Wednesday, April 25, 2012

അനൂപ് മേനോന്റെ പാട്ടെഴുത്തും പാട്ടിനു പോകുന്ന വാക്കുകളും


മ­ല­യാ­ള­സി­നി­മ­യി­ലെ ഇപ്പോ­ഴ­ത്തെ ബാ­ല­ച­ന്ദ്ര­മേ­നോ­നാ­ണ് അനൂ­പ് മേ­നോന്‍, വല്യ­പു­ള്ളി എന്നാ­ണോ മേ­നോന്‍ എ​­ന്ന വാ­ക്കി­നര്‍­ത്ഥം എന്ന­റി­യി­ല്ല. ഏതാ­യാ­ലും മല­യാ­ള­സി­നി­മ­യ്ക്ക് ഇങ്ങ­നെ കഥ, തി­ര­ക്കഥ മു­തല്‍ പോ­സ്റ്റ­റൊ­ട്ടി­ക്കല്‍ വരെ നട­ത്തു­ന്ന മേ­നോ­നൊ­ന്നെ­ങ്കി­ലും വേ­ണം മാ­റാ­തോ­രോ യു­ഗ­ത്തി­ലും എന്ന­താ­ണു സത്യം.
­ബാ­ല­ച­ന്ദ്ര­മേ­നോന്‍ സം­ഗീ­ത­ത്തില്‍­വ­രെ കൈ­വ­ച്ച­പ്പോള്‍ അ­നൂ­പ് മേ­നോന്‍ തി­ര­ക്ക­ഥ, അഭി­ന­യം എന്നി­വ­യ്ക്കു­പു­റ­മേ, പാ­ട്ടെ­ഴു­ത്തി­ലാ­ണ് കൈ­വെ­ച്ചി­രി­ക്കു­ന്ന­ത്. ­ബ്യൂ­ട്ടി­ഫുള്‍ എന്ന ചി­ത്ര­ത്തി­ലെ മഴ­നീര്‍­തു­ള്ളി­കള്‍ നിന്‍ തനു­നീര്‍­മു­ത്തു­കള്‍ എന്ന പാ­ട്ടു ഹി­റ്റാ­യ­തോ­ടെ അനൂ­പ് ഒരു വലിയ ഗാ­ന­ര­ച­യി­താ­വും സക­ല­ക­ലാ­വ­ല്ല­ഭ­നു­മാ­ണെ­ന്ന മട്ടി­ലാ­ണ് സി­നി­മാ­വാ­രി­ക­ക­ളും ഫാന്‍­സും അദ്ദേ­ഹ­ത്തെ പൊ­ക്കു­ന്ന­ത്.
എ­ന്നാല്‍, മി­സ്റ്റര്‍ മേ­നോ­ന്റെ പ്ര­സ്തു­ത­ഗാ­ന­ര­ച­ന­യി­ലെ തു­ടര്‍­ന്നു­ള്ള വരി­കള്‍ ഒന്നു ശ്ര­ദ്ധി­ച്ചാല്‍, ഈ മഹാ­ഗാ­ന­ര­ച­യി­താ­വി­ന്റെ വാ­ക്കു­കള്‍ വാ­യില്‍­ത്തോ­ന്നു­ന്ന­ത് കോ­ത­യ്ക്കു­പാ­ട്ട് ലൈ­നി­ലു­ള്ള­താ­ണെ­ന്നു കാ­ണാം­.
­വെണ്‍­ശം­ഖി­ലെ ലയ­ഗ­ന്ധര്‍­വ­വു­മാ­യ്
­നീ­യെ­ന്റെ സാ­രം­ഗി­യില്‍
ഇ­ത­ളി­ടും നാ­ണ­ത്തിന്‍ തേന്‍­തു­ള്ളി­യാ­യ്
­ക­തി­രി­ടും മോ­ഹ­ത്തിന്‍ പൊ­ന്നോ­ള­മാ­യ് (മ­ഴ­നീര്‍­ത്തു­ള്ളി­കള്‍...)
­തൂ­മ­ഞ്ഞി­ലെ വെ­യില്‍­നാ­ളം പോല്‍
­നിന്‍­ക­ണ്ണി­ലെന്‍ ചും­ബ­നം­
­തൂ­വ­ലാ­യ് കൊ­ഴി­ഞ്ഞൊ­രീ­
ആര്‍­ദ്ര­മാം നി­ലാ­ക്കു­ളിര്‍
അ­ണ­യും ഞാ­റ്റു­വേല എന്തി­നോ­
ഒ­രു മാ­ത്ര കാ­ത്തെ­ന്നോര്‍­ത്തു ഞാന്‍ (മ­ഴ­നീര്‍­ത്തു­ള്ളി­കള്‍...)
ഇ­താ­ണു ­പാ­ട്ട്. എന്താ­ണി ലയ­ഗ­ന്ധര്‍­വം, അതി­ന് വെണ്‍­ശം­ഖി­ലെ­ന്താ­ണു കാ­ര്യം, എന്നൊ­ന്നും ചോ­ദി­ക്ക­രു­ത്. അതു­പോ­ലെ തേന്‍­തു­ള്ളി­ക്കെ­വി­ടെ­യാ­ണ് ഇതള്‍ എന്നു ചോ­ദി­ച്ചാല്‍ മേ­നോന്‍­സാ­റി­ന്റെ മറു­പ­ടി അത് നാ­ണ­ത്തിന്‍ തേന്‍­തു­ള്ളി­ക്ക് ഉണ്ടെ­ന്നാ­കാം­.  അതു­പോ­ലെ കണ്ണില്‍ ചും­ബി­ച്ചാല്‍ അവള്‍­ക്കു നീ­റി­ല്ലേ, അതി­നു­മു­ന്നേ അവള്‍ കണ്ണ­ട­യ്ക്കി­ല്ലേ എന്നൊ­ന്നും വെ­റു­തെ സം­ശ­യി­ക്കേ­ണ്ട. ഈ ശവ­ത്തി­ന് ഈ കൂ­ദാശ എന്നേ ഏത­ച്ച­നും കരു­തൂ­.
ഇ­തേ ചി­ത്ര­ത്തി­ലെ മറ്റൊ­രു പാ­ട്ടില്‍ ചി­ല്ലു­വാ­തി­ലില്‍ പൂ­നി­ലാ­പ്പാ­യ­യില്‍ എന്നെ­ല്ലാം വച്ചു­കാ­ച്ചി­യി­ട്ടു­ണ്ട് അനൂ­പ്. ചി­ങ്ങി­ടും സ്നേ­ഹ­രാ­ഗ­പ­ഞ്ച­മം ചേര്‍­ത്തു­വ­ച്ച­താ­രേ എന്നും കവി ചോ­ദി­ക്കു­ന്നു. അപാ­രം­... ഈ തൊ­ലി­ക്ക­ട്ടി. സി­നി­മ­യു­ടെ തി­ര­ക്ക­ഥ­യു­ടെ­യും അഭി­ന­യ­ത്തി­ന്റെ­യും കൂ­ടി പാ­ട്ടെ­ഴു­ത്തി­ന്റെ കൂ­ലി കൂ­ടി പോ­ര­ട്ടെ എന്ന­ല്ലാ­തെ എന്താ­ണ് ഇക്കൂ­ട്ട­രു­ടെ­യൊ­ക്കെ ഉള്ളില്‍?

No comments:

Post a Comment