തനിക്ക് ഏറെക്കുറെ ഈ മെയ്‌വഴക്കമുണ്ട്, എന്നാല്‍ അത് തനിക്ക് മാത്രം പോരല്ലോ, എല്ലാവരും ഈ മെയ്‌വഴക്കം പഠിക്കേണ്ടതുണ്ട്. തന്റെ മതേതര മെയ് വഴക്കത്തിന് പാണ്ടിക്കടവത്ത് തറവാട്ടിലെ തന്റെ പഴയ ബാല്യകാലവും കുഞ്ഞാലിക്കുട്ടി ഓര്‍ത്തെടുത്തു. തറവാട്ടിനടുത്ത് ഒരു നായര്‍ തറവാടുണ്ടായിരുന്നു. അവിടെ ഉത്സവമുണ്ടാകാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബമെല്ലാം ആ ഉത്സവം കാണാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു മതേതര വാദിയല്ലേയെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം.എസ്.എസ്.എയുടെ ഉദ്ഘാടനച്ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ച ബ്ലൗസ് ധരിച്ച് വരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത് വാര്‍ത്തയായിരിക്കയാണല്ലോ. ലീഗിന് ഇപ്പോള്‍ കണ്ടകശ്ശനിയാണ്. തീര്‍ത്തും ‘ മതേതരമായ’ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള മെയ് വഴക്കം ലീഗ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഞാന്‍ പറഞ്ഞതല്ല, പതിയെപ്പതിയെ ലീഗിന്റെ സര്‍വ്വാധികാരവും കൈക്കലാക്കിയ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മതേതര വാദിയെയും വര്‍ഗ്ഗീയവാദിയെയും എളുപ്പം വേര്‍തിരിക്കാം. ഉത്സവം കാണുന്നവന്‍ മതേതര വാദി, ഉത്സവം കാണാത്തവന്‍ വര്‍ഗ്ഗീയവാദി. മറ്റു മന്ത്രിമാര്‍ക്കും ലീഗ് നേതാക്കള്‍ക്കും ഇത്തരം മെയ്‌വഴക്ക പരിശീലനം നടത്താന്‍ പാണ്ടിക്കടവത്ത് അടുത്തു തന്നെ ഒരു മെയ്‌വഴക്ക പരിശീലന കേന്ദ്രം തുറക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കുഞ്ഞാലിക്കുട്ടിയുടെ ഈ അപാരമായ മെയ്‌വഴക്കം കണ്ട് സഹിക്കെട്ടാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഇട്ടേച്ചോടിയതെന്നാണ് ലഭിക്കുന്ന വിവരം.കുഞ്ഞാലിക്കുട്ടിയുടെ മെയ്‌വഴക്കമല്ല, ഇപ്പോള്‍ വിവാദമായ ബ്ലൗസ് തന്നെയാണ് നമ്മുടെ ചര്‍ച്ചാവിഷയം. എസ്.എസ്.എയുടെ ഉദ്ഘാടന ചടങ്ങില്‍ അണിഞ്ഞൊരുങ്ങി വരാനാണ് അധ്യാപികമാര്‍ക്ക് പ്രത്യേക നിര്‍ദേശം ലഭിച്ചത്. പച്ച ബ്ലൗസും ധരിക്കണം. പ്രത്യേക നിര്‍ദേശം ബ്ലൗസില്‍ ഒതുക്കേണ്ടിയിരുന്നില്ല. എന്തുകൊണ്ട് സ്ത്രീകളുടെ ബ്ലൗസിന്റെ കാര്യത്തില്‍ മാത്രം സര്‍ക്കുറലറില്‍ പ്രത്യേക നിര്‍ദേശം വന്നുവെന്നാണ് ചോദ്യം. പുരുഷ അധ്യാപകരുടെ ഷര്‍ട്ടിന്റെ കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല.എന്തുകൊണ്ട് സ്ത്രീകളുടെ ബ്ലൗസിന്റെ കാര്യത്തില്‍ മാത്രം സര്‍ക്കുറലറില്‍ പ്രത്യേക നിര്‍ദേശം വന്നുവെന്നാണ് ചോദ്യം. പുരുഷ അധ്യാപകരുടെ ഷര്‍ട്ടിന്റെ കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല. സ്ത്രീക്ക് കേരള സാരി പോലെ തന്നെ, പുരുഷന് വെള്ള ഷര്‍ട്ടും മുണ്ടുമാണ് കേരളീയ വേഷം. അവരോടും നിര്‍ദേശിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതുണ്ടായില്ല.നേരത്തെപ്പറഞ്ഞ ഉത്സവങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും എഴുന്നള്ളിപ്പുകള്‍ക്കുമെല്ലാം കേരള സാരിയോ സംഘാടകര്‍ നിശ്ചയിക്കുന്ന മറ്റ് വസ്ത്രങ്ങളോ ഉടുത്ത് അലങ്കാരവസ്തുക്കളായെത്താനാണ് നമ്മുടെ സ്ത്രീകളുടെ യോഗം. ചെണ്ടക്കാരും ആനകളും മറ്റ് തോരണങ്ങളും പോലെയാണ് മഹിളകളെയും ഇപ്പോള്‍ അണിനിരത്തുന്നത്. അഥവാ ചെണ്ടയും ആനയും മറ്റ് അലങ്കാര വസ്തുക്കളും പോലെ തന്നെ സ്ത്രീകളും കാഴ്ചപ്പണ്ടങ്ങള്‍ തന്നെയെന്ന്.
പൊരിവെയിലില്‍ മണിക്കൂറുകളോളം താലപ്പൊലിയുമായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൂരപ്പറമ്പിലെ ആനകളെപ്പോലെ തന്നെയല്ലേ. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും പീഡിപ്പിക്ക പ്പെടുകയാണെന്നും ആനകള്‍ക്ക് ഇടക്കിടെയെങ്കിലും തിരിച്ചറിയുന്നു.പൊരിവെയിലില്‍ മണിക്കൂറുകളോളം താലപ്പൊലിയുമായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൂരപ്പറമ്പിലെ ആനകളെപ്പോലെ തന്നെയല്ലേ. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും ആനകള്‍ക്ക് ഇടക്കിടെയെങ്കിലും തിരിച്ചറിയുന്നു. അങ്ങിനെയാണവര്‍ രോഷാകുലരായി മനുഷ്യരെ കുത്തിയും ചവിട്ടിയും കൊല്ലുന്നത്. ആ തിരിച്ചറിവെങ്കിലും നമ്മുടെ സ്ത്രീ സമൂഹം കാണിക്കണം.ആനയുടെ മേല്‍ എന്ത് തോരണം അണിയിക്കണമെന്ന് സംഘാടകര്‍ക്ക് നിശ്ചയിക്കാമെന്ന പോലെത്തന്നെ ഈ കാഴ്ചപ്പെണ്ണുങ്ങള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനും സംഘാടകര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. അങ്ങിനെയാണ് എറണാകുളം പ്രൊജക്ട് ഓഫീസര്‍ക്ക് അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയുന്നത്. ബ്ലൗസ് മഞ്ഞയായാല്‍ എസ്.എന്‍.ഡി.പിയുടെയും ചുവപ്പായാല്‍ സി.പി.ഐ.എമ്മിന്റെയും പച്ചയായാല്‍ ലീഗിന്റെയുമായി. ഏത് കളര്‍ ധരിച്ചാലും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മത സംഘടനയുടെതോ ആകുന്നു. കളറല്ല, ഏത് ധരിക്കണമെന്ന് സ്ത്രീയോട് മാത്രം പറയുന്ന സര്‍ക്കുലറിന്റെ ആ സ്വഭാവം തന്നെയാണ് പ്രശ്‌നം. പച്ചയായാലും മഞ്ഞയായലും നിങ്ങള്‍ പറയുന്ന ബ്ലൗസുകളും സാരികളും ധരിക്കാന്‍ ഞങ്ങള്‍ ആനകളല്ലെന്ന് പറയാനുള്ള തന്റെടമാണ് സ്ത്രീ സമൂഹം ഇനിയെങ്കിലും കാണിക്കേണ്ടത്.