Saturday, June 9, 2012

ഗംഗയെന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ?


കേരളത്തില്‍ വാര്‍ത്തകള്‍ കീഴടക്കാന്‍ ഏറെ വിഷയങ്ങളുള്ളതിനാല്‍ വാര്‍ത്തയാകേണ്ട പലതും അര്‍ഹിക്കുന്ന പരിഗണനയോടെ ഇപ്പോള്‍ വാര്‍ത്തയാകുന്നില്ല. അതിലൊന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഔദ്യോഗിക വസതിയുടെ പേരുമാറ്റം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണ് മന്ത്രിമന്ദിരങ്ങളുടെയും മന്ത്രിമാരുടെ വാഹനസൗകര്യങ്ങളുടെയും ചുമതല.

തിരുവനന്തപുരത്ത് കണ്ണായ ഇടങ്ങളിലാണ് മന്ത്രിമന്ദിരങ്ങളെല്ലാമുള്ളത്. കഴിഞ്ഞ ദിവസമാണ് ഗംഗ എന്ന പേരുള്ള വിദ്യാഭ്യാസമന്ത്രിയുടെ വീടിന്റെ പേര് ഗ്രേസ് എന്നാക്കി മാറ്റിയതായി വാര്‍ത്ത പരന്നത്. പത്രമാധ്യമങ്ങളില്‍ ഇത് ഒറ്റക്കോളം വാര്‍ത്തകളില്‍ ഒതുങ്ങിയെങ്കിലും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നും പരപ്പനങ്ങാടിയിലെ സ്വന്തം വീടിന്റെ പേര് ഔദ്യോഗിക വസതിക്കും ഇടാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി വിശദീകരിക്കുന്നു. വീടിന്റെ കാര്യത്തിലെന്നപോലെ മറ്റ് ഭരണകാര്യങ്ങളിലും ഇത്തരത്തിലുള്ള താല്‍പര്യം വച്ചുപുലര്‍ത്താന്‍ മന്ത്രിക്ക് തോന്നാതിരിക്കട്ടെ.
മുസ്ലീം ലീഗ് മന്ത്രിമാര്‍ കടുത്ത സമുദായ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്ന് പറഞ്ഞാല്‍ അതില്‍ വലിയ സത്യം ഇല്ലെന്ന് തന്നെ പറയേണ്ടിവരും. മന്ത്രിമാരെക്കാള്‍ കൂടുതലായി കൂടെയുള്ള കുഴലൂത്തുകാരാണ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ലീഗ് മന്ത്രിമാര്‍ക്ക് പാരയെന്ന് അനുഭവങ്ങള്‍ ഒട്ടേറെയുണ്ടല്ലോ! മന്ത്രിമാരെക്കാള്‍ കൂടുതല്‍ ശുഷ്‌കാന്തി എല്ലാക്കാര്യങ്ങളിലും കാട്ടുന്നതും ഈ ഉത്സാഹക്കമ്മിറ്റിക്കാരായിരിക്കും. അധികാരസ്ഥാനങ്ങളെ ദുഷിപ്പിക്കുന്നതും ഇത്തരക്കാര്‍ തന്നെയാണ്. എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഇത്തരക്കാരുടെ എണ്ണമാണ് അനുദിനം കൂടിവരുന്നതും. ഇത്തരക്കാരായിരിക്കാം മന്ത്രിയുടെ വീടിന്റെ പേരുമാറ്റത്തിന് പിന്നിലെന്ന് കരുതേണ്ടിവരും. സമുദായ പണ്ഡിതരെ ഭയന്നായിരിക്കണം ഗംഗയെന്ന പേര് മാറ്റി ഗ്രേസ് എന്നാക്കിയത്. മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതിന് വിലക്ക് തന്നെയുണ്ട്. ഇനി വിളക്ക് കത്തിക്കുന്ന ചടങ്ങുകളില്‍ ലീഗ് മന്ത്രിമാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയും ചെയ്യും.
ഗംഗ എന്ന പേര് ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. മാത്രമല്ല ഹൈന്ദവപുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ഗംഗ പുണ്യനദിയെന്ന നിലയില്‍ ഹൈന്ദവജനത പരിപാവനമായി കരുതുന്നുമുണ്ട്. ഇന്നത്തെ ഗംഗയുടെ യഥാര്‍ത്ഥ സ്ഥിതി വ്യത്യസ്തമാണെന്ന് മാത്രം.
ടൂറിസം വകുപ്പ് പുതിയ മന്ത്രിമന്ദിരങ്ങള്‍ സജ്ജമാക്കിയപ്പോള്‍ രാജ്യത്തെ പ്രധാന നദികളുടെ പേരാണ് നല്‍കിയത്. ഇതാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി മാറ്റാന്‍ ഉത്തരവിട്ടത്. ഗംഗയെന്ന പേരിലെ ഹൈന്ദവതയാണ് മന്ത്രിയുടെ ഉത്തരവിന് പിന്നിലെ ചേതോവികാരമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ ആര്‍ക്കാണ് കുറ്റം പറയാനാവുക! ഗംഗയെന്ന് പേരുള്ള വീട്ടില്‍ മുസ്ലീം സമുദായാംഗമായ മന്ത്രി താമസിക്കുന്നതിലെ ഔചിത്യത്തെ ചോദ്യം ചെയ്തിരിക്കുക മന്ത്രിയായാലും മന്ത്രിക്കൊപ്പമുള്ള പടയായാലും ചെയ്തത് അത്ര നല്ലതല്ല.
മന്ത്രിമാരുടെ സമുദായ സ്‌നേഹത്തിനനുസരിച്ച് മന്ത്രിമന്ദിരങ്ങളുടെയും ആപ്പീസുകളുടെയും പേരുമാറ്റുക എന്ന് പറയുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക. പേരിഷ്ടപ്പെട്ടില്ലെങ്കില്‍ ആ വീട് വേണ്ടെന്ന് വയ്ക്കണം. അതല്ലെങ്കില്‍ സ്വന്തമായി വീടെടുത്ത് ഇഷ്ടപ്പെട്ട പേരിടണം. അതുമല്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കണം. ഒളിഞ്ഞും തെളിഞ്ഞും സമുദായവും ജാതിയും മതവും ഭരണത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
ഒരു മന്ത്രി താന്‍ താമസിക്കുന്ന വീടിന്റെ പേര് മാറ്റുന്നതില്‍ എന്താണ് തെറ്റ് എന്നും ഇത് വലിയ വാര്‍ത്തയേക്കേണ്ടതുണ്ടോ എന്നും ചോദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ മാറ്റത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചില താല്‍പര്യങ്ങളാണ് അപകടകരം. ഇത്തരം ചെറിയ ചെറിയ താല്‍പര്യങ്ങള്‍ വളര്‍ന്ന് പന്തലിച്ചാണ് വര്‍ഗീയതയുടെയും സാമുദായികതയുടെയും വിഷവിത്തുകള്‍ സമൂഹത്തിലെമ്പാടും പടര്‍ന്നത്.
ഈ നാടിന്റെ സംസ്‌കാരവും സാഹചര്യങ്ങളും അറിയാത്ത ആളല്ല ഈ മന്ത്രി. പൊതുസമൂഹത്തിന് മാതൃകയാകണമെന്ന് നാം കരുതുന്ന മന്ത്രിമാരടക്കമുള്ള നേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം സങ്കുചിതമായ നടപടികള്‍ പ്രതീക്ഷിക്കരുതാത്തതാണ്. കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും താമസിക്കുന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനുമൊക്കെ സമുദായനിറം കൊടുക്കാനിറങ്ങിത്തിരിച്ചാല്‍ ഈ നാടിന്റെ ഗതിയെന്താകും റബ്ബ് സാഹിബേ? വ്യവസായം പോലെയോ പൊലീസ് പോലെയോ പൊതുമരാമത്ത് പോലെയോ ഉള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന ആളല്ല അബ്ദുറബ്ബ്. കയ്യിലിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. സംസ്‌കാരവും സ്‌നേഹവും മാന്യതയും തലമുറകള്‍ക്കിടയിലേക്ക് കടത്തിവിടേണ്ട ഒന്നാണ് വിദ്യാഭ്യാസം. ഈ സ്ഥിതിക്ക് അങ്ങ് മാതൃക കാട്ടുകതന്നെ വേണം.
അനുബന്ധക്കുറിപ്പ്
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ക്ലച്ച് പിടിക്കാതിരുന്നതിന് കാരണങ്ങളിലൊന്ന് കോടാനുകോടി വര്‍ഷങ്ങളായിട്ടും മനുഷ്യന് പരിണാമമൊന്നുമുണ്ടാകുന്നില്ലെന്നതാണ്. മനുഷ്യന്റെ പരിണാമം ഭൗതികമല്ല ആന്തരികമാണെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചാല്‍ ഡാര്‍വിന്‍ സിദ്ധാന്തം നൂറ് ശതമാനം ശരിയാണ്. മനുഷ്യനെപ്പോലെ ഇത്രയേറെ മാറിയ ജീവി ഈ ഭൂമൂഖത്തില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതിസുന്ദരമായ ഈ ഭൂമിയെയും ഇവിടുത്തെ ജീവജാലങ്ങളെയും സ്വവര്‍ഗത്തെ തന്നെയും ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജീവിവര്‍ഗവും പ്രപഞ്ചത്തില്‍ തന്നെ പറയാം. ചരിത്രാതീതകാലങ്ങളില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന ഭീകരരൂപികളായ ദിനോസറുകള്‍ പോലും എത്രയോ ഭേദം. മനുഷ്യന്‍ അനുദിനം മാറുകയാണ്. മതവും ജാതിയും വര്‍ഗവും വര്‍ണവും സമുദായവും സമ്പത്തും സുഖങ്ങളുമൊക്കെയായാണ് മനുഷ്യന്റെ പരിണാമം.

Friday, June 8, 2012

മണിമുഴക്കം - ഉദ്ദിഷ്ടകെണിയും നിര്‍ദ്ദിഷ്ടകെണിയും


ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിതയാണ് മണിമുഴക്കം.

മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍!
ഇങ്ങനെയായിരുന്നു അതിന്റെയൊരു മുഴക്കം. വരുന്നു ഞാന്‍ എന്നു പറയുകമാത്രമല്ല, ചെല്ലുകയും ചെയ്തു കവി. ഇടപ്പളളിയില്‍നിന്ന് ഇടുക്കിയിലേക്ക് ചില്ലറ ദൂരമാണോ ഉള്ളത്. എന്നാലും കവിയാകാനും മാത്രം തെറിയെല്ലാം അറിഞ്ഞിരുന്നിട്ടും അതാകാതെ രാഷ്ട്രീയപ്രവര്‍ത്തകനായ ഇടുക്കി മണിസഖാവ് അവസാനം ആത്മപ്രകാശനത്വര അടക്കാനാകാതെ അടിച്ചുകളഞ്ഞു ഗദ്യത്തിലൊരു കവിത. മീറ്ററും വൃത്തവും അലങ്കാരവും എല്ലാം കിറുകൃത്യം ചാലിച്ചുകുറിച്ചത്. വിരുദ്ധോക്തി, ശ്ലേഷം, ആശ്ലേഷം, വിശ്ലേഷം, പഞ്ചചാമരം തുടങ്ങി അലങ്കാരങ്ങളുടെയും വൃത്തങ്ങളുടെയും ഒരു പട്ടികതന്നെ തയ്യാറാക്കാം ആ മണിപ്രവാളകൃതി നോക്കി.
ഏതായാലും പാര്‍ട്ടിസംബന്ധമായി പറഞ്ഞാല്‍, ആ പ്രസ്താവത്തിന്റെ അന്തിമവിധിയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. മണിയെ ജനാധിപത്യം ശിക്ഷിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ സമഗ്രാധിപത്യം ശിക്ഷിക്കുകയാണ്.സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണിയെ പുറത്താക്കിക്കൊണ്ട് സിപിഎം ശിക്ഷ വിധിച്ചിരിക്കുന്നു. മണിയൊരുക്കിയ കെണിയില്‍ മണി തന്നെ വീണു.
ഇവിടെ കെണിയെന്നു പറയുമ്പോള്‍ മണി തന്റെ പ്രസംഗത്തിലൂടെ ഉദ്ദിഷ്ടമാക്കിയ കെണിയും പിന്നീട് പാര്‍ട്ടി എത്തിച്ചേര്‍ന്ന ദുരുപദിഷ്ടകെണിയും ഇപ്പോള്‍ മണി എത്തിച്ചേര്‍ന്നിരിക്കുന്ന നിര്‍ദ്ദിഷ്ടകെണിയും കൌതുകകമായി തെളിഞ്ഞേക്കാം. മണി താഴ്ന്ന നിലയില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സാധാരണക്കാരനായ രാഷ്ട്രീയനേതാവാണ്. ദസ് ക്യാപിറ്റലോ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയോ വായിച്ചിട്ടൊന്നുമല്ല അദ്ദേഹം മാര്‍ക്സിസ്റ്റു പാര്‍ട്ടിനേതാവായത്. മാനിഫെസ്റ്റോയില്‍ പറയുന്ന ഭൂതത്തേക്കാള്‍ മണിക്കു മനസ്സിലായേക്കുക കോട്ടയം പുഷ്പനാഥിന്റെയോ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെയോ ഭൂതങ്ങളെയാണ്. ഇക്കാര്യത്തില്‍ സംശയമെന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ ആയതു ദൂരീകരിക്കാന്‍ പിണറായി വിജയന്‍മഹാശ്വേതാദേവിക്കും തിരിച്ചും മറിച്ചും അയച്ച കത്തുകള്‍ എന്ന ഗ്രന്ഥത്തില്‍ പരതുക.
ഇങ്ങനെ താഴേക്കിടയില്‍നിന്നുയര്‍ന്നുവന്ന ആളാണു മണിയെങ്കിലും തീരെ വിവരമില്ലാത്തയൊരാളാണെന്നു കരുതാന്‍ വയ്യ. ഇന്നത്തെ ഈ ചാനല്‍വിപ്ലവത്തിന്റെയും പോസ്റ്റ് നികേഷ് കുമാര്‍ യുഗത്തിന്റെയും കാലത്ത് മാദ്ധ്യമങ്ങള്‍ ഒരു പ്രസംഗത്തിന്റെ കൊലവെറിയെ എത്രമാത്രം കൊലവെറിയോടെയാകും കൈകാര്യം ചെയ്യുക എന്ന് അല്പമെങ്കിലും ബോധം മണിക്കുണ്ടാകുമായിരുന്നില്ലേ. പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് ഹാഡ്കോര്‍ പാര്‍ട്ടിക്കാരോടു തോന്ന്യവാസവും ഭീഷണിയും പറഞ്ഞു ശീലിച്ചുപോയ പഴയകാലനേതൃനിരയുടെ ബാക്കിപത്രമാണു മണിയെപ്പോലുള്ളവര്‍ എന്നതൊക്കെ ശരിതന്നെ. എന്നാലും ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ വരുമോ?
മണിയുടെ പ്രസംഗത്തിന്റെ പിന്നിലെ ഒരു കെണി തന്റെ മുന്‍നേതാവായിരുന്ന വിഎസ് അച്യുതാനന്ദനെ ഉദ്ദേശിച്ചായിരുന്നോ എന്ന് ഇവിടെയാണു സംശയമുണരുന്നത്. മണിയുടെ കൊലവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആ കൊലകള്‍ക്കു പ്രേരകമായതു പാര്‍ട്ടിയാണെങ്കില്‍ അന്ന്, മണി പറഞ്ഞ സംഭവങ്ങള്‍ നടക്കുന്ന കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവു വി.എസ്. അച്യുതാനന്ദനും പ്രതിയായിവരേണ്ടതാണ് എന്ന് ഇന്നലെ കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണ് അവര്‍ക്ക് തല ചെന്നിയിലേക്ക് ഇറങ്ങിവരുന്നത് അല്പം താമസിച്ചാണ്. അതുകൊണ്ട് ഈ പ്രസ്താവന വരാന്‍ അല്പദിനങ്ങള്‍ വൈകിപ്പോയെന്നുമാത്രം.
ഏതായാലും ഒരുകാര്യം വ്യക്തമാണ്. മണി പറഞ്ഞ കൊലപാതകങ്ങളും അത്തരം വയലന്‍സും ഇടുക്കിയില്‍ അരങ്ങേറുന്ന കാലത്ത്, പാര്‍ട്ടിയുടെ തലപ്പത്ത് വിഎസ് തന്നെയായിരുന്നു. മണിയാണെങ്കില്‍ വിഎസിന്റെ അടുത്ത ആളും. വിഎസ് അറിയാതെ അത്തരം ഒരു കെണിയും ഇടുക്കിയില്‍ ഉണ്ടാകില്ലായിരുന്നു. മണിയുടെ ഉയര്‍ച്ചയുടെ പല ഘട്ടങ്ങളിലും വിഎസ് തന്നെയായിരുന്നു തലപ്പത്തുണ്ടായിരുന്നതും.
ഇപ്പോള്‍ പിണറായിപക്ഷത്തേക്ക് ചാടിയ മണിക്ക് ടിപി വധത്തോടെ തന്റെ നേതാവു ചെന്നുപെട്ട അവസ്ഥ മനസ്സിലായിട്ടുണ്ടായിരുന്നു. വിഎസ് അവസരത്തെ എങ്ങനെയാണുപയോഗിക്കുന്നതെന്നും മണി കണ്ടറിയുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു കൊലവെറിപ്രസംഗത്തിലൂടെ വിഎസിന്റെ ഭൂതകാലത്തെ എടുത്തു പ്ലേസ് ചെയ്താല്‍ സംഗതികള്‍ തിരിമറിയുമെന്ന് മണിയുടെ ബുദ്ധിപറഞ്ഞിരിക്കാം. അതിന്റെ കൂടി പ്രകാശനമായിരിക്കണം ആ പ്രസംഗമായി മാറിയത്. അതുകൊണ്ടാകണം, ആ പ്രസംഗത്തിലും അതിനു തൊട്ടുമുന്‍പുള്ള പ്രസംഗത്തിലും വിഎസിനെ മണി അതിരൂക്ഷമായി വിമര്‍ശിച്ചത്.
പക്ഷേ, ഓര്‍മ അധികാരത്തിനെതിരെയുള്ള സമരമാണെന്നു കുന്ദേര പറഞ്ഞതുകൊണ്ട്, അധികാരമോഹികളായ കോണ്‍ഗ്രസുകാര്‍ അന്നുമുതല്‍ അംനേഷ്യ അഭിനയിക്കുകയാണെന്നും അഭിനയിച്ചഭിനയിച്ച് അവര്‍ അതില്‍ മുഴുകിപ്പോയെന്നും പാവം മണിയറിഞ്ഞില്ല. അവര്‍ പഴയ വിഎസിനെ പൊളിക്കുന്നതിനേക്കാള്‍ നല്ലത് പുതിയ വിഎസിനെ ഇളക്കുന്നതാണെന്നു കണ്ടു.
ഇപ്പോള്‍ മണിയെ സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുമ്പോള്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പുറത്താക്കുന്നതോടൊപ്പം ചില വസ്തുതകളും കൂടി അവര്‍ പറയുന്നുണ്ട്. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിനയത്തില്‍നിന്നുള്ള വ്യതിചലനമാണ്. സിപിഎം ആരെയും രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കൊന്നിട്ടില്ല. മണി പരാമര്‍ശിച്ച കൊലപാതകങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.
ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ തീരെ നിസ്സാരങ്ങളല്ല. പാര്‍ട്ടിക്കു ബന്ധമില്ലെങ്കില്‍ പിന്നെ, മണിക്കു വ്യക്തിപരമായി മാത്രം ബന്ധമുള്ള കൊലപാതകങ്ങളാണോ നടന്നത്? അങ്ങനെയെങ്കില്‍ അതിന്റെ അന്വേഷണത്തില്‍ മണിയെ രക്ഷിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കുണ്ടോ. പാര്‍ട്ടിക്കാരനെങ്കിലും ഒരു വ്യക്തി സ്വന്തമായി നടത്തിയ കൊലകളില്‍ പാര്‍ട്ടിയുടെ നിലപാടെന്ത്? മണി പറയുന്ന കാലത്ത് വിഎസ് ആണു നേതാവെങ്കില്‍ പാര്‍ട്ടിയല്ലെങ്കില്‍ വിഎസ് എങ്കിലും ഇക്കാര്യങ്ങള്‍ അറിയുകയുണ്ടായോ?
മണിയുടെ പ്രസ്താവങ്ങള്‍ ഒരു മനോരോഗിയുടെ ജല്പനങ്ങളാണെന്ന് അല്ലെങ്കില്‍ വിടുവായത്തരമാണെന്ന് പാര്‍ട്ടി കരുതുന്നുണ്ടോ? കൃഷ്ണദാസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആ വിധത്തില്‍ സംസാരിക്കുന്നത് ഒരു സൂചനയാണോ? എങ്കില്‍ പാര്‍ട്ടി മണിയെ ചികിത്സിക്കാന്‍ മുന്‍കൈയെടുക്കുമോ? അതോ രാഷ്ട്രീയവിടുവായത്തം, രാഷ്ട്രീയമനോരോഗം എന്നിവയ്ക്കു ചികിത്സ ഇല്ലെന്നോ ആവശ്യമില്ലെന്നോ ആണോ പാര്‍ട്ടി കരുതുന്നത്?
ഇങ്ങനെ ചോദ്യങ്ങള്‍ തുടരുമെങ്കില്‍ പാര്‍ട്ടി വെറുതെയൊരു നടപടിയുടെ ഇരുട്ടുകൊണ്ട് ഓട്ടയടച്ചു രക്ഷപ്പെടുമോ?






sh-s«m-¶v ap-dn c-WvSv. sh-«n-¯p-d-¶v F-´pw ]-d-bpw. ssl-td-©n-se Ip-Sn-tb-ä IÀ-j-I-sâ ]-cp-¡³ a-\-kv s]-cp-am-ä-¯n-epw {]-kw-K-¯n-epw. kz-´w ]mÀ-«n-bp-sS Øm-]-I t\-Xm-hv hn -F-kv A-Nyp-Xm-\-µ³ ap-X k-l-I-½yq-\n-Ìp-I-fm-b kn.-]n.sF t\-Xm-¡Ä h-sc Cu a-Wn-{]-hm-f-¯n-sâ Nq-S-dn-ªp. ap-¼n³ t\m-¡m-sX-bp-f-f Cu ap-c-«v kz-`m-h-am-Wv C-Sp-¡n-bn-se kn.-]n.-F-½n-se A-P-¿-\m-bn-cp-¶ a-Wn-sb sI-Wn-bn-em-¡n-b-Xpw. H-Sp-hn kn.]n.Fw Pn-Ãm sk-{I-«-dn Øm-\-¯p \n-¶v am-än a-Wn-bv-¡v in-£-bp-sa-¯n. H-cp-Im-e-¯v hn F-kv A-Nyp-Xm-\-µ-sâ hn-iz-kv-X-\pw ho-dp-ä Nm-th-dp-am-bn-cp-¶p a-Wn.
]n-¶o-Sv a-Wn a-e-¡w -a-dn-ª-t¸mÄ Pn-à H-¶-S-¦w Iq-sS-t¸m-bn. aq-¶mÀ ssI-tb-äw Im-Wm³ h-¶ hn F-Ên-\v a-e-I-b-ä-§-fn B-Zyw a-Wn h-gn-Im-«n-bm-bn. ]nÂ-Im-e-¯v C-§-s\ ssI-tb-ä-sam-gn-¸n-¨m \m-Sv ap-Sn-bp-sa-¶p ]-d-ªv a-Wn hn F-Ên-sâ I-Sp-¯ hn-aÀ-i-I-\m-bn. k-ln-sI-«-t¸mÄ H-gn-¸n-¡m³ h-cp-¶-h-sâ Im-ep-sh-«p-sa-¶v Xp-d-¶-Sn-¨p. C-tXm-sS ]-£w am-dn ]n-W-dm-bn-s¡m-¸-sa-¯n. A-§-s\ C-Sp-¡n-bn F-«mw-X-h-W-bpw ]mÀ-«n Pn-Ãm sk-{I-«-dn-bm-bn. kw-Øm-\-¯v G-ä-hpw Iq-Sp-X Im-ew Pn-Ãm sk-{I-«-dn ]-Z-hn-bn F-¯n-b hy-àn-sb-¶ A-]qÀ-h -sd-t¡m-Un-\v D-S-a-Iq-Sn-bm-Wv Cu 67Im-c³. k-tlm-Z-c-\pw ap³ G-cn-bm I-½n-än sk-{I-«-dn-bp-am-b ew-t_m-Z-c³ DÄ-s¸-sS-bp-Å ]mÀ-«n t\-Xm-¡-fp-sS ssI-tb-ä-§Ä ]n-Sn-s¨-Sp-¯-Xm-Wv a-Wn-sb sNm-Sn-¸n-¨-Xv.
I-gn-ª \n-b-a-k-`m Xn-c-sª-Sp-¸v -Im-e-¯v a-Wn-bp-sS \n-Ý-b-ZmÀ-Vy-¯n-sâ I-cp-¯v tI-c-f-a-dn-ªp. hn F-Ên-s\ In-«m³ a-äp-Å-hÀ Im-¯p-\n-¶-t¸mÄ {]-Nm-c-W-¯n-\m-bn C-Sp-¡n-bn-te-¡v hn F-kv h-tc-sWvS-¶v iTn-¨p. Pn-Ã-bn-se aq-¶p-ko-äpw C-S-Xp-ap-¶-Wn \n-e-\nÀ-¯n-b-t¸mÄ hn-P-b-¯n-sâ s{I-Un-äv a-ämÀ-¡pw A-h-Im-i-s¸-«-X-sÃ-¶v Xp-d-¶-Sn-¡m-\pw a-Sn-¨n-Ã. A-a-cm-h-Xn k-a-c-¯n-sâ 50-mw hmÀ-jn-I-¯n a-Wn-bp-sS a-säm-cp ap-J-am-Wv I-WvS-Xv. D-Zv-Lm-S-I-\m-b hn F-Ên-\v am-e-bn-Sm³ a-Wn a-Sn-¨p. N-¸m-¯n-se ap-Ã-s¸-cn-bmÀ k-a-c-¸-´-en \n-cm-lm-c-an-cn-¡m-\p-Å hn.F-Ên-sâ {]-Jym-]-\-s¯ sh-«n-b-Xpw a-säm-cp N-cn-{Xw. H-Sp-hn h-WvSn-s¸-cn-bm-dn kn.]n.Fw Xp-d-¶ k-a-c-¸-´-en hn.F-Ên-\v D-]-h-kn-t¡-WvSn-h-¶p.
F-¶m hn F-kv h-cpw-ap-t¼ a-Wn k-a-c-¸-´Â k-µÀ-in-¨p-a-S-§n. X-cw In-«p-t¼m-sgm-s¡ kn.]n.sF-sb sIm-¨m-¡m-\pw a-Wn {i-an-¨p.  tIm-«-bw Pn-Ã-bn-se In-S-§q-cn-\p k-ao-]w ap-WvS-bv-¡Â ho-«n am-[-h-sâ-bpw Pm-\-In-bp-sS-bpw G-gp a-¡-fn H-¶m-a-\m-Wv a-Wn. Ip-©n-¯-®n-bn-se {io-\m-cm-b-tWm-Z-bw in-h-t£-{X-¯n-se im-´n-tPm-en-¡m-bm-Wv am-[-h³ C-cp-]-tX-¡-dn-te-¡v Ip-Sn-tb-dn-b-Xv. In-S-§qÀ F³.F-kv.F-kv kv-Iq-fn A-©mw ¢m-Ên ]Tn-¡p-t¼m-gm-Wv a-Wn A-Ñ-\-½-amÀ-s¡m-¸w ssl-td-©n F-¯n-b-Xv. ]-«n-Wn-bpw ]-cn-h-«-hpw Im-c-Ww Xp-SÀ-]T-\w km-[y-am-bn-Ã. sN-dp-{]m-b-¯nÂ-¯-s¶ tXm-«-¯n Iq-en-th-e-bv-¡n-d-§n. IÀ-j-I-s¯m-gn-em-fn-bm-bn. H-Sp-hn A-h-cp-sS t\-Xm-hpw. \-à {]-kw-K-I-\m-hm³ a-Wn sN-dp-¸-¯n-te sIm-Xn-¨p.
1966 21-m-a-s¯ h-b-Ên-em-Wv a-Wn ]mÀ-«n-bw-K-am-b-Xv. 1970 ss_-k¬-hm-en, 1971 cm-Pm-¡m-Sv tem-¡Â I-½n-än-I-fp-sS sk-{I-«-dn-bm-bn. 1974 Pn-Ãm I-½n-än-bw-K-am-bn sX-c-sª-Sp-¡-s¸-«p. 1975 tZ-hn-Ip-fw Xm-eq-¡v sk-{I-«-dn-bm-bn. A-Sn-b-´-cm-h-Ø-¡m-e-¯v 13 Zn-h-kw P-bnÂ-hm-k-a-\p-`-hn-¨p. 1977 Pn-Ãm sk-{I-t«-dn-b-äw-K-am-bn. 1985em-Wv B-Zy-am-bn Pn-Ãm sk-{I-«-dn-bm-b-Xv. 1988, 1991, 1993, 1997, 2001, 2004, 2007, H-Sp-hn 2012epw Pn-Ãm sk-{I-«-dn-bm-bn. C-Xn-\n-sS sX-c-sª-Sp-¸n H-cp-ssI t\m-¡n-sb-¦n-epw P-\w ssI-hn-«p. 1996 D-Sp-¼³-tNm-e a-Þ-e-¯n a-Õ-cn-¨ a-Wn 3000¯nÂ-¸-cw thm-«n-\v tIm¬-{K-Ên-se C Fw B-K-kv-Xn-tbm-Sv tXm-äp. B-Zy-s¯ Pn-Ãm ]-©m-b-¯v sX-c-sª-Sp-¸n-epw a-Õ-cn-¨p. C-hn-sS-bpw hn-P-bw Xp-W-¨n-Ã. Xp-SÀ-¶v ]mÀ-e-saâ-dn tam-lw D-t]-£n-¨v a-Wn ]mÀ-«n {]-hÀ-¯-\-§-fp-sS A-a-c-¡m-c-\m-bn. a-Wn-bp-sS A-©p a-¡-fn H-cm-fm-b k-Xn cm-Pm-¡m-Sv {Km-a-¸-©m-b-¯w-K-hpw a-säm-cp-a-IÄ kp-a cm-P-Ip-am-cn {Km-a-¸-©m-b-¯v {]-kn-Uâp-am-Wv. a-cp-a-¡-fn H-cm-fm-b hn F Ip-ªp-tam³ kn.]n.Fw cm-Pm-¡m-Sv G-cn-bm sk-{I-«-dn-bm-Wv. kn-]n-F-½n  k-ao-]-Im-e-¯v \-S-]-Sn-¡n-c-bm-hp-¶ aq-¶m-a-s¯ Pn-Ãm sk-{I-«-dn-bm-Wv Fw Fw a-Wn. C-Ãm-bv-a sN-bv-X cm-jv-{So-b ssh-cn-I-fp-sS ]-«n-I sh-fn-s¸-Sp-¯n A-Wn-I-fp-sS B-th-iw Iq-«m³ \-S-¯n-b {i-aw  Fw Fw a-Wn-bp-sS I-tk-c-bpw sX-dn-¸n-¨n-cn-¡p-I-bm-Wv. 

ഒഞ്ചിയംകാരെ തടഞ്ഞ ആ അജ്ഞാത ശക്തി(ജീവി) ആര്?


കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരനും ഒഞ്ചിയത്തെ കുലം കുത്തികളും സി പി എമ്മിലേക്ക് തിരിച്ചുവരുന്നതിന് തടസ്സപ്പെടുത്തിയത് അജ്ഞാത ശക്തിയാണെന്ന് ഉറച്ചുവിശ്വസിക്കുകയും ഉറക്കെപ്പറയുകമാണ് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജന്റെ ഉറപ്പിനെ തലകുലുക്കി സമ്മതിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പി ജയരാജന്‍ തെളിവായി പറഞ്ഞത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായ കെ എസ് ഹരിഹരനുമായും റവല്യൂഷണറിക്കാരൊടൊപ്പം നില്‍ക്കുന്ന ഐ വി ബാബു എന്ന മാധ്യമപ്രവര്‍ത്തകനുമായും ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ്. കെ എസ് ഹരിഹരനും ഐ വി ബാബുവും ഇക്കാര്യം മൂന്നല്ല മുന്നൂറുവട്ടം തള്ളിക്കളഞ്ഞിട്ടും പി ജയരാജന്‍ തന്റെ വാദമുഖത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഹരിഹരനും ബാബുവുമായി നടത്തിയ സംസാരങ്ങള്‍ ഒഞ്ചിയംകാര്‍ക്ക് തിരിച്ച് പാര്‍ട്ടിയില്‍ വരാനുള്ള ചര്‍ച്ചകളായിരുന്നു എന്ന്.
ഹരിഹരന്റെ വെളിപ്പെടുത്തലനുസരിച്ച് വടകരയിലെ ഏതോ വിവാഹസല്‍ക്കാരത്തിനിടെ പി ജയരാജന്‍''എന്താ ഹരിഹരാ സുഖമാണോ'' എന്ന് ഒന്നാക്കി ചോദിച്ചിരുന്നുവത്രേ! അതെങ്ങനെ സുഖമാണോ എന്ന ചോദിച്ചത് എങ്ങനെ ലയന ചര്‍ച്ചയാകുമെന്ന് തിരിച്ചുചോദിച്ച് അമ്പരന്ന് നില്‍ക്കുകയാണ് ഹരിഹരനിപ്പോള്‍. മാത്രമല്ല റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായ അന്നുമുതല്‍ റവല്യൂഷണറിക്കാരെ എവിടെക്കണ്ടാലും തല്ലുകയും വെട്ടുകയും പരസ്യമായി കുലംകുത്തികളെന്ന് അധിക്ഷേപിക്കുകയും പുറത്തായവര്‍ പുറത്തുതന്നെ എന്ന കടുത്ത നിലപാട് എടുക്കുകയും ചെയ്തവര്‍ ചന്ദ്രശേഖരന്റെ വധത്തിന് ശേഷം പുലിവാല് പിടിച്ചപ്പോള്‍ തങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യത്തക്കവിധം നല്ല ബന്ധത്തിലായിരുന്നു എന്നുപറയുന്നത് ശുദ്ധതട്ടിപ്പാണെന്നാണ് ഹരിഹരന്റെ വാദം. കഴുത്തില്‍ കയര്‍ കുരുങ്ങുമ്പോള്‍ ജയരാജനല്ല ഏത് പിണറായിയും ഇതൊക്കെ പറയുമെന്നും ഹരിഹരന്‍ പറയുന്നു.
കെ എസ് ഹരിഹരന്റെ നിഷേധം ശക്തിപ്രാപിച്ചപ്പോള്‍ ഐ വി ബാബുവുമായാണ് ചര്‍ച്ച നടത്തിയതെന്നായി പി ജയരാജന്‍. എന്നാല്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരും ഐ വി ബാബുവിന്റെ അച്ഛനുമായ ഐ വി ദാസന്‍ മാഷുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കാനാണ് ജയരാജന്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും ഇക്കാര്യം സംസാരിച്ച് കഴിഞ്ഞ് തിരിച്ചുപോരാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ 'എവിടെവരെയായി ബാബൂ, ഒഞ്ചിയം വിപ്ലവം' എന്നൊരുചോദ്യം ജയരാജന്റെ വായില്‍ നിന്നും വന്നുവെന്നും ഐ വി ബാബു വിശദീകരിക്കുന്നു. ജയരാജന്റെ ഈ ചോദ്യത്തിന് താന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും ബാബു വിവിധ ചാനലുകളോടും പത്രപ്രതിനിധികളോടും വ്യക്താക്കിയിട്ടുണ്ട്.
ഇതാണ് ഒഞ്ചിയംകാരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി ജയരാജന്‍ നടത്തിയ ചര്‍ച്ചകളെന്നാണ് ജയരാജന്റെ ചര്‍ച്ചകള്‍ക്കിരയായ ഹരിഹരനും ബാബുവും ആണയിട്ട് പറയുന്നത്. ടി പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണി കെ കെ രമയും ഇത് ശരിവയ്ക്കുന്നുണ്ട്. അപ്പോള്‍ രമ പറയുന്നത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നാണ് മഹാനായ ജയരാജന്റെ വാദം.
ഇതിനിടെയാണ് ഒഞ്ചിയംകാരുമായുള്ള ചര്‍ച്ചകളെ ഒരജ്ഞാത ശക്തി ഇടപെട്ട് പരാജയപ്പെടുത്തിയതായുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ പിന്നെയും പി ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തലയാട്ടി സമ്മതിച്ചു.
അജ്ഞാത ജീവിയെ കണ്ടെത്താന്‍ പക്ഷേ തങ്ങള്‍ മെനക്കെടുന്നില്ലെന്നും ജയരാജന്‍ പല മാധ്യമപ്രവര്‍ത്തകരുടെയും കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ കനത്തപ്പോള്‍ തങ്ങള്‍ക്കറിയാത്ത അജ്ഞാതജീവിയെക്കുറിച്ച് എന്ത് വിവരങ്ങള്‍ തരാനാണെന്നാണ് ജയരാജന്‍ നിസ്സഹായതയോടെ ചോദിക്കുന്നത്. ജയരാജന്റെ വാക്കുകള്‍ക്കിടയിലൂടെ ചികഞ്ഞുനോക്കിയാല്‍ ആ അജ്ഞാത ശക്തിയുടെ അല്ലെങ്കില്‍ ജീവിയുടെ ചില രൂപഭാവങ്ങള്‍ ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനാകും. പക്ഷേ സി പി എമ്മുകാര്‍ക്ക് ഇതുവരെ ഈ അജ്ഞാത ശക്തിയെ കണ്ടെത്താനായിട്ടില്ലെന്ന് മാത്രം.
ഒഞ്ചിയംകാരെ സി പി എമ്മിലേക്ക് തിരിച്ചുവരുന്നതില്‍ നിന്ന് വിലക്കിയ അജ്ഞാത ജീവിയെക്കുറിച്ച് ചില ക്ലൂകള്‍ തരാം. ആരെന്ന് കണ്ടെത്തേണ്ടത് സി പി എമ്മുകാരുടെ പണിയല്ല, അത് വായനക്കാരുടെ ഉത്തരവാദിത്വമാണ്. ''നിയമസഭയിലുണ്ട്, പൊളിറ്റ് ബ്യൂറോയിലില്ല. ഇത്തിരി മൂത്ത ജീവിയാണ്, അതിനാല്‍ വളയാന്‍ മടിക്കും. തെക്കുനിന്നെത്തുന്ന കൊടുങ്കാറ്റാണ്, ഇടയ്ക്ക് നീട്ടിനീട്ടി ഉറഞ്ഞുതുള്ളും'' ഇതാരാണെന്ന് കണ്ടെത്തിയാല്‍ ഫോട്ടോസഹിതം പൊളിറ്റ് ബ്യൂറോയെ അറിയിക്കുക. ഉചിതമായ സമ്മാനം ടി കെ രജീഷിന്റെ കൈവശം കൊടുത്തുവിടും.

തല നരച്ച അജിത്, ഒരിക്കലും നരയ്ക്കാത്ത മലയാളി താരങ്ങള്‍!


മലയാളത്തിലെ ചില സൂപ്പര്‍താരങ്ങള്‍ മേക്കപ്പ് ചെയ്യാതെ പുറത്തിറങ്ങില്ലെന്നാണ് ആരോപണം. അത് സത്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. സിനിമയ്ക്കുപുറത്തും കട്ടിമേക്കപ്പും പച്ചച്ചിരിയുമായി താരങ്ങള്‍ ഇറങ്ങിവരുമ്പോള്‍ ഉള്ളിന്‍റെയുള്ളിലെങ്കിലും പൊതുജനം അടക്കിച്ചിരിക്കാറുണ്ടെന്നതും വാസ്തവം.

തമിഴ്നാട്ടിലേക്ക് നോക്കൂ. നരച്ച തലയുമായി അവിടുത്തെ വലിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മേക്കപ്പ് സിനിമയില്‍ മാത്രം. അതിലും ഒരുപടികൂടി കടക്കുകയാണ് ‘തല’ അജിത്. സിനിമയിലും ഇനിമുതല്‍ തനിക്ക് മേക്കപ്പ് വേണ്ട എന്നാണ് അജിത്തിന്‍റെ തീരുമാനം. ‘മങ്കാത്ത’ മുതല്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മേക്കപ്പില്ലാത്ത അജിത്തിനെ കാണാം.

ജൂണ്‍ മൂന്നിന് മുംബൈയില്‍ അജിത്ത് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുതുടങ്ങി. ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ ലുക്ക് തലയുമായാണ് താരത്തിന്‍റെ വരവ്. നരച്ച തലയും താടിയും. തനിക്ക് എന്ത് പ്രായമുണ്ടോ അതേ പ്രായമായിരിക്കണം കഥാപാത്രത്തിനും എന്ന ഒരേ ഒരു നിര്‍ദ്ദേശമാണ് തിരക്കഥയെഴുതുമ്പോള്‍ വിഷ്ണുവര്‍ദ്ധന് അജിത് നല്‍കിയതത്രെ.

ഇനി പറയൂ, മലയാളത്തിലെ ഏത് താരം ഇത്രയും ധൈര്യം കാണിക്കും? ഇന്നലെ കയറിവന്ന ഫഹദ് ഫാസിലിനുള്ള ധൈര്യം പോലുമില്ലാത്തവരാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ അസ്വസ്ഥത തോന്നേണ്ട കാര്യമുണ്ടോ?

Wednesday, June 6, 2012

കലയുടെ അന്ത്യം കൊല തന്നെ


പ്രേംനസീര്‍ കാലയവനിക പൂകിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് പ്രേംനസീറിനൊരു പ്രതിമവേണമെന്ന പൂതിയുദിച്ചത്. പ്രേംനസീറിന് മാത്രമല്ല നസീറിന് മുമ്പേ തിരശീലയൊഴിഞ്ഞ സത്യന് വേണ്ടിയും പ്രതിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പത്തുലക്ഷം വീതം അനുവദിച്ചു. പ്രതിമാനിര്‍മ്മാണം വലിയ ലാഭമൊന്നും തടയാത്ത കേസായതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിമാപ്രഖ്യാപനത്തെ കലയോടും സിനിമയോടും പ്രേംനസീറിനോടുമുള്ള ആദരവായി മാത്രം കണ്ടാല്‍ മതി.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നപ്പോഴേയ്ക്കും 'പ്രതിമ ഞമ്മക്ക് ഹറാ'മാണെന്ന കലിപ്പുമായി ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനം നടത്തി രംഗത്തെത്തി. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിനും മൂലയിലും നിന്നും കേരളത്തിന് പുറത്തുനിന്നും മതസ്‌നേഹികളും പ്രതിമാവിരോധികളുമായവര്‍ പ്രസ്താവനകളിറക്കും. ചിലപ്പോള്‍ പ്രകടനവും സമരവും ഹര്‍ത്താലും വരെ ഇതിന്റെ പേരില്‍ പ്രതീക്ഷിക്കാം.
ഇസ്ലാമില്‍ കലയ്ക്കും സിനിമയ്ക്കും പ്രതിമയ്ക്കുമൊന്നും സ്ഥാനമില്ലെന്നും മതം ഇതിനെയൊന്നും അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ പ്രേംനസീറിന്റെ പ്രതിമയുണ്ടാക്കിയാല്‍ വിവരമറിയുമെന്നുമൊക്കെയാണ് ജമാഅത്തുകാര്‍ 'കൊലവെറി' മുഴക്കിയിരിക്കുന്നത്. കേരളം ഭരിക്കുന്നത് മുസ്ലീം ലീഗ് ആയതിനാലും മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടിയായതിനാലും 'കമാ' എന്നൊരക്ഷരം മറുപടി പറയാതെ വാലും ചുരുട്ടി ഇരിക്കുകയാണ് സര്‍ക്കാരും സാംസ്‌കാരിക-സിനിമാവകുപ്പുകളും. ചത്തുപോയ പ്രേംനസീറിന് പ്രതിമയുണ്ടാക്കി, വല്ലവന്റെ വായിലെ തെറിയും കേട്ട്, ഇരിക്കുന്ന കസേരയിളക്കേണ്ട കാര്യമില്ലെന്നാണ് പരിണിതപ്രജ്ഞരായ കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം. ഇതൊക്കെക്കേട്ടാല്‍ ഹാലിളകേണ്ട ആര്യാടന്‍ മുഹമ്മദ് പോലും ഇതുവരെ പ്രതികരിച്ചു കണ്ടില്ല. പ്രേം നസീര്‍ മലപ്പുറംകാരനല്ലാത്തതിനാല്‍ പുള്ളിക്ക് നസീറിനെ അത്ര പരിചയമില്ലെന്നാണ് തോന്നുന്നത്.
കലയെന്നും പ്രതിമയെന്നും കേട്ടാല്‍ ഹാലിളികുന്നവര്‍ പതിനാറാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്ന് സംസ്‌കൃതചിത്തരായ ആര്‍ക്കെങ്കിലും ചിന്തവന്നാല്‍ സുഹൃത്തേ സോറിയെന്ന് മാത്രമേ പറയാനാകൂ! പാഠപ്പുസ്തകത്തില്‍ നിന്ന് 'മതമില്ലാത്ത ജീവനെ' അറബിക്കടലില്‍ എറിഞ്ഞവരാണ് മലയാളികള്‍. ചോദ്യക്കടലാസില്‍ മുഹമ്മദെന്ന പേര് വന്നതിന് ചോദ്യമിട്ടവന്റെ കൈവെട്ടി മാറ്റിയ നാടാണ് കേരളം. ഇതൊക്കെ മറക്കാതിരുന്നാല്‍ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടീ... നിങ്ങള്‍ക്ക് അഞ്ചുവര്‍ഷവും തികച്ചുഭരിക്കാം. പത്തുലക്ഷത്തിന്റെ പ്രതിമയ്ക്ക് വേണ്ടി എന്തിനാണ് വെറുതെ പുലിവാല് പിടിക്കുന്നത് എന്നാണ് ജമാഅത്തുകാരുടെ ഉള്ളിലുള്ള ചോദ്യം.
പത്രസമ്മേളനം നടത്തിയ ജമാഅത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ടേ സിനിമയ്ക്ക് എതിരാണ്. സിനിമയെക്കുറിച്ച് പ്രമാണങ്ങളിലും ഹദീസുകളിലും ഒന്നും പറയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. സിനിമ മനുഷ്യനെ നശിപ്പിക്കുകതന്നെ ചെയ്യും. എന്നാല്‍ ഇസ്ലാം മതവിശ്വാസിയായ മമ്മൂട്ടി അഭിനയിക്കുന്നതിനെക്കുറിച്ച് എന്താണെന്ന് പറയാനുള്ളതെന്ന് ഏതോ വിവരംകെട്ട പത്രക്കാരന്‍ ചോദിച്ചപ്പോള്‍ അതയാളുടെ തൊഴിലാണെന്നായിരുന്നു സമുദായ പണ്ഡിതന്മാരുടെ മറുപടി. ഫണിയെടുക്കാതെ ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നും അവര്‍ തിരിച്ച് ചോദിച്ചു. ഇപ്പോ പഞ്ചായത്ത് മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന എം കെ മുനീര്‍ ഏതോ ഒരു സിനിമയില്‍ തലകാണിച്ചെന്നു കേട്ടപ്പോള്‍ ഹാലിളകിയതെന്തിന് എന്നതിന് ഇവര്‍ക്ക് മറുപടിയേയില്ല. മമ്മൂട്ടിയല്ലല്ലോ മുനീര്‍ എന്നതുകൊണ്ടായിരിക്കാം.
പണ്ഡിതരുടെ ഈ എതിര്‍പ്പ്.എന്നാല്‍ ഇവര്‍ ഒരു സത്യം ഇതുവരെ മനസിലാക്കിയിട്ടില്ല. സൗന്ദര്യകൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടിയെ വെല്ലുന്നവനാണ് മുനീര്‍ എന്ന്. എം കെ മുനീറിന്റെ അഭിനയസിദ്ധി രാഷ്ട്രീയ കേരളം ഏറെത്തവണ കണ്ടുരസിച്ചിട്ടുള്ളതുമാണ്. സംശയമുണ്ടെങ്കില്‍ ഇന്ത്യാവിഷന്‍കാരോട് ചോദിച്ചാല്‍ മതി.മമ്മുട്ടിയും മുനീറും തമ്മിലുള്ള ഏകസാമ്യം ഇരുവരും വിഗ്ഗുവച്ചിട്ടുണ്ടെന്നത് മാത്രമാണ്. കലയെയും പ്രതിമയെയും കുറിച്ച് പറഞ്ഞ് പറഞ്ഞ് കാടുകയറി. എന്തായാലും മതത്തിനും മതാചാര്യന്മാര്‍ക്കും എല്ലാക്കാലത്തും കലയെയും സാഹിത്യത്തെയും കണ്ടുകൂടെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലലോ. കലാകാരനെ കയ്യില്‍ കിട്ടിയാല്‍ പച്ചക്ക് കത്തിക്കും.
അല്ലെങ്കില്‍ കത്തോലിക്കാ സഭ ചെയ്തതുപോലെ തനിക്കാക്കി വെടക്കാക്കും. മഹാന്മാരായ ലിയാനോ ഡാവിഞ്ചിയും മൈക്കലാഞ്ചലോയും പ്രാണനെ ഭയന്നുതന്നെയാണ് തങ്ങളുടെ സിദ്ധികള്‍ പള്ളിക്കലാരൂപങ്ങളിലേക്ക് ആവാഹിച്ചത്. ലാസ്റ്റ് സപ്പറും പിയാത്തയുമൊക്കെ ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും ഉദാത്ത സൃഷ്ടികളെന്ന് ഇന്നും ലോകം വാഴ്ത്തുമ്പോള്‍ ആ കലാകാരന്മാര്‍ ചെയ്യാന്‍ ആഗ്രഹിച്ച കലാരൂപങ്ങള്‍ അവരുടെ തന്നെ മനസുകളില്‍ കത്തിച്ചാമ്പലാകുകയായിരുന്നിരിക്കണം. എത്രയോ മോണാലിസമാരെയായിരിക്കും നമുക്ക് നഷ്ടപ്പെട്ടത്?
സല്‍മാന്‍ റുഷ്ദിയും തസ്ലിമാ നസ്‌റിനും ദേ, നമുക്ക് മുന്നില്‍ ജീവിക്കുന്നുണ്ട്. എന്തിനേറെപ്പറയുന്നു മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്ന ചടങ്ങ് തന്നെ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി. മുസ്ലീംസമുദായങ്ങളില്‍ ചിലത് നടത്തുന്ന പത്രങ്ങളില്‍ ഇതുവരെ ഒരു സ്ത്രീയൂടെ ചിത്രം പോലും അച്ചടിച്ചിട്ടില്ല എന്നത് വസ്തുതയാണ്. വിവാഹഫോട്ടോ കൊടുത്താല്‍ വരന്റെ മാത്രം കൊടുക്കും. വധുവിന്റെ സ്ഥ3നത്ത് ശൂന്യമായ ഒരു ബോക്‌സ് ആയിരിക്കും ഉണ്ടാവുക. ഈ കലാ പാരമ്പര്യ പശ്ചാത്തലത്തിലാണ് നാലാള് കൂടുന്നിടത്ത് പ്രേംനസീറിന്റെ പ്രതിമ വയ്ക്കാന്‍ സര്‍ക്കാര്‍ പോകുന്നത്.
വെറുതെ പ്രതിമവച്ച് കാക്കയ്ക്ക് അപ്പിയിട്ട് രസിക്കാന്‍ എന്തിനാണ് പ്രേംനസീറിനെ വേദനിപ്പിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്. ആയകാലം മുഴുവന്‍ ഷീലയെയുംം ജയഭാരതിയെയും ശാരദയെയുമൊക്കെ കെട്ടിപ്പിടിച്ച് ബായ്ക്കിലടിച്ച് മരംചുറ്റി പാട്ടുപാടി നടന്ന ഈ പ്രേംനസീറിന്റെ പ്രതിമ വയ്ക്കുന്നതാണ് ഹറാമെന്ന് പറയാന്‍ നാണമില്ലേ സമുദായനേതാക്കളെ നിങ്ങള്‍ക്ക്!

അവസാനവാക്ക്:
എല്ലാ വ്യാഖ്യാനങ്ങളെയും ഒരുമിച്ചുകൂട്ടിയെടുത്ത് പറഞ്ഞാല്‍ കലയെന്നാല്‍ സ്വാതന്ത്ര്യമാണ്. മനുഷ്യന്‍ ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായറിഞ്ഞാല്‍ പിന്നെ മതവും സമുദായവുമൊക്കെ പൂട്ടിക്കെട്ടേണ്ടിവരും.

പ്രത്യേക സംവരണങ്ങള്‍ ശരിയോ തെറ്റോ?


ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്‌നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം. ഈ സാമ്പത്തിക അളവുകോലില്‍ വെള്ളച്ചേര്‍ക്കപ്പെടുമെങ്കിലും ഒരു പരിധി വരെ അര്‍ഹരായവര്‍ക്ക് ഗുണം കിട്ടാന്‍ ഇതു സഹായിക്കും.

ഇതിനിടെയാണ് സംവരണത്തിന്റെ വോട്ട് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുള്ളത്. മുസ്ലീങ്ങള്‍ക്ക് പിന്നാക്ക വിഭാഗത്തിനിടയില്‍ ഒരു കുറു സംവരണം ഉറപ്പാക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. അപകടരമായ മതസംവരണത്തിലേക്കാണ് ഇത് രാജ്യത്തെ കൊണ്ടെത്തിക്കുക. എന്തു മാനദണ്ഡത്തിന്റെ പേരിലാണ് മുസ്ലീങ്ങള്‍ക്കു മാത്രം ഇത്തരം ഒരു സംവരണം ഏര്‍പ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വാസ്തവത്തില്‍ ക്രിസ്റ്റ്യന്‍, ബുദ്ധ, സിഖ്, ജൈനമതങ്ങളാണ് മുസ്ലീങ്ങളേക്കാള്‍ ന്യൂനപക്ഷം. 2001 സെന്‍സെക്‌സ് അനുസരിച്ച് രാജ്യത്തെ 80.46 ശതമാനം ഹിന്ദുക്കളാണ്. മുസ്ലീങ്ങള്‍ 13.43ഉം ക്രിസ്ത്യന്‍സ് 2.34ഉം സിഖ് 1.87ഉം ബുദ്ധ 0.77ഉം ജൈന 0.71ഉം ശതമാനമുള്ളത്. ഇനി ഇവരും പിന്നാക്ക വിഭാഗത്തിനിടയില്‍ പ്രത്യേക സംവരണങ്ങള്‍ ആവശ്യപ്പെട്ട് മുന്നോട്ടുവന്നാല്‍ ഈ ഗവണ്‍മെന്റ് എന്ത് ചെയ്യും? അവസാനം സംവരണം മുഴുവന്‍ മതത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റേണ്ടി വരും.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കാണ് ഈ സംവരണം. മറ്റുപിന്നാക്ക വിഭാഗത്തില്‍ നാലുശതമാനം മുസ്ലീം സംവരണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കേരളവും തമിഴ്‌നാടും ഒരു പരിധി വരെ പിന്നാക്ക വിഭാഗത്തില്‍ മുസ്ലീം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജാതി സംവരണത്തില്‍ മതത്തെ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതികള്‍ക്കുള്ളത്. മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാകുമെന്നതും രാജ്യത്തിന്റെ ഐക്യത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്ന ആശങ്കയും സജീവമാണ്. നാളെ മറ്റു മതങ്ങളും സംവരണവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ എന്തു ചെയ്യും. ഇപ്പോള്‍ ഒബിസിയില്‍ കൊടുക്കുന്ന സംവരണം പോരെന്നും ഞങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായ പൊതുസംവരണം വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം മൗലിക വാദികള്‍ക്ക് തെരുവിലറങ്ങാനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന മുസ്ലീമിനു മാത്രമല്ല അത്തരം ആളുകള്‍ ഏത് വിഭാഗത്തിലായാലും സംവരണത്തിന് അര്‍ഹതയുണ്ട്. മുസ്ലീം മതത്തില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ സംവരണം കിട്ടരുതെന്ന് ചുരുക്കം. അവിടെയാണ് ഇത് വോട്ട് രാഷ്ട്രീയമായി മാറുന്നത്. സംവരണം ഏറ്റവും അര്‍ഹരായവര്‍ക്കാണ് എത്തേണ്ടത്. ഇന്നത്തെ പരിതസ്ഥിതിയില്‍ അവിടെ ജാതിയോ മതമോ പരിഗണിക്കേണ്ട കാര്യമില്ല. ഭരണഘടനാ അധികാരമുള്ള ഒരു സ്വതന്ത്രസംഘടനയെ ഉണ്ടാക്കി ഓരോ പൗരന്റെയും സാമ്പത്തിക നില തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്ന ആധാര്‍ കാര്‍ഡിന്റെ ചുമതലയും ഈ സ്വതന്ത്ര ഏജന്‍സിക്കു കീഴിലായിരിക്കണം.

സര്‍ക്കാറുടെ നിയന്ത്രണത്തില്‍ ഈ ജോലികള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കും. പതിനായിരകണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്ലിനു കീഴിലായ സംസ്ഥാനമാണ് കേരളം. പ്രതിമാസം പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസികളും ബിസിനസ്സുകാരും വെറും 500 രൂപ മാത്രം വരുമാനമുള്ള റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരുടെ നാടാണിത്.. ചുരുക്കത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു സംവരണത്തിനു പോകുന്നതിനു പകരം ചില പൊതുമാനദണ്ഡങ്ങളിലൂടെ ഉള്ളവനെയും ഇല്ലാത്തവനെയും ഇല്ലാത്തവരില്‍ സംവരണം ആവശ്യമായവരെയും തിരിച്ചറിയുകയാണ് വേണ്ടത്. പതുക്കെ പതുക്കെ ഈ ജാതി-മതസംവരണങ്ങള്‍ രാജ്യത്തുനിന്നു തൂത്തെറിയണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലാതെ സംവരണത്തിനുള്ളില്‍ സംവരണത്തിലേക്ക് ഊളിയിട്ടിറങ്ങാനല്ല ശ്രമിക്കേണ്ടത്.

സ്വതന്ത്ര ഏജന്‍സി രൂപീകരിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി വന്‍ ചെലവ് വരുമെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍. പക്ഷേ, ഇത്തരം ഒരു ശുദ്ധീകരണം നടക്കുന്നതിലൂടെ സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുക പകുതിയായി കുറയും. ആ പണം സര്‍ക്കാറിന് ഇക്കാര്യത്തിന് ഉപയോഗിക്കാം. ഏറ്റവും അര്‍ഹരായവര്‍ക്ക് സംവരണം ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ സര്‍ക്കാര്‍ സംവരണത്തിന്റെ പേരില്‍ ചെലവാക്കുന്ന തുകയില്‍ ഭൂരിഭാഗവും ലക്ഷ്യം കാണാതെ പോവുകയാണ്.

ബഹിരാകാശത്തേക്ക് ഇന്ത്യ റോക്കറ്റ് വിട്ടൊരു കഥയുണ്ട്. 100 പേരെ സര്‍ക്കാര്‍ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതില്‍ സംവരണം പാലിക്കാന്‍ വേണ്ടി വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്ളവരെ ഉള്‍പ്പെടുത്തി അവസാനം ഒരു ബഹിരാകാശ സഞ്ചാരിക്കുമാത്രമാണ് ഇടം കിട്ടിയത്. കഴിവുള്ളവര്‍ക്കും അര്‍ഹരായവര്‍ക്കുമാണ് അംഗീകാരവും പ്രോത്സാഹനവും കിട്ടേണ്ടത്. ഒരിക്കലും ജനിച്ച മതമോ ജാതിയോ ആകരുത് കഴിവിനുള്ള അളവ് കോല്‍. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. ഒരു കാര്യം ഉറപ്പാണ് രാജ്യം ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഒടുവില്‍ ആര്‍ക്കും സംവരണം നല്‍കാന്‍ കഴിയാത്ത വിധം പാപ്പരാകും.

Tuesday, June 5, 2012

ഒരു കടങ്കഥപോലെ... സുബിയുടെ കഥ‍


കാണുമ്പോള്‍ ആദ്യം ഒരു പുഞ്ചിരി, അടുത്തറിയുമ്പോള്‍ പൊട്ടിച്ചിരി, ഉള്ളറിയാന്‍ ശ്രമിച്ചാല്‍ വഴുതല്‍... എരിയുന്ന കണ്ണീരിലെ തീക്ഷണത നൊമ്പരത്തിന്റെ തീച്ചൂളയാണെന്ന്‌ മനസ്സിലാക്കാന്‍ ഒട്ടൊന്ന്‌ മിനക്കെടണം- അതാണ്‌ സുബി...

ജന്മം നല്‍കിയ മുറിപ്പാടില്‍ ആദ്യം അവള്‍ അമ്പരന്നു. പിന്നെ പൊട്ടിക്കരഞ്ഞു. കരച്ചില്‍ ഒന്നിനും പരിഹാരമല്ലെന്ന്‌ മനസ്സിലാക്കിയ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇഴകള്‍ ചേര്‍ത്തു വച്ച്‌ ജീവിതസമസ്യ പൂരിപ്പിക്കുവാന്‍...

''പണവും പ്രതാപവുമുള്ള ഒരു വീട്ടില്‍ ജനിച്ച്‌ പിന്നീട്‌ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരെ ചിരിപ്പിക്കാനായി ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടി...'' കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുന്നില്ലേ, പക്ഷേ ഇതാണ്‌ സുബി സുരേഷിന്റെ കഥ.

സിനിമാലയിലൂടെ കുടുംബസദസ്സുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഈ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതം നൊമ്പരങ്ങള്‍ നിറഞ്ഞതാണെന്നറിയുന്നവര്‍ വളരെ ചുരുക്കം. സ്വന്തം ദുഃഖങ്ങളെ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച്‌ വില്‌പന ചരക്കാക്കാന്‍ ഇഷ്‌ടപ്പെടാത്ത ചുരുക്കം ചിലരില്‍ ഒരാള്‍. എന്തിനും ഏതിനും അമ്മയുടെ സാരിത്തുമ്പിനെ ആശ്രയിക്കുന്ന പാവം തൊട്ടാവാടി. സുബിയൊരു തൊട്ടാവാടിയാണെന്നും ഉള്ളില്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയുണ്ടെന്നും പുറംലോകത്തിനറിയില്ല. സുബിയുടെ വിശേഷങ്ങളില്‍ അല്‌പം സ്വകാര്യതയുടെ അംശം ചാലിച്ചത്‌ അമ്മയാണ്‌.

സുബിയുടെ ജീവിതത്തിലെ ചെറിയ നൊമ്പരങ്ങളും സ്വകാര്യ സന്തോഷങ്ങളും ഒരുമിച്ചു പങ്കുവെച്ച ഒരു വൈകുന്നേരം...

അന്നു മുതല്‍ ഇന്നു വരെ

മമ്മി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ എന്‍.സി.സിയില്‍ ചേര്‍ന്നിരുന്നു. ആ താത്‌പര്യം എന്നിലേക്കും വന്നതു കൊണ്ടാവാം എട്ടാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഞാനും എന്‍.സി.സി യില്‍ ചേര്‍ന്നത്‌. സ്‌പോര്‍ട്‌സിലും വലിയ താത്‌പര്യമായിരുന്നു.

ചെറുപ്പത്തില്‍ ബ്രേക്ക്‌ഡാന്‍സ്‌ പഠിച്ചിട്ടുള്ളതൊഴിച്ചാല്‍ കലാപരമായ താത്‌പരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ അന്നേ ആണ്‍കുട്ടികളുടെ സ്വഭാവം കാണിക്കുമായിരുന്നെന്ന്‌ അമ്മ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. സത്യം പറഞ്ഞാല്‍ ഈ ഫീല്‍ഡിലെത്തുമെന്ന്‌ അന്ന്‌ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം ഓരോ ക്‌ളാസ്സിലെത്തുമ്പോഴും കൂടിയിട്ടേയുള്ളൂ. ആ കാലത്ത്‌ റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഓള്‍ കേരളാ കമാന്‍ഡറായിരുന്നതു കൊണ്ട്‌ ഇന്നത്തെപ്പോലെ മടിയില്ലായിരുന്നു. കൃത്യസമയത്ത്‌ ഉറക്കം, ഭക്ഷണം, പ്രാക്‌ടീസ്‌ ... മാനസികമായി ഒരു ആര്‍മി ഓഫീസറാകാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.

ഞാന്‍ ഡാന്‍സ്‌ പഠിച്ചതൊക്കെ ആണ്‍കുട്ടികളുടെ കൂടെയായതിനാല്‍ അന്നു മുതലേ എന്റെ ഡാന്‍സില്‍ 'ഫെമിനെന്‍ ടച്ച്‌' കുറവായിരുന്നു. അതു കൊണ്ടാവാം പത്താം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒരു തവണ സിനിമാലയില്‍ ഒരു കുട്ടിക്കു പകരം വേഷം ചെയ്യാന്‍ ഡാന്‍സ്‌ മാസ്‌റ്റര്‍ എന്റെ പേരു പറഞ്ഞു കൊടുത്തത്‌. ചെയ്‌തു കഴിഞ്ഞപ്പോഴേ അഭിനയമെന്ന ഫീല്‍ഡ്‌ വിട്ടു. അതിനു ശേഷമാണ്‌ ഡിഗ്രിക്ക്‌ സെന്റ്‌ തെരേസാസ്‌ തെരഞ്ഞെടുത്തത്‌. അതിന്റെ കാരണം അവിടെ എന്‍.സി.സി ഉണ്ടെന്നുള്ളതായിരുന്നു. അപ്പോഴും മനസ്സിലെ ആഗ്രഹം ആര്‍മി ഓഫീസറെന്നുള്ളതാണ്‌. കോളേജില്‍ നടന്ന ഒരു പരിപാടിയാണ്‌ എന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചത്‌.

എന്റെ സിനിമാറ്റിക്‌ ഡാന്‍സിനോടൊപ്പം ടിനിയുടെ (ടിനി ടോം) മിമിക്‌സും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞ ഫെമിനെന്‍ ടച്ചില്ലേ , അത്‌ കണ്ടതു കൊണ്ടാവാം ടിനി സിനിമാലയിലേക്ക്‌ എന്നെ ക്ഷണിച്ചത്‌. സിനിമാലയില്‍ പെണ്‍കുട്ടികളെ ആവശ്യമുണ്ട്‌. സുബിക്ക്‌ വരാന്‍ താത്‌പര്യമുണ്ടോയെന്ന്‌ ചോദിച്ചു. അപ്പോഴേ എന്റെ മറുപടി വന്നു "ഇല്ല." എക്കണോമിക്‌സ് എടുത്തതു തന്നെ എന്‍ട്രന്‍സ്‌ എന്ന വഴി വീട്ടുകാര്‍ക്ക്‌ മുന്നില്‍ അടച്ച്‌ ആര്‍മി എന്ന വഴി തുറക്കാനാണ്‌. ആ ഞാന്‍ ചാനലിലേക്കോ?, ഒരിക്കലുമില്ല.

പക്ഷേ അമ്മയുടെ കോര്‍ട്ടില്‍ പന്ത്‌ എത്തിയപ്പോള്‍ ടെന്‍ഷനായി. അമ്മ "യെസ്‌" പറഞ്ഞാല്‍ പിന്നെ ഒഴിവാകില്ല. കാരണം എന്റെ കഴിവും കഴിവുകേടും അമ്മയ്‌ക്ക് അറിയാവുന്ന പോലെ വേറെ ആര്‍ക്കും അറിയില്ല. ചെയ്‌തു നോക്കെന്ന അമ്മയുടെ സപ്പോര്‍ട്ടും ഡയാനച്ചേച്ചി(ഡയാന സില്‍വസ്‌റ്റര്‍)യൊക്കെ തന്ന ധൈര്യവും കാരണം ഞാന്‍ സിനിമാലയില്‍ അഭിനയിച്ചു. സത്യം പറയട്ടെ, ആദ്യ എപ്പിസോഡ്‌ സംപ്രേക്ഷണം ചെയ്‌തില്ല. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. കാരണം എന്റെ ആഗ്രഹം അതായിരുന്നില്ലല്ലോ. പിന്നെ എന്റെ ആഗ്രഹം മാറ്റിവയ്‌ക്കേണ്ടത്‌ ആവശ്യമായി വന്നു. അതിന്റെ കാരണം പിന്നെ പറയാം. ആദ്യമായി സാരി ഉടുത്തതു പോലും അന്നാണ്‌. എന്റെ കോമഡി ആളുകള്‍ക്ക്‌ ഇഷ്‌ടപ്പെട്ടു, സിനിമാല ഗ്രൂപ്പിനും. അതിനു ശേഷം എന്നെ പരിപാടിക്കു വേണ്ടി അവരൊക്കെ വിളിക്കാന്‍ തുടങ്ങി. ദൈവം സഹായിച്ച്‌ ഇതുവരെ കൂവലൊന്നും കിട്ടിയിട്ടില്ല. സ്‌റ്റേജ്‌ പ്രോഗ്രാം കിട്ടിത്തുടങ്ങിയപ്പോള്‍ കോളേജില്‍ ഒരു വിസിറ്റിംഗ്‌ സ്‌റ്റുഡന്റായി ഞാന്‍ മാറി. പരിപാടിയും പഠനവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഡിഗ്രിയോടു കൂടി വിദ്യാഭ്യാസ ജീവിതം അവസാനിപ്പിച്ചു. സ്‌റ്റേജ്‌ പ്രോഗ്രാമിലും സിനിമാലയിലും സജീവമായത്‌ അങ്ങനെയാണ്‌.

ചിരിക്കു പിന്നില്‍

ആര്‍മി കേഡറ്റായി ജോലി ചെയ്യണമെന്ന ആഗ്രഹം മാറ്റിവച്ചതില്‍ എനിക്കു സങ്കടമില്ല. സത്യം, വെറുതെ വീണ്‍വാക്കു പറയുന്നതല്ല. ബൂട്ട്‌സും കാക്കിയും ധരിച്ച ഒരു ആര്‍മി ഓഫീസറുടെ ശമ്പളം കാത്തിരുന്നു വാങ്ങുന്നതിലും എളുപ്പം സ്‌റ്റേജ്‌ ഷോയിലൂടെ ലഭിക്കുന്ന അന്നന്നത്തേക്കുള്ള കൂലിയാണെന്ന്‌ തിരിച്ചറിവുണ്ടായി. ആ സമയത്ത്‌ ഞങ്ങളുടെ ജീവിതത്തില്‍ വന്ന ഒരു വന്‍വീഴ്‌ച... കൂടെ നില്‍ക്കേണ്ടവര്‍ ആട്ടിപ്പായിച്ചു... കുടുംബത്തിലെ അകന്ന ബന്ധുക്കള്‍ ആട്ടിപ്പായിച്ചാല്‍ ഒരു പരിധിവരെ അതുമായി പൊരുത്തപ്പെടാം, പക്ഷേ ജനിപ്പിച്ചവന്‍ തന്നെ ജീവനു ഭീഷണിയായി മാറിയാലോ ?

ആ വ്യക്‌തിയും ഞങ്ങളുമായുള്ള ബന്ധത്തെ അച്‌ഛനെന്ന പേരിലൂടെ കൂട്ടിവായിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അമ്മയ്‌ക്കും, ആറു വയസ്സിന്‌ ഇളപ്പമുള്ള അനിയനും താങ്ങായി മാറേണ്ടത്‌ ഞാനാണെന്ന്‌ മനസ്സിലാക്കിത്തന്നത്‌ ആ മനുഷ്യനാണ്‌. കടം മേടിച്ചവരോട്‌ അവധി പറഞ്ഞ്‌ മടുത്തപ്പോള്‍ ഓരോന്നായി വിറ്റു. അവസാനം ഞങ്ങള്‍ക്ക്‌ മൂന്നു പേര്‍ക്കും മുകളില്‍ ആകാശം താഴെ ഭൂമിയും മാത്രമായി. അനിയനാണെങ്കില്‍ ഒരു ജോലി ചെയ്യേണ്ട പ്രായം എത്തിയിട്ടില്ല. ഇന്നാണെങ്കില്‍ അവന്‍ മാത്രം മതി. എന്റെ മനസ്സിലിട്ടു താലോലിച്ച ആഗ്രഹങ്ങള്‍ കലത്തിലിട്ടു വേവിച്ചാല്‍ വിശപ്പടങ്ങില്ല എന്ന സത്യം തിരിച്ചറിഞ്ഞു.

കണ്ണീരിന്റെ ഉപ്പു രസം രുചിച്ചറിഞ്ഞാല്‍ ദാഹം മാത്രമല്ലേ തീരൂ, വിശപ്പ്‌ മാറില്ലല്ലോ. ആ രുചി വല്ലാതെ പിടിച്ചു പോയാല്‍, ജീവിതാവസാനം വരെ കരഞ്ഞു തീര്‍ക്കേണ്ടി വരും. ഉള്ളിലുള്ള സങ്കടം അമര്‍ത്തിപ്പിടിച്ച്‌ ആളുകളെ ചിരിപ്പിച്ചാല്‍ മൂന്നു വയറുകളെ തൃപ്‌തിപ്പെടുത്താനാവുമെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ മടിച്ചില്ല. എല്ലാംകടിച്ചമര്‍ത്തി ചിരിപ്പിക്കാന്‍ തുടങ്ങി. അന്ന്‌ എന്റെ കണ്ണീരു കൊണ്ട്‌ അമ്മയുടെ മടിത്തട്ട്‌ നനഞ്ഞ ഒരുപാട്‌ രാത്രികള്‍ ഉണ്ടായിട്ടുണ്ട്‌. എല്ലാം കേട്ടു കഴിയുമ്പോള്‍ സങ്കടം കടിച്ചമര്‍ത്തി അമ്മ എനിക്ക്‌ ധൈര്യം തന്നു.

മറ്റാരോട്‌ പറഞ്ഞാലും അവരൊക്കെ കുറ്റപ്പെടുത്തുകേയുള്ളു. സഹതാപത്തോടെ എല്ലാം കേട്ടിരുന്ന്‌ നമ്മളൊന്ന്‌ മാറിക്കഴിയുമ്പോള്‍ "അവളുടെ അഹങ്കാരം കൊണ്ടാണ്‌ ഇങ്ങനെ വന്നതെന്ന്‌" പറയുന്നവരാണധികവും. അവരോടൊക്കെ പറഞ്ഞ്‌ വെറുതെ എന്തിനാണ്‌ സംസാരമുണ്ടാക്കുന്നത്‌ . നമ്മുടെ സങ്കടം നമുക്ക്‌ മാത്രമുള്ളതാണ്‌.

പണ്ടും ഞങ്ങള്‍ക്ക്‌ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും അങ്ങനെ തന്നെ. ആ കാലത്ത്‌ എന്റെ വീടുമായി അടുപ്പമുണ്ടായിരുന്നത്‌ ടിനിക്കാണ്‌. ടിനി ഞങ്ങളുടെ അവസ്‌ഥ കണ്ടറിഞ്ഞ്‌ കുറെ പ്രോഗ്രാമൊക്കെ ഏര്‍പ്പാടു ചെയ്‌തു തന്നിട്ടുണ്ട്‌. ആ കഷ്‌ടപ്പാടിന്റെ നടുവിലും മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഒരു ജോലിക്കും ഞാന്‍ പോയിട്ടില്ല. അമ്മ ആരുടെ മുന്നിലും മുഖം കുനിക്കേണ്ട അവസ്‌ഥയും ഉണ്ടാക്കിയിട്ടില്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ തൃപ്‌തയാണ്‌. പക്ഷേ ഒരിക്കല്‍ 'എനിക്കു വന്ന പനി' എന്റെ അസുഖം ലേഡി ഡോക്‌ടറെക്കൊണ്ട്‌ ചികിത്സിപ്പിക്കാന്‍ അമ്മയോട്‌ ഉപദേശം നല്‍കിയവരുണ്ട്‌. എന്റെ അസുഖത്തെപ്പറ്റിയും ഏറ്റിരുന്ന പ്രോഗ്രാമിനെപ്പറ്റിയും ആശങ്കപ്പെട്ടിരിക്കുന്ന അമ്മയ്‌ക്ക് മുന്നില്‍ മകളുടെ മാനത്തിന്റെ കണക്ക്‌ ജനിപ്പിച്ചവന്‍ തന്നെ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ഐഡന്‍റ്റിറ്റി എനിക്ക്‌ തരേണ്ടിയിരുന്നില്ല എന്ന്‌ ദൈവത്തിനോട്‌ പറഞ്ഞു പോയി. ആ കാലത്ത്‌ കുത്തി നോവിക്കേണ്ട സ്‌ഥലം കണ്ടെത്തി അവിടെ മുള്ളു കൊണ്ട്‌ കുത്തിയ പലരും ഇന്ന്‌ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കാറുണ്ട്‌.

കാമറയ്‌ക്കു മുന്നിലും പിന്നിലും

കാമറയ്‌ക്കു മുന്നില്‍ ഞാന്‍ സാരിയുടുത്ത അഹങ്കാരിയായ ഒരു പെണ്ണ്‌. എനിക്കു കിട്ടാറുള്ളത്‌ മുഴുവന്‍ അത്തരം കഥാപാത്രങ്ങളാണ്‌. എനിക്കു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കും. കോമഡി ചെയ്യുന്നവരെപ്പറ്റി പൊതുവേ ഒരു ധാരണയുള്ളതാണ്‌ കാരണം. വേഷത്തില്‍ മോഡേണ്‍ ആവാന്‍ പാടില്ല, കുറച്ച്‌ വണ്ണവും തടിയുമൊക്കെ വേണം... എങ്കിലേ കോമഡി വരൂ എന്നാണ്‌ വയ്‌പ്. അതുകൊണ്ട്‌ യഥാര്‍ത്ഥ ഞാനായി എനിക്ക്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്താന്‍ കഴിഞ്ഞ അവസരങ്ങള്‍ വളരെ കുറവാണ്‌.

വീട്ടിലെ സുബിയെപ്പറ്റിയാണെങ്കില്‍ പുറത്തു പോയി ആഹാരം കഴിക്കുന്ന പതിവ്‌ അന്നുമില്ല ഇന്നുമില്ല. സിനിമ കാണാന്‍ വേണ്ടി തിയേറ്ററില്‍ പോകാറില്ല. ഒരു കാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ടു വന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകമായി ഒഴിവാക്കേണ്ട അവസ്‌ഥ വരാതിരുന്നത്‌ അതു കൊണ്ടാണ്‌. യാത്ര പോകുന്നത്‌ ഇപ്പോഴും ഇഷ്‌ടമല്ല.

അടുക്കള ജോലിയൊക്കെ വലിയ കുഴപ്പമില്ലാതെ ചെയ്യാറുണ്ട്‌. ചോറാണ്‌ ഇഷ്‌ടഭക്ഷണം. ഡയറ്റിംഗ്‌ ഒന്നുമില്ല. വണ്ണം കൂടുമ്പോ ജിമ്മില്‍ പോകാനുള്ള തയ്യാറെടുപ്പ്‌ നടത്താറുണ്ട്‌. അതിനു വേണ്ടി ഡ്രസ്സും ഷൂവും മറ്റും വാങ്ങാറുണ്ട്‌. പക്ഷേ എന്തു ചെയ്യാനാ, ഉറക്കം ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഫോണ്‍ പോലും സൈലന്റാക്കിയിട്ടാണ്‌ ഉറങ്ങാന്‍ തുടങ്ങാറുള്ളത്‌. ബ്രേക്ക്‌ഫാസ്‌റ്റ് അപൂര്‍വ്വമാണ്‌. അതിനു പോലും എഴുന്നേല്‍ക്കാന്‍ ഒരു മടിയാണ്‌. ഏതു രാജ്യത്തു ചെന്നാലും പ്രഭാതഭക്ഷണത്തിനോട്‌ ഗുഡ്‌ബൈ പറഞ്ഞാണ്‌ ഉറങ്ങാന്‍ കിടക്കാറുള്ളത്‌.

ആദ്യ ഗള്‍ഫ്‌യാത്ര

അതൊരു രസമാണ്‌. ടിനിക്ക്‌ എന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ അറിയാവുന്നത്‌ കൊണ്ട്‌ പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം തരുമായിരുന്നു. ആ സമയത്താണ്‌ കെ.എസ്‌. പ്രസാദേട്ടന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഗള്‍ഫ്‌ പ്രോഗ്രാം (ഈസ്‌റ്റേണ്‍ കോമഡി ഷോ) ചെയ്യാന്‍ ടിനി പ്രസാദേട്ടനെയും കൂട്ടി വീട്ടില്‍ എത്തുന്നത്‌. അന്ന്‌ പാസ്‌പോര്‍ട്ട്‌ പോലുമില്ല. അതിനു വേണ്ടി അവരൊക്കെ ഓടി നടക്കുമ്പോ ഞാന്‍ കരച്ചിലാ. "ഞാന്‍ പോകില്ല, വീട്ടില്‍ നിന്ന്‌ ഇത്രയും ദിവസം മാറി നില്‍ക്കാന്‍ എനിക്കു വയ്യ. അമ്മയില്ലാതെ ഞാനില്ല..."

അവസാനം പ്രസാദേട്ടന്‍ പാസ്‌പോര്‍ട്ട്‌ റെഡിയാക്കി. അപ്പോഴും എനിക്ക്‌ സമ്മതമല്ല. വീട്ടിലെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഓര്‍ത്തപ്പോള്‍ സമ്മതിച്ചു. നല്ല സങ്കടം ഉള്ളിലുണ്ട്‌. വീട്‌ വിട്ട്‌ എങ്ങനെയാ ഇത്രയും ദിവസം.(അന്ന്‌ ഇത്രയും അഹങ്കാരമില്ലല്ലോ). അവസാനം പോകാന്‍ തീരുമാനിച്ചു. ആദ്യം പോയത്‌ ഞാനും, ടിനിയും, പക്രുവും ചേര്‍ന്ന്‌ ഖത്തറില്‍ നടത്തുന്ന ഒരു പ്രോഗ്രാമിനാണ്‌. ആദ്യത്തെ ഗള്‍ഫ്‌ യാത്ര... ടി.വി.യിലും സിനിമയിലും ഒക്കെ കണ്ടിട്ടുള്ള ഗള്‍ഫാണ്‌ മനസ്സിലുള്ളത്‌. ഗ്ലാസ്സിട്ട പടുകൂറ്റന്‍ കെട്ടിടങ്ങള്‍ , ആഷ്‌ ബൂഷ്‌ ലൈഫ്‌...പക്ഷേ ഞാന്‍ കണ്ടത്‌ മണലിന്റെ നിറമുള്ള കുറേ കെട്ടിടങ്ങള്‍, മുഴുവന്‍ മരുഭൂമി. അതിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പൊടി പിടിച്ചതു പോലെ. ആദ്യമൊന്ന്‌ ഞെട്ടി. സ്‌ഥലം മാറിപ്പോയോ എന്നൊക്കെ തോന്നി. ആദ്യത്തെ ദിവസം പ്രോഗ്രാം കഴിഞ്ഞു, ഞാന്‍ ഒന്നും മിണ്ടിയില്ല. രണ്ടാമത്തെ ദിവസത്തെ മടക്കയാത്രയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു. "അല്ല, ഈ ഗള്‍ഫെന്നൊക്കെ പറഞ്ഞപ്പോ വലിയ സംഭവമാണെന്നാ കരുതിയേ. ഈ പൊടി പിടിച്ച കെട്ടിടങ്ങളാണോ ഗള്‍ഫിലുള്ളത്‌?"അവരുടെ മറുപടി അതിലും രസമായിരുന്നു."അങ്ങനെയാണോ എന്നാല്‍ നിന്നെ ഇന്ന്‌ യഥാര്‍ത്ഥ ഗള്‍ഫ്‌ കാണിച്ചിട്ടേയുള്ളൂ." അവരെന്നെ കൊണ്ടുപോയത്‌ ഷെരാട്ടന്‍ ഹോട്ടലിലേക്കാണ്‌. അതു കണ്ടപ്പോള്‍ സന്തോഷമായി. ദൈവാനുഗ്രഹത്താല്‍ പിന്നീടിങ്ങോട്ട്‌ എല്ലാ വര്‍ഷവും രണ്ടോ മൂന്നോ തവണ ഗള്‍ഫ്‌ യാത്രകള്‍ ഉണ്ടായിട്ടുണ്ട്‌.

വീഴ്‌ചകളില്‍ കേമി

സ്‌റ്റേജ്‌ പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ വീണ വ്യക്‌തി എന്ന ബഹുമതി എനിക്കു കിട്ടാന്‍ സാധ്യതയുണ്ട്‌. ഒരിക്കല്‍ ദുബായില്‍ ദിലീപേട്ടന്റെ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ്‌. സിനിമയിലും മിമിക്രിയിലും ദിലീപേട്ടന്റെ ഒപ്പമുള്ള മിക്കവാറും എല്ലാവരുമുണ്ട്‌. വലിയ ഷോ യാണ്‌. എനിക്കൊരു ഡാന്‍സ്‌ ഐറ്റമുണ്ട്‌. ഗ്രൂപ്പിലെ ബാക്കി എല്ലാവരും ഡാന്‍സ്‌ ചെയ്‌ത് സ്‌റ്റേജില്‍ തകര്‍ക്കുകയാണ്‌. ലൈറ്റ്‌ ഓഫാക്കുന്ന സമയത്താണ്‌ എന്റെ എന്‍ട്രി. ഈ സമയത്ത്‌ ഒരു പോസ്‌ ചെയ്‌ത് ഞാന്‍ ഗ്രൂപ്പിന്റെ നടുവില്‍ നില്‍ക്കണം. ഞാനാണെങ്കില്‍ സാരിയൊക്കെയുടുത്ത്‌ നിറയെ ഓര്‍ണമെന്റ്‌സ്മിട്ട്‌ വലിയ സ്‌റ്റെലില്‍ തയ്യാറായി നില്‍ക്കുകയാണ്‌.

അവിടുത്തെ സ്‌റ്റേജിനെപ്പറ്റി അറിയാമല്ലോ, നല്ല ഉയരമാണ്‌. ലൈറ്റ്‌ ഓഫായതും ഞാന്‍ പെട്ടെന്ന്‌ സ്‌റ്റേജിലെത്തി. പക്ഷേ ഒരബദ്ധം പറ്റി. സ്‌റ്റേജ്‌ എവിടെയാണ്‌ അവസാനിക്കുന്നതെന്ന്‌ വെട്ടം ഇല്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പോയത്‌ ഒരു വശത്തേക്കാണ്‌. കാല്‌ വച്ച്‌ വച്ച്‌ അവസാനം വയ്‌ക്കാന്‍ സ്‌ഥലമില്ലാതായി... പ്‌ധിം... ഒറ്റ പോക്ക്‌... എവിടെയോ ചെന്ന്‌ ആ വീഴ്‌ച അവസാനിച്ചു.

അവിടെ നിന്ന്‌ ലില്ലിപുട്ടിനെപ്പോലെ ഞാന്‍ മുകളിലേക്കു നോക്കി വിളിച്ചു കൂവി. എവിടെ ആരു കേള്‍ക്കാന്‍... അവസാനം എന്റെ ട്രൂപ്പിലെ കുട്ടികളിലാരോ കണ്ടു. ആരൊക്കെയോ ചേര്‍ന്ന്‌ എന്നെ പൊക്കിയെടുത്ത്‌ സ്‌റ്റേജിലെത്തിച്ചു. ലൈറ്റ്‌ വന്നപ്പോള്‍ നില്‍ക്കേണ്ട പോസില്‍ ഞാനുണ്ട്‌. ആരും ഒന്നുമറിഞ്ഞില്ല. എവിടെയൊക്കെയോ നല്ല വേദനയുണ്ട്‌. പക്ഷേ എന്റെ മുഖത്തപ്പോഴും 16 വാള്‍ട്ടിന്റെ ചിരിയുണ്ടായിരുന്നു. ഒന്ന്‌ കരയാന്‍ പോലും പറ്റിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്‌. പിന്നീടൊരു തവണ ഒരു സെലിബ്രിറ്റിയുടെ റോള്‍ ചെയ്യാന്‍ വേണ്ടി പട്ടുസാരിയൊക്കെയുടുത്ത്‌ സ്‌റ്റേജില്‍ റെഡിയായി നില്‍ക്കുവാ. എന്റെ കൂടെ സ്‌കിറ്റ്‌ ചെയ്യുന്ന വ്യക്‌തി (ആളിന്റെ പേരു പറയുന്നില്ല) ഡയലോഗ്‌ പറഞ്ഞ്‌ മുന്നില്‍കൂടി നടന്നു പോകണം. പുള്ളി നടന്നു പോയപ്പോള്‍ എന്റെ സാരിയുടെ അറ്റംകൂടി കൂടെ കൊണ്ടു പോയി. ഞാന്‍ മുഖമടിച്ച്‌ ഒറ്റ വീഴ്‌ച . തട്ടിക്കുടഞ്ഞ്‌ എഴുന്നേറ്റ്‌ ഡയലോഗു പറഞ്ഞു. പ്രേക്ഷകര്‍ കരുതിയത്‌ സ്‌കിറ്റില്‍ അതുണ്ടെന്നാണ്‌.

അമ്മയാണെന്റെ ലോകം

അമ്മയെപ്പറ്റി ഞാന്‍ എന്താ പറയുക ? ഇന്നിപ്പോ നിങ്ങളോടൊക്കെ ചിരിച്ചു സംസാരിക്കുന്ന സുബിയുടെ ബാക്ക്‌ ബോണ്‍ അമ്മയാണ്‌. കാമറയ്‌ക്കു പിന്നിലുള്ള സുബിയെപ്പറ്റിയാണെങ്കില്‍ അമ്മയാണ്‌ ലോകം. വലുതായ ശേഷവും എന്റെ എല്ലാക്കാര്യത്തിനും അമ്മ തന്നെ വേണം. പഠിക്കാനൊക്കെ ഇഷ്‌ടമായിരുന്നു. പക്ഷേ പഠിക്കണമെങ്കില്‍ അമ്മ കൂടെ വേണം. വീട്ടില്‍ നിന്ന്‌ മാറിനില്‍ക്കുന്നതിനെപ്പറ്റിയോ അമ്മയെ പിരിഞ്ഞിരിക്കുന്നതിനെപ്പറ്റിയോ ആലോചിക്കുന്നതേ ഇഷ്‌ടമല്ല. എനിക്കു വേണ്ടി ഡ്രസ്‌ സെലക്‌ട് ചെയ്യുന്നതും വാങ്ങുന്നതും ഒക്കെ അമ്മയാണ്‌. പുറത്തു പ്രോഗ്രാം ചെയ്യുന്ന സമയത്ത്‌ എന്തെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ ആരുടെയും മുന്നില്‍ അതു കാണിക്കാതെ മനസ്സില്‍ വയ്‌ക്കും. വീട്ടില്‍ വന്ന്‌ അമ്മയോട്‌ പരാതിപ്പെട്ടി തുറന്നാലെ എനിക്കു സമാധാനം കിട്ടൂ.

കല്യാണം കഴിച്ചു പോകുന്നതില്‍ എനിക്ക്‌ എതിര്‍പ്പ്‌ ഒന്നുമില്ല. പക്ഷേ എന്റെ വീട്ടില്‍ നിന്നോ അമ്മയുടെ അടുത്തു നിന്നോ മാറിനില്‍ക്കാന്‍ ഇഷ്‌ടമല്ല. വിളിക്കുന്ന വിളിപ്പുറത്ത്‌ അമ്മ എന്റെ അടുത്തുണ്ടാവണം. അമ്മയെ വിട്ടുപോകാന്‍ എന്നെക്കൊണ്ടാവില്ല. (ആ ഞാനാണ്‌ പിന്നെ ഗള്‍ഫ്‌ പ്രോഗ്രാമിനു വേണ്ടി 15 ദിവസത്തോളം വീട്ടില്‍ നിന്നും മാറി നിന്നതെന്ന്‌ നിങ്ങള്‍ ഇപ്പോ ചിന്തിക്കും.) എത്ര ദൂരത്തേക്ക്‌ പ്രോഗ്രാം ഏര്‍പ്പാട്‌ ചെയ്‌താലും ഞാന്‍ വയ്‌ക്കുന്ന ഒരേയൊരു കണ്ടീഷന്‍ ഒരു ഫോണ്‍ വേണമെന്നാണ്‌. എന്തു ചെയ്യണമെങ്കിലും എനിക്ക്‌ അമ്മയുടെ അഭിപ്രായം അറിഞ്ഞേ പറ്റൂ. ഷോപ്പിംഗിനിറങ്ങിയാല്‍ ഫോണില്‍ക്കൂടി അമ്മ ഇല്ലാത്തതിന്റെ കുറവു പരിഹരിച്ചേ ഞാന്‍ ഒരു സാധനം വാങ്ങൂ. അമ്മയുടെ സപ്പോര്‍ട്ടില്ലാതെ ഒരു ചുവട്‌ മുന്നോട്ടു വയ്‌ക്കാന്‍ എന്നെക്കൊണ്ടാവില്ല. അതുകൊണ്ടു തന്നെ പ്രോഗ്രാമില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ത്തന്നെ ചടഞ്ഞു കൂടാനാണ്‌ ഇപ്പോഴും ഏറെയിഷ്‌ടം.

ഭാവിജീവിതം

കല്യാണം കഴിച്ച്‌ സുഖമായി ഒരു കുടുംബജീവിതം... കുട്ടികള്‍... ഇതൊക്കെയാണ്‌ എന്റെ സ്വപ്‌നങ്ങളെന്ന്‌ കരുതിയോ ? അല്ലേയല്ല. എനിക്ക്‌ കല്യാണം കഴിക്കാന്‍ തോന്നുന്നില്ല. അനിയന്‍ ഇപ്പോ ഡിഗ്രി ചെയ്‌തു കൊണ്ടിരിക്കുവാ. അവനെക്കാളും എന്റെ ഭാവിയെപ്പറ്റിയാണ്‌ അമ്മയ്‌ക്ക് ഏറ്റവും ആശങ്ക. അമ്മയെ മാറ്റി നിര്‍ത്തി ഒരു ജീവിതം എനിക്ക്‌ ആലോചിക്കാനേ കഴിയില്ല. എപ്പോഴും അമ്മ എന്റെ കൂടെ വേണം. പിന്നെ എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണ്‌. ആരും എന്നെ ഭരിക്കുന്നത്‌ എനിക്കിഷ്‌ടമല്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ട്‌. ഏതായാലും തത്‌കാലം ഈ ജീവിതം പരമാവധി എന്‍ജോയ്‌ ചെയ്യാനാണ്‌ തീരുമാനം. ചിരിപ്പിക്കുക... ചിരിപ്പിച്ച്‌ വശം കെടുത്തുക... ചിരിപ്പിച്ച്‌ കൊല്ലുക... ഇതൊക്കെയാണ്‌ ഇപ്പോഴത്തെ ദുരുദ്ദ്യേശങ്ങള്‍...

ലക്ഷ്‌മി വാസുദേവന്‍

തൊഴിലാളിവര്‍ഗത്തിന്റെ പ്രാധാന്യം മറക്കുന്ന വിമര്‍ശകര്‍


തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന വര്‍ഗങ്ങളുടെയും സംഘടിത ബലപ്രയോഗത്തെ സായുധ കലാപമായി ചിത്രീകരിക്കുന്നത്‌ മുതലാളിവര്‍ഗമാണ്‌. അധ്വാനിക്കുന്നവര്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ സ്വന്തം വര്‍ഗത്തിന്റെ കടമ മനസിലാക്കി അവര്‍ സംഘടിതരായാല്‍ മാത്രംമതി നിലവിലുള്ള ചൂഷകവര്‍ഗത്തിന്റെ രാഷ്ര്‌ടീയാധികാരത്തെ കടപുഴക്കിയെറിയാന്‍. അധ്വാനിക്കുന്നവരെ അപ്രകാരം സംഘടിതരാക്കി അവരുടെ രാഷ്ര്‌ടീയാധികാരം സ്‌ഥാപിക്കലാണു കമ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ ലക്ഷ്യം. തൊഴിലാളിവര്‍ഗം സ്വന്തം വര്‍ഗഭരണം സ്‌ഥാപിച്ചാല്‍ സ്വയം ചൂഷകവര്‍ഗമായി മാറുകയല്ല ചെയ്യുന്നത്‌. കാരണം തൊഴിലാളിവര്‍ഗത്തിനു ചൂഷണത്തില്‍നിന്നു മോചനം നേടാന്‍ സ്വയം ചൂഷകവര്‍ഗമായി മാറുകയല്ല എല്ലാ ചൂഷണവും അവസാനിപ്പിക്കുകയാണു വേണ്ടത്‌. അങ്ങനെ ചൂഷണത്തിന്‌ അറുതിവരുത്താനായി അധ്വാനോപകരണങ്ങളുടെമേല്‍ സ്വകാര്യ ഉടമസ്‌ഥത അവസാനിപ്പിച്ച്‌ സമൂഹത്തിന്റെ പൊതുവുടമസ്‌ഥത സ്‌ഥാപിക്കലാണു തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ ചുമതല. അങ്ങനെ ആര്‍ക്കും പണിയെടുക്കാതെ ജീവിക്കാനാവില്ലെന്ന സ്‌ഥിതിവരും. എല്ലാവരും പണിയെടുക്കുന്നവരാകുന്നതോടെ ജനാധിപത്യത്തിനു കൂടുതല്‍ ശക്‌തമായൊരടിത്തറയും കൈവരും.

ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ ഈ വര്‍ഗസ്വഭാവം മറച്ചുവെച്ച്‌ അതൊരു സുഗമമായ പ്രക്രിയയാണ്‌; അതു കാത്തിരുന്നാല്‍ മതി; അതിനുവഴിയൊരുക്കാന്‍ പോരുന്ന ന്യായപൂര്‍ണമായ വ്യവസ്‌ഥയാണ്‌ ഇന്നുള്ളത്‌ എന്നുള്ള വ്യാമോഹം വളര്‍ത്തുന്ന സമീപനമാണു വേണുവിന്റേത്‌. ചതിക്കുഴികള്‍ മനസിലാകാതെ പിയേഴ്‌സണെപ്പോലെയുള്ള ഇടതുപക്ഷ രാഷ്‌ട്രീയ നിരീക്ഷകരെന്നവകാശപ്പെടുന്നവരും ഇതേ പല്ലവികള്‍ ഏറ്റുപാടുന്നു. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്‌ഥ സ്‌ഥാപിച്ചെടുക്കാന്‍ തൊഴിലാളിവര്‍ഗം എടുക്കേണ്ട മുന്‍കൈയുടെ പ്രാധാന്യം ഇവരെല്ലാം മറച്ചുവെയ്‌ക്കുന്നു. ഫലമോ? നൂറ്റാണ്ടുകളായി ചൂഷണവും മര്‍ദനവും അടിച്ചമര്‍ത്തലും തുടരുന്ന ചൂഷകവര്‍ഗം ജനാധിപത്യവാദികളും ചൂഷണത്തില്‍നിന്നു മോചനം നേടി നട്ടെല്ല്‌ നിവര്‍ത്താനാഗ്രഹിക്കുന്ന തൊഴിലാളിവര്‍ഗം ജനാധിപത്യ വിരുദ്ധരുമായി ചിത്രീകരിക്കപ്പെടുന്നു.

മുതലാളിവര്‍ഗം സ്വന്തം വര്‍ഗമേധാവിത്വം ചെറുത്തുനില്‍പ്പില്ലാതെ വെറുതേ കൈവെടിയാറില്ല. എന്നുമാത്രമല്ല മേധാവിത്വം നിലനിര്‍ത്താന്‍ മുതലാളിവര്‍ഗം എന്തു ജനാധിപത്യവിരുദ്ധമാര്‍ഗവും അവലംബിക്കുകയും ചെയ്യും. 1973-ല്‍ ചിലിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ സാല്‍വദോര്‍ അലന്‍ഡെയുടെ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങള്‍ അതാണു വ്യക്‌തമാക്കുന്നത്‌. 2002-ല്‍ വെനിസ്വേലയില്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിനെ ബലംപ്രയോഗിച്ച്‌ പുറത്താക്കാന്‍ പിന്തിരിപ്പന്‍മാര്‍ക്ക്‌ കഴിഞ്ഞതും അതിനു തെളിവാണ്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രാദേശികയുദ്ധങ്ങളും ക്യൂബയ്‌ക്കെതിരായി ദശാബ്‌ദങ്ങളായി തുടരുന്ന ഉപരോധവും എല്ലാംതന്നെ മുതലാളിത്തത്തിന്റെ രക്‌തദാഹത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.

സോവിയറ്റ്‌ ഭരണത്തിന്‍കീഴില്‍, സ്‌റ്റാലിന്റെ ഭരണകാലത്തുള്‍പ്പെടെ, അതിക്രമങ്ങള്‍ നടന്നിട്ടുണ്ടാകാം. ഒരു പുതിയ ലോകം നിര്‍മിക്കാനുള്ള പരിശ്രമത്തില്‍ മുന്‍ അനുഭവങ്ങളില്ലാതെ മുന്നോട്ടുപോകുമ്പോള്‍ തെറ്റുകള്‍ പറ്റാം. അത്‌ ഏതെങ്കിലും ചൂഷകവര്‍ഗതാല്‍പര്യത്തിനുവേണ്ടി മനപൂര്‍വം ചെയ്യുന്നവയല്ല. ചൂഷണരഹിത വ്യവസ്‌ഥിതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വന്നുചേരാവുന്ന അബദ്ധങ്ങളാണവ. മറ്റെല്ലാരാജ്യങ്ങളും സോവിയറ്റുയൂണിയനെ തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തുമ്പോള്‍ ആഭ്യന്തരമായി ഉയരുന്ന വഞ്ചനയുടെ ഭീഷണിയെ പെരുപ്പിച്ചുകാണുകയും അതിനെ നേരിടാന്‍ വേണ്ടതിലധികം മര്‍ദനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടാകാം. അതില്‍നിന്നെല്ലാം പാഠംപഠിക്കേണ്ടത്‌ സോഷ്യലിസത്തിന്റെ തുടര്‍ന്നുള്ള പുരോഗതിക്കാവശ്യമാണുതാനും. പക്ഷേ, സ്‌റ്റാലിനെ ഹിറ്റ്‌ലറുമായി താരതമ്യംചെയ്യുന്നതും മാര്‍ക്‌സിസത്തെയും ലെനിനിസത്തെയും നാസിസത്തോട്‌ താരതമ്യപ്പെടുത്തുന്നതും യാഥാര്‍ത്ഥ്യങ്ങളോടു കാട്ടുന്ന അനീതിയാണ്‌. സോവിയറ്റ്‌ സമ്പദ്‌വ്യവസ്‌ഥയുടെയും ജനജീവിതത്തിന്റെയും പുരോഗതിയില്‍ സോഷ്യലിസം നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുനേരേ കണ്ണടയ്‌ക്കലാകും അത്‌.

ലോക സാമ്രാജ്യത്വവിരുദ്ധ സമരത്തിലും ജനാധിപത്യത്തിന്റെ പുരോഗതിയിലും സോവിയറ്റ്‌ യൂണിയന്‍ നല്‍കിയ ഗണ്യമായ സംഭാവനകള്‍ വിസ്‌മരിക്കുന്നതിനു തുല്യമാണത്‌. രണ്ടാംലോകമഹായുദ്ധത്തില്‍ ആകെ മരിച്ച അഞ്ചു കോടി ജനങ്ങളില്‍ രണ്ടു കോടി ജനത റഷ്യന്‍ പൗരന്‍മാരായിരുന്നു. ലോകത്തെതന്നെ ഫാസിസത്തില്‍നിന്നും രക്ഷിച്ച ആ യുദ്ധത്തില്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായി റഷ്യന്‍ജനതയെ അണിനിരത്താന്‍കഴിഞ്ഞ സ്‌റ്റാലിനെ ജനവിരുദ്ധനായി ചിത്രീകരിക്കുന്നത്‌ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരേ മുഖംതിരിക്കലാണ്‌.

സ്‌റ്റാലിനെയോ മറ്റാരെയെങ്കിലുമോ ഒരുതെറ്റും ചെയ്യാത്ത ദിവ്യരായി കാണേണ്ടതില്ല. യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്ന വീരാരാധനയാണത്‌. മഹാന്‍മാര്‍ കാലത്തിനുമുമ്പില്‍ നടക്കുന്നവരാണെങ്കിലും സ്‌ഥലകാല പരിതസ്‌ഥിതികള്‍ ഏര്‍പ്പെടുത്തുന്ന പരിമിതികള്‍ അവര്‍ക്കും ബാധകമാണ്‌. അവരുടെ ശരികളും തെറ്റുകളും വിലയിരുത്തേണ്ടത്‌ ആ കാലത്തിന്റെ പശ്‌ചാത്തലത്തില്‍കൂടിയാകണം. തെറ്റുകളെ വിലയിരുത്തുന്നത്‌ അവ വീണ്ടും ആവര്‍ത്തിക്കാതിരിക്കത്തക്കവണ്ണം പാഠങ്ങള്‍ പഠിച്ച്‌ മുന്നേറാനാകണം. അല്ലാതെ അവര്‍ ചെയ്‌ത ശരികളെയും നല്‍കിയ സംഭവനകളെയും മറച്ചുപിടിക്കാനാകരുത്‌.

സോവിയറ്റ്‌ പാര്‍ട്ടിയില്‍ ക്രൂഷ്‌ചേവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌റ്റാലിന്‍ വിരുദ്ധ പ്രചരണം ഗോര്‍ബച്ചേവിസത്തിലാണു കലാശിച്ചതെന്നകാര്യം വിസ്‌മരിക്കരുത്‌. അത്‌ സോവിയറ്റ്‌ യൂണിയന്റെയും സോഷ്യലിസത്തിന്റെയും തകര്‍ച്ചയ്‌ക്കും അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിനും വഴിവയ്‌ക്കുകയും ചെയ്‌തു. സോവിയറ്റ്‌ പാര്‍ട്ടിയിലും ഭരണസംവിധാനത്തിലും ജനാധിപത്യത്തിനുള്ള കുറവിന്റെ ഗൗരവവും അതു പാര്‍ട്ടിയെയും ഭരണത്തെയും എപ്രകാരം ദുര്‍ബലമാക്കുന്നുവെന്ന വസ്‌തുതയും സ്‌റ്റാലിന്‍തന്നെ മനസിലാക്കി അതിനെതിരായ സമരം സ്വയം ആരംഭിച്ചതും സ്‌റ്റാലിന്റെ ആ പരിശ്രമങ്ങള്‍ക്കു പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും നേരിടേണ്ടിവന്ന എതിര്‍പ്പും അടുത്തകാലത്ത്‌ റഷ്യയില്‍ പുറത്തുവന്ന പുരാവസ്‌തു രേഖകള്‍ വ്യക്‌തമാക്കുന്നുണ്ട്‌. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന റവല്യൂഷണറി ഡെമോക്രസിയില്‍ മോനിഗുഹ ഈ വസ്‌തുതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ ശരിയായ പാഠങ്ങള്‍ പഠിക്കണമെങ്കില്‍ അന്നത്തെ സോവിയറ്റ്‌ ചരിത്രത്തെ ഒരു വ്യക്‌തിയിലൂടെ നോക്കിക്കാണുന്നതിനുപകരം എല്ലാ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളുടെയും പശ്‌ചാത്തലത്തില്‍ കാണണം. മുതലാളിത്തവ്യവസ്‌ഥയ്‌ക്കു ന്യായീകരണം നല്‍കാനല്ല, സോഷ്യലിസത്തെ കുറ്റമറ്റതാക്കി വളര്‍ത്താനാണ്‌ ഈ അനുഭവപാഠങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌.

മുതലാളിത്തം വികസിച്ചരാജ്യത്താണു സോഷ്യലിസ്‌റ്റ് പരിവര്‍ത്തനത്തിനുള്ള വസ്‌തുനിഷ്‌ഠ-ആത്മനിഷ്‌ഠ സാഹചര്യങ്ങള്‍ പക്വമാകുന്നത്‌. സോവിയറ്റ്‌ റഷ്യയിലും അതിനേക്കാള്‍ കൂടിയ അളവില്‍ ചൈനയിലും മുതലാളിത്തം പരിപക്വമാകാത്ത ഘട്ടത്തിലാണു സോഷ്യലിസ്‌റ്റ് നിര്‍മാണമെന്ന ചുമതല ഏറ്റെടുക്കേണ്ടിവന്നത്‌. വസ്‌തുനിഷ്‌ഠ-ആത്മനിഷ്‌ഠ സാഹചര്യങ്ങളുടെ ഈ ദൗര്‍ബല്യം ചുമത്തുന്ന പരിമിതികളെ നേരിട്ടുകൊണ്ടുവേണം തൊഴിലാളിവര്‍ഗത്തിനും കമ്യൂണിസ്‌റ്റുപാര്‍ട്ടിക്കും മുമ്പോട്ടുപോകേണ്ടത്‌ എന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്‌. ഇതു നേതാക്കളായ വ്യക്‌തികള്‍ക്കും ബാധകമാണ്‌. തല്‍ഫലമായി തിരിച്ചടികളുമുണ്ടാകാം. അനുഭവങ്ങളില്‍നിന്നു പാഠംപഠിച്ച്‌ തെറ്റുതിരുത്തിയാണ്‌ എല്ലാക്കാലത്തും ചരിത്രം മുന്നേറിയിട്ടുള്ളത്‌.

ബൂര്‍ഷ്വാ വിപ്ലവങ്ങള്‍ക്കും ഈ നിയമം ബാധകമാണ്‌. 1649-ലെ രക്‌തരഹിത വിപ്ലവം ഇംഗ്ലണ്ടില്‍ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ രാജഭരണം അവസാനിപ്പിച്ച്‌ റിപ്പബ്ലിക്കന്‍ ഭരണകൂടം സ്‌ഥാപിച്ചു. പക്ഷേ, പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഭരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത്‌ ക്രോംവെല്ലിനെ പുറത്താക്കി രാജഭരണം തിരിച്ചുവന്നു. 1789ലെ വിഖ്യാതമായ ഫ്രഞ്ച്‌ വിപ്ലവം ലൂയി 14-ാമന്‍ ചക്രവര്‍ത്തിയുടെ ഭരണം അവസാനിപ്പിച്ച്‌ റിപ്പബ്ലിക്‌ സ്‌ഥാപിച്ചെങ്കിലും ഏതാനം വര്‍ഷംകഴിഞ്ഞപ്പോള്‍ നെപ്പോളിയന്‍ ബോണോപാര്‍ട്ട്‌ ഫ്രാന്‍സില്‍ ചക്രവര്‍ത്തിഭരണം പുനസ്‌ഥാപിച്ചു. ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രവാഹത്തിനൊപ്പം ഇത്തരം നിരവധി തിരിച്ചൊഴുക്കുകളും സ്വാഭാവികമാണ്‌.

പക്ഷേ, രാജഭരണം അന്തര്‍ധാനം ചെയ്യുകയും ജനാധിപത്യ റിപ്പബ്ലിക്‌ നിലവില്‍ വരികയുമെന്ന ആ ചരിത്രഘട്ടത്തിന്റെ പൊതുപ്രവാഹത്തിന്‌ അതുകൊണ്ട്‌ ഒരുമാറ്റവും വന്നില്ല. സോവിയറ്റുയൂണിയനിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ സോഷ്യലിസത്തിനു തിരിച്ചടി സംഭവിക്കാം. അതിന്‌ അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും തെറ്റുകള്‍ പങ്ക്‌ വഹിച്ചിട്ടുമുണ്ടാകും. തെറ്റ്‌ മനസിലാക്കിയാല്‍ തിരുത്തുക. വീണ്ടും അതാവര്‍ത്തിക്കാതെ നോക്കുക. അങ്ങനെമാത്രമേ മനുഷ്യര്‍ക്കു പുരോഗമിക്കാനാകൂ. മാര്‍ക്‌സിസം ആവിര്‍ഭവിച്ചതിനുശേഷമുള്ള കഴിഞ്ഞ 16-17 ദശാബ്‌ദങ്ങളിലെ ചരിത്രം നോക്കിയാല്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും തൊഴിലാളിവര്‍ഗപ്രസ്‌ഥാനം കൂടുതല്‍ പുരോഗതിയിലേക്കാണ്‌ പോയിട്ടുള്ളത്‌. എന്തായാലും സോഷ്യലിസ്‌റ്റ് നിര്‍മാണത്തിലെ പിശകുകള്‍ മുതലാളിത്തത്തെ ശാശ്വതമാക്കില്ല. സോഷ്യലിസമാണു സാമൂഹ്യപുരോഗതിയുടെ അടുത്തഘട്ടമെന്ന നിയമത്തെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനുമാകില്ല.

ജനേച്‌ഛയ്‌ക്ക് വഴങ്ങാതെ സാമ്പത്തിക-സാമ്പത്തിക-രാഷ്‌ട്രീയ മേധാവിത്വം ഉപയോഗിച്ച്‌ അതിനെ അട്ടിമറിക്കാന്‍ മുതലാളിത്തം ശ്രമിക്കുമ്പോഴാണു ജനങ്ങള്‍ക്ക്‌ അവരുടെ സംഘടിതബലം വിനിയോഗിക്കേണ്ടിവരുന്നത്‌. 2002ല്‍ സാമ്രാജ്യത്വം ഗൂഢാലോചനവഴി വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിനെ സ്‌ഥാനഭ്രഷ്‌ടനാക്കിയപ്പോള്‍ ജനങ്ങള്‍ സംഘടിതരായി തെരുവിലിറങ്ങിയാണു ഷാവേസിനെ വീണ്ടും അധികാരത്തിലേറ്റിയത്‌. ഒരു ചെറുന്യൂനപക്ഷത്തിന്റെ അതിസാഹസികതയല്ല ജനങ്ങളുടെ സംഘടിതശക്‌തിയാണു സാമൂഹ്യപരിവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നത്‌. അടുത്തകാലത്ത്‌ ടുണീഷ്യയിലും ഈജിപ്‌തിലും ജനങ്ങള്‍ അവരുടെ സംഘടിതശക്‌തിയുപയോഗിച്ചാണു സ്വേഛാധിപത്യവാഴ്‌ചയെ തകര്‍ത്തത്‌. ജനകീയസമരത്തെ തകര്‍ക്കാന്‍ പട്ടാളം ആയുധമെടുത്തപ്പോള്‍ ഒരുവിഭാഗം പട്ടാളക്കാര്‍തന്നെയാണു കൂറുമാറി ജനപക്ഷംചേര്‍ന്ന്‌ ജനങ്ങള്‍ക്കുവേണ്ടി ആയുധം പ്രയോഗിച്ചത്‌. ജനങ്ങള്‍ ആയുധം ഉപയോഗിക്കേണ്ടിവരുന്നത്‌ ജനേച്‌ഛയെ തകിടംമറിക്കാന്‍ ചൂഷകവര്‍ഗം ആയുധത്തെ ആശ്രയിക്കുമ്പോഴാണ്‌. വിപ്ലവത്തെ ചുരുക്കംചിലരുടെ ഗൂഢാലോചനയും സായുധകലാപവുമാക്കി ചിത്രീകരിക്കുന്നത്‌ ജനശത്രുക്കളാണ്‌. തൊഴിലാളിവര്‍ഗവും അധ്വാനിക്കുന്ന മറ്റുവര്‍ഗങ്ങളും അധികാരം പിടിച്ചെടുത്താല്‍ അതിനോട്‌ പൊരുത്തപ്പെടാന്‍ ചൂഷകവര്‍ഗം തയാറാവില്ല. കാരണം അവരുടെ സമ്പത്തും ചൂഷണാധികാരവും എന്നത്തേക്കുമായി നഷ്‌ടപ്പെടുത്തുകയാണു തൊഴിലാളിവര്‍ഗം ചെയ്യുന്നത്‌. അതുകൊണ്ട്‌ എന്തുവിലകൊടുത്തും തൊഴിലാളിവര്‍ഗ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

അധ്വാനോപാധികളുടെ സ്വകാര്യ ഉടമസ്‌ഥതയ്‌ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളെ ഏതറ്റംവരെപോയും തടഞ്ഞുനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. അതിനെ ചെറുത്ത്‌ സ്വന്തം ഭരണകൂടത്തെ സംരക്ഷിക്കുകയും അധ്വാനോപാധികള്‍ പൊതുവുടമസ്‌ഥതയിലാക്കുകയെന്ന ഭരണകൂട കടമ നിര്‍വഹിക്കുകയും ചെയ്യേണ്ടത്‌ തൊഴിലാളിവര്‍ഗത്തിന്റെ ചുമതലയാണ്‌. അതിനു സ്വന്തം സര്‍വാധിപത്യം ചൂഷകവര്‍ഗത്തിനെതിരേ പ്രയോഗിക്കണം. അതിനെയാണ്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു വിളിക്കുന്നത്‌. ചരിത്രത്തിലാദ്യമായി മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവരുടെ സര്‍വാധിപത്യം സ്‌ഥാപിക്കപ്പെടുകയാണ്‌. ആ അര്‍ഥത്തില്‍ ഏറ്റവും ഉയര്‍ന്ന ജനാധിപത്യമാണു തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം. അതിനെ സ്വേഛാധിപത്യമായി വികൃതമാക്കി ചിത്രീകരിക്കുന്നത്‌ ചൂഷണം തുടരാനാഗ്രഹിക്കുന്നവരാണ്‌.

വി.ബി. ചെറിയാന്‍

കൊലപാതക രാഷ്‌ട്രീയവും കമ്യൂണിസ്‌റ്റ്വിരുദ്ധ പ്രചാരവേലയും‍


കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ കൊലചെയ്‌തവരെ അപലപിക്കുന്നുവെന്ന്‌

അവകാശപ്പെട്ടുകൊണ്ട്‌ പലരും കമ്യൂണിസത്തെയും അതിന്റെ രാഷ്‌ട്രീയവ്യവസ്‌ഥയെയും വെറും ഏകാധിപത്യമായി ചിത്രീകരിച്ചുകൊണ്ട്‌ ജനങ്ങളെ കമ്യൂണിസത്തില്‍നിന്ന്‌

അകറ്റാനാണ്‌ ശ്രമിക്കുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്‌

ടി.പി. ചന്ദ്രശേഖരന്റെ നിഷ്‌ഠൂരമായ കൊലപാതകത്തില്‍ ചിലര്‍ക്കുള്ള പങ്ക്‌ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്‌. രാഷ്ര്‌ടീയമായി വ്യത്യസ്‌ത അഭിപ്രായം പുലര്‍ത്തുന്നവരെ കായികമായി ആക്രമിച്ചു നിശബ്‌ദരാക്കുക എന്നത്‌ ഇവര്‍ ഒരു ശൈലിയായി വളര്‍ത്തിക്കൊണ്ടുവന്നുവെന്നതും പിന്നീടുണ്ടായ വെളിപ്പെടുത്തലുകള്‍ വ്യക്‌തമാക്കുന്നു. ഈ കൊലപാതകരാഷ്‌ട്രീയ ശൈലിയെ നിര്‍ദാക്ഷണ്യം തുറന്നുകാണിക്കേണ്ടതുമുണ്ട്‌. അക്കാര്യത്തില്‍ കമ്യൂണിസ്‌റ്റുകാര്‍ക്ക്‌ ഇതരജനാധിപത്യവാദികളുമായി സഹകരിക്കേണ്ടിയുംവരും. എന്നാല്‍ അതിന്റെമറവില്‍ ഒരുവിഭാഗം നടത്തുന്ന, കമ്യൂണിസംതന്നെ അക്രമരാഷ്‌ട്രീയത്തിലധിഷ്‌ഠിതമാണെന്ന കമ്യൂണിസ്‌റ്റ്വിരുദ്ധ പ്രചാരവേലയെക്കൂടി നേരിടാനുള്ള ജാഗ്രത പുരോഗമനവാദികള്‍ പുലര്‍ത്തേണ്ടതുണ്ട്‌.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ മേയ്‌ 12 ന്‌ ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ പങ്കെടുത്ത ചില സാഹിത്യകാരന്‍മാര്‍ തങ്ങളുടെ പ്രസംഗത്തില്‍ ഇത്‌ സ്‌റ്റാലിന്റെ റഷ്യയല്ല എന്ന്‌ ഓര്‍മിപ്പിച്ചു. ചന്ദ്രശേഖരനെ കൊന്നവരെ നേരിട്ട്‌ സ്‌റ്റാലിനുമായി ഉപമിക്കുകയാണവര്‍ ചെയ്‌തത്‌. മേയ്‌ 20 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എന്‍.എം. പിയേഴ്‌സണ്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിലും മാര്‍ക്‌സും ലെനിനും സ്‌റ്റാലിനും പ്രതിനിധാനം ചെയ്യുന്ന സോഷ്യലിസം അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍പേറുന്ന ഒന്നാണ്‌ എന്നു വ്യഞ്‌ജിപ്പിക്കുന്നു. അതേലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എം.പി. വീരേന്ദ്രകുമാര്‍ തന്റെ യാത്രാവിവരണത്തില്‍ കമ്യൂണിസത്തെ നാസിസത്തോടാണ്‌ താരതമ്യപ്പെടുത്തുന്നത്‌. അതേലക്കത്തില്‍തന്നെയുള്ള കെ. വേണുവിന്റെ ലേഖനത്തിലാകട്ടെ ചന്ദ്രശേഖരന്റെ കൊലപാതകം മാര്‍ക്‌സിസം-ലെനിനിസത്തിന്റെ മൗലികസ്വഭാവത്തില്‍നിന്ന്‌ ഉത്ഭവിക്കുന്നതാണെന്നും കമ്യൂണിസം കൈവെടിയലാണ്‌ അതിന്‌ പരിഹാരം എന്നുമാണ്‌ പറഞ്ഞുവെയ്‌ക്കുന്നത്‌. കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ കൊലചെയ്‌തവരെ അപലപിക്കുന്നുവെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ പലരും കമ്യൂണിസത്തെയും അതിന്റെ രാഷ്ര്‌ടീയ വ്യവസ്‌ഥയെയും വെറും ഏകാധിപത്യമായി ചിത്രീകരിച്ചുകൊണ്ട്‌ ജനങ്ങളെ കമ്യൂണിസത്തില്‍നിന്ന്‌ അകറ്റാനാണ്‌ ശ്രമിക്കുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യമാണ്‌.

കമ്യൂണിസം, നാസിസം എന്നീ ഏകാധിപത്യ പ്രത്യയശാസ്‌ത്രങ്ങള്‍ മധ്യയൂറോപ്പില്‍ കയറൂരിവിട്ടത്‌ തിന്മയുടെ വാഴ്‌ചയായിരുന്നു എന്നാണ്‌ എം.പി. വീരേന്ദ്രകുമാര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്‌. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). ലെനിനിസത്തിന്റെയും സ്‌റ്റാലിനിസത്തിന്റെയും കണ്ണൂര്‍ ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുള്ള നിഷ്‌കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടുചേര്‍ത്തുപിടിക്കുകയുംചെയ്‌ത ആ ഉദാത്ത സങ്കല്‍പ്പം അതെ, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, അതുതന്നെയാണ്‌ എന്നാണ്‌ കെ. വേണു എത്തുന്ന നിഗമനം. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). സ്‌റ്റീഫന്‍ ബ്രോണറെ ഉദ്ധരിച്ചുകൊണ്ടാണെങ്കിലും പിയേഴ്‌സണ്‍ എഴുതിയിരിക്കുന്നതിങ്ങനെയാണ്‌: മുതലാളിത്തത്തിന്റെയും സോഷ്യല്‍ അടിച്ചമര്‍ത്തലിന്റെയും ചങ്ങലകള്‍ പേറുന്ന സോഷ്യലിസമാണ്‌ മാര്‍ക്‌സ്-ലെനിന്‍-സ്‌റ്റാലിന്‍ വംശപരമ്പരയില്‍ ഉയിര്‍ക്കൊണ്ടത്‌. അത്‌ ഏകാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സുദൃഢമായ സോഷ്യലിസമാണ്‌. എന്നാല്‍ റോസ ലക്‌സംബര്‍ഗ്‌ അതിനുപകരം പുതിയ സോഷ്യലിസമാണ്‌ മുന്നോട്ടുവച്ചത്‌. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). മറ്റൊരിടത്ത്‌ പിയേഴ്‌സണ്‍ വീണ്ടും പറയുന്നു: സ്‌റ്റാലിനിസ്‌റ്റ് ഭരണകൂടം നടപ്പിലാക്കിയ ബോള്‍ഷെവിക്‌ പോളിസിയില്‍ റോസയുടെ പ്രവചനം അര്‍ഥവത്തായി. സ്‌റ്റാലിനിസ്‌റ്റ് ഭരണകൂടം ബ്യൂറോക്രസിയെ സൃഷ്‌ടിച്ചു. അത്‌ പാര്‍ട്ടി നേതൃത്വത്തെ ജനങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തി. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ ഒരുകൂട്ടര്‍ കായികമായി വകവരുത്തിയെങ്കില്‍ അതിനെതിരായ ജനരോഷത്തെ ചന്ദ്രശേഖരന്റെ വിശ്വാസപ്രമാണമായ മാര്‍ക്‌സിസം-ലെനിനിസത്തിനെതിരേ തിരിച്ചുവിട്ടുകൊണ്ട്‌ ചന്ദ്രശേഖരന്‍ എന്ന രക്‌തസാക്ഷിയെ ഒരിക്കല്‍ക്കൂടി വധിക്കാനാണ്‌ മറ്റൊരുകൂട്ടര്‍ ശ്രമിക്കുന്നത്‌.

ചന്ദ്രശേഖരന്റെ കൊലപാതകികളെ സ്‌റ്റാലിനോട്‌ സാമ്യപ്പെടുത്താനും മാര്‍ക്‌സിസം-ലെനിനിസത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കുന്നവര്‍ അനീതിയിലും അക്രമണത്തിലും അധിഷ്‌ഠിതമായ മുതലാളിത്തത്തെ അറിഞ്ഞോ അറിയാതെയോ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. സദുദ്ദേശപരമായ ആഗ്രഹങ്ങളല്ല മറിച്ച്‌ വസ്‌തുനിഷ്‌ഠമായ ചരിത്രനിയമങ്ങളാണ്‌ സാമൂഹ്യപുരോഗതിയിലെ നിര്‍ണായക ഘടകമെന്ന ശാസ്‌ത്രസത്യമാണിവരെല്ലാം വിസ്‌മരിക്കുന്നത്‌.

ചൂഷണത്തിലധിഷ്‌ഠിതമായ വര്‍ണസമൂഹത്തില്‍, അത്‌ അടിമത്തമായാലും ഫ്യൂഡല്‍ വാഴ്‌ചയായാലും മുതലാളിത്തമായാലും ചൂഷകവര്‍ഗത്തിനാണ്‌ മേധാവിത്വം. സാമ്പത്തികരംഗത്ത്‌ അവര്‍ക്കാണ്‌ ആധിപത്യം. അതതുഘട്ടത്തെ നിലവിലുള്ള ചൂഷണരീതിയെ ന്യായീകരിക്കുന്നതായിരിക്കും ആ കാലഘട്ടത്തിലെ സാംസ്‌കാരികബോധം. ഇവ രണ്ടിനും പുറമേ ചൂഷകവര്‍ഗത്തിന്റെ കൈയില്‍ സ്വയം സംരക്ഷണത്തിന്‌ ഭരണകൂടമെന്ന രാഷ്ര്‌ടീയ മര്‍ദന ഉപകരണംകൂടിയുണ്ട്‌. സാമ്പത്തിക-സാംസ്‌കാരിക-രാഷ്ര്‌ടീയ രംഗങ്ങളിലെ ഈ ചൂഷകവര്‍ഗ മേധാവിത്വം തകര്‍ക്കാതെ എങ്ങനെ നീതിപൂര്‍ണമായ രാഷ്‌ട്രീയവ്യവസ്‌ഥ സൃഷ്‌ടിക്കാനാകും?

ചൂഷകവര്‍ഗത്തെ നയിക്കുന്നത്‌ അവരുടെ വര്‍ണതാല്‍പ്പര്യമാണ്‌. അവരുടെ വര്‍ണതാല്‍പ്പര്യമാകട്ടെ ചൂഷണം വര്‍ധിച്ചതോതില്‍ തുടരലാണുതാനും. ഭൂരിപക്ഷത്തിന്റെ ഹിതം മനസ്സിലാക്കി ചൂഷകവര്‍ഗം ആ വര്‍ണതാല്‍പ്പര്യം ഉപേക്ഷിക്കുമെന്ന മൗഢ്യമാണ്‌ വേണുവിന്റെ താഴെക്കൊടുക്കുന്ന വാചകത്തില്‍ പ്രകടമാകുന്നത്‌: മനുഷ്യസമൂഹത്തിന്റെ ജനാധിപത്യചരിത്രത്തെ കൂടുതല്‍ തെളിമയോടെ നോക്കിക്കാണാന്‍ സമയമായിരിക്കുന്നു. ജനാധിപത്യം മുതലാളിത്തത്തിന്റെ സൃഷ്‌ടിയല്ല. ഗോത്രസമൂഹകാലംമുതല്‍ക്കെ പ്രവര്‍ത്തനം ആരംഭിച്ച സാമൂഹിക-സംഘടനാ രൂപമാണത്‌. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാരൂപം വിവിധരൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്‌. അത്‌ ജനാധിപത്യത്തിന്റെ അവസാനരൂപമല്ലതാനും. മനുഷ്യസമൂഹം നിലനില്‍ക്കുന്ന കാലത്തോളം ജനാധിപത്യം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. മനുഷ്യസമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും, ഉച്ചനീചത്വത്തിന്റേതായാലും വികസനത്തിന്റേതായാലും പരിസ്‌ഥിതി സംരക്ഷണത്തിന്റേതായാലും ലിംഗസമത്വത്തിന്റേതായാലും മറ്റെന്തുപ്രശ്‌നങ്ങളായാലും ജനാധിപത്യ പ്രക്രിയയിലൂടെയാണ്‌ പരിഹരിക്കാനാവുക. ജനാധിപത്യത്തിന്റെ അനസ്യൂത പ്രവാഹമാണ്‌ മനുഷ്യസമുദായത്തിന്റെ ഭാവി ദിശാസൂചകം.

എല്ലാ പ്രശ്‌നങ്ങളും ജനാധിപത്യ പ്രക്രിയയിലൂടെ പരിഹരിക്കപ്പെടാനാകുമെന്ന്‌ വേണു പറയുന്നു. അദ്ധ്വാനോപാധികളുടെ വളര്‍ച്ചയ്‌ക്കൊപ്പവും അധ്വാനിക്കുന്നവരുടെ സമരങ്ങള്‍ക്കൊപ്പവുമാണ്‌ ജനാധിപത്യംതന്നെ വികസിക്കുന്നത്‌ എന്നും ആ നിലയ്‌ക്ക് വര്‍ണസമരമാണ്‌ പ്രശ്‌നങ്ങള്‍ക്കുള്ള ആത്യന്തിക പരിഹാരമെന്നുമുള്ള യാഥാര്‍ഥ്യമാണ്‌ ഇവിടെ വേണു കാണാതെപോകുന്നത്‌. അടിമത്തത്തിന്‍കീഴിലുണ്ടായ അധ്വാനോപാധികളുടെ വളര്‍ച്ചയുടെ ഫലമായി അത്‌ പ്രയോഗിക്കാന്‍ ബോധപൂര്‍വ്വം അദ്ധ്വാനിക്കുന്നവര്‍ വേണമെന്നുവന്നു. അതിനു സന്നദ്ധമാകാതെ അടിച്ചുപണിയെടുപ്പിക്കാന്‍ ഉടമകള്‍ ശ്രമിച്ചത്‌ അടിമകളുടെ കലാപത്തിനിടയാക്കി. ആ സമ്മര്‍ദവുംകൂടി വന്നപ്പോള്‍ അടിമത്തവ്യവസ്‌ഥയ്‌ക്കുപകരം ഫ്യൂഡല്‍ ചൂഷണരീതി അവലംബിക്കാന്‍ ചൂഷകവര്‍ഗം നിര്‍ബന്ധിതമായി. അടിമകള്‍ക്ക്‌ കലാപംചെയ്യാനേ കഴിഞ്ഞുള്ളൂ. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്‌ഥ സ്‌ഥാപിക്കാനുള്ള സാഹചര്യങ്ങളോ അതിന്‌ അധ്വാനിക്കുന്നവരെ പ്രാപ്‌തമാക്കുന്ന പ്രത്യയശാസ്‌ത്രങ്ങളോ അന്നു രൂപംകൊണ്ടിരുന്നില്ല. അടിമയ്‌ക്ക് സ്വന്തം ജീവനുമേല്‍പോലും അവകാശമില്ലായിരുന്നെങ്കില്‍ അടിയാന്‌ നാമമാത്രമായെങ്കിലും അതുണ്ടെന്നുവന്നു. അത്‌ അത്രമാത്രം പുരോഗതിയാണ്‌. എന്നാല്‍ അധ്വാനോപാധികളുടെ ആധിപത്യം ഉപയോഗിച്ച്‌ അടിയാനെ ചൂഷണത്തിന്‌ വിധേയനാക്കാം എന്നുമാത്രമല്ല സാമൂഹ്യ മേധാവിത്വം ഉപയോഗിച്ച്‌ അവനെ മര്‍ദിക്കാനും പ്രഭുവിന്‌ അവകാശമുണ്ട്‌. ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളില്‍നിന്നും വളരെ അകലെയായിരുന്നു അന്നത്തെ സാമൂഹ്യസ്‌ഥിതി. രാജാവിനും പ്രഭുവിനും പുരോഹിതനും സമൂഹത്തില്‍ പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. അവര്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരായിരുന്നു. വീണ്ടും അദ്ധ്വാനോപാധികള്‍ വളര്‍ന്നു. അത്‌ വ്യവസായവിപ്ലവത്തിന്‌ ജന്മംനല്‍കി. അങ്ങനെ ഫ്യൂഡല്‍ പ്രഭുവിനും അടിയാനുമിടയില്‍ പുതിയ അദ്ധ്വാനോപാധികളുടെ പ്രതിനിധിയായി ആധുനിക മുതലാളി (ബൂര്‍ഷ്വാസി) ഉയര്‍ന്നുവന്നു.

അപ്പോഴാണ്‌ പ്രഭുവിന്റെയും പുരോഹിതന്റെയും പ്രത്യേക അവകാശങ്ങള്‍ക്കെതിരെ, നിയമത്തിനുമുമ്പില്‍ പരിപൂര്‍ണ സമത്വം വേണമെന്ന ആധുനിക ജനാധിപത്യ മുദ്രാവാക്യം ഉയര്‍ന്നുവന്നത്‌. അത്‌ പ്രാവര്‍ത്തികമായതും ബൂര്‍ഷ്വാസിയും അടിയാളനും ചേര്‍ന്നുനടത്തിയ സമരത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ്‌. ആ സമരത്തിന്റെ ഉത്തമോദാഹരണമായിട്ടാണ്‌ ആധുനിക സമൂഹം 1789-ലെ ഫ്രഞ്ച്‌ വിപ്ലവത്തെ വിലയിരുത്തുന്നത്‌. ഔപചാരികമായി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിലവില്‍വന്നു. പക്ഷെ ആ സമത്വവും ഔപചാരികമായിരുന്നു. നിയമത്തിനുമുന്നിലുള്ള തുല്യതമാത്രം. അധ്വാനോപാധികളുടെ ഉടമകളായ മുതലാളിമാരും അധ്വാനശക്‌തിയുടെ മാത്രം ഉടമകളായ തൊഴിലാളികളുംതമ്മില്‍ കടുത്ത അസമത്വം നിലനിന്നു. ആഗോളീകരണത്തിന്‍കീഴില്‍ മൂര്‍ഛിച്ചുവന്ന ആ അസമത്വത്തെയാണ്‌ വാള്‍സ്‌ട്രീറ്റ്‌ കൈയ്യടക്കല്‍പോലുള്ള സമരങ്ങള്‍ തുറന്നുകാട്ടിയത്‌.) ഉല്‍പ്പാദനോപാധികളുടെ ഉടമസ്‌ഥതയിലെ ഈ വ്യത്യാസംകൂടി ഇല്ലാതാക്കുമ്പോള്‍മാത്രമെ ജനാധിപത്യം പൂര്‍ണ്ണതയിലേക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുങ്ങൂ. അധ്വാനോപാധികളുടെ തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഫലമായി തൊഴിലാളിവര്‍ഗം എണ്ണത്തില്‍ പെരുകുകയും അവര്‍ കൂടുതല്‍ സംഘടിതരാകുകയും ചെയ്യുന്നു. അവരാണ്‌ തങ്ങളുടെ സംഘടിതശേഷി പ്രയോഗിച്ച്‌ അദ്ധ്വാനോപാധികളുടെമേല്‍ പൊതു ഉടമസ്‌ഥത സ്‌ഥാപിച്ചുകൊണ്ട്‌ ചൂഷണത്തിന്‌ അറുതിവരുത്തുകയും അതുവഴി ജനാധിപത്യത്തെ ഉയര്‍ന്നതലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്നത്‌.

മണിയെ വെറുതെ വിടുക‍


ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആരു കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും

അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം

ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

വിവാദങ്ങളില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന്‌ ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ആഘോഷമാണ്‌ എം.എം. മണിയുടെ പ്രസംഗം. ഒരു കാതലുമില്ലാത്ത ഈ പ്രശ്‌നം ഊതിവീര്‍പ്പിച്ച്‌ ചര്‍ച്ചചെയ്‌ത് ഒടുവില്‍ ക്രിമിനല്‍ കേസുവരെ എത്തിക്കുന്ന അവസ്‌ഥയായി. പൊതുപ്രസംഗത്തില്‍ വെല്ലുവിളികളും ഭീഷണികളും വീമ്പുപറച്ചിലുകളും സ്വാഭാവികമാണ്‌. അവരവരുടെ പ്രസംഗവൈഭവം അനുസരിച്ച്‌ പുതിയ ശൈലികളും പുത്തന്‍ പ്രയോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരു പരുക്കന്‍ശൈലീവല്ലഭനാണ്‌ എം.എം. മണി. അദ്ദേഹത്തിന്റെ വിവാദപ്രസംഗത്തിന്റെ പൂര്‍ണരൂപം മേയ്‌ 27ലെ മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസംഗം സൂക്ഷ്‌മമായി പരിശോധിച്ചാല്‍ എം.എം. മണി ഒരു വാചോടാപം നടത്തി എന്നല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിയുകയില്ല.

ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു - ഇതാണ്‌ മണി പറഞ്ഞതിലെ ഏറ്റവും ഭീകരമായ വെളിപ്പെടുത്തലായി എല്ലാവരും ചിത്രീകരിക്കുന്നത്‌. എന്നാല്‍, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആര്‌ കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിച്ച വേറൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌ ഇ.കെ. നായനാരായിരുന്നു. പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ മലബാര്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല.

ഇതിലും സംഭ്രമജനകമായിരുന്നു വര്‍ഗീസ്‌ വധത്തിന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. 1998 ലായിരുന്നു ആ സംഭവം. സംസ്‌ഥാന സര്‍ക്കാര്‍ കേസ്‌ പുനരന്വേഷിക്കാന്‍ മടിച്ചപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജികളുടെ പ്രവാഹമായിരുന്നു. അങ്ങനത്തെ ഒരു ഹര്‍ജിയില്‍ 1999 ജനുവരി 11-ാം തീയതി രാമചന്ദ്രന്‍ നായര്‍ കുറ്റമേറ്റു പറഞ്ഞുകൊണ്ടും ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജനുവരി 27ന്‌ വര്‍ഗീസ്‌ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി വിധിച്ചു.

എന്നാല്‍, സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ്‌ രാമചന്ദ്രന്‍ നായര്‍ മരിച്ചുപോയി. പക്ഷേ, 1977ല്‍ തന്നെ തന്റെ പ്രിയസുഹൃത്തായ ജയദേവന്‍ എന്നയാളെക്കൊണ്ട്‌ വര്‍ഗീസിനെ വധിച്ചത്‌ താനാണെന്നുള്ള കുറ്റസമ്മതം രാമചന്ദ്രന്‍ നായര്‍ കത്തിന്റെ രൂപത്തില്‍ തയാറാക്കുകയും അതു ഗ്രോ വാസുവിന്‌ എത്തിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ ഗ്രോ വാസുവും ജയദേവനും ഈ കേസില്‍ സാക്ഷികളായി. കൂടാതെ കെ. വേലായുധന്‍ എന്ന ഒരാളും ഈ സംഭവം രാമചന്ദ്രന്‍ നായര്‍ തന്നോട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. മുഹമ്മദ്‌ ഹനീഫ എന്ന കോണ്‍സ്‌റ്റബിള്‍ കൃത്യം നടക്കുമ്പോള്‍ രാമചന്ദ്രന്‍ നായരുടെ കൂടെ താനുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യപ്പെടുത്തി. അങ്ങനെ രാമചന്ദ്രന്‍ നായരുടെ സ്വന്തം സത്യവാങ്‌മൂലവും ശക്‌തരായ മറ്റു സാക്ഷികളും ഉള്ളതുകൊണ്ട്‌ മാത്രമാണ്‌ അന്നു തലശേരി ഡിവൈ.എസ്‌.പി. ആയിരുന്ന ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടത്‌. അപ്പോള്‍പോലും കേസിലെ മൂന്നാംപ്രതിയായിരുന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. ലക്ഷ്‌മണ സുപ്രീംകോടതി വരെ അപ്പീല്‍ പോയെങ്കിലും രക്ഷപ്പെട്ടില്ല. അതിനു കാരണം രാമചന്ദ്രന്‍ നായരുടെ സത്യവാങ്‌മൂലവും കോണ്‍സ്‌റ്റബിള്‍ മുഹമ്മദ്‌ ഹനീഫയുടെ ദൃക്‌സാക്ഷിമൊഴിയും ഗ്രോ വാസുവിന്റേയും ജയദേവന്റേയും വേലായുധന്റേയും പഴുതടച്ചുള്ള സാക്ഷിമൊഴികളുമായിരുന്നു.

എം.എം. മണിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള സത്യവാങ്‌മൂലമോ ദൃക്‌സാക്ഷിയോ മറ്റു സാക്ഷികളോ ഇല്ല. പൊതുപ്രസംഗത്തില്‍ അണികളുടെ ആവേശം കൂട്ടാന്‍ മാത്രം ഉതകിയ ഒരു അസത്യകഥനമാണ്‌ എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്‍. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ്‌ എന്നു കരുതുക. അങ്ങനെയാണെങ്കില്‍ പ്രസംഗത്തില്‍ മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ്‌ എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ്‌ ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ കൊന്നില്ല എന്നും പറയുന്നത്‌. അപ്പോള്‍ അതും സത്യമാണെന്നു വരില്ലേ? അതേ ശ്വാസത്തില്‍, അനീഷ്‌ രാജ്‌ എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ ഗുണ്ടകളാണ്‌ എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ? അങ്ങനെയെങ്കില്‍ പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല്‍ കേസാക്കി മാറ്റിയാല്‍ നാം ചാടുന്നത്‌ അബദ്ധങ്ങളില്‍നിന്ന്‌ അബദ്ധങ്ങളിലേക്കായിരിക്കും. ഇത്തരം കേസുകളൊന്നുംതന്നെ ഒരു മജിസ്‌ട്രേറ്റ്‌ കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കുകയില്ല.

കൈയില്‍ പോലീസും നാട്ടില്‍ പീനല്‍കോഡും ഉള്ളപ്പോള്‍ ആഭ്യന്തരവകുപ്പിന്‌ ആരെയും അറസ്‌റ്റ് ചെയ്യാം. അതിന്‌ ഒരു പ്രസംഗത്തിന്റെ പോലും ആവശ്യമില്ല. കൊലപാതകക്കേസിലോ മറ്റെന്തെങ്കിലും വിഷയത്തിലോ സംശയമുണ്ട്‌ എന്നുപറഞ്ഞ്‌ ഒരു പൗരനെ സ്‌റ്റേഷനിലേക്കു വിളിപ്പിക്കാനും ചോദ്യംചെയ്യാനും വേണ്ടിവന്നാല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങാനും എല്ലാം പോലീസിന്‌ അധികാരമുണ്ട്‌. എന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആ അധികാരം ദുരുപയോഗം ചെയ്യരുത്‌.

പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്‌ഥിരം മുഴങ്ങിക്കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളാണ്‌ - പകരം ഞങ്ങള്‍ ചോദിക്കും, അമ്മേക്കണ്ടു മരിക്കില്ല, ഇല്ലം കണ്ടുമരിക്കില്ല, ചോരച്ചാലുകള്‍ നീന്തിക്കയറും - ഇങ്ങനെയൊക്കെയുള്ളവ. ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്‌ക്കു ശേഷമുള്ള യോഗത്തില്‍ പ്രസംഗിച്ചവരും മറ്റും വധോദ്യമം, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്‌തവരാണെന്നും വന്നാല്‍ ഈ നാട്ടില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആര്‍ക്കെങ്കിലും നടത്താന്‍ പറ്റുമോ?

ഇതിലും ഗൗരവമുള്ള ക്രിമിനല്‍ സംഭവങ്ങളും മൊഴിമാറ്റങ്ങളും അടുത്തകാലത്തുതന്നെ നടന്നിട്ടുണ്ട്‌ എന്നു ബന്ധപ്പെട്ടവരെ വിനയപൂര്‍വം അറിയിക്കട്ടെ. ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റുമരിച്ചവരുടെ കേസില്‍പ്പെട്ട സെന്റ്‌ ആന്റണീസ്‌ എന്ന ബോട്ടിന്റെ ഉടമ ഫ്രെഡി 17 ലക്ഷം രൂപ വാങ്ങിച്ച്‌ യേശുവിന്റെ നാമത്തില്‍ കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കുകയും അവരെപ്പറ്റി എങ്ങും യാതൊരു പരാതിയും ഉന്നയിക്കുകയില്ലെന്നും പറഞ്ഞത്‌ ആഴ്‌ചകള്‍ക്കു മുമ്പാണ്‌. തുടര്‍ന്ന്‌ ബോട്ട്‌ അതിവേഗത്തിലായിരുന്നെന്നും അതോടിക്കുന്ന ആളിന്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നില്ലെന്നും കപ്പലില്‍നിന്നു നിരന്തരം ലൈറ്റും സൈറണും അടിച്ചുകൊണ്ടേയിരുന്നു എന്നും വെടിയുണ്ടകള്‍ എവിടെനിന്നു വന്നു എന്നറിയില്ല എന്നും മറ്റും ഫ്രെഡി പത്രക്കാരോട്‌ പറഞ്ഞു.

ഈ ഒത്തുതീര്‍പ്പില്‍ ക്ഷുഭിതരായി ഇതിനെ ചോദ്യംചെയ്‌തത്‌ സാമാന്യക്കാരല്ല. രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ജഡ്‌ജിമാരാണ്‌. പരിഭ്രമിച്ചുപോയ കേരളത്തിന്റെ പ്രശസ്‌തനായ വക്കീല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ഈ ഒത്തുതീര്‍പ്പ്‌ സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും മൊഴിമാറ്റിയവരുടെ പേരില്‍ തക്കതായ നിയമനടപടി എടുക്കുമെന്നും സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഇറ്റലിയുടെ വക്കീലായിരുന്ന ഹരീഷ്‌ സാല്‍വെയും ഭയന്നുപോയി. തങ്ങള്‍ ക്രിമിനല്‍ കേസ്‌ തീര്‍പ്പാക്കിയതല്ലെന്നും ജീവകാരുണ്യപരമായ ഒരു പ്രവൃത്തിമാത്രമായിരുന്നു ആ പണം കൈമാറ്റമെന്നും കോടതിയെ ബോധിപ്പിച്ചു. കേരളാ സര്‍ക്കാരിനോട്‌ വകുപ്പും ചട്ടവും ഉദ്ധരിച്ച്‌ കേസെടുക്കാന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നും ആ നിര്‍ദേശം നടപ്പായിട്ടില്ല.

എന്റിക്ക ലെക്‌സി വെടിവെയ്‌പു കേസ്‌ കൈവിട്ടുപോകാതിരിക്കാന്‍ താന്‍ കെ.വി. തോമസിനോടും കേരളാ നിയമസഭയിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടു എന്ന്‌ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി വെളിപ്പെടുത്തിയിരുന്നു. നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന്‌ അദ്ദേഹം നടത്തിയ വിശദീകരണത്തില്‍ താന്‍ മധ്യസ്‌ഥനാവാന്‍ ആഗ്രഹിച്ചിട്ടില്ല എന്നുമാത്രമാണു പറഞ്ഞിട്ടുള്ളത്‌. കേസില്‍ ഇടപെടുകയില്ലെന്നോ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചിട്ടില്ലെന്നോ കര്‍ദിനാള്‍ ഇതുവരെ പറഞ്ഞിട്ടില്ല.

ഫിദെസ്‌ എന്ന വാര്‍ത്താ ഏജന്‍സി തന്റെ അഭിമുഖം പിന്‍വലിച്ചെന്നും അവര്‍ തന്നോട്‌ മാപ്പുപറഞ്ഞു എന്നും മാര്‍ ആലഞ്ചേരി അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ആ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ അഭിമുഖം തിളങ്ങിനില്‍ക്കുന്നു. ഈ ഗൂഢാലോചനയിലും കേരള സര്‍ക്കാര്‍ നടപടി എടുത്തുകാണുന്നില്ല. പകരം അല്‍പം അശാന്തനായി എം.എം. മണി സംസാരിച്ചതാണ്‌ സര്‍ക്കാരിനേയും പോലീസിനേയും പൊതുസമൂഹത്തേയും ആശങ്കപ്പെടുത്തുന്ന വിഷയം! മണിയെ അറസ്‌റ്റ് ചെയ്യാം. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി അധികാരത്തിലില്ലാത്തതുകൊണ്ട്‌ അവര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. ഒരു ശല്യക്കാരനായ വ്യവഹാരിയായിട്ടും ദുര്‍വാശിക്കുവേണ്ടി പൊതുപണം ദുരുപയോഗം ചെയ്യുന്ന കരുതലില്ലാത്ത ഭരണാധികാരിയായിട്ടും അറിയപ്പെടാനാണ്‌ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ.

ടി.ജി. മോഹന്‍ദാസ്‌ (കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്‍ ഡയറക്‌ടറാണ്‌ ലേഖകന്‍)