്‍ പ്ര­തി­ക­രി­ക്കു­ന്ന­തെ­ന്നു­കാ­ണാം­.
  1. ­കു­ടി­കി­ട­പ്പു­കാ­രന്‍ ഗള്‍­ഫു­പ­ണം കൊ­ണ്ടു പു­തു­പ്പ­ണ­ക്കാ­ര­നാ­കു­ന്നു­.
  2. അ­തേ ഗള്‍­ഫ­ട­ക്ക­മു­ള്ള ദൂ­ര­ജോ­ലി­ക­ളും അണു­കു­ടും­ബ­വും കൂ­ട്ടു­കു­ടും­ബ­സം­വി­ധാ­ന­ത്തി­ന്റെ അടി­ത്തറ തകര്‍­ക്കു­ന്നു.
  3. ­സ്‌­ത്രീ­മേ­ധാ­വി­ത്വ­ത്തി­ലൂ­ന്നി­യി­രു­ന്ന നാ­യര്‍ കു­ടും­ബ­ങ്ങ­ളി­ലെ അധി­കാ­രം മെ­ല്ലെ പു­രു­ഷ­നി­ലേ­ക്ക്‌ സം­ക്ര­മി­ക്കു­ക­യും മക്ക­ത്താ­യ­വ്യ­വ­സ്ഥി­തി സു­സ­മ്മ­ത­മാ­കു­ക­യും ചെ­യ്യു­ന്നു­.
ഇ­വ­യില്‍ ആദ്യ­ര­ണ്ടു സം­ഗ­തി­ക­ളോ­ടും അമര്‍­ഷം പ്ര­ക­ടി­പ്പി­ക്കു­ന്ന പത്മ­രാ­ജന്‍, നാ­യര്‍ സ്‌­ത്രീ­യു­ടെ അധി­കാ­ര­ന­ഷ്‌­ട­ത്തില്‍ ഉദാ­സീ­ന­നാ­കു­ക­യും അധി­കാ­ര­പൂര്‍­വം തീ­രു­മാ­ന­മെ­ടു­ക്കു­ന്ന പു­തു­ത­ല­മു­റ­പു­രു­ഷ­ന്റെ മേല്‍ സഹ­താ­പി­യാ­യി­ത്തീ­രു­ക­യാ­ണു ചെ­യ്യു­ന്ന­ത്‌.
ജ­ഗ­തി ശ്രീ­കു­മാ­റി­നെ വ്യ­ത്യ­സ്‌­ത­മാ­യി ഉപ­യോ­ഗ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഒരു സം­വി­ധാ­യ­ക­നാ­ണ്‌ പത്മ­രാ­ജന്‍. പക്ഷേ, അദ്ദേ­ഹ­ത്തി­ന്റെ രൂ­പ­ത്തെ­യും അദ്ദേ­ഹ­ത്തെ ജന­പ്രി­യ­താ­ര­മാ­ക്കിയ ഘട­ക­ങ്ങ­ളെ­യും പത്മ­രാ­ജന്‍ ഉപ­യോ­ഗി­ക്കു­ന്ന­ത്‌ പ്രാ­ന്ത­വ­ത്‌­കൃ­ത­ജീ­വി­ത­ങ്ങ­ളെ പരി­ഹാ­സ­പാ­ത്ര­ങ്ങ­ളാ­ക്കാ­നാ­ണ്‌. സീ­സ­ണി­ലെ സോ­ഡാ­ക്കു­പ്പി­ക്ക­ണ്ണ­ട­ക്കാ­രന്‍ വാ­യി­നോ­ക്കി­യും മൂ­ന്നാം­പ­ക്ക­ത്തി­ലെ തു­ണി­പൊ­ക്കി­ക്കാ­ണി­ക്കു­ന്ന കവ­ല­യും ഇന്ന­ലെ­യി­ലെ ചി­ന്ന­വീ­ടി­നു ട്രൈ ചെ­യ്യു­ന്ന പണ­ക്കാ­രന്‍ തമി­ഴ­നും ഇതു ശരി­വ­യ്‌­ക്കു­ന്നു­.
അ­ര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തില്‍ എന്ന ചി­ത്ര­ത്തി­ന്‌ ആധാ­ര­മായ കഥ­യില്‍ അര­പ്പ­ട്ട പച്ച നി­റ­മു­ള്ള അര­പ്പ­ട്ട­ക­ളെ­യാ­ണ്‌ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്‌. ഗ്രാ­മ­ത്തെ ഒന്ന­ട­ങ്കം പച്ച അര­പ്പ­ട്ട­യി­ട്ട ഒന്നാ­യി ശീര്‍­ഷ­കം വി­ശേ­ഷി­പ്പി­ക്കു­ന്നു. ഇത് ചി­ത്ര­ത്തി­ലെ ഹി­ന്ദു-മു­സ്ലിം വര്‍­ഗീ­യാ­ന്ത­രീ­ക്ഷ­ത്തില്‍ ചല­ച്ചി­ത്ര­കാ­ര­ന്റെ സമീ­പ­ന­വും ചാ­യ്‌­വും മദ്ധ്യേ വര്‍­ത്തി­ക്കു­മ്പോ­ഴും എങ്ങോ­ട്ടാ­ണെ­ന്നു­ത­ന്നെ എടു­ത്തു­കാ­ട്ടു­ന്നു. (അരപ്പട്ട കെ­ട്ടിയ നഗ­ര­ത്തില്‍ എന്ന റി­വ്യൂ വാ­യി­ക്കു­ക)
ഈ ചി­ത്ര­ത്തില്‍ ഗോ­പി­യും (നെ­ടു­മു­ടി) സഖ­റി­യ­യും (മ­മ്മൂ­ട്ടി) ഹി­ലാ­ലും (അ­ശോ­കന്‍) ഗ്രാ­മ­ത്തില്‍ വന്നി­റ­ങ്ങു­ന്ന രം­ഗ­ത്തി­ലെ ആദ്യ­ദൃ­ശ്യ­സൂ­ചന റെ­യില്‍­വേ സ്റ്റേ­ഷന്‍ മാ­സ്റ്റ­റു­ടെ പച്ച­ക്കൊ­ടി­യാ­ണ്‌. അതി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ നട­ന്നു­നീ­ങ്ങു­ന്ന അവര്‍­ക്കു മേ­ലേ­ക്ക്‌ ബാ­ങ്കു­വി­ളി വന്നു­വീ­ഴു­ന്ന­ത്‌ എക്കോ ചെ­യ്‌­തു തു­ട­രു­ന്ന­താ­യി­ട്ടാ­ണ് പത്മ­രാ­ജന്‍ തി­ര­ക്ക­ഥ­യില്‍ എഴു­തി­യി­രി­ക്കു­ന്ന­ത്. ഹി­ലാ­ലി­ന് അമ്മു­വി­നോ­ടു തോ­ന്നു­ന്ന അനു­രാ­ഗ­മാ­ണ് ലഹ­ള­യി­ലേ­ക്കു നയി­ക്കു­ന്ന­തെ­ന്ന­തും ശ്ര­ദ്ധി­ക്കാ­വു­ന്ന­താ­ണ്. ലൌ ജി­ഹാ­ദി­ന്റെ കാ­ല­ത്ത് ആ വാ­യന അതി­വാ­യ­ന­യാ­യി­പ്പോ­യേ­ക്കാ­മെ­ന്ന­തി­നാല്‍ അധി­കം പറ­യാ­തെ വി­ടു­ന്നു­.
തി­ര­ക്ക­ഥ­യില്‍ ഈ മൂ­വര്‍­സം­ഘ­ത്തെ നേ­രി­ടാ­നെ­ത്തു­ന്ന സു­ലൈ­മാ­നും കൂ­ട്ടര്‍­ക്കും കൂ­ട്ട­ത്തോ­ടെ പത്മ­രാ­ജന്‍ നല്‌­കു­ന്ന വി­ശേ­ഷ­ണം പച്ച അര­പ്പ­ട്ട­കള്‍ എന്നാ­ണ്‌.
...അ­ര­പ്പ­ട്ട­കള്‍ പര­സ്‌­പ­രം നോ­ക്കി, അര­പ്പ­ട്ട­കള്‍­ക്ക്‌ നല്ല ബോ­ദ്ധ്യ­മു­ണ്ട്‌, അതു­കേ­ട്ട്‌ അര­പ്പ­ട്ട ഓടി­പ്പോ­യി­... എന്നൊ­ക്കെ­യാ­ണ്‌ തി­ര­ക്ക­ഥ­യി­ലെ സൂ­ച­ന­കള്‍.
ശ­രി­യായ തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തി­ന്‌ അശ­ക്ത­രാ­ണ്‌ പല­പ്പോ­ഴും പത്മ­രാ­ജ­ന്റെ ചി­ത്ര­ങ്ങ­ളി­ലെ സ്‌­ത്രീ­കള്‍. എടു­ക്കു­ന്ന തീ­രു­മാ­ന­ങ്ങ­ളാ­ക­ട്ടെ, തെ­റ്റാ­ണെ­ന്നു സൂ­ചി­പ്പി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. പ്ര­യാ­ണ­ത്തി­ലെ അര­വി­ന്ദ­ന്റെ പ്ര­ശ്‌­നം അമ്മ മറ്റൊ­രു പു­രു­ഷ­നെ സ്വീ­ക­രി­ക്കു­ന്നു എന്ന­താ­ണ്‌. അല്ലാ­തെ എന്തെ­ങ്കി­ലും തെ­റ്റ്‌ അവര്‍ ചെ­യ്യു­ന്നി­ല്ല. പക്ഷേ, അര­വി­ന്ദ­ന്‌ അവ­രെ ഉള്‍­ക്കൊ­ള്ളാ­നാ­കു­ന്നി­ല്ല. തു­ടര്‍­ന്ന്‌ പ്ര­യാ­ണ­മാ­രം­ഭി­ക്കു­ന്ന അര­വി­ന്ദന്‍ നന്ന എന്ന മറു­നാ­ട്ടു­കാ­രി­യു­മാ­യും സാ­വി­ത്രി എന്ന സ്‌­ത്രീ­യു­മാ­യും ലൈം­ഗി­ക­മാ­യി ബന്ധ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. സാ­വി­ത്രി­യു­ടെ തെ­റ്റ്‌ പ്രേ­ക്ഷ­ക­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തു­ന്ന രം­ഗ­ത്ത്‌ ഒ.­ബി­.­വി­.­യാ­യി ഒരു കു­ട്ടി സത്യ­വാന്‍ സാ­വി­ത്രി­യു­ടെ കഥ ഉറ­ക്കെ വാ­യി­ക്കു­ന്ന­താ­ണ്‌ പത്മ­രാ­ജന്‍ ഉള്‍­ച്ചേര്‍­ത്തി­രി­ക്കു­ന്ന­ത്‌.
തി­ങ്ക­ളാ­ഴ്‌ച നല്ല ദി­വ­സ­ത്തില്‍ രണ്ട്‌ പു­രു­ഷ­ക­ഥാ­പാ­ത്ര­ങ്ങ­ളും മൂ­ന്നു സ്‌­ത്രീ­ക­ഥാ­പാ­ത്ര­ങ്ങ­ളു­മാ­ണ്‌ പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­ത്‌. തീ­രു­മാ­ന­ങ്ങള്‍ മു­ഴു­വന്‍ കേ­ന്ദ്ര­സ്ഥാ­ന­ത്തു­ള്ള ഒരു പു­രു­ഷ­ന്റേ­താ­ണ്‌. മൂ­ന്നു സ്‌­ത്രീ­ക­ളും തീ­രു­മാ­ന­മെ­ടു­ക്കാന്‍ കെ­ല്‌­പി­ല്ലാ­തെ നി­ല്‌­ക്കു­ന്ന­വ­രാ­ണ്‌.
ഭാ­ര്യാ­ഭര്‍­തൃ­ബ­ന്ധ­ത്തെ­ക്കു­റി­ച്ചും മറ്റൊ­രു പു­രു­ഷന്‍ എന്ന സങ്ക­ല്‌­പ­ത്തെ­ക്കു­റി­ച്ചു­മു­ള്ള മി­ക­ച്ച പഠ­ന­മെ­ന്നു പറ­യാ­വു­ന്ന ഇന്ന­ലെ­യി­ലെ മാ­യ­യ്‌­ക്ക്‌ തീ­രു­മാ­ന­മേ­യി­ല്ല. അവ­ളു­ടെ സ്വ­ത്വ­പ്ര­തി­സ­ന്ധി­യാ­ണ്‌ സി­നി­മ­യു­ടെ പ്ര­മേ­യ­മെ­ങ്കി­ലും അവള്‍ രണ്ടു പു­രു­ഷ­ന്മാ­രി­ലാ­രു­ടേ­ത്‌ എന്ന തീ­രു­മാ­നം അവ­ളു­ടേ­ത­ല്ല. അത്‌ ആ പു­രു­ഷ­ന്മാര്‍ തമ്മി­ലു­ള്ള ഒരു ധാ­ര­ണ­യു­ടെ/ തെ­റ്റി­ദ്ധാ­ര­ണ­യു­ടെ അന­ന്ത­ര­ഫ­ലം മാ­ത്ര­മാ­ണ്‌. അവള്‍ പെ­ണ്ണു­കാ­ണ­ലി­ന്‌ ഇര­യാ­കു­ന്ന വി­വാ­ഹാര്‍­ത്ഥി­നി­യു­ടെ മു­ഖ­ത്തോ­ടെ­യാ­ണ്‌ അവ­സാ­ന­സീ­ക്വന്‍­സില്‍ നരേ­ന്ദ്ര­നു (സു­രേ­ഷ്‌ ഗോ­പി) മു­ന്നില്‍ വരു­ന്ന­ത്‌.
ഫ­യല്‍­വാ­നില്‍ ചക്ക­ര­യു­ടെ തീ­രു­മാ­നം വി­ഡ്‌­ഢി­ത്ത­മാ­യി­ത്തീ­രു­ന്നു. കൂ­ടെ­വി­ടെ­യില്‍ സ്വ­ന്തം പെ­ണ്ണി­നെ നി­ല­യ്‌­ക്കു നിര്‍­ത്താ­ന­റി­യാ­മെ­ന്ന­താ­ണ്‌ തന്റെ ആണ­ത്ത­ത്തി­ന്റെ സവി­ശേ­ഷ­ത­യെ­ന്നു കരു­തു­ന്ന ക്യാ­പ്‌­റ്റന്‍ തോ­മ­സി­നെ സ്വീ­ക­രി­ക്ക­ണോ വേ­ണ്ട­യോ എന്ന തീ­രു­മാ­നം ആലീ­സ്‌ (സു­ഹാ­സി­നി) എടു­ക്കു­ന്ന­തേ­യി­ല്ല. തീ­രു­മാ­നി­ച്ചി­ട്ടി­ല്ല എന്ന വാ­ക്കാ­ണ്‌ ചി­ത്ര­ത്തി­ലെ ആലീ­സി­ന്റെ അവ­സാ­ന­ത്തെ സം­ഭാ­ഷ­ണ­ശ­ക­ലം തന്നെ­.
ഹ­രി­ശ­ങ്കര്‍ (മോ­ഹന്‍­ലാല്‍) പ്ര­ണ­യം നടി­ച്ച്‌ പറ്റി­ച്ച നി­മ്മി (കാര്‍­ത്തി­ക) യു­ടെ ഒപ്പം സാ­ലി (­ശാ­രി­)­യും ആത്മ­ഹ­ത്യ ചെ­യ്യു­ക­യാ­ണ്‌. നവം­ബ­റി­ന്റെ നഷ്‌­ട­ത്തി­ലെ നാ­യി­ക­യ്‌­ക്കും മര­ണം ഏറ്റു­വാ­ങ്ങേ­ണ്ടി­വ­രു­ന്നു. നൊ­മ്പ­ര­ത്തി­പ്പൂ­വി­ലെ പത്മി­നി ഭര്‍­ത്താ­വി­നെ വേ­ണ്ടെ­ന്നു­വ­യ്‌­ക്കാന്‍ തീ­രു­മാ­നി­ച്ചെ­ങ്കി­ലും ഡോ­ക്‌­ടര്‍ പത്മ­നാ­ഭന്‍ അയാ­ളെ സ്വീ­ക­രി­ക്കു­ന്ന­തി­ലേ­ക്ക്‌ അവ­ളു­ടെ തീ­രു­മാ­നം മാ­റ്റി­ക്കു­ന്ന­തില്‍ വി­ജ­യി­ക്കു­ന്നു. കന്യ­കാ­ത്വം പ്ര­ശ്‌­ന­വല്‍­ക്ക­രി­ക്കു­ന്ന ഞാന്‍ ഗന്ധര്‍­വ­നി­ലും പെണ്‍­കു­ട്ടി­ക്ക്‌ തീ­രു­മാ­ന­മെ­ടു­ക്കാ­നാ­വാ­ത്ത അന്ത­രീ­ക്ഷ­മാ­ണ്‌. സ്‌­ത്രീ­പു­രു­ഷ­ബ­ന്ധ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കേ­ണ്ട പു­രു­ഷ­ത്വ­ത്തി­ന്റെ/ രക്ഷാ­ധി­കാ­രി­യു­ടെ പ്ര­ജാ­പ­തി­ത്വം അലം­ഘ­നീ­യ­മാ­ണെ­ന്ന്‌ വി­ളം­ബ­രം ചെ­യ്യു­ന്ന സി­നി­മ­യാ­യി മാ­റു­ന്നു, ഞാന്‍ ഗന്ധര്‍­വന്‍.
ന­മു­ക്കു പാര്‍­ക്കാന്‍ മു­ന്തി­രി­ത്തോ­പ്പു­ക­ളില്‍ രക്ഷ­ക­പു­രു­ഷ­നി­ല്ലെ­ങ്കില്‍ നി­രാ­ലം­ബ­ത­യു­ടെ പടു­കു­ഴി­യില്‍ പതി­ച്ചു­പോ­കു­ന്ന സ്‌­ത്രീ­ക­ളെ­യാ­ണ്‌ കാ­ണു­ന്ന­ത്‌. സോ­ഫിയ രണ്ടാ­ന­ച്ഛ­നാല്‍ ബലാല്‍­സം­ഗം ചെ­യ്യ­പ്പെ­ട്ടി­ട്ടും അവ­ളെ സോ­ള­മന്‍ സ്വീ­ക­രി­ക്കു­ന്നു എന്ന­ത് വള­രെ ഗം­ഭീ­ര­മായ പ്ര­മേ­യ­പ­രി­സ­രം തന്നെ­യാ­ണ്. എന്നാല്‍ സോ­ള­മന്‍ സ്വീ­ക­രി­ച്ചി­രു­ന്നി­ല്ലെ­ങ്കില്‍ സോ­ഫി­യ­യും അവ­ളു­ടെ കൂ­ടെ­യു­ള്ള അമ്മ­യും അനി­യ­ത്തി­യും എന്തു­ചെ­യ്യു­മാ­യി­രു­ന്നു എന്ന­തും പ്ര­ധാ­ന­മാ­ണ്. അപ­ര­നി­ലും മൂ­ന്നാം­പ­ക്ക­ത്തി­ലും കാ­മു­കി­മാ­രു­ടെ അപ്രാ­ധാ­ന്യ­വും ശ്ര­ദ്ധി­ക്കു­ക.
ക­ന്യ­കാ­ത്വ­ത്തെ പ്ര­ശ്‌­ന­വല്‍­ക്ക­രി­ക്കു­ന്ന­ത്‌ മല­യാള ജന­പ്രി­യ­സി­നി­മ­യു­ടെ ഒരു പ്ര­ധാ­ന­വ­ശ­മാ­ണ്‌. അയാള്‍ കഥ­യെ­ഴു­തു­ക­യാ­ണ്‌, അഴ­കിയ രാ­വ­ണന്‍ എന്നീ ചി­ത്ര­ങ്ങ­ളി­ലൂ­ടെ മമ്മൂ­ട്ടി-മോ­ഹന്‍­ലാല്‍ താ­ര­കാ­ല­ഘ­ട്ട­ത്തി­ലെ പു­രു­ഷന്‍ കന്യ­കാ­ത്വ­ത്തെ കൈ­കാ­ര്യം ചെ­യ്യു­ന്ന­തെ­ങ്ങ­നെ എന്ന്‌ ശ്രീ­നി­വാ­സന്‍ കാ­ണി­ച്ചു­ത­ന്നി­ട്ടു­ണ്ട്‌. കന്യ­കാ­ത്വ­ത്തി­ന്റെ അഭാ­വ­ത്തെ രണ്ടു നാ­യ­ക­രും സഹി­ക്കാന്‍ തയ്യാ­റാ­കു­ന്നു­.
അ­യാള്‍ കഥ­യെ­ഴു­തു­ക­യാ­ണില്‍, കന്യ­കാ­ത്വം നഷ്‌­ട­പ്പെ­ട്ടാ­ലും തനി­ക്കു പ്ര­ശ്‌­ന­മി­ല്ലെ­ന്നു പറ­യു­ന്ന നാ­യ­കന്‍ പക്ഷേ, കന്യ­കാ­ത്വം നഷ്‌­ട­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു നാ­യി­ക­യെ ഒരു പരീ­ക്ഷ­ണ­ത്തി­ലൂ­ടെ (അ­ഗ്നി­പ­രീ­ക്ഷ?) ബോ­ദ്ധ്യ­പ്പെ­ടു­ത്തിയ ശേ­ഷം വി­വാ­ഹം കഴി­ക്കു­ന്നു. അഴ­കിയ രാ­വ­ണ­നില്‍ ഭാ­ര്യ­യു­ടെ കന്യ­കാ­ത്വം നഷ്‌­ട­മാ­യി­ട്ടു­ണ്ടെ­ന്ന­റി­യു­ന്ന നാ­യ­കന്‍ വേ­ദ­ന­യോ­ടെ അവ­ളെ ഉപേ­ക്ഷി­ക്കു­ന്നു. പക്ഷേ, തന്റെ മഹി­മ­യൊ­ന്നു­കൊ­ണ്ടു­മാ­ത്രം തി­രി­ച്ചു­സ്വീ­ക­രി­ക്കു­ന്നു­.
പ­ത്മ­രാ­ജന്‍ തി­ര­ക്ക­ഥ­യെ­ഴു­തിയ ചി­ത്ര­ങ്ങ­ളി­ലും സ്‌­ത്രീ­യു­ടെ കന്യ­കാ­ത്വം വലി­യൊ­രു പ്ര­ശ്‌­ന­മേ­ഖ­ല­യാ­ണ്‌. കരി­മ്പിന്‍ പൂ­വി­ന­ക്ക­രെ­യില്‍ (സം­വി­ധാ­നം: ഐ.­വി­.­ശ­ശി) കാ­മു­ക­നു­മൊ­ത്ത്‌ സു­ര­ത­ത്തി­ലേര്‍­പ്പെ­ട്ട്‌ ഗര്‍­ഭി­ണി­യായ പെണ്‍­കു­ട്ടി പറ­യു­ന്ന കള്ള­മാ­ണ്‌ ചി­ത്ര­ത്തി­ലെ പ്ര­തി­കാ­ര­ത്തി­ന്റെ പര­മ്പര തീര്‍­ക്കു­ന്ന­ത്‌. വി­ല്ല­നായ ഭദ്ര­നാ­ക­ട്ടെ, തന്റെ ഏട്ട­നെ കൊ­ന്ന­വ­നോ­ട്‌ ­പ­ക തീര്‍­ക്കാന്‍ അതേ പെണ്‍­കു­ട്ടി­യെ വേ­ശ്യാ­ഗൃ­ഹ­ത്തി­ലെ­ത്തി­ക്കു­ന്നു. ഇതാ ഇവി­ടെ വരെ­യില്‍ തന്റെ അച്ഛ­നെ­ക്കൊ­ന്ന­വ­രോ­ട്‌ പക­വീ­ട്ടാന്‍ (പ്ര­തി­)­നാ­യ­കന്‍ ചെ­യ്യു­ന്ന­ത്‌ രണ്ട്‌ അരു­താ­യ്‌­ക­ക­ളാ­ണ്‌. ഒന്ന്‌, പ്ര­തി­യോ­ഗി­യു­ടെ താ­റാ­വു­ക­ളെ കൂ­ട്ട­ത്തോ­ടെ കൊ­ന്നൊ­ടു­ക്കു­ന്നു. രണ്ട്‌) പ്ര­തി­യോ­ഗി­യു­ടെ മക­ളു­ടെ കന്യ­കാ­ത്വം നശി­പ്പി­ക്കു­ന്നു. അതാ­വ­ട്ടെ, ഒരു ബലാ­ത്സം­ഗ­മ­ല്ല; പ്രേ­മ­വ­ഞ്ച­ന­യാ­ണ്‌.
മു­ന്തി­രി­ത്തോ­പ്പു­ക­ളി­ലും കന്യ­കാ­ത്വം നശി­പ്പി­ക്കു­ന്ന­താ­ണ്‌ പ്ര­തി­കാ­ര­രീ­തി. ഗന്ധര്‍­വ­നില്‍ താന്‍ നശി­പ്പി­ച്ച കന്യ­കാ­ത്വം പെണ്‍­കു­ട്ടി­ക്ക്‌ തി­രി­ച്ചു­കൊ­ടു­ക്കാന്‍ കെ­ല്‌­പു­ള്ള­വ­നാ­ണ്‌ ഗന്ധര്‍­വന്‍. ഇന്ന­ലെ­യി­ലെ മായ ഭര്‍­തൃ­ര­ഹി­ത­യാ­ണെ­ന്ന്‌ അറി­യേ­ണ്ട­ത്‌ ശര­ത്തി­ന്‌ (ജ­യ­റാം) അവ­ളെ കി­ട്ടു­ക­യെ­ന്ന­തോ­ടൊ­പ്പം അവള്‍ കന്യ­ക­യാ­ണെ­ന്നു­ള്ള സാ­ക്ഷ്യ­പ­ത്ര­വും കൂ­ടി­യാ­ണ്‌. കള്ളന്‍ പവി­ത്ര­നി­ലും സീ­സ­ണി­ലും പെണ്‍­കു­ട്ടി­കള്‍ തങ്ങ­ളു­ടെ ശരീ­രം പു­രു­ഷ­ന്മാ­രെ കബ­ളി­പ്പി­ക്കാ­നു­ള്ള ആയു­ധ­മാ­ക്കു­ന്നു. കള്ളന്‍ പവി­ത്ര­നില്‍ മാ­മ­ച്ച­ന്റെ കി­ണ്ടീം ചരു­വോം മോ­ഷ്‌­ടി­ച്ച­തി­ന്‌ കള്ളന്‍ പവി­ത്ര­നോ­ട്‌ മാ­മ­ച്ചന്‍ പ്ര­തി­കാ­രം തീര്‍­ക്കു­ന്ന­ത്‌ ദമ­യ­ന്തി­യു­ടെ കൂ­ടെ കി­ട­ന്നാ­ണ്‌. ഭാ­മി­നി തന്റെ ശരീ­രം ഉപ­യോ­ഗി­ച്ച്‌ പവി­ത്ര­നെ വീ­ഴ്‌­ത്തു­ന്നു. ചി­ത്രം തീ­രു­മ്പോള്‍ എന്‍­ഡ്‌ ടൈ­റ്റില്‍ കാര്‍­ഡി­ങ്ങ­നെ: ഗു­ണ­പാ­ഠം - സു­ച­രി­ത­യും പതി­ഭ­ക്ത­യു­മായ ഭാ­ര്യ വീ­ട്ടി­ലു­ണ്ടാ­യി­രി­ക്കെ, കണ്ണീ­ക്ക­ണ്ട... അവ­ളു­മാ­ര­ടെ പി­റ­കേ പോ­കു­ന്ന എല്ലാ അവ­നും അപ­ക­ടം ഫലം­.
കരി­യി­ല­ക്കാ­റ്റു­പോ­ലെ­യി­ലെ പെണ്‍­കു­ട്ടി (കാര്‍­ത്തി­ക) തന്റെ പി­രി­യാ­നാ­കാ­ത്ത സൗ­ഹൃ­ദ­മാ­യി­ക്ക­രു­തി­യി­രു­ന്ന ഹരി­കൃ­ഷ്‌­ണ­ന്റെ ദു­ര­ന്ത­മ­ര­ണ­ത്താല്‍ തെ­ല്ലും ഉല­യാ­ത്ത വ്യാ­ജ­വ്യ­ക്തി­ത്വ­മാ­യി ചി­ത്ര­ത്തി­ലു­ട­നീ­ളം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. തക­ര­യി­ലും രതി­നിര്‍­വേ­ദ­ത്തി­ലും ഇട­വേ­ള­യി­ലും സ്‌­ത്രീ­യെ­ന്ന­ത് പു­രു­ഷ­ന്റെ ലൈം­ഗി­ക­ജി­ജ്ഞാ­സ­യു­ണര്‍­ത്തു­ന്ന ശരീ­ര­വും, അതു­വ­ഴി, നാ­ശ­കാ­ര­ണ­വു­മാ­യി­ത്തീ­രു­ന്നു. കാ­ണാ­മ­റ­യ­ത്തില്‍ രക്ഷാ­കര്‍­തൃ­ത്വം വി­ജ­യി­ക്കു­ക­യും പ്രേ­മ­സ­ങ്ക­ല്‌­പം പരാ­ജ­യ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. രക്ഷാ­കര്‍­ത്താ­വായ ഭര്‍­ത്താ­വാ­യി അയാള്‍ മാ­റു­ന്ന സൂ­ച­ന­യി­ലാ­ണ് ചി­ത്ര­ത്തി­ന്റെ അവ­സാ­നം. നി­രാം­ല­ബ­യായ നാ­യി­ക­യെ കന്യാ­സ്ത്രീ­ത്വ­ത്തില്‍­നി­ന്ന് അയാള്‍ രക്ഷി­ക്കു­ക­യും ചെ­യ്യു­ന്നു. ആഗ്ര­ഹി­ച്ച പു­രു­ഷ­നാല്‍ സ്വീ­ക­രി­ക്ക­പ്പെ­ടാ­ത്ത പെണ്‍­കു­ട്ടി അബോ­ധ­പ­ര­മാ­യി, സാ­മൂ­ഹി­ക­വും വി­ശ്വാ­സ­പ­ര­വു­മാ­യി കന്യ­കാ­ത്വം സൂ­ക്ഷി­ക്കേ­ണ്ട­താ­ണ് എന്ന പരോ­ക്ഷ­സൂ­ച­ന­യാ­ണോ ആ കന്യാ­സ്ത്രീ­സ്ഥാ­ന­പ്രാ­പ്തി­?
അ­ര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തില്‍ ഹി­ലാ­ലി­ന്റെ വിര്‍­ജി­നി­റ്റി ബ്രേ­ക്ക്‌ ചെ­യ്യി­ക്കാന്‍ (സീന്‍ ഒന്ന്‌- അര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തില്‍, പത്മ­രാ­ജ­ന്റെ പ്രി­യ­പ്പെ­ട്ട തി­ര­ക്ക­ഥ­കള്‍) വേ­ശ്യാ­ഗൃ­ഹ­ത്തി­ലേ­ക്ക്‌ കൊ­ണ്ടു­പോ­കു­ന്ന­തി­ന്റെ കഥ­യാ­ണ്‌.
പ്ര­തി­കാ­രം, പ്രേ­മം, ­ര­തി­ എന്നി­വ­യാ­ണ്‌ പത്മ­രാ­ജന്‍ ചി­ത്ര­ങ്ങ­ളി­ലെ അടി­സ്ഥാ­ന­പ്ര­മേ­യ­ങ്ങ­ളു­ടെ സ്വ­ഭാ­വം നി­ശ്ച­യി­ക്കു­ന്ന­ത്‌. ഈ മൂ­ന്നും­ത­ന്നെ പു­രു­ഷ­പ­ക്ഷ­ത്തു­നി­ന്നു­ള്ള കാ­ഴ്‌­ച­യും കാ­ഴ്‌­ച­പ്പാ­ടു­മാ­യി മാ­ത്ര­മേ അദ്ദേ­ഹം പ്ര­ക­ടി­പ്പി­ക്കു­ന്നു­ള്ളൂ. ഉദാ­ഹ­ര­ണ­ത്തി­ന്‌, കാ­ണാ­മ­റ­യ­ത്ത്‌. ഈ ചി­ത്രം പ്രേ­മ­ത്തി­ന്റെ കഥ­യാ­ണെ­ന്നു­ത­ന്നെ പറ­യാ­മ­ല്ലോ. പക്ഷേ, അവ­സാ­നം തന്റെ തീ­രു­മാ­ന­മാ­റ്റ­വു­മാ­യി പു­രു­ഷന്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പരി­ണാ­മ­ഗു­പ്‌­തി­യി­ലേ­ക്കാ­ണ്‌ നാ­യി­ക­യെ പത്മ­രാ­ജന്‍ കൊ­ണ്ടു­പോ­കു­ന്ന­ത്‌. അല്ല­ങ്കി­ല­വള്‍ കന്യാ­സ്‌­ത്രീ­യാ­കും. അതേ­സ­മ­യം സ്വാ­ത­ന്ത്ര്യം പ്ര­ഖ്യാ­പി­ക്കു­ന്ന­വ­രെ­ന്നു തോ­ന്നി­ക്കു­ന്ന സ്‌­ത്രീ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം തന്നെ (നി­മ്മി, സാ­ലി, മീ­ര...) ആത്മ­ഹ­ത്യ­യി­ലൊ­ടു­ങ്ങു­ക­യും ചെ­യ്യു­ന്നു­.
ആ­വര്‍­ത്ത­ന­ങ്ങള്‍, അനു­വര്‍­ത്ത­ന­ങ്ങള്‍, പരാ­വര്‍­ത്ത­ന­ങ്ങള്‍ ...
പ­ത്മ­രാ­ജന്‍ ആദ്യ­മാ­യും അവ­സാ­ന­മാ­യും ഒരെ­ഴു­ത്തു­കാ­ര­നാ­ണ്‌. മല­യാ­ള­ത്തില്‍ രണ്ടു സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണ്‌ ചല­ച്ചി­ത്ര­തി­ര­ക്ക­ഥാ­കൃ­ത്തു­ക്ക­ളാ­യി വി­ജ­യി­ച്ചി­ട്ടു­ള്ള­ത്‌. എം­ടി­യും പത്മ­രാ­ജ­നും. ഈ രണ്ടു പേ­രു­ടെ തി­ര­ക്ക­ഥ­ക­ളാ­ണ്‌ സാ­ഹി­ത്യ­ര­ച­ന­ക­ളെ­ന്നോ­ണം പ്ര­സാ­ധ­നം ചെ­യ്യ­പ്പെ­ടു­ക­യും വി­റ്റ­ഴി­ക്ക­പ്പെ­ടു­ക­യും ചെ­യ്‌­തു­കൊ­ണ്ട്‌ തി­ര­ക്ക­ഥാ­പു­സ്‌­ത­ക­ങ്ങ­ളെ­ന്ന സാ­ഹി­ത്യ­രൂ­പ­ത്തി­ന്‌ (?) തു­ട­ക്കം കു­റി­ച്ച­തും. ചല­ച്ചി­ത്ര­കാ­ര­ന്മാ­രെ­ന്ന നി­ല­യില്‍ സാ­ങ്കേ­തി­ക­മേ­ന്മ­യ്‌­ക്ക്‌ വള­രെ കു­റ­ഞ്ഞ പ്രാ­ധാ­ന്യ­മേ രണ്ടാ­ളും തങ്ങ­ളു­ടെ ചല­ച്ചി­ത്ര­സൃ­ഷ്‌­ടി­ക­ളില്‍ നല്‌­കി­യി­ട്ടു­മു­ള്ളൂ­.
എം­ടി നീ­ണ്ട കാ­ലം കൊ­ണ്ട്‌ അറു­പ­തി­ന­ടു­ത്ത് തി­ര­ക്ക­ഥ­കള്‍ രചി­ച്ചു. പത്മ­രാ­ജ­നാ­ക­ട്ടെ, പതി­ന­ഞ്ചു വര്‍­ഷ­ങ്ങള്‍ കൊ­ണ്ട്‌ മു­പ്പ­ത്താ­റു തി­ര­ക്ക­ഥ­കള്‍ രചി­ച്ചു. പതി­നെ­ട്ടു സ്വ­ന്തം ചി­ത്ര­ങ്ങ­ളും അത്ര­ത­ന്നെ അന്യ­സം­വി­ധാ­യ­ക­ചി­ത്ര­ങ്ങ­ളും. വര്‍­ഷം രണ്ടോ മൂ­ന്നോ ചി­ത്ര­ങ്ങള്‍ വച്ച്‌. ഇതി­നി­ട­യി­ലും എഴു­ത്തു­ണ്ടാ­യി­രു­ന്നു­താ­നും. മഞ്ഞു­കാ­ലം നോ­റ്റ കു­തി­ര, പ്ര­തി­മ­യും രാ­ജ­കു­മാ­രി­യും, വി­ക്ര­മ­കാ­ളീ­ശ്വ­രം തു­ട­ങ്ങിയ രച­ന­ക­ളൊ­ക്കെ പു­റ­ത്തു­വ­ന്നു. ഇത്ര­യും തി­ര­ക്കു­പി­ടി­ച്ച സര്‍­ഗാ­ത്മ­ക­ജീ­വി­ത­മാ­യ­തു­കൊ­ണ്ടോ എന്തോ ചല­ച്ചി­ത്ര­ര­ച­ന­യില്‍ പല­പ്പോ­ഴും മൗ­ലി­കത കൈ­വെ­ടി­യു­ക­യാ­യി­രു­ന്നു പത്മ­രാ­ജന്‍.
സം­വി­ധാ­നം ചെ­യ്‌ത 18 ചി­ത്ര­ങ്ങ­ളില്‍, പെ­രു­വ­ഴി­യ­മ്പ­ലം, കള്ളന്‍ പവി­ത്രന്‍, അര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തില്‍, തൂ­വാ­ന­ത്തു­മ്പി­കള്‍, അപ­രന്‍ എന്നിവ സ്വ­ന്തം പൂര്‍­വ്വ­ര­ച­ന­ക­ളെ ആശ്ര­യി­ച്ചും കൂ­ടെ­വി­ടെ, തി­ങ്ക­ളാ­ഴ്‌ച നല്ല ദി­വ­സം, നമു­ക്കു പാര്‍­ക്കാന്‍ മു­ന്തി­രി­ത്തോ­പ്പു­കള്‍, കരി­യി­ല­ക്കാ­റ്റു­പോ­ലെ, ഇന്ന­ലെ എന്നീ ചി­ത്ര­ങ്ങള്‍ ഇത­ര­ര­ച­യി­താ­ക്ക­ളു­ടെ കൃ­തി­ക­ളെ ആശ്ര­യി­ച്ചും ഒരു­ക്കി­യ­വ­യാ­ണ്‌.
തി­ര­ക്കഥ മാ­ത്ര­മെ­ഴു­തിയ ചി­ത്ര­ങ്ങ­ളി­ലും ഇതാ ഇവി­ടെ വരെ, രതി­നിര്‍­വേ­ദം (പാ­മ്പ്‌), നക്ഷ­ത്ര­ങ്ങ­ളേ കാ­വല്‍, വാ­ട­ക­യ്‌­ക്ക്‌ ഒരു ഹൃ­ദ­യം എന്നിവ സ്വ­ന്തം രച­ന­ക­ളില്‍ നി­ന്നാ­ണ്‌ കടം­കൊ­ണ്ട­ത്‌ (14 അഡാ­പ്‌­റ്റ­ഡ്‌ സ്‌­ക്രി­പ്‌­റ്റു­കള്‍). മൂ­ന്നാം­പ­ക്കം ഇസ്‌­ത്‌­വാന്‍ ഗള്ളി­ന്റെ കറ­ന്റി­ന്റെ പ്ര­മേ­യം ഉപ­യോ­ഗ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നെ­ന്നു­കാ­ണാം. ലോ­റി ഫെ­ല്ലി­നി­യു­ടെ ലാ­സ്‌­ടാ­ഡ­യു­ടെ­യും. അപ­രന്‍ എന്ന കഥ­യും ചി­ത്ര­വു­മാ­ക­ട്ടെ, ദസ്‌­ത­യ്‌­വ്‌­സ്‌­കി­യു­ടെ ഡബിള്‍, റി­ച്ചാ­ഡ്‌ ബാ­ഹി­ന്റെ വണ്‍ എന്നീ നോ­വ­ലു­ക­ളു­ടെ സാ­രാം­ശം പേ­റു­ന്നു. (ക­ട­മെ­ടു­ക്ക­ലോ പു­ന­രെ­ഴു­ത്തു­ക­ളോ തെ­റ്റാ­ണെ­ന്നൊ­രു സൂ­ച­ന­യും ഈ പ്ര­സ്‌­താ­വ­ത്തി­ലി­ല്ല)
പ­ത്മ­രാ­ജ­നി­ലെ എഴു­ത്തു­കാ­രന്‍ തി­ര­ക്കഥ എന്ന എഴു­ത്തി­നെ­യാ­ണ്‌ ആവേ­ശ­പൂര്‍­വം സ്വീ­ക­രി­ച്ച­തെ­ന്നു പറ­യേ­ണ്ടി­വ­രും. തി­ര­ക്കഥ ഒരു സാ­ഹി­ത്യ­രൂ­പ­മെ­ന്ന നി­ല­യില്‍ മല­യാ­ളി­വാ­യ­നാ­സ­മൂ­ഹം/ പ്രേ­ക്ഷ­ക­സ­മൂ­ഹം ഏറ്റു­വാ­ങ്ങു­ന്ന­തി­ന്റെ വൈ­ചി­ത്ര്യ­ങ്ങ­ളെ­പ്പ­റ്റി സി­.എ­സ്‌.­വെ­ങ്കി­ടേ­ശ്വ­ര­നും പത്മ­രാ­ജന്‍, എം­ടി വഴി മല­യാ­ളി പ്രേ­ക്ഷ­ക­സ­മൂ­ഹം സാ­ഹി­ത്യ­ത്തെ സി­നി­മ­യാ­യി തെ­റ്റി­ദ്ധ­രി­ക്കാ­നി­ട­യായ ദൗര്‍­ഭാ­ഗ്യ­ത്തെ­പ്പ­റ്റി രൂ­പേ­ഷ്‌ പോ­ളും എഴു­തി­യി­രു­ന്ന­ത് ഓര്‍­മ­വ­രു­ന്നു­.
എ­ല്ലാ അര്‍­ഥ­ത്തി­ലും സം­ശ­യാ­ലു­വായ ഒരു ചല­ച്ചി­ത്ര­കാ­ര­നാ­യി­രു­ന്നു പി­.­പ­ത്മ­രാ­ജന്‍. മല­യാ­ള­ത്തില്‍ പത്മ­രാ­ജന്‍ പക്ഷേ, ഏറ്റ­വും സ്വീ­കാ­ര്യ­നും അനു­ക­ര­ണീ­യ­നു­മായ ചല­ച്ചി­ത്ര­കാ­ര­നെ­ന്ന്‌ പ്ര­തീ­തി­വല്‍­ക്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ട്‌. പത്മ­രാ­ജ­ന്റെ ശി­ഷ്യ­ഗ­ണം എന്ന മട്ടില്‍ മല­യാ­ള­ത്തില്‍ ഒരു പ്ര­സ്ഥാ­ന­ത്തെ­ത്ത­ന്നെ അവ­ത­രി­പ്പി­ക്കാന്‍ ശ്ര­മ­മു­ണ്ട്‌. പത്മ­രാ­ജ­നെ­പ്പോ­ലെ തന്നെ രാ­ഷ്‌­ട്രീ­യ­ത­യെ പരി­പൂര്‍­ണ്ണ­മാ­യി നി­രാ­ക­രി­ച്ചും സാ­ങ്കേ­തി­ക­ശി­ല്‌­പ­സാ­ദ്ധ്യ­ത­ക­ളെ ഉദാ­സീ­ന­മാ­യി ഉപേ­ക്ഷി­ച്ചും വ്യ­ക്തി-കു­ടും­ബ­പ്ര­ശ്‌­ന­ങ്ങ­ളെ അക­ത്തേ­ക്ക­ത്ത­ക­ത്തേ­ക്കു ചു­രു­ക്കി­ക്കൊ­ണ്ട്‌ മദ്ധ്യ­വര്‍­ത്തി­കു­ടും­ബ­ചി­ത്ര­മെ­ന്ന്‌ വാ­ഴ്‌­ത്ത­പ്പെ­ട്ടു­കൊ­ണ്ടും പൊ­തു­അ­ഭി­രു­ചി­യെ ഗു­ണ­പ­ര­മാ­യി സ്വാ­ധീ­നി­ക്കാന്‍ പോ­ന്ന പു­തു ജന­പ്രി­യ­ഘ­ട­ക­ങ്ങള്‍ കണ്ടെ­ത്തു­ന്ന­തില്‍ അപ്രാ­പ്‌­തി കാ­ട്ടി­ക്കൊ­ണ്ടും ചല­ച്ചി­ത്ര­ങ്ങ­ളൊ­രു­ക്കു­ന്ന ബ്ലെ­സ്സി അതി­ന്റെ അട­യാ­ള­മാ­യി മാ­റു­ന്ന­തും സമീ­പ­കാ­ഴ്‌­ച­യാ­ണ്‌. എന്റെ ഗു­രു, എന്റെ ഗു­രു എന്നു ഗു­രു­ത്തം കാ­ട്ടു­ന്ന ബ്ലെ­സ്സി­യും പത്മ­രാ­ജ­നും തമ്മില്‍ ഗു­രു­ത്ത­ക്കേ­ടി­ന്റെ പേ­രില്‍ വഴ­ക്കി­ട്ടു­പി­രി­യേ­ണ്ടി­വ­ന്നു എന്ന സത്യം മൂ­ടി­വ­യ്ക്ക­പ്പെ­ടു­ന്നു­ണ്ട്. പത്മ­രാ­ജ­ന്റെ മറ്റു ശി­ഷ്യ­ന്മാ­രായ ജോ­ഷി മാ­ത്യൂ, പൂ­ജ­പ്പുര രാ­ധാ­കൃ­ഷ്ണന്‍, അജ­യന്‍ എന്നി­ങ്ങ­നെ­യു­ള്ള­വര്‍ സി­നി­മ­യെ­ടു­ക്കാ­തി­രി­ക്കു­ക­യോ സി­നി­മ­യെ­ടു­ക്കാ­തി­രി­ക്കു­ന്ന­താ­ണ് നല്ല­തെ­ന്നു പറ­യി­പ്പി­ക്കു­ക­യോ ചെ­യ്യു­ന്നു­.
പ­ത്മ­രാ­ജ­ന്റെ ഏതോ ഒരു ചി­ത്ര­ത്തില്‍ കലാ­സം­വി­ധാ­യ­ക­ന്റെ സഹാ­യി­യാ­യി പ്ര­വര്‍­ത്തി­ച്ചി­ട്ടു­ള്ള ഒരാള്‍ ഒരു സി­നിമ സം­വി­ധാ­നം ചെ­യ്‌­ത­പ്പോള്‍ പത്ര­ലേ­ഖ­ക­രോ­ട്‌ താന്‍ പപ്പേ­ട്ട­ന്റെ സ്‌­കൂ­ളില്‍ നി­ന്നാ­ണ്‌ വരു­ന്ന­ത്‌ എന്നാ­ണ്‌ പറ­ഞ്ഞ­ത്‌.
മ­റ്റൊ­ന്ന്, പകല്‍­ന­ക്ഷ­ത്ര­ങ്ങള്‍ എന്ന സി­നി­മ­യാ­ണ്. പത്മ­രാ­ജന്‍ എന്ന സം­വി­ധാ­യ­ക­നെ (ചി­ലേ­ട­ത്ത് ജോണ്‍ ഏബ്ര­ഹാ­മി­നെ­യും) ഓര്‍­മി­പ്പി­ക്കു­ന്ന സം­വി­ധാ­യ­ക­നാ­ണ് ഈ ചി­ത്ര­ത്തില്‍ ­മോ­ഹന്‍­ലാല്‍ അവ­ത­രി­പ്പി­ക്കു­ന്ന നാ­യ­ക­ക­ഥാ­പാ­ത്രം. രൂ­പം ഏറെ­ക്കു­റെ പത്മ­രാ­ജ­ന്റെ­തു തന്നെ. സ്ത്രീ­ക­ളോ­ട് ഏറ്റ­വും മോ­ശ­മാ­യി പെ­രു­മാ­റു­ന്ന ഈ കഥാ­പാ­ത്ര­ത്തെ പക്ഷേ, ഇയാ­ളു­ടെ ഇച്ഛാ­നു­സാ­രി­യായ സു­ഖ­ലോ­ലു­പ­ത­കള്‍­ക്ക് കൂ­ട്ടു­നി­ന്ന പെ­ണ്ണു­ങ്ങള്‍ ഇന്നും ആരാ­ധി­ക്കു­ന്ന­താ­യി­ട്ടാ­ണ് ചി­ത്രം രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്. അയാള്‍ മര­ണം ആഗ്ര­ഹി­ക്കു­മ്പോള്‍ ആ മര­ണ­ത്തി­ന്റെ ദേ­വ­ത­യാ­യി എത്തേ­ണ്ടി­വ­രു­ന്ന ഭാ­ര്യ­യെ ഈ ചി­ത്രം കാ­ട്ടി­ത്ത­രു­ന്നു. ആ ഭാ­ര്യ­യ്ക്ക് മു­ഖം­പോ­ലു­മി­ല്ല, പദം മാ­ത്ര­മേ­യു­ള്ളൂ. കഥാ­പാ­ത്ര­ത്തെ ഗന്ധര്‍­വ­സാ­ന്നി­ദ്ധ്യ­മാ­യി ചി­ത്രം അട­യാ­ള­പ്പെ­ടു­ത്തു­ന്നു. അതു­വ­ഴി, ഒരു ദാര്‍­ശ­നി­ക­പ­രി­വേ­ഷ­വും ചാര്‍­ത്ത­പ്പെ­ടു­ന്നു­.
ഇ­ങ്ങ­നെ­യെ­ല്ലാ­മു­ള്ള വാ­ഴ്‌­ത്ത­ലു­ക­ളി­ലൂ­ടെ അവ­തീര്‍­ണ­മാ­കു­ന്ന ഈ പപ്പേ­ട്ടന്‍ സിന്‍­ഡ്രോം മല­യാ­ള­സി­നി­മ­യു­ടെ മു­ന്നോ­ട്ടു­പോ­ക്കി­ന്‌ ഗു­ണം­ചെ­യ്യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അതി­ന്റെ ചരി­ത്ര­ത്തെ തെ­റ്റാ­യി രേ­ഖ­പ്പെ­ടു­ത്താന്‍ പ്രേ­രണ സൃ­ഷ്‌­ടി­ക്കു­ക­യും ചെ­യ്യും എന്നു­ള്ള­ത്‌ അഭി­കാ­മ്യ­മ­ല്ല തന്നെ­.
ബി­.അ­ബു­ബ­ക്കര്‍

No comments:

Post a Comment