Thursday, May 31, 2012

പ്രേംനസീറിന്റെ പ്രതിമയും ചില പ്രതിചിന്തകളും


സ്വാ­ത­ന്ത്ര്യം ഒരു ­പ്ര­തി­മ മാ­ത്ര­മായ അമേ­രി­ക്ക എന്ന­ത് നി­ക്ക­റോര്‍ പാര്‍­റ­യു­ടെ­യോ മറ്റോ ഒരു കവി­ത­യാ­ണെ­ന്നു തോ­ന്ന­ന്നു. പാര്‍­റ­യു­ടെ­യ­ല്ലെ­ങ്കില്‍ മറ്റാ­രു­ടെ­യെ­ങ്കി­ലും കവി­ത­യാ­യി­രി­ക്കും. അഥ­വാ, കവി­ത­യ­ല്ലെ­ങ്കില്‍­ത്ത­ന്നെ സ്വാ­ത­ന്ത്ര്യം ഒരു പ്ര­തി­മ­യാ­ണ­മേ­രി­ക്ക­യില്‍ എന്ന കാ­ര്യ­ത്തില്‍ തര്‍­ക്ക­മേ­തു­മി­ല്ല. കാ­ര­ണം, ആ പേ­രില്‍ അവി­ടെ­യൊ­രു പ്ര­തി­മ­യു­ണ്ട്. അല്ലാ­തെ മറ്റൊ­ന്നു­മി­ല്ല­താ­നും.
ഇ­ന്ത്യ­യില്‍ പ്ര­തി­മ­കള്‍­ക്കു പഞ്ഞ­മൊ­ന്നു­മി­ല്ല. പണ്ടൊ­രു കവ­ല­പ്പ­ത്ര­വാ­യ­ന­ക്കാ­രന്‍ പ്ര­തി മക­ളു­മൊ­ത്തു കഴി­യു­ക­യാ­യി­രു­ന്നു എന്നു വാ­യി­ച്ചു ഞെ­ട്ടിയ കഥ ഇന്നും പ്ര­സ­ക്തം. എക്കാ­ല­വും ഇന്ത്യ­യില്‍ പ്ര­തി­ക­ളും പ്ര­തി­മ­ക­ളു­മു­ണ്ടാ­യി­രു­ന്നു. രാ­ഷ്ട്ര­പി­താ­വ് മഹാ­ത്മാ­ഗാ­ന്ധി­മു­തല്‍ കാ­ള­വ­ണ്ടി­യില്‍ വണ്ടി­യി­ടി­ച്ചു­വ­ടി­യായ പി­ടി ചാ­ക്കോ വരെ ഇവി­ടെ പ്ര­തി­മ­ക­ളാ­ണ്. കോ­ട്ട­യം നഗ­ര­ത്തില്‍ ഈ രണ്ടു പ്ര­തി­മ­ക­ളു­മു­ണ്ടു­താ­നും. ഇവ­യെ­പ്പ­റ്റി­യാ­ണ് പണ്ടൊ­രു ഫലി­ത­മു­ണ്ടാ­യി­ട്ടു­ള്ള­ത്. കോ­ട്ട­യ­ത്ത് സന്ധ്യ­യാ­യി­ക്ക­ഴി­ഞ്ഞാല്‍ വെ­ള്ള­മ­ടി­ക്കാ­ത്ത രണ്ടേ രണ്ടു­പേ­രേ ഉണ്ടാ­കൂ. ഒന്ന്, ഗാ­ന്ധി­സ്ക്വ­യ­റി­ലെ ഗാ­ന്ധി­യും രണ്ടാ­മന്‍ ശാ­സ്ത്രി­റോ­ഡി­ലെ പി­.­ടി. ചാ­ക്കോ­യും. ഇപ്പോള്‍ കു­ര്യന്‍ ഉതു­പ്പു റോ­ഡി­ലെ പാര്‍­ക്കി­ലെ ഹെര്‍­മന്‍ ഗു­ണ്ടര്‍­ട്ടും വെ­ള്ള­മ­ടി നിര്‍­ത്തി­യ­വ­നാ­യി നി­വര്‍­ന്നു­നില്‍­ക്കു­ന്നു­ണ്ടു് ഈ മഹാ­ന­ഗ­ര­ത്തില്‍.
അ­ല്ലാ­തെ­യും പ്ര­തി­മ­കള്‍ എന്നും പ്ര­ശ്ന­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട് ഈ മല­യാ­ള­ക്ക­ര­യില്‍. പെ­ണ്ണു­ങ്ങ­ളെ മാ­ത്രം പ്ര­തി­മ­യാ­ക്കു­ന്നു, അതും പരി­പൂര്‍­ണ­ന­ഗ്ന­മാ­യി­ട്ടു­മാ­ത്രം പ്ര­തി­മ­ക­ളാ­ക്കു­ന്ന കാ­നാ­യി കു­ഞ്ഞി­രാ­മ­നാ­ണ് ഈ ലഹ­ള­ക്കി­ര­യാ­യ­വ­രില്‍ പ്ര­മു­ഖന്‍. മല­മ്പു­ഴ­യി­ലെ യക്ഷി മു­തല്‍ വേ­ളി­യി­ലെ ശം­ഖു­വ­രെ നഗ്ന­ത­യു­ടെ പേ­രില്‍ നാ­ണം­കെ­ട്ടി­ട്ടു­ണ്ട്. അതി­നു­പു­റ­മേ, ഏതോ ഒരു ഓഫീ­സി­ലോ യൂ­ണി­വേ­ഴ്സി­റ്റി­യി­ലോ മറ്റോ നഗ്ന­മായ പുല്‍­രൂ­പ­ങ്ങള്‍ കേ­ര­ള­ക്ക­ര­യു­ടെ സദാ­ചാ­ര­ത്തെ­യാ­കെ ചാ­ര­മാ­ക്കി­മാ­റ്റി­യി­ട്ടു­മു­ണ്ട്.
ഇ­നി ഇന്ത്യ­യു­ടെ കാ­ര്യം നോ­ക്കി­യാ­ലും സം­ഗ­തി അത്ര ശു­ഭ­ക­ര­മൊ­ന്നു­മ­ല്ല. മാ­യാ­വ­തി­യു­ടെ ആന­പ്ര­തി­മ­കള്‍ തൊ­ട്ട്, ആന­ക­ളു­ടെ മാ­യാ­വ­തി­പ്ര­തി­മ­കള്‍ വരെ ഇവി­ടെ വി­വാ­ദ­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട്.
ഇ­പ്പോ­ഴി­താ പു­തി­യൊ­രു പ്ര­തിമ ഇവി­ടെ, കേ­ര­ളീ­യ­മായ പശ്ചാ­ത്ത­ല­ത്തില്‍ വി­വാ­ദം കോ­രി­യി­ടു­ക­യാ­ണ്.
മ­ല­യാ­ള­ത്തി­ലെ ആദ്യ­ത്തെ സി­നി­മാ­താ­ര­ദ്വ­യ­മായ സത്യ­ന്റെ­യും പ്രേം­ന­സീ­റി­ന്റെ­യും പ്ര­തി­മ­കള്‍ നിര്‍­മി­ക്കാന്‍ പത്തു­വീ­തം ലക്ഷം രൂപ അനു­വ­ദി­ച്ച­താ­യി കേ­രള സര്‍­ക്കാര്‍ ഒരു തീ­രു­മാ­ന­മെ­ടു­ത്തി­രി­ക്കു­ന്നു. ആയ­വി­വ­രം പൊ­തു­ജ­ന­ത്തോ­ട് ഉണര്‍­ത്തി­ച്ച­ത് മറ്റൊ­രു പ്ര­തി­മ­യായ സര്‍­വ­ശ്രീ ഉമ്മന്‍­ചാ­ണ്ടി­യ­ത്രേ­!
ഇ­വി­ടെ വി­വാ­ദം ഹി­ന്ദു­വായ ­സ­ത്യന്‍ പ്ര­തി­മ­യെ­ച്ചൊ­ല്ലി­യ­ല്ല. പ്ര­ത്യു­ത, ­മു­സ്ലിം­ പ്ര­തി­മ­യായ പ്രേം നസീ­റി­നെ­ച്ചൊ­ല്ലി­യാ­ണ്. നസീര്‍ ഒരു മു­സ്ലി­മാ­യി­രു­ന്നെ­ന്നും ഇ­സ്ലാം­ മത­വി­ശ്വാ­സി­യാ­യി­രു­ന്ന അദ്ദേ­ഹ­ത്തി­ന്റെ പ്ര­തിമ നിര്‍­മി­ക്കു­ന്ന­ത് മത­ശാ­സ­ന­കള്‍­ക്കു നി­ര­ക്കു­ന്ന­ത­ല്ലെ­ന്നു­മാ­ണ് ഇസ്ലാം ഫണ്ട­മെ­ന്റ­ലി­സ്റ്റു­ക­ളു­ടെ വാ­ദം. കാ­ക്ക­കള്‍­ക്കു തൂ­റാന്‍ ഒരു കക്കൂ­സാ­യി നസീ­റി­നെ പത്തു­ല­ക്ഷം രൂപ ചെ­ല­വില്‍ നിര്‍­മി­ക്കേ­ണ്ട കാ­ര്യ­മി­ല്ലെ­ന്നും അവര്‍ പറ­യു­ന്നു. അതില്‍ ഒരു ദു­രു­ദ്ദേ­ശ്യം ഉള്ള­തു മറ­ക്ക­രു­ത്. വേ­ണ­മെ­ങ്കില്‍ കാ­ക്ക­കള്‍ സത്യന്‍ പ്ര­തി­മ­യില്‍ തൂ­റി­ക്കോ­ട്ടെ എന്ന്.
ഇ­വി­ടെ അപാ­ര­വി­ചി­ത്ര­മാ­യൊ­രു പഴ­യ­കാല സം­ഭ­വം ഓര്‍­മ­വ­രു­ന്നു. അത് ചങ്ങ­നാ­ശ്ശേ­രി എന്‍എ­സ്എ­സ് കോ­ള­ജില്‍ സം­ഭ­വി­ച്ച­താ­യി പറ­യ­പ്പെ­ടു­ന്ന ഒരു കാ­വ്യ­സ­ര­ണി­യാ­ണ്. ആ കോ­ള­ജ് സമു­ദാ­യാ­ചാ­ര്യന്‍ മന്ന­ത്ത് പത്മ­നാ­ഭന്‍ നേ­രി­ട്ടു പ്ര­തി­മ­യാ­യി നി­ല­കൊ­ണ്ട് നട­ത്തി­ക്കൊ­ണ്ടു­പോ­രു­ന്ന ഒരു കോ­ള­ജാ­ണെ­ന്ന­റി­യാ­മ­ല്ലോ. അങ്ങ­നെ­യി­രി­ക്കെ, ഒരു­കാ­ല­ത്ത്, ഒരു കല്പ­നാ­വി­ല­സി­ത­നായ മല­യാ­ളം അദ്ധ്യാ­പ­കന്‍ പു­റ­ത്ത്, വെ­യില്‍­കൊ­ണ്ടു­നില്‍­ക്കു­ന്ന മന്ന­ത്തി­ന്റെ പ്ര­തി­മ­യെ നോ­ക്കി നി­മി­ഷ­ക­വിത ചൊ­ല്ലി­യ­ത്രേ, അതും പ്രാ­സ­ത്തില്‍, അല­ങ്കാ­ര­ത്തില്‍, വൃ­ത്ത­ത്തില്‍, ചതു­ര­ത­യോ­ടെ­.
വെ­ളി­യില്‍ കു­ട­തന്‍ കീ­ഴില്‍
നി­ല്പൂ ഭാ­ര­ത­കേ­സ­രി­....
അ­ളി­യ­ന്റെ ശി­ര­സ്സിന്‍­മേല്‍
കി­ളി­തൂ­റു­ന്നു നി­ത്യ­വും­!
ക­വിത അസാ­മാ­ന്യ­മാ­യി­രു­ന്നെ­ങ്കി­ലും ആളു­ടെ പണി­തെ­റി­ച്ചെ­ന്നാ­ണ് കേള്‍­വി. സത്യ­മോ മി­ഥ്യ­യോ എന്ന­ത് ഇട­മ­റു­കു കു­ടും­ബ­ത്തില്‍ ആരെ­ടെ­ങ്കി­ലും ചോ­ദി­ക്കേ­ണ്ടി­വ­രും.
എ­ന്തോ ആക­ട്ടെ. നമു­ക്കു വി­ഷ­യ­ത്തി­ലേ­ക്കു വരാം. പ്രേം നസീ­റി­ന്റെ പ്ര­തിമ വയ്ക്കാന്‍ സമ്മ­തി­ക്കി­ല്ല എന്നു പറ­യു­ന്ന­വര്‍ അദ്ദേ­ഹ­മ­ഭി­ന­യി­ച്ച സി­നി­മ­ക­ളോ­ടെ­ന്തു പറ­യും എന്ന­താ­ണു വി­ചി­ത്ര­മാ­യി തോ­ന്നു­ന്ന­ത്. സി­നി­മ­യില്‍ മരി­ച്ച­യാള്‍ അന­ങ്ങു­ന്നു, സം­സാ­രി­ക്കു­ന്നു, പ്രേ­മി­ക്കു­ന്നു. മേല്‍­പ്പ­റ­ഞ്ഞ ­പ്രേം നസീര്‍ തന്നെ ഇന്നും ദി­വ­സം എത്ര­യോ വട്ട­മാ­ണ് ഇനി­യൊ­രു ജന്മം കൂ­ടി­... എന്നോ ചേ­ട്ടന്‍ കേ­ഡീ അനി­യ­നു പേ­ടി എന്നോ ഒക്കെ പാ­ടി­ക്കൊ­ണ്ട് എത്തു­ന്ന­ത്.
സ­ത്യം പറ­ഞ്ഞാല്‍ സി­നി­മ­യില്‍ മൃ­ത­ദേ­ഹ­ത്തി­നു­പോ­ലും അന­ങ്ങാ­മെ­ന്നാ­ണു മഹാ­നായ ഗൊ­ദാ­ദു പറ­ഞ്ഞി­രി­ക്കു­ന്ന­ത്. പ്ര­തിമ കു­റ­ഞ്ഞ പക്ഷം മി­ണ്ടു­ക­യോ അന­ങ്ങു­ക­യോ എങ്കി­ലും ചെ­യ്യു­ന്നി­ല്ല. എന്നി­രി­ക്കെ, പ്രേം­ന­സീ­റി­നെ ഒരു പ്ര­തി­മ­യാ­ക്കി­യെ­ന്ന­തു­കൊ­ണ്ട് എന്തു മത­പ­ര­ദോ­ഷം വരാ­നാ­ണ്. ഇനി ശരി­ക്കും മതം നോ­ക്കു­ക­യാ­ണെ­ങ്കില്‍ സി­നിമ ഹറാ­മാ­ണോ ഹലാ­ലാ­ണോ എന്ന കോ­യീം അയ്ന്റെ മു­ഡ്ഗേം എന്ന­തി­നു തു­ല്യ­മായ ആഗോ­ള­പ്ര­ശ്നം ഉയര്‍­ന്നു­വ­രി­ക­യും ചെ­യ്യും­.
ന­സീ­റി­ന്റെ ഒരു പ്ര­തി­മ. അതു സത്യ­ത്തില്‍ ആരെ കടി­ക്കാ­നാ­ണ്. പ്ര­തിമ വേ­ണോ വേ­ണ്ട­യോ അതില്‍ കി­ളി­തൂ­റു­മോ നി­ത്യ­വും എന്ന­തെ­ല്ലാം വേ­റേ പ്ര­ശ്നം. പക്ഷേ ഒരു പ്ര­തി­മ­ക്കാ­ര്യ­ത്തില്‍ ഇത്ര­മേല്‍ പ്ര­തി­പ­ക്ഷ­ബ­ഹു­മാ­ന­മി­ല്ലാ­യ്മ അത്ര­മേല്‍ ആശാ­സ്യ­മോ­?
മ­റ്റൊ­ന്ന് പ്ര­തി­മ­യ്ക്കു പക­രം നസീ­റി­ന്റെ ഒരു മു­ടി­യി­ഴ­യെ­ങ്ങാ­നും കി­ട്ടി­യാല്‍ അതു വച്ചാ­രാ­ധി­ക്കു­ന്ന­തി­ന് വല്ല വി­ല­ക്കും ഉള്ള­താ­യി­രി­ക്കു­മോ എന്ന സം­ശ­യ­മാ­ണ്. അല്ലാ, അതു സു­ന്ന­ത്താ­യി ഭവി­ക്കു­മെ­ങ്കില്‍ സത്യ­ന്റെ പ്ര­തി­മ­യും നസീ­റി­ന്റെ കേ­ശ­സ്മാ­ര­ക­വും ആയി­ക്കൊ­ള്ള­ട്ടെ നമ്മു­ടെ അജന്‍­ഡ.
ന­ബി­യു­ടെ കാര്‍­ട്ടൂ­ണു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­ശ്ന­ത്തി­നു മുന്‍­പ്, വള­രെ വര്‍­ഷ­ങ്ങള്‍­ക്ക­പ്പു­റം മെ­സേ­ജ് എന്ന സി­നി­മ­യില്‍ നബി­യെ കാ­ണി­ക്കാന്‍ ശ്ര­മം നട­ന്നി­രു­ന്നു. ഒടു­വില്‍, അതു പാ­ടി­ല്ലെ­ന്ന മു­സ്ലിം സം­ഘ­ട­ന­ക­ളു­ടെ വി­ല­ക്കു കാ­ര­ണം, നബി­യെ കാ­ണി­ക്കാ­തെ­യാ­ണ് ആ സി­നിമ പൂര്‍­ത്തി­യാ­ക്കി­യ­ത്. അതില്‍ സലിം (റ) (ഇ­നി റ ഇല്ലാ­ത്ത­തി­ന്റെ പേ­രില്‍ ആരും വഴ­ക്കി­നു വര­ണ്ട) ആയി അഭി­ന­യി­ച്ച­ത് ആന്ത­ണി ക്വി­ന്നാ­ണ്. നബി­യെ കാ­ണി­ക്കു­ന്ന ഇട­ത്തെ­ല്ലാം, ­ന­ബി­സഞ്ച­രി­ക്കു­ന്ന ഒട്ട­ക­ത്തെ­യാ­യി­രു­ന്നു കാ­ണി­ച്ചി­രു­ന്ന­ത്. അതി­ന്റെ നി­ഴ­ലും മറ്റും. അതി­രി­ക്കു­ന്ന­തും മറ്റും. അതൊ­രു തമാ­ശ­യാ­യി തോ­ന്നി­യി­രു­ന്നു അന്ന് ആ സി­നിമ കാ­ണു­മ്പോള്‍. നബി­യു­ടെ പ്ര­തീ­ക­മാ­യി ഒ­ട്ട­കം­ മാ­റു­മ്പോള്‍ അത് സത്യ­ത്തില്‍ നബി­യു­ടെ ഒരു പ്ര­തീ­ക­മാ­യി മാ­റു­ക­യാ­ണ­ല്ലോ. പ്ര­തീ­കം തന്നെ ഈ പ്ര­തി­മ. അപ്പോള്‍?...
പ്ര­തി­മ­യു­മാ­യ് ബന്ധ­പ്പെ­ട്ട ഒരു തമാശ കൂ­ടി പറ­ഞ്ഞു­കൊ­ണ്ട് ഉപ­സം­ഹ­രി­ക്കാം. (ബാ­ക്കി­യു­ള്ള­വര്‍ സം­ഹ­രി­ക്ക­ട്ടെ­)
ഫ്രാന്‍­സി­ലെ ആ മഹാ­ന­ഗ­ര­ത്തി­ലെ പാര്‍­ക്കില്‍ നെ­പ്പോ­ളി­യന്‍ കു­തി­ര­മേല്‍ ഇരി­ക്കു­ന്ന ഒരു പ്ര­തി­മ­യു­ണ്ടാ­യി­രു­ന്നു. അതില്‍ കൊ­ച്ചു­മ­ക­നു തോ­ന്നു­ന്ന കൌ­തു­കം കണ്ടി­ട്ട് മു­ത്ത­ച്ഛന്‍, അതാ­രെ­ന്ന അവ­ന്റെ ആകാം­ക്ഷ­യ്ക്കു മറു­പ­ടി­യാ­യി നെ­പ്പോ­ളി­യ­നെ­പ്പ­റ്റി വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ത്തു. എന്നും പാര്‍­ക്കില്‍­പോ­കാ­നും നെ­പ്പോ­ളി­യ­നെ കാ­ണാ­നും കു­ട്ടി താ­ല്പ­ര്യം കാ­ട്ടി. മു­ത്ത­ച്ഛന്‍ എന്നും നെ­പ്പോ­ളി­യ­നെ­പ്പ­റ്റി വി­ശ­ദ­മാ­യി പറ­ഞ്ഞു­കൊ­ടു­ക്കു­ക­യും അവ­ന്റെ ചരി­ത്ര­താ­ല്പ­ര്യ­ത്തില്‍ സന്തു­ഷ്ട­നാ­കു­ക­യും ചെ­യ്തു. അവ­സാ­നം അവ­രു­ടെ കു­ടും­ബ­ത്തി­ന് നഗ­രം വി­ട്ടു മറ്റൊ­രി­ട­ത്തേ­ക്കു പോ­കേ­ണ്ട ആവ­ശ്യം വന്നു. മു­ത്ത­ച്ഛന്‍ കു­ട്ടി­യു­മാ­യി പാര്‍­ക്കില്‍ നെ­പ്പോ­ളി­ന­രി­കില്‍ ചെ­ന്നി­ട്ട് കു­ട്ടി­യോ­ടു പറ­ഞ്ഞു, മോ­നേ, നെ­പ്പോ­ളി­യ­നോ­ടു വി­ട­പ­റ­യൂ­... കു­ട്ടി വി­ട­യോ­തി. മു­ത്ത­ച്ഛന്‍ ചോ­ദി­ച്ചു. ഇനി നി­ന­ക്ക് നെ­പ്പോ­ളി­യ­നെ­പ്പ­റ്റി എന്തെ­ങ്കി­ലും കൂ­ടി അറി­യാ­നു­ണ്ടോ­?
കു­ട്ടി ചോ­ദി­ച്ചു, മു­ത്ത­ച്ഛാ, എനി­ക്കി­നി ഒന്നു­കൂ­ടി­യേ അറി­യേ­ണ്ട­തു­ള്ളൂ­... നമ്മു­ടെ നെ­പ്പോ­ളി­യ­ന്റെ പു­റ­ത്തു­ക­യ­റി വാ­ളും പി­ടി­ച്ചി­രി­ക്കു­ന്ന ആ മു­ണ്ടന്‍ ആരാ­ണ്?...
ഇ­നി പാര്‍­റ­യ്ക്കൊ­രു പാ­ര­ഡി കൂ­ടി­.
മ­തേ­ത­ര­ത്വം
ഒ­രു
പ്ര­തിമ
മാ­ത്ര­മായ
ഇ­ന്ത്യ




















-malayal.am 


No comments:

Post a Comment