Sunday, March 25, 2012

ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രം

ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാന്‍സര്‍ ചികിത്സിക്കാന്‍ നടക്കുന്ന ന്യൂ ഏജ് ആള്‍‌ദൈവങ്ങളിലൂടെയും സോഫ്റ്റ്‌വെയര്‍ കോഡെഴുതാന്‍ ലോകത്തേറ്റവും നല്ല ഭാഷ സംസ്കൃതമാണെന്ന് സായിപ്പ് പറഞ്ഞതിന്റെ കുളിര്‌ പ്രസംഗിച്ച് നടക്കുന്ന നിയോബ്രാഹ്മണിക്കല്‍ ഹിന്ദുത്വരിലൂടെയും മധ്യവര്‍ഗ ഭാരതീയന്റെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സിനു കിട്ടുന്ന സമാശ്വാസവും അതിരാത്രക്കൂത്തിനോടുള്ള പത്രലോകത്തിന്റെ അനുഭാവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്‌.

ഈ സാംസ്കാരികവിജൃംഭനത്തില്‍ ശാസ്ത്രീയതയ്ക്ക് എന്ത് സ്ഥാനം? 3800 ഡിഗ്രി സെല്‍ഷസ് വരെ യാഗാഗ്നിക്ക് ചൂടുണ്ടായി എന്ന് നമ്പൂരിവര്യന്മാരായ "ശാസ്ത്ര-അജ്ഞര്‍" തട്ടിമൂളിക്കുമ്പോള്‍ "സാറേ, സ്വല്പം വിട്ട് പിടി" എന്ന് പറയാനുള്ള ബോധം പൂര്‍‌വസൂരികളുടെ "ടെക്നോളജിക്കല്‍ ബ്രില്യന്‍സില്‍" അന്തം വിട്ട് വായപൊളിച്ചിരിക്കുന്ന പത്രപുംഗവര്‍ക്കും ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്കും ഇല്ലെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓടവെള്ളം തീര്‍ത്ഥമായ് മോന്തുക കൈരളീ...

ആദ്യം മലയാളമാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്താ സാമ്പിളെടുക്കാം. അതിരാത്രം പ്രഖ്യാപിച്ച 2010 ഒക്ടോബര്‍ മാസം മുതല്‍ അത് നടന്ന ഏപ്രില്‍ 2011 വരെ ഈ ആര്യവൈദികാചാരത്തിന്റെ പബ്ലിക് റിലേഷന്‍സ് പണി ആഞ്ഞ് ചെയ്ത പത്രമാണ്‌ മാതൃഭൂമി. എല്ലാ എഡീഷനിലും വന്ന ദിനം‌പ്രതിവാര്‍ത്തകള്‍ കൂടാതെ പാഞ്ഞാള്‍ വാര്‍ത്തകള്‍ക്ക് പ്രാദേശികപ്രാധാന്യമുള്ള തൃശൂര്‍ മുതലായ ജില്ലാ എഡീഷനുകളില്‍ യജ്ഞാത്ഭുതങ്ങളുടെ വിവരണം വേറെയും ഉണ്ടായിരുന്നു. കുട്ടികളില്ലാത്തവര്‍ക്ക് സല്പുത്ര ലബ്ധിക്ക് ഉണക്കലരി കരിച്ചുണ്ടായ സൗമ്യം എന്ന ചാരം വിതരണം ചെയ്തതു വര്‍ണിച്ചുകേള്‍പ്പിച്ചതും, അതിരാത്രത്തില്‍ അവസാന ദിവസം പുരയ്ക്ക് തീകൊടുക്കുന്നതിനും നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പ് പെയ്ത (വേനല്‍ മഴ സ്ഥിരമായി പെയ്തിരുന്ന ഏപ്രില്‍ മാസത്തിലെ) മഴയെ "യജ്ഞപ്രസാദ"മാക്കി ജനത്തെ "ആനന്ദനൃത്തം ചവിട്ടി"ച്ചതും മാതൃഭൂമിയിലെ വി. മുരളിയാണ്‌ .

ഏതായാലും അതിരാത്രത്തിന്റെ "ശാസ്ത്രീയ ഗുണഫലങ്ങള്‍" അവിടെ പണി നടത്തിയ ശാസ്ത്രസംഘം തന്നെ വിവരിച്ച് കൊടുത്തതുകൊണ്ട് സ്വ.ലേ.മാര്‍ക്ക് വലിയ കൈവേല വേണ്ടി വന്നിട്ടില്ല സംഭവം പൊലിപ്പിക്കാന്‍ ...

മാതൃഭൂമി ജൂണ്‍ 10ലെ വാര്‍ത്ത :

പാഞ്ഞാള്‍ അതിരാത്രം ഗുണഫലങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രഗവേഷക സംഘം

കൊച്ചി: അതിരാത്രം നടത്തിയ പാഞ്ഞാളിന്റെ പരിസര പ്രദേശങ്ങളില്‍ ഏറെ ഗുണഫലങ്ങളുണ്ടായതായി ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തിയതായി സംഘാടകരായ വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അതിരാത്രത്തിന്റെ സ്വാധീനം ജൈവരംഗങ്ങളില്‍ അനുഭവപ്പെടുന്നതിന്റെ ഭാഗമായി പരിസരപ്രദേശങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതിന്റെ വേഗം കൂടുന്നതായും ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തിയതായി ശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് ഫോട്ടോണിക്‌സ് വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ.വി.പി.എന്‍ നമ്പൂതിരി വ്യക്തമാക്കി. പ്രധാന യാഗവേദിയായ ചിതിയുടെ പടിഞ്ഞാറുഭാഗത്ത് പാകിയ കടലവിത്തുകള്‍ ഇത്തരത്തില്‍ മറ്റു ഭാഗങ്ങളില്‍ പാകിയ വിത്തുകളെക്കാള്‍ അതിവേഗം വളരുന്നതായി കണ്ടെത്തി. അതിരാത്ര ചടങ്ങുകളിലൂടെയുണ്ടാകുന്ന എന്തെങ്കിലും ജൈവമാറ്റങ്ങളുടെ സ്വാധീനമാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരാത്രത്തിന്റ പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി തുടര്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് മാസത്തിനകം ഇതേപ്പറ്റിയുള്ള വിശദവിവരങ്ങള്‍ കണ്ടെത്താനാകുമെന്നും ഡോ. നമ്പൂതിരി വ്യക്തമാക്കി. ഡോ. വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യന്‍ (കുസാറ്റ്), ഡോ. പാര്‍വതി മേനോന്‍ (എം.ജി. കോളേജ്, തിരുവനന്തപുരം), ഡോ. മായ ആര്‍. നായര്‍ (പട്ടാമ്പി ഗവ. കോളേജ്), പ്രൊഫ. സക്‌സേന (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്, ബാംഗ്ലൂര്‍), പ്രൊഫ. റാവു (ആന്ധ്ര യൂണിവേഴ്‌സിറ്റി) എന്നിവരാണ് പാഞ്ഞാള്‍ അതിരാത്രത്തെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പരീക്ഷണശാലകളില്‍ ഗവേഷണവിദ്യാര്‍ഥികളുടെ ഒരു സംഘം ഇവരോടൊപ്പം ഇതേപ്പറ്റി പഠിക്കുന്നുണ്ട്. പ്രവര്‍ഗ്യം എന്ന ചടങ്ങിലുണ്ടായ തീനാളങ്ങളുടെ സവിശേഷതകള്‍ പഠനവിധേയമാക്കിയ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോ ഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ. സക്‌സേന ഈ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയതായി കണ്ടെത്തി. അതിരാത്രം നടന്ന പ്രദേശങ്ങളിലെ ഈ വൈവിധ്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നവയാണെന്നും ശാസ്ത്രഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. 1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ആത്മീയതയും ആധുനികതയും തമ്മില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം ബന്ധങ്ങളുണ്ടെന്ന് പരിശോധിക്കുകയാണ് ഇത്തരം പഠനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡോ. വി.പി.എന്‍. നമ്പൂതിരി വ്യക്തമാക്കി. വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികളായ ഡോ. ശിവകരന്‍ നമ്പൂതിരി, മധു കുട്ടാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ക്യുസാറ്റിലെ ഫോട്ടോണിക്സ് മേധാവിയായി വിരമിച്ച ഒരു വി.പി.എന്‍ നമ്പൂതിരിയാണ്‌ അതിരാത്ര ശാസ്ത്രീയതയുടെ മൊത്തം /ചില്ലറ വില്പന ഏറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശാസ്ത്രലോകത്തെ നിലയെന്താണെന്ന് ഇതെഴുതുന്നയാള്‍ക്ക് അറിയില്ല. അറിയാനൊട്ട് താല്പര്യവുമില്ല. പക്ഷേ മുകളില്‍ പറഞ്ഞ പത്രക്കുറിപ്പിന്റെ പിതൃത്വം ഇദ്ദേഹത്തിനാണെങ്കില്‍ ക്യുസാറ്റിന്റെ ഫോട്ടോണിക്സ് വിഭാഗം തലപ്പത്ത് എങ്ങനെ പുള്ളി എത്തിപ്പെട്ടു എന്ന് സംശയിക്കണം. അത്രയ്ക്കാണ്‌ ഈ വാര്‍ത്തയിലെ പ്രത്യക്ഷ വെളിവുകേടുകളും ശാസ്ത്രവിഡ്ഢിത്തങ്ങളും.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ നോക്കാം :

[...] അതിരാത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തി... യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി...1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. [...]

അണുനാശം ഉണ്ടാകുന്നു, ബാക്റ്റീരിയയുടെ സാന്നിധ്യം കുറയുന്നു എന്നതൊക്കെ വാര്‍ത്തകളിലുടനീളം എന്തോ "നല്ല"കാര്യമായിട്ടാണ്‌ ഘോഷിച്ചിരിക്കുന്നത്. അണുജീവി എന്ന് വച്ചാല്‍ ഏതാണ്ട് ഭീകരജീവിയാണെന്നും "സൂക്ഷ്മജീവി = രോഗാണു = കണ്ടാണുലുടന്‍ അടിച്ച് കൊല്ലേണ്ടവ" എന്നും കരുതിവശായിരിക്കുന്ന പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഈ നൊടുക്കു വിദ്യ മതിയാവുമായിരിക്കും! ഓപ്പറേഷന്‍ തീയറ്ററോ ലാബോറട്ടറിയോ അണുനശീകരണം നടത്തി സ്റ്റെറിലൈസേഷന്‍ പ്രക്രിയ ചെയ്യാന്‍ മുറികള്‍ക്കകത്ത് ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള ചില അണുനാശക വാതകങ്ങള്‍ പരത്തി (കുന്തിരിക്കം പുകയ്ക്കുന്ന മട്ടില്‍) അണുനാശനം ചെയ്യുന്ന പരിപാടി സാധാരണയാണ്‌. എന്നാല്‍ പൊതുജനത്തിനിടക്ക് വച്ച് ഒരു ഓലപ്പുര കെട്ടി നടത്തുന്ന പരിപാടിയില്‍ അണുനാശനം സംഭവിച്ചിട്ട് എന്ത് കാര്യമെന്നോ മണ്ണിലുള്ള അണുക്കള്‍ നശിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമെന്നോ "ശാസ്ത്രജ്ഞവര്യന്മാര്‍ക്ക്" ഒരു സംശയവും ഉള്ളതായി വാര്‍ത്തകണ്ടിട്ട് തോന്നുന്നില്ല.

"മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്." കാടുകള്‍ക്ക് തീയിട്ട് കരിച്ചാണ്‌ ലോകത്തെ ഏതാണ്ടെല്ലാ നാഗരികതകളും കൃഷി ആരംഭിച്ചിട്ടുള്ളത്. കാട്ടുതീയോ സാദാ വിറകുകൂട്ടിയിട്ട തീയോ ഉണ്ടായിടത്തെ ജീവാണുജാലത്തിന്റെ മാറ്റങ്ങളുമായി താരതമ്യം പോലും പറയാതെയാണ്‌ അതിരാത്രത്തിന്റെ ചുറ്റുവട്ടത്ത് "ഗുണഫല"ങ്ങള്‍ ഉണ്ടായെന്ന് തട്ടിമൂളിച്ചിരിക്കുന്നത്. അങ്ങനൊരു തീകൂട്ടല്‍ പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി എന്തെന്ത് ജൈവ-രാസ മാറ്റങ്ങള്‍ ഭൂമിക്കുണ്ടാകാം എന്ന താരതമ്യം ആണ്‌ ഇത്തരമൊരു "ഗവേഷണ"ഫലപ്രഖ്യാപനത്തിനു മുന്‍പ് ചെയ്യേണ്ടിയിരുന്നതെന്ന പ്രാഥമികമായ വിവരം പോലുമില്ലാത്തവരാണോ സര്‍‌വകലാശാലകളിലിരുന്ന് നമ്മുടെ നികുതിപ്പണം തട്ടുന്നത് ?

തുടര്‍ന്നുള്ള ഭാഗം കോമഡിയുടെ പാരമ്യമാണ്‌ : 1956ല്‍ നടന്ന അതിരാത്രച്ചിതിയുടെ ചുറ്റുവട്ടത്ത് ഇപ്പഴും സൂക്ഷ്മജീവികള്‍ നേരാം വണ്ണം എഴുന്നേറ്റ് നടക്കാറായിട്ടില്ലത്രെ. ആവൂ ... ഹിരോഷിമ-നാഗസാക്കിയില്‍ പോലും കാണുകയില്ല ഇങ്ങനെ ഞൊണ്ടിയും ഇഴഞ്ഞും നടക്കുന്ന സൂക്ഷ്മ ജീവികള്‍ !

ഒരു പത്രമല്ല, ഏതാണ്ടെല്ലാ പത്രവും ഒരേ രീതിക്കാണ്‌ അതിരാത്രഗവേഷണ വാര്‍ത്ത കൊടുത്തിരിക്കുന്നത്. സ്വന്തമായി ശാസ്ത്രകാര്യങ്ങളില്‍ ഉപദേഷ്ടാക്കള്‍ തന്നെയുള്ള ദ് ഹിന്ദു പോലൊരു പത്രം പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു ആന മണ്ടത്തരമാണ്‌ :

The Hindu reports (9 June 2011) :

"[...] Temperature of the flame from the Pravagya was estimated to be 3,870 degree centigrade, according to a scientist from the Indian Institute of Astrophysics, Bangalore. The fire ball that rose from the Pravagya had unusually high intensity and a particular wavelength that is similar to what is observed in typical laser beams of the same degree... "

വീക്ഷണം വാര്‍ത്ത നോക്കുക

പ്രവര്‍ഗ്യം എന്നു ചടങ്ങിലുണ്ടായ തീ നാളങ്ങളുടെ സവിശേഷതയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ സക്‌സേന പഠനവിധേയമാക്കിയത്. സവിശേഷ വേവ്‌ലെംഗ്‌തോടെ ലേസര്‍ രശ്മികളില്‍ കാണുന്നവിധം അസാധാരണമാം വിധം ത്രീവ്രമായ 3870 ഡിഗ്രി സെന്റിഗ്രേഡ് എന്ന ഉയര്‍ന്ന താപനിലയാണ് പ്രവര്‍ഗ്യത്തില്‍ ഉയര്‍ന്നു പൊന്തിയ അഗ്നിഗോളങ്ങള്‍ രേഖപ്പെടുത്തിയത്.

സൂര്യന്റെ ഉപരിതലതാപം 5500 ഡിഗ്രി സെല്‍ഷസാണ്‌. 3000 ഡിഗ്രി സെല്‍ഷസ് എന്ന് പറഞ്ഞാല്‍ അത് സൂര്യനോളം പോന്നതല്ലെങ്കിലും ചെറിയൊരു നക്ഷത്രത്തിന്റെ ഉപരിതല താപത്തോളമാണ്‌. ഒരു സാധാരണ ഇരുമ്പ് ഉരുക്കല്‍ ചൂളയിലെ (blast furnace) താപനില ഉദ്ദേശം 1000-2300 ഡിഗ്രി സെല്‍ഷസ് വരെയാണ്‌.

മണല്‍ ഉരുക്കിയാണ്‌ സാധാരണ ചില്ല് പാത്രങ്ങളുണ്ടാക്കുന്നതെന്ന് അറിയാമല്ലോ. മണലിന്റെ മുഖ്യഘടകമായ സിലിക്കണ്‍ ഡയോക്സൈഡ് ഉരുകുന്നത് 1700 ഡിഗ്രി സെല്‍ഷസിലാണ്‌. 2230 ഡിഗ്രി സെല്‍ഷസില്‍ ഈ ഉരുകിയ മണല്‍ തിളയ്ക്കാന്‍ തുടങ്ങുമെന്ന് കൂടി ഓര്‍ക്കുക ! അങ്ങനെയിരിക്കെ, 3,800 ഡിഗ്രി സെല്‍ഷസോളം താപമുയര്‍ന്ന അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്നാണ്‌ യാഗകര്‍മ്മങ്ങള്‍ ഈ വൈദികരെല്ലാം കൂടി അനുഷ്ഠിച്ചതെന്ന് ജനം വിശ്വസിച്ചോണമെന്ന രീതിക്കാണ്‌ വാര്‍ത്തയുടെ പടപ്പ്!

"മണലിന്റെ മുഖ്യഘടകമായ സിലിക്കണ്‍ ഡയോക്സൈഡ് ഉരുകുന്നത് 1700 ഡിഗ്രി സെല്‍ഷസിലാണ്‌. 2230 ഡിഗ്രി സെല്‍ഷസില്‍ ഈ ഉരുകിയ മണല്‍ തിളയ്ക്കാന്‍ തുടങ്ങുമെന്ന് കൂടി ഓര്‍ക്കുക ! അങ്ങനെയിരിക്കെ, 3,800 ഡിഗ്രി സെല്‍ഷസോളം താപമുയര്‍ന്ന അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്നാണ്‌ യാഗകര്‍മ്മങ്ങള്‍ ഈ വൈദികരെല്ലാം കൂടി അനുഷ്ഠിച്ചതെന്ന് ജനം വിശ്വസിച്ചോണം..." ഇങ്ങനെ "ഉഗ്രമായ താപനം" കൊണ്ടൊന്നും ലേസര്‍ രശ്മികള്‍ ഉണ്ടാകില്ല. തെര്‍മല്‍ ഇക്വിലിബ്രിയം അവസ്ഥയില്‍ ഇരിക്കുന്ന ഒരു വ്യൂഹത്തില്‍ നിങ്ങള്‍ അന്തമായ ഊര്‍ജ്ജം നല്‍കിയാലും ലേസര്‍ രശ്മികളുല്പാദിപ്പിക്കാന്‍ ആവശ്യമായ "പോപ്പുലേഷന്‍ ഇന്‍‌വേര്‍ഷന്‍ " പ്രതിഭാസം ഉണ്ടാകില്ല.

പ്രവര്‍ഗ്യത്തിന്റെ തീനാളത്തിന്റെ മാത്രം താപമാണ്‌ ഇതെങ്കില്‍ ശാസ്ത്രീയമായി അസാധ്യമെന്ന് പറയാനാവില്ല. വെല്‍ഡിംഗിനും മറ്റും ഉപയോഗിക്കുന്ന ഗ്യാസ് വെല്‍ഡറുകളിലെ നാളങ്ങള്‍ക്ക് 3500 ഡിഗ്രി സെല്‍ഷസ് വരെ താപമുയരാം. ഒരുനിമിഷം കൊണ്ട് കത്തിത്തീരുന്ന തീഗോളമാണെങ്കില്‍ ചുറ്റുമുള്ള മനുഷ്യരെ പൊള്ളിക്കണമെന്നുമില്ല പക്ഷേ ഇത്ര ഉയര്‍ന്ന താപത്തില്‍ "ഊര്‍ജ്ജ" സംബന്ധിയായതും "പ്രകാശ"സംബന്ധിയായതുമായ പ്രതിഭാസങ്ങള്‍ പലതും സംഭവിക്കാമെന്നും അതിനൊക്കെ വിശദീകരണം തേടുകയാണ്‌ ശാസ്ത്രലോകമെന്നും ഒക്കെയുള്ള ഒരു തെറ്റിദ്ധാരണ പൊതുജനത്തിനിടയിലും ഇതിനെ അല്പമെങ്കിലും സംശയത്തോടെ നോക്കുന്നവര്‍ക്കിടയിലും സൃഷ്ടിക്കാന്‍ തന്നെയായിരുന്നു ഈ അവ്യക്തത എന്നൂഹിക്കാം.

ഇത് The Hindu-വില്‍ വന്ന അല്പം പഴയൊരു വാര്‍ത്തയാണ്‌, published on 12th April, 2011 :

"[...] A researcher from the Indian Institute of Astrophysics is studying the molecular presence in smoke from the yagashala. If hydrogen is found in excess, it could hint purification of air. Strong air flow is reported before Pravargyam (a prefatory ceremony related to the rite, ‘Agnishtoma' or sacrifice of Soma). The speed of air flow is being studied using laserbeam deflection"

ഈ വാര്‍ത്തയില്‍ എണ്ണിപ്പറയുന്ന "ശാസ്ത്രജ്ഞസംഘ"ത്തില്‍ വിശ്വാസ്യതയുള്ളതെന്ന് പറയാവുന്നത് ബാംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് ആയതുകൊണ്ടും ലേസര്‍ രശ്മി കണ്ടെന്ന് പറയുന്ന ടീമിനെ നയിച്ചത് ഏ.കെ സക്സേന (Ajay Kumar Saxena) എന്ന അവിടുത്തെ സീനിയര്‍ സയന്റിസ്റ്റായതുകൊണ്ടും അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റല്‍ പേജില്‍ നിന്ന് കിട്ടിയ ജിമെയില്‍ ഐഡിയിലേക്ക് വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പത്രറിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയെന്തെന്ന് ആരാഞ്ഞും ഒരു മെയില്‍ ലേഖകന്‍ അയച്ചിരുന്നു.

അദ്ദേഹത്തിന്റെ മറുപടി ഒട്ടും അത്ഭുതപ്പെടുത്തിയില്ല: ഇങ്ങനെയൊരു നിരീക്ഷണവും അവരുടെ സംഘം പ്രാരംഭഘട്ടത്തില്‍ പോലും കണ്ടെത്തിയിട്ടില്ല. പ്രവര്‍ഗ്യത്തിലെ ഫ്ലാഷ് ഫയര്‍ സ്പെക്ട്രം അനലൈസ് ചെയ്തതൊഴിച്ചാല്‍ പുകയിലെ ഹൈഡ്രജന്‍ കണ്ടെന്റ് അനലൈസ് ചെയ്യുകയോ "ലേസര്‍ രശ്മികള്‍ക്ക് സമാനമായ തരംഗം" കിട്ടുകയോ ഒന്നും ഉണ്ടായില്ല എന്നാണ്‌ ഡോ: സക്സേന അയച്ച മറുപടിയിലുള്ളത്.

ഫോട്ടോണിക്സ് മേധാവിയായിരുന്നെന്ന പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് വി.പി.എന്‍ നമ്പൂതിരിയെപ്പോലുള്ളവര്‍ നടത്തുന്ന തെറ്റിദ്ധരിപ്പിക്കലും പ്രചാരണവും പൊതുസമൂഹം തന്നെ ഉണര്‍ന്ന് ചോദ്യം ചെയ്യേണ്ടതാണ്‌. യാഗശാലയുടെ ഏതോ മൂലയ്ക്ക് നട്ട നാലോ ആറോ കുരു വേഗം വളര്‍ന്നത് (2000 ഇരട്ടി വേഗത്തില്‍ !) ഒരു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ മുന്നിലൊക്കെ കൊണ്ട് ചെന്ന് വിളമ്പിയാല്‍ അവര്‌ പുച്ഛിച്ച് വിടുകയേയുള്ളൂ, നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ ബിസി 1500 കാലത്തെ കാര്‍ഷിക വിജ്ഞാനീയമെന്ന് പറഞ്ഞ് വേണമെങ്കില്‍ ഇതിനെ പൊക്കിക്കോണ്ട് നടക്കുമെങ്കിലും.

ആര്യവൈദിക സംസ്കാരം കാര്‍ഷികസംസ്കാരമായല്ല, ഏറെക്കുറേ നാടോടിരൂപത്തിലെ കന്നുകാലിപരിപാലന സംസ്കാരമായിട്ടാണ്‌ ഉരുത്തിരിഞ്ഞത് ഇന്ന് ഏറെക്കുറേ അനിഷേധ്യമായ ചരിത്രമാണ്‌. ആടുമാടുകളെക്കൊണ്ട് കിട്ടുന്ന വസ്തുവഹകള്‍ (പാല്‍, നെയ്യ്, മൃഗക്കുരുതിക്ക് നാല്‍ക്കാലികള്‍ എന്നിങ്ങനെ) ആണുപയോഗിക്കുന്നത്. ഇരുമ്പോ ചെമ്പോ കണ്ടെത്തുമ്മുന്നേയുള്ള കാലത്ത് സ്ഥാപനവല്‍കൃതമായ ചിട്ടവട്ടങ്ങള്‍ അതുപടി തുടരുന്നതിനാല്‍ തടികൊണ്ടും എളുപ്പം കത്തുന്ന വസ്തുക്കള്‍ കൊണ്ടുമുള്ളതാണ്‌ അഗ്നിചയനത്തിന്റെ സകലമാന ദ്രവ്യങ്ങളും ഉണ്ടാക്കുക. യാഗം നടത്തിയ സ്ഥലത്തിന്റെ ശേഷിപ്പായി ചുട്ട കല്ലുകൊണ്ട് കെട്ടുന്ന "ചിതി" (ഇവിടെ പക്ഷിരൂപത്തിലെ ശ്യേനച്ചിതി) മാത്രമാണ്‌ അവശേഷിക്കാറ്.

"ശതപഥബ്രാഹ്മണത്തില്‍ അഗ്നിചയനവര്‍ണനയുടെ ആരംഭത്തില്‍ പറയുന്ന വിധിപ്രകാരമാണെങ്കില്‍ ആടുമാടുകളോടൊപ്പം ഒരു മനുഷ്യനെക്കൂടി ചേര്‍ത്ത് 5 ജന്തുക്കളെ (മനുഷ്യന്‍ ഒന്നാം മൃഗമാണ്‌ പോല്‍) ബലികൊടുക്കാനാണ്‌ പറയുന്നത്. അതും കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ ചാവുന്ന ജന്തുക്കള്‍ ഹവിര്‍‌ഭാഗങ്ങളും കൊണ്ട് "ലേസര്‍ രശ്മി"കള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ വിലയിക്കുന്നതിന്റെ ശാസ്ത്രപഠനം കൂടി നടത്തിയേനെ ഇക്കൂട്ടര്‍!" വേദകാലത്തെ മതാചാരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം വിഗ്രഹാരാധനയുടെ അഭാവമാണ്‌; ഇന്ദ്രനും അഗ്നിയും വരുണനുമടക്കം (ഗ്രീക്ക്-ഈജിപ്ത് മാതൃകയിലെ) ശക്തരായ ഒരു കൂട്ടം ദേവതകളുണ്ടായിരുന്നെങ്കിലും ഇന്നയാള്‍ക്ക് ഇന്നരൂപമെന്ന് കല്പിച്ച് ബിംബം കൊത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. ആരാധന വേണ്ടിവരുമ്പോള്‍ കെട്ടിയുയര്‍ത്തുന്ന യജ്ഞശാല, കുരുതിയും മറ്റും കഴിച്ച് യജ്ഞപൂര്‍ത്തിക്ക് ശേഷം കത്തിച്ചുകളയുന്ന താല്‍ക്കാലിക സെറ്റപ്പുകളാണ്‌ ഈ ചിതിസ്ഥലങ്ങള്‍ / ചൈത്യങ്ങള്‍ എന്നാണ്‌ റോമിള ഥാപ്പറിനെപ്പോലുള്ളവര്‍ പറയുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കാര്‍ തോണ്ടിയെടുത്ത ചിതിയവിശിഷ്ടങ്ങളിലധികവും സൂചിപ്പിക്കുന്നത് നിരന്തരാരാധനയോ പ്രതിഷ്ഠകളോ ഒന്നും ഉണ്ടായിരുന്ന സൂചന അവിടങ്ങളിലില്ലായിരുന്നുവെന്നാണ്‌. ചിതിയുടെ പരിസരങ്ങള്‍ കൃഷിക്കും ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്‌.

ചുരുക്കത്തില്‍, സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കാലിമേച്ച് നടന്ന ഒരു സമൂഹം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന പുരകളില്‍ ദേവ പ്രീതിക്കായി നടത്തിയിരുന്ന ഒരു ആരാധനാനുഷ്ഠാനത്തെ ഊതിവീര്‍പ്പിച്ച് ലാര്‍ജ് ഹാഡ്റോണ്‍ കൊളൈഡറില്‍ ഹിഗ്സ് ബോസോണ്‍ കണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ നടത്തുന്ന പരീക്ഷണം മാതിരി ആക്കിയെടുക്കുമ്പോള്‍ "യജ്ഞ-ശാസ്ത്ര"ത്തിന്റെ പേരില്‍ ഉഡായ്പ്പുകളിറക്കുമ്പോള്‍ ഇതിലേക്കൊക്കെയുള്ള ചരിത്രപരമായ അന്വേഷണത്തിലേക്കുള്ള വഴികളാണ്‌ അടഞ്ഞുപോകുന്നത്. ചര്‍ച്ച, ബിസി അഞ്ചാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലുമുള്ള ആര്യന്മാര്‍ക്ക് ലേസര്‍ ടെക്നോളജി അറിയാമായിരുന്നോ, പുരാണങ്ങളിലെ "ദിവ്യാസ്ത്രങ്ങള്‍" ഉത്തരാധുനിക മിസൈല്‍ സാങ്കേതികതയോട് കിടപിടിക്കുമോ എന്നതിനെയൊക്കെ ചുറ്റിപ്പറ്റിയായിപ്പോകുക സ്വാഭാവികം. നവഹിന്ദുത്വയുടെ പതാകാവാഹകര്‍ക്ക് വേണ്ടതും അതുതന്നെയാണല്ലോ.

ശതപഥ ബ്രാഹ്മണത്തിലും ശ്രൗതസൂത്രങ്ങളിലുമൊക്കെ സോമയജ്ഞങ്ങളില്‍ മൃഗബലിവേണ്ടതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് - എത്രതരം മൃഗങ്ങള്‍ വേണം, എങ്ങനെ കെട്ടിയിടണം, എങ്ങനെ അവയുടെ സകലദ്വാരങ്ങളും അടച്ച് ശ്വാസം‌മുട്ടിച്ച് കൊല്ലണം, എങ്ങനെ അവയുടെ ആന്തരാവയവങ്ങളോരോന്നായി കീറിയെടുത്ത് സമര്‍പ്പിക്കണം എന്നൊക്കെ. ശതപഥബ്രാഹ്മണത്തില്‍ അഗ്നിചയനവര്‍ണനയുടെ ആരംഭത്തില്‍ പറയുന്ന വിധിപ്രകാരമാണെങ്കില്‍ ആടുമാടുകളോടൊപ്പം ഒരു മനുഷ്യനെക്കൂടി ചേര്‍ത്ത് 5 ജന്തുക്കളെ (മനുഷ്യന്‍ ഒന്നാം മൃഗമാണ്‌ പോല്‍) ബലികൊടുക്കാനാണ്‌ പറയുന്നത്. അതും കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ ചാവുന്ന ജന്തുക്കള്‍ ഹവിര്‍‌ഭാഗങ്ങളും കൊണ്ട് "ലേസര്‍ രശ്മി"കള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ വിലയിക്കുന്നതിന്റെ ശാസ്ത്രപഠനം കൂടി നടത്തിയേനെ ഇക്കൂട്ടര്‍ !
-ഡോ. സൂരജ് രാജന്‍

ഇംഗ്ലീഷ് പഠിക്കാൻ

ഗ്രാമപ്രദേശത്തെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ മലയാളം മീഡിയമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളാണ് ഞാൻ. അക്കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്റെ നാട്ടിലില്ല, ചില മലയാളം മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷണലായി ഉണ്ടായിരുന്നെങ്കിലും! എന്റെ കൂട്ടുകാരും നാട്ടുകാരും മാതാപിതാക്കളും ഇംഗ്ലീഷ് സംസാരിക്കാത്തവരും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ നേരിട്ട് കണ്ടിട്ടില്ലാത്തവരും ആയിരുന്നു. അതുകൊണ്ടുതന്നെ, ഇംഗ്ലീഷ് ഭാഷ അവരെ പോലെ എനിക്കും ഒരു കീറാമുട്ടിയായി വന്നുഭവിച്ചു. എത്ര കോപ്പിയടിച്ചിട്ടും ഒരു ഇംഗ്ലീഷ് പരീക്ഷയ്ക്ക് പോലും ഞാൻ ജയിച്ചിട്ടില്ല (SSLC പരീക്ഷയ്ക്ക് എനിക്കെങ്ങനെ ജയിക്കാനുള്ള മാർക്ക് കിട്ടി എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യം.) ഒരൊറ്റ ഇംഗ്ലീഷ് അധ്യാപകൻ പോലും എന്നെ അഭിനന്ദിച്ചിട്ടില്ല. ഇംഗ്ലീഷ് അധ്യാപകരല്ലാതെ മറ്റൊരു അധ്യാപകനും എന്നെ അപഹസിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. മറ്റുവിഷയങ്ങൾക്കെല്ലാം ക്ലാസിൽ ഒന്നാം സ്ഥാനം വാങ്ങിയിട്ടും, പ്രോഗ്രസ് കാർഡിൽ ഇംഗ്ലീഷ് വരച്ച തുടർച്ചയായ ചുവപ്പ് വരകൾ മൂലം ഞാനൊരിക്കലും ക്ലാസ് ലീഡർ ആയിട്ടില്ല. മറ്റൊരു വിഷയത്തിനായും നേർച്ചകൾ നേർന്നിട്ടില്ല! എന്റെ കുട്ടിക്കാലവും ഇംഗ്ലീഷും തമ്മിലുള്ള ബന്ധം അനന്തതയിലേക്കങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ, എന്റെ ഇന്നത്തെ സുഹൃത്തുക്കൾ നെറ്റി ചുളിക്കുമെങ്കിലും, സ്കൂൾ ജീവിതകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എന്നതാണ് വാസ്തവം.


ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഇംഗ്ലീഷ് പഠിക്കാൻ ഞാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. അതിനായി ചെന്നുകയറാത്ത പാഠ്യപദ്ധതികളില്ല, സ്പെഷ്യൽ ക്ലാസുകളില്ല...! എന്നിട്ടും ഫലം തഥൈവ. സ്കൂൾ കാലത്തിന് ശേഷം, എന്നെ എല്ലാവരും കൂടെ ചേർന്ന് ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു, തമിഴ്നാട്ടിലെ ഒരു പ്ലസ് ടൂ സ്കൂളിൽ. (മകന് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന ആഗ്രഹിച്ച എന്റെ മാതാപിതാക്കൾ നല്ലവരാണ്, പക്ഷേ അവർക്ക് എന്റെ അവസ്ഥ അറിയില്ലല്ലോ!). എല്ലാ വിഷയങ്ങളും ഇംഗ്ലീഷിൽ! സഹപാഠികളെല്ലാം ഇംഗ്ലീഷിലെ പുലികൾ! കുറച്ച് മലയാളി കുട്ടികൾ ഉണ്ടായിരുന്നത് മാത്രമായിരുന്നു ഒരേയൊരു ആശ്വാസം. ഏതായാലും, ആദ്യ വർഷം നന്നായി വെള്ളം കുടിച്ചു. എന്നാൽ, പ്ലസ് ടൂ കഴിഞ്ഞതോടെ അത്യാവശ്യം “വെൾക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ” എന്നൊക്കെ പറയാമെന്നായി.


ഇതൊക്കെ തന്നെയാണ് മിക്കവാറും എല്ലാ മലയാളികളുടെയും അവസ്ഥ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത് (പറഞ്ഞതെല്ലാം സത്യമാണ്‌ട്ടാ!). ഇംഗ്ലീഷ് ഭാഷ പഠിക്കുക എന്നാൽ വ്യാകരണം പഠിക്കുക എന്ന ധാരണയാണ് എല്ല്ലാവർക്കും ഉള്ളത്, മിക്കവാറും എല്ലാ പഠനസഹായികളും ഈ രീതിയിലാണ് തയാറാക്കപ്പെട്ടിരിക്കുന്നതും! എന്നാൽ, ഈ ധാരണ തെറ്റാണ്. അമേരിക്കയിലെ പിച്ചക്കാർ പോലും ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്ന് കേട്ടിട്ടില്ലേ..? എന്നുവച്ചാൽ, ഒരു ഭാഷ പഠിക്കുന്നതിന് ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റോ ആവശ്യമില്ല. ഒരു ഭാഷ നിരന്തരം കേൾക്കുകയും, ആശയവിനിമയത്തിന് വേറെ യാതൊരു പോംവഴിയും ഇല്ലെന്ന് വരുകയും ചെയ്താൽ, പിച്ചക്കാരനല്ല സാക്ഷാൽ ശ്രീമതി ടീച്ചർ വരെ ഇംഗ്ലീഷ് പഠിച്ചുപോകും. (സൌദിയിൽ ജോലിക്കെത്തിയവർ അറബി പഠിച്ചത് വ്യാകരണം പഠിച്ചിട്ടാണോ എന്ന് ചോദിച്ച് നോക്കിക്കേ?) ശിശുക്കൾ സംസാരിക്കാൻ പഠിക്കുന്നത് പോലെയാണിത്. വ്യാകരണം പഠിക്കരുതെന്നല്ല. മറിച്ച്, കേട്ടും പറഞ്ഞും വേണം ഏതൊരു ഭാഷയും പഠിക്കാൻ, അത് ഭാഷയുടെ പ്രായോഗിക വശം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ സ്കൂളുകൾ ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിപ്പിക്കുന്നു, പക്ഷേ പഠിപ്പിച്ച വ്യാകരണം ‘എപ്പോള്‍, എങ്ങനെ, എവിടെ ഉപയോഗിക്കണം’ എന്ന പ്രായോഗിക പരിശീലനം (Practical training) ആരും നൽകുന്നില്ല. ഏതായാലും അതവിടെ നിൽക്കട്ടെ!


മറ്റ് പാശ്ചാത്യഭാഷകളെ അപേക്ഷിച്ച്, പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് ആവുന്നത്ര ഇംഗ്ലീഷ് വാക്കുകൾ അർത്ഥം മനസിലാക്കി മനപ്പാഠമാക്കുക എന്നതാണ്. ദിവസവും 20 പുതിയ ഇംഗ്ലീഷ് വാക്കുകൾ മനപ്പാഠമാക്കുക, ഒപ്പം വ്യാകരണവും. വ്യാകരണം കാണാപാഠം ആയിക്കഴിയുമ്പോൾ, ദിവസവും മനപ്പാഠമാക്കിയ വാക്കുകൾ എങ്ങനെയൊക്കെ തെറ്റുകൂടാതെ വാക്യങ്ങളായി അടുക്കണം എന്നത് വശമാവും. ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാനവും ശ്രമകരവുമായ ഘട്ടം ഇതാണ്. വ്യാകരണം പഠിക്കാതെ എങ്ങനെ എളുപ്പം ഇംഗ്ലീഷ് പഠിക്കാം എന്ന് ആലോചിക്കുന്നവരാണ് പലരും. ഇത്തരക്കാർ മടിയന്മാരാണെന്ന് മാത്രമല്ല, ഒരു കാലത്തും ഇവർ ഇംഗ്ലീഷ് പഠിക്കാനും പോകുന്നില്ല. വ്യാകരണവും, അത്യാവശ്യം വാക്കുകളും മനപ്പാഠമാക്കുന്നതോടെ തിയററ്റിക്കൽ ആയ ഇംഗ്ലീഷ് പഠനം അവസാനിച്ചു.


രണ്ടാം ഘട്ടം പ്രാക്ടിക്കൽ ആണ്. അതായത്, തിയററ്റിക്കൽ ആയി പഠിച്ച ഭാഷ അനുദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന പഠനം. അതിന് ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. 1. ഇംഗ്ലീഷ് കേൾക്കുക. 2. ഇംഗ്ലീഷിൽ സംസാരിക്കുക.


1. ഇംഗ്ലീഷ് കേൾക്കുക:


എന്തിനാണ് ഇംഗ്ലീഷ് കേൾക്കുന്നത്? ഭാഷയുടെ മാധ്യമം ശബ്ദമാണ്. അതുകൊണ്ടുതന്നെ, ശബ്ദത്തെ ഡി-കോഡ് ചെയ്യുന്ന ചെവിയുടെ കേൾവി ശക്തിക്കും ഭാഷയ്ക്കും തമ്മിൽ പൊക്കിൾക്കൊടിയുടെ ബന്ധമാണുള്ളത്. (സംസാരശേഷി ഉള്ള, എന്നാൽ കേൾവി ശക്തിയില്ലാത്ത വ്യക്തികൾക്ക് സംസാര ഭാഷ അസാധ്യമാവുന്നതിനുള്ള കാരണവും ഈ പൊക്കിൾക്കൊടി ബന്ധം ഇല്ലാത്തതുകൊണ്ടാണ്.) അതായത്, ഭാഷയുടെ 90 ശതമാനവും നാം പഠിക്കുന്നത് കേൾവിയിലൂടെയാണ്. അതിനാൽ, ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാന ഒരു ക്രമമാണ് ഇംഗ്ലീഷ് കേൾക്കുക എന്നത്. ഈ കേൾവിയിലൂടെ നാം ഭാഷ മറ്റുള്ളവർ ഉപയോഗിക്കുന്ന വിധം (സ്ലാങ്ങ്) പഠിക്കുന്നു, വാക്കുകളുടെ ഉച്ചാരണം പഠിക്കുന്നു, സന്ദർഭോചിതമായി ഉപയോഗിക്കേണ്ട വാക്കുകളെ കുറിച്ച് പഠിക്കുന്നു, പുതിയ വാക്കുകൾ പഠിക്കുന്നു, സന്ദർഭത്തിനനുസരിച്ച് വാക്കുകൾക്കുണ്ടാവുന്ന അർത്ഥ വ്യത്യാസം പഠിക്കുന്നു...


ഇനി, ഏതൊക്കെ വഴികളിലൂടെ ഇംഗ്ലീഷ് കേൾക്കാം (കേട്ട് പഠിക്കാം)? ഇതിന് നൂറ് കണക്കിന് വഴികളുണ്ട്. അതിൽ സുപ്രധാനികളാണ് ടെലിവിഷനും റേഡിയോയും. ബിബിസി വാർത്ത കേൾക്കുക, ഇംഗ്ലീഷ് സിനിമകൾ, സീരിയലുകൾ കാണുക... എന്നിങ്ങനെ പോകുന്നു ഇവയുടെ ഉപയോഗം. തുടക്കത്തിൽ ഒന്നും മനസിലായില്ലെങ്കിലും സംഭ്രമിക്കാൻ പാടില്ല. ആഴ്ചകൾക്കുള്ളിൽ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ വ്യത്യാസം നിങ്ങൾക്ക് തന്നെ ബോധ്യമാവും. ഇന്ത്യയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളിലെല്ലാം sub-titles ഉള്ളതിനാൽ തുടക്കത്തിലുള്ള വിഷമം ഒഴിവാക്കാം. ഇംഗ്ലീഷ് സിനിമകളുടെ DVD-കളാണ് മറ്റൊരു ഉപാധിയാണ്. പിന്നെയുള്ളത് ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കുകൾ (Audio books) ആണ്. ഓഡിയോ ബുക്കുകളുടെ കൂട്ടത്തിൽ ബൈബിൾ MP3, ചെറുകഥകളുടെ MP3 എന്നിവ കേൾക്കാം (ഇവയെല്ലാം നെറ്റിൽ സുലഭം.) ഈ ഫയലുകൾ മൊബൈൽ ഫോണിലേക്കും iPod-ലേക്കും ട്രാൻസ്ഫർ ചെയ്താൽ യാത്രവേളകളിലും കേൾക്കാം, നമ്മടെ മീരാജാസ്മിൻ കസ്തൂരിമാനിൽ ചെയ്തതുപോലെ. പിന്നെയുള്ളത് YouTube വീഡിയോകളാണ്. അങ്ങനെ ഇംഗ്ലീഷ് കേട്ട് പഠിക്കാനുള്ള വഴികൾ അനന്തം. ഇങ്ങനെ തുടർച്ചയായി രണ്ട് മാ‍സം ചെയ്തുനോക്കൂ.... നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുമെന്നതിന് ഞാൻ ഗ്യാരണ്ടി.


2. ഇംഗ്ലീഷിൽ സംസാരിക്കുക:


ഇംഗ്ലീഷ് കേട്ടതുകൊണ്ട് മാത്രം ആയില്ലല്ല്ലോ! അത് നമ്മൾ തന്നെ പറയുമ്പോഴാണ് അതിന്റെ ഫലം ലഭിക്കുന്നത്. എന്റെ രണ്ട് വയസുകാരൻ മകൻ ഷൂസിനെ “സൂ” എന്നും, ബാറ്റിനെ “റ്റ്” എന്നും, ഫാനിനെ “ഫൂ” എന്നും, ഉടുപ്പിനെ “പ്പ്” എന്നുമൊക്കെയാണ് പറയുക. ഇവൻ തെറ്റായി ഉച്ചരിക്കുന്നുവെന്ന് പറഞ്ഞ് ഞാനവനെ തിരുത്താൻ പോവില്ല. കാരണം, കാലക്രമേണ അവന്റെ ആശയവിനിമയശേഷി വികസിക്കുന്നതോടൊപ്പം തെറ്റും ശരിയും അവൻ തിരിച്ചറിയുകയും, ശരിയായ രീതിയിൽ ഉച്ചരിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതുപോലെയാണ് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിലും. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഭാഷ വശമാവൂ.


“ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം” എന്ന സിനിമയിൽ “എന്നെ കണ്ടാൽ ഒരു പ്രോസ്റ്റിറ്റൂട്ട് ലുക്കിലേ” എന്ന് ബിന്ദു പണിക്കർ ചോദിക്കുന്നത് കേട്ട് നാമൊക്കെ ചിരിക്കുമെങ്കിലും, ബിന്ദു പണിക്കർ ചെയ്ത കഥാപാത്രത്തിന്റെ ഭാഷാപഠന ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. കാരണം, തെറ്റ് പറ്റുമെന്നോ, ഉച്ചാരണം ശരിയല്ലെന്നോ ഉള്ള ഭയം മൂലം ഭാഷ സംസാരിക്കാതിരുന്നാൽ പഠനം അസാധ്യമാവും. ഓഫീസിലും മറ്റും നടക്കുന്ന പൊതുപരിപാടികളിൽ സംസാരിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. വീട്ടിലും ഇംഗ്ലീഷാവാം. ഭാര്യയോടും മക്കളോടും ഇംഗ്ലീഷ് സംസാരിക്കാം. ആരെയും കിട്ടിയില്ലെങ്കിൽ, കസ്റ്റമർകെയറിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ നാലഞ്ച് ചോദ്യങ്ങൾ ചോദിക്കാം (ഉൽ‌പ്പന്നവുമായി ബന്ധമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.) ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞ് ധരിപ്പിച്ച്, കാമുകിയോടും ഇംഗ്ലീഷിൽ സൊള്ളാം. നിങ്ങളുടെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു കാമുകിയും ഇതിന് സഹകരിക്കും (പക്ഷേ, കാമുകിക്ക് ഇംഗ്ലീഷ് നന്നായി അറിയാമായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ കൊടുമൈ താങ്ങാൻ കഴിയാതെ അവൾ വേറെ ആളെ നോക്കി പോവും). വീട്ട് പരിസരത്തോ, കോളേജിലോ ഏതെങ്കിലുമൊരു സായിപ്പിനെ കണ്ടാൽ ആദ്യം ഹെഡ് ചെയ്യേണ്ടത് നമ്മളായിരിക്കണം. അവരുമായി സംസാരിക്കാൻ ശ്രമിക്കണം. അങ്ങനെ, ഓരോ ദിവസവും ഭാഷയിലെ വിവിധ നൂലാമാലകളെ കുറിച്ച് നാം പഠിക്കുകയും ഭാഷാപ്രാവീണ്യം നേടുകയും ചെയ്യും. പറയുന്നതുപോലെ നിസാരമല്ലെന്ന് അറിയാം, എങ്കിലും ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശം ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല.


ഇംഗ്ലീഷ് കേട്ട് പഠിക്കുന്നതിന് ഉപകരിക്കുന്ന ചില ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഏതാനും ലിങ്കുകൾ താഴെ കൊടുക്കുന്നു. ഫയലുകൾ ഡൌൺലോഡ് ചെയ്ത് സശ്രദ്ധം ദിവസവും കേൾക്കുക, കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും. (കൂടുതൽ ഫയലുകൾ ലഭിക്കുന്നതിന് “download free audio books“ എന്ന് ഗൂഗിൽ ചെയ്യുക.)


ക്ഷ, ഴ, ഭ, ഖ, ധ, ഘ, ഢ… തുടങ്ങിയ അക്ഷരങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞ് ശീലിച്ച മലയാളികള്‍ക്ക് ഏത് ഭാഷയും നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും എന്നത് ഒരു സവിശേഷത തന്നെ! തമിഴ്നാട്ടില്‍ പോയാല്‍ തമിഴനേക്കാള്‍ മനോഹരമായി തമിഴ് സംസാരിക്കുന്നവനാണ് മലയാളി. ലോകത്തിലെ ഏതൊരു ഭാഷയും മലയാളിക്ക് നിഷ്പ്രയാസം വഴങ്ങും. എന്നാല്‍, പൊതുവേ ഉച്ചാരശുദ്ധി അവകാശപ്പെടുന്ന നാം ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നതാണ് ദുഃഖസത്യം, അത് നാം തുറന്ന് സമ്മതിക്കാറില്ലെങ്കിലും! ഇംഗ്ലീഷിനെ ഇംഗ്ലീഷായി സംസാരിക്കാതെ, അതിനെ മലയാളവൽക്കരിക്കാനാണ് (അന്യസംസ്ഥാനക്കാരുടെ ഭാഷയിൽ “മല്ലു ഇംഗ്ലീഷ്“) നമ്മിൽ ഭൂരിപക്ഷവും ശ്രമിക്കാറ്. ഭാഷയിൽ എത്രതന്നെ പ്രാവീണ്യമുണ്ടായാലും, ഉച്ചാരണം മോശമായാൽ എല്ലാം തീർന്നു. അതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങളിൽ ജോലിക്കെത്തുന്ന മലയാളികൾ പലരും ഇംഗ്ലീഷിന്റെ കാര്യത്തിൽ പലപ്പോഴും അപഹാസ്യരാവുന്നത്. ഇതിന് ഒറ്റ പോംവഴിയേയുള്ളൂ. മലയാളത്തെ മലയാളമായി നാം ഉച്ചരിക്കാറുള്ളതുപോലെ, ഇംഗ്ലീഷിനെ ഇംഗ്ലീഷായി തന്നെ ഉച്ചരിക്കാൻ ബോധപൂർവം ശ്രമിക്കുകയും പഠിക്കുകയും വേണം.



മലയാളത്തില്‍ നിന്ന് വിഭിന്നമായ ഭാഷയാണ് ഇംഗ്ലീഷെന്നും, വ്യാകരണ നിയമങ്ങളെ പോലെ തന്നെ ഉച്ചാരണത്തിലും ഇംഗ്ലീഷിന് അതിന്റേതായ സമ്പ്രദായങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാന സത്യമാണ് ആദ്യം നാം മനസിലാക്കേണ്ടത്. വെള്ളത്തെ വള്ളമെന്നോ, മീനിനെ മാനെന്നോ ഉച്ചരിച്ചാൽ അർത്ഥം മാറുന്നതുപോലെ, ഇംഗ്ലീഷ് വാക്കുകളെ ഉച്ചരിക്കേണ്ട വിധത്തില്‍ ഉച്ചരിച്ചില്ലെങ്കില്‍, അർത്ഥം മാറുക മാത്രമല്ല, ചിലപ്പോൾ വിപരീത ഫലവും ഉണ്ടായേക്കാം. (ഞാനൊരിക്കൽ Spam mails എന്ന് പറയേണ്ടതിന് പകരം, Sperm mails എന്ന് ഓഫീസിൽ തട്ടിവിട്ടു. അതിനെ ചൊല്ലി പലരും ഇന്നും എന്നെ കളിയാക്കാറുണ്ട്.) അതുകൊണ്ടുതന്നെ, വാക്കുകളുടെ ഉച്ചാരണ രീതി പഠിക്കുക എന്നതാണ് ഇംഗ്ലീഷ് ഭാഷാ പഠനത്തിലെ ഏറ്റവും ക്ലേശകരമായ അവസാന ഘട്ടം.


ലക്ഷക്കണക്കിന് വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഒരു പാഠ്യപദ്ധതിയിലൂടെ പഠിച്ചെടുക്കുക അത്ര പ്രായോഗികമല്ല. എങ്കിലും, കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, റേഡിയോ, സിനിമ തുടങ്ങിയ ഉപാധികളിലൂടെ ഇംഗ്ലീഷ് നിരന്തരം കേൾക്കുകയും, സംസാരിക്കുകയും ചെയ്താൽ ഒരു പരുധി വരെ ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കും. എന്നാലും, ഒരു അമേരിക്കാകാരനെയോ, ബ്രിട്ടീഷുകാരനെയോ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം, അവർ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സും, നാം മലയാളം സ്പീക്കേഴ്സും ആണ്. അല്ലെങ്കിൽ, അമേരിക്കയിലേ ബ്രിട്ടനിലോ പോയി ഏതാനും മാസം താമസിച്ച് ഇംഗ്ലീഷ് പഠിക്കണം, ചില നടന്മാർ ചെയ്യാറുള്ളതുപോലെ. (ഹൃത്വിക് റോഷൻ ഏതോ ഒരു സിനിമയ്ക്കായി ലണ്ടനിൽ പോയി മൂന്ന് മാസം താമസിച്ച് ഇംഗ്ലീഷ് പഠിച്ചതായി പത്രത്തിൽ വായിച്ചതോർക്കുന്നു.) പക്ഷേ, എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കാനെന്നും പറഞ്ഞ് വിദേശ രാജ്യങ്ങളിൽ പോകാനൊക്കില്ലല്ലോ! എന്നും പറഞ്ഞ് പ്രതീക്ഷ കൈവിടേണ്ടതില്ല. ചില വ്യായാമങ്ങളിലൂടെയും, അഭ്യാസ മുറകളിലൂടെയും ഉച്ചാര ശുദ്ധി നമുക്കും നേടാനാവും. എന്തൊക്കെയാണ് ആ വ്യായാമ മുറകൾ?


നാക്ക് അണ്ണാക്കില്‍ തൊടാതെ ‘ടയര്‍’ എന്ന വാക്ക് ഉച്ചരിക്കാന്‍ ശ്രമിച്ചുനോക്കൂ…. കഴിയില്ല! കാരണം, ‘ട’ എന്ന അക്ഷരം നാവില്‍ ജന്‍‌മമെടുക്കണമെങ്കില്‍, നാക്ക് അണ്ണാക്കിലേക്ക് മടക്കിയതിന് ശേഷം ശക്തിയായി മുന്നോട്ട് തള്ളപ്പെടണം. കീഴ്ചുണ്ടില്‍ പല്ല് സ്പര്‍ശിക്കാതെ ‘വ’ എന്ന് പറഞ്ഞുനോക്കൂ… അതിനും കഴിയില്ല. ഇങ്ങനെ ഏതൊരു അക്ഷരമെടുത്താലും, അവ ഉച്ചരിക്കുന്നതിന് നമ്മുടെ നാ‍വും, ചുണ്ടുകളും പ്രത്യേക രീതികളിൽ വളയുകയും തിരിയുകയും മടങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. നാവിന്‍റെയും ചുണ്ടുകളുടെയും സ്വനപേടകത്തിന്‍റെയും ഈ ചലനങ്ങളാണ് സ്വരങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുക. ഒരു വാക്ക് ഉച്ചരിക്കുമ്പോൾ നിയതമായ രീതിയിൽ നാവോ ചുണ്ടുകളോ ചലിക്കുന്നില്ല്ലെങ്കിൽ ശരിയായ ഉച്ചാരണം പുറത്ത് വരില്ല. ഇംഗ്ലീഷ് ഉച്ചാരണത്തിനും ഇത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്, WE (ഞങ്ങള്‍) എന്ന പദം ‘വി’ എന്ന് മലയാളത്തില്‍ പറയുന്നത് പോലെ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ടല്ല ഉച്ചരിക്കേണ്ടത്. മറിച്ച്, ‘ഉ’ ഉച്ചരിക്കുന്നതുപോലെ ചുണ്ടുകള്‍ രണ്ടും വൃത്താകൃതിയില്‍ ഉരുട്ടി വേണം ‘വി’ എന്ന് പറയാന്‍. അതുപോലെയാണ് ZOO (മൃഗശാല) എന്ന വാക്ക് ഉച്ചരിക്കുമ്പോഴും. ‘സൂ’ എന്ന സ്വരത്തിന് പകരം, തേനിച്ചകള്‍ പുറത്തുവിടുന്ന ‘zzz’ എന്ന ശബ്ദമാണ് ZOO ഉച്ചരിക്കുമ്പോള്‍ പുറത്തുവിടേണ്ടത്. 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷില്‍ 52 സ്വരങ്ങളുണ്ടെന്ന് കേള്‍ക്കുമ്പോൾ തന്നെ മനസിലാക്കണം അവയെല്ലാം 52 രീതികളിലാണ് ഉച്ചരിക്കപ്പെടുന്നതെന്ന്. മലയാളത്തിൽ ആകെയുള്ളത് 14 സ്വരാക്ഷരങ്ങളാണ്. ഇതിൽ നിന്ന് നാം എന്താണ് മനസിലാക്കുന്നത്. ഇംഗ്ലീഷിലുള്ള പകുതിയിലേറെ സ്വരങ്ങളും മലയാളത്തിൽ ഇല്ല. (ഉദാഹരണത്തിന് Zoo എന്ന വാക്കിലെ ‘zzz’ എന്ന ശബ്ദം). അതുകൊണ്ടുതന്നെ, ആ സ്വരങ്ങൾ ഉച്ചരിക്കാൻ നമ്മുടെ നാവ് പരിശീലിച്ചിട്ടില്ല. പ്രശ്നങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നാണ്. ഏതായാലും, ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ നാവിന് വഴങ്ങാത്ത സ്വരങ്ങളെ നമുക്ക് സ്വായത്തമാക്കാനാവും. അതിനെയാണ് അധര വ്യായാമം അല്ലെങ്കിൽ Tongue Exercises എന്ന് പറയുന്നത്. Tongue Exercises രണ്ട് വിധം ഉണ്ട്. 1. Tongue-Twisters 2. Vocal Exercises.


Tongue-Twisters നെയും Vocal Exercises നെയും കുറിച്ച് നോക്കുന്നതിന് മുമ്പ് ഒരു രസകരമായ കാര്യം കൂടി ചേര്‍ക്കട്ടെ! ഒരു ഇംഗ്ലീഷുകാരന്‍റെ വായ ചലിക്കുന്ന രീതിവച്ചുതന്നെ അയാള്‍ എന്താണ് സംസാരിക്കുന്നതെന്ന് ഇംഗ്ലീഷറിയാവുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ബധിരര്‍ക്കായി വാര്‍ത്ത വായിക്കുന്ന സ്ത്രീ ആംഗ്യങ്ങള്‍ക്കൊപ്പം വായ ചലിപ്പിക്കുന്നതും കണ്ടിരിക്കുമല്ലോ! അതിന്‍റെ ഉദ്ദ്യേശവും ഇതുതന്നെ തന്നെ. എന്നാല്‍ മലയാളിയുടെ വായ ചലിക്കുന്നത് നോക്കി അയാള്‍ എന്താണ് പറഞ്ഞതെന്ന് ഊഹിക്കാന്‍ ഒറ്റ മനുഷ്യര്‍ക്കും കഴിയില്ല. അതാണ് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള വ്യത്യാസം. മലയാളം നമുക്ക് ഇഷ്ടമുള്ളത് പോലെ പറയാം, എന്നാല്‍ ഇംഗ്ലീഷ് അങ്ങനെയല്ല! ഇംഗ്ലീഷിലെ ഓരോ വാക്കിനും അതിന്‍റേതായ ഉച്ചാരണശൈലിയും, ഊന്നലും (accent), വായ് ചലനങ്ങളുമുണ്ട്. (ഇംഗ്ലീഷ് എന്ന് പൊതുവേ പറഞ്ഞാലും, ഇംഗ്ലീഷ് തന്നെ ഒൻപത് വിധത്തിൽ സംസാരിക്കപ്പെടുന്നുണ്ട്. അമേരിക്കൻ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഐറിഷ് ഇംഗ്ലീഷ്, സ്കോട്ടിഷ് ഇംഗ്ലീഷ്, വേൽ‌ഷ് ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ഇംഗ്ലീഷ്, കനേഡിയൻ ഇംഗ്ലീഷ്, ഇന്ത്യൻ ഇംഗ്ലീഷ്, സൌത്ത് ആഫ്രിക്കൻ ഇംഗ്ലീഷ് എന്നിവയാണ് അവ. പദങ്ങളുടെ ഉച്ചാരണം കൊണ്ടും വാക്കുകളുടെ അർത്ഥ വ്യതിയാനം കൊണ്ടും ഓരോ ഇംഗ്ലീഷും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഓരോരുത്തർക്കും ഏത് ഇംഗ്ലീഷാണ് പഠിക്കേണ്ടതെന്ന് സ്വയം തീരുമാനിച്ച ശേഷം വേണം accent പഠനം ആരംഭിക്കാൻ!)


പാഠം ഒന്ന്: Tongue-Twisters


കുട്ടിക്കാലത്ത് ക്ഷ, ഭ, ഴ എന്ന് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തി പറഞ്ഞ് നാക്കിന്‍റെ വഴക്കിക്കൊണ്ടുവരുന്നതു പോലള്ള അഭ്യാസങ്ങളാണ് Tongue-Twisters. സുഗമമായി പറയാന്‍ സാധിക്കാത്ത വാക്യങ്ങളെയാണ് Tongue-Twisters ആയി ഉപയോഗിക്കാറ്. “ആന അലറലോടലറല്‍, പത്ത് പച്ചത്തത്ത……. ചത്തുകുത്തിയിരുന്നു” എന്നിങ്ങനെ മലയാളത്തില്‍ പ്രസിദ്ധമായ Tongue-Twisters നമ്മുടെ നാവിനെ വഴക്കാന്‍ സഹായിക്കുക മാത്രമല്ല, ഉച്ചാരണശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധമായ ചില Tongue-Twisters താഴെ കൊടുക്കുന്നു. നാവ് നിങ്ങളെ അനുസരിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചുനോക്കൂ! അനുസരിക്കുന്നില്ലെങ്കില്‍, പരിശീലനം തുടരൂ…


1. A proper copper coffee pot.




2. Around the rugged rocks the ragged rascals ran.


3. Long legged ladies last longer.




4. Mixed biscuits, mixed biscuits.


5. A box of biscuits, a box of mixed biscuits and a biscuit mixer!


6. Peter Piper picked a peck of pickled pepper. Did Peter Piper pick a peck of pickled pepper? If Peter Piper picked a peck of pickled pepper. Where’s the peck of pickled pepper Peter Piper picked?


7. Pink lorry, yellow lorry.


8. Red leather, yellow leather, red leather, yellow leather.




9. She sells sea-shells on the sea-shore.




10. The sixth sick Sheik’s sixth sheep is sick.


11. Three grey geese in green fields grazing.


12. We surely shall see the sun shine soon.




13. Peter pepper’s practical prescriptions for plain and perfect pronunciation.


14. Peter pepper’s elder daughter bought some butter, but the butter was bitter. so she bought some better butter to make the bitter butter better.


15. She sells seashells on seashore


പാഠം രണ്ട്: Vocal Exercises


ഗായകന്‍ സാധകം ചെയ്യാറുണ്ടെന്ന കാര്യം നമുക്കറിയാമല്ലോ! എന്താണ് സാധകം കൊണ്ട് ഉദ്ദേശിക്കുന്നത്? ശബ്ദവും ഉച്ചാരണവും നന്നാക്കുന്നതിനുള്ള ചില വ്യായമ മുറകളാ‍ണവ. ഇതേ വ്യായാമ മുറകളാണ് ഇംഗ്ലീഷ് ഭാഷാ സാധകരും ചെയ്യേണ്ടത്. (അതിന് നെഞ്ചോളമുള്ള വെള്ളത്തില്‍ ഇറങ്ങിനില്‍ക്കേണ്ടതില്ല.) ഭാഷ ആധികാരികമായി ഉച്ചരിക്കാന്‍ പാകത്തിന് നാവിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ചില വ്യായാമങ്ങള്‍ താഴെ…


1. ശ്വാസം നന്നായി വലിച്ചതിന് ശേഷം, ശ്വാസം തീരുന്നതുവരെ ‘ആ’ എന്ന സ്വരം നിര്‍ത്താതെ നീട്ടി പറയുക. (ആ‍ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ….. കുറഞ്ഞത് ഒരു മിനിറ്റ്). ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിച്ചശേഷം, താഴത്തെ ശ്രുതിയിലും മുകളിലുള്ള ശ്രുതിയിലും ശ്രമിക്കുക.


2. ‘ആ’ എന്ന സ്വരത്തിന് ശേഷം, ‘ഇ’ എന്ന സ്വരത്തില്‍ മുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കുക. (അങ്ങനെ അ, ഇ, ഉ, എ, ഒ, അം എന്നീ സ്വരങ്ങളിലെല്ലാം ചെയ്യേണ്ടതാണ്.)


3. സ്വനപേടകത്തിന് വഴക്കം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ ചെയ്യേണ്ട വ്യായാമമാണ് അടുത്തത്; clockwise-ല്‍ തല പതിനഞ്ച് തവണ ചുറ്റുക. ഇങ്ങനെ മൂന്ന് തവണ ചെയ്ത ശേഷം anticlockwise-ല്‍ ആവര്‍ത്തിക്കുക. അതിന് ശേഷം തല മുകളിലേക്കും താഴേക്കും (up and down) ചലിപ്പിച്ച് വ്യായാമം പതിനഞ്ച് തവണ തുടരുക. അതുകഴിഞ്ഞ്, വശങ്ങളിലേക്ക് തിരിച്ച് പരിശീലനം തുടരുക.


4. നാക്കിനെ വഴക്കിയെടുക്കുന്നതാണ് അടുത്ത ഇനം; എത്രത്തോളം നാക്കിനെ പുറത്തേക്ക് നീട്ടാമോ അത്രയും പുറത്തേയ്ക്ക് നീട്ടുക, പിന്നെ എത്രത്തോളം അകത്തോട്ട് വലിക്കാമോ അത്രത്തോളം അകത്തോട്ടും വലിക്കുക. ഇങ്ങനെ പതിനഞ്ച് തവണ ചെയ്യുക. അതിന് ശേഷം, നാക്ക് ‌clockwise-ല്‍ പതിനഞ്ച് തവണ ചുറ്റുക. അതുകഴിഞ്ഞ് anticlockwise-ല്‍ ആവര്‍ത്തിക്കുക. സ്വനപേടകത്തിനായി ചെയ്തതുപോലെ, നാവ് ഇരുവശങ്ങളിലേക്കും, പിന്നെ മുകളിലേക്കും താഴേക്കും ആവര്‍ത്തിക്കുക.


5. ശ്വാസകോശത്തിന് നല്‍കുന്ന പരിശീലനമാണ് അടുത്തത്; ശ്വാസം നന്നായി വലിച്ച് (inhale), എത്രത്തോളം നേരം ശ്വാസം പിടിച്ച് നില്‍ക്കാന്‍ കഴിയുമ്പോള്‍ അത്രം നേരം നില്‍ക്കുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക. അതുകഴിഞ്ഞ്, ശ്വാസകോശത്തിലെ സകല വായുവും പുറത്തേക്ക് വിട്ട ശേഷം (exhale), ശ്വാസം ഉള്ളിലേക്ക് വലിക്കാതെ ആവുന്നത്ര നേരം നില്‍ക്കുക. പിന്നെ ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.


യോഗയിലെ ചില ആസനങ്ങളോട് ഈ വ്യായാമമുറകള്‍ സാമ്യമുണ്ടെന്ന് മനസിലായിരിക്കുമല്ലോ! ഈ വ്യായാമമുറകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ നമ്മുടെ നാവും, സ്വനപേടകവും നിയന്ത്രണവിധേയമാവുകയും അതിലൂടെ ഭാഷോച്ചാരണം സുഗമമാവുകയും ചെയ്യും. ഇംഗ്ലീഷിന് മാത്രമല്ല, എല്ലാ ഭാഷകള്‍ക്കും ഇത് ബാധകമാണ്. പ്രാതലിന് മുമ്പുള്ള അരമണിക്കൂറാണ് വ്യായാമം ചെയ്യാൻ പറ്റിയ സമയം. ചിലര്‍ക്കെങ്കിലും ഈ ലേഖനം പ്രയോജനപ്പെടുമെന്ന പ്രത്യാശയോടെ നിർത്തട്ടെ.


യേശു കാശ്മീരിൽ?

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)


യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!


ആമുഖം


റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.




ചില സൂചനകൾ




കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.


ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!


ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.


എന്തിന് ഇന്ത്യയിലേക്ക്?


യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.


1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!


2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.


3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.


യേശുവിന്‍റെ കാശ്മീരിലെ കല്ലറ


യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.


ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.


Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!


തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്


യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.


Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?


ഭൂമിശാസ്ത്രപരമായ തെളിവുകള്‍


വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…


ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?


1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.


പുസ്തകങ്ങളിലൂടെ


യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.


യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.


കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.


Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.




Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


ഉപസംഹാരം



നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം! ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!

സന്തോഷ് പണ്ഡിറ്റിനെ അറിയണം....

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയില്‍ ജനിച്ചു (വയസ്സ് ചോദിക്കരുത്). അച്ഛന്‍ ഇറിഗേഷന്‍ വകുപ്പിന്‍ കുറ്റിയാടി പ്രോജക്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന അപ്പുണ്ണി പണ്ഡിറ്റ്. അമ്മ സരോജിനി അമ്മ (ഇരുവരും മരിച്ചുപോയി). മൂത്ത സഹോദരിയുണ്ട് (വിവാഹിതയാണ്). വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛനോടൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള സന്തോഷ് പണ്ഡിറ്റ് വിവിധ ഭാഷകളും പഠിച്ചു. സ്കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ഡിഗ്രി എടുത്ത സന്തോഷ് പണ്ഡിറ്റ് തന്റെ ക്രെഡിറ്റിലുള്ള എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള വിവിധ ഡിപ്ലോമകള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നെടുത്തിട്ടുള്ളതാണ്.


കോഴിക്കോട് ടൗണിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വീട്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ കോഴിക്കോട്ടെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഗാന്ധിയനായ സന്തോഷ് തന്നെയാണ് കക്കൂസ് കഴുകുന്നതുള്‍പ്പെടെയുള്ള വീട്ടുജോലികള്‍ എല്ലാം ചെയ്യുന്നത്. വിവാഹമോചനം നേടിയ ഭാര്യയോടൊപ്പമാണ് മകന്‍. എന്നാല്‍ കൃഷ്ണനും രാധയും എന്ന സിനിമയിലെ ‘അംഗനവാടിയിലെ ടീച്ചറെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷിന്റെ മകനാണ്. ആ ഗാനരംഗത്തില്‍ സന്തോഷിനോടൊപ്പം മകന്‍ നൃത്തം ചെയ്യുന്നുമുണ്ട്. സന്തോഷ് ഇപ്പോള്‍ മറ്റൊരു വിവാഹത്തെക്കുറിച്ചുള്ള ആലോചനയിലാണ്.


ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സിയറായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലീവെടുത്തിരിക്കുകയാണ്. സിനിമയില്‍ രാശി തെളിഞ്ഞാല്‍ വിആര്‍എസ് എടുക്കാനും ആലോചനയുണ്ട്. ക്രിക്കറ്റാണ് സന്തോഷിന്റെ ഇഷ്ടകായികവിനോദം. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പ്രിയതാരം. ഇഷ്ടനടന്‍: മോഹന്‍ലാല്‍, നടി: കരീന കപൂര്‍. പ്രിയദര്‍ശന്റെ ‘ചിത്രം’ ആണ് ഇഷ്ട സിനിമ.


വീടും പറമ്പും വിറ്റ പണം കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമയെടുക്കാനിറങ്ങിത്തിരിച്ചത?്. കോഴിക്കോട്ട് ബ്രെയിന്‍സ് എഡിറ്റിങ് സ്റ്റുഡിയോ നടത്തുന്ന ജയപ്രകാശിനെ കണ്ട് ചെലവു കുറച്ച് സിനിമയെടുക്കുന്നതിനെക്കുറിച്ച്? സംസാരിച്ചു. ചാപ്പാ കുരിശില്‍ ഉപയോഗിച്ച കാനന്‍ 7ഡി ക്യാമറയെക്കുറിച്ച് ജയപ്രകാശാണ് സന്തോഷിനോടു പറയുന്നത് ചുരുങ്ങിയ നാള്‍ കൊണ്ട് 70,000 രൂപയ്ക്ക് സ്റ്റില്‍ വിത്ത് എച്ച്ഡി വിഡിയോ ഓപ്ഷനുള്ള കാനന്‍ സെവന്‍ ഡി ക്യാമറയും പതിനായിരം രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് സിഗ്മ ലെന്‍സും സംഘടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് വീണ്ടും ജയപ്രകാശിന്റെ അടുത്തെത്തി. നാല് ലൈറ്റുകള്‍ മാത്രമുപയോഗിച്ച് അവര്‍ സ്റ്റാന്‍ഡ് ഇല്ലാതെ ക്യാമറ തോളില്‍ വച്ച് ഷൂട്ടിങ് തുടങ്ങി.


വീട്ടിലെ കംപ്യൂട്ടറില്‍ തനിയെ ചെയ്തു പഠിച്ച എഡിറ്റിങ്ങും മിക്‌സിങ്ങും തുടങ്ങി എല്ലാ ജോലികളും സ്വയം ചെയ്ത് സിനിമ സെന്‍സര്‍ ബോര്‍ഡിനു മുന്നിലെത്തിച്ചു. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളൊക്കെയും കണ്ട് സെന്‍സര്‍ ചെയ്യുന്ന ബോര്‍ഡ് അംഗങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ ഒരു തകരാറും കണ്ടില്ല. ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കൊടുത്തു. സിനിമ തിയറ്ററുകളിലെത്തി. വിജയം കണ്ടു തുടങ്ങിയതോടെ ഗോകുലം ഗോപാലന്റെ വിതര കമ്പനി സിനിമയുടെ വിതരണം ഏറ്റെടുത്തു.

താത്രിക്കുട്ടിയുടെ വിചാരണ

താത്രിക്കുട്ടിയെ വേളി കഴിച്ച് കുടിവെച്ചത് പഴയ തലപ്പള്ളി താലൂക്കിലെ കുറിയേടത്തില്ലത്താണ്.


അങ്ങനെയാണ് അവള്‍ കുറിയേടത്തു താത്രിയായത്.




'ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്ത് രണ്ടാമന്‍ രാമന്‍ നമ്പൂതിരി വേളികഴിച്ച കല്പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരി മകള്‍ താത്രി' എന്നാണ് സ്മാര്‍ത്തവിചാര രേഖകളില്‍.


നമ്പൂതിരിമാര്‍ക്കിടയില്‍ രണ്ടാമന്‍ (അപ്ഫന്‍) വേളി കഴിക്കണമെങ്കില്‍ അന്നത്തെ കാലത്ത്, സ്മൃതി നിയമമനുസരിച്ച് ഒന്നേയുള്ളു മാര്‍ഗം.


പരിവേദനം.


പുന്നാകമാകുന്ന നരകത്തില്‍നിന്ന് പിതൃക്കളെ രക്ഷിക്കുവാന്‍, ഊര്‍ധ്വലോകങ്ങളിലേക്ക് പുരുഷനു വഴികാട്ടുവാന്‍-പിതൃതര്‍പ്പണത്തിനുള്ള അവകാശിയുണ്ടാകുവാന്‍ മാത്രം-അത്യസാധാരണ ഘട്ടങ്ങളില്‍ സ്മൃതികള്‍ അനുവദിക്കുന്ന സൗജന്യം.


മൂസ്സാമ്പൂരിക്ക് വിവാഹത്തിനും സന്തതിക്കും സാധ്യതയില്ലാത്ത വിധം എന്തെങ്കിലും അസുഖമാണെങ്കില്‍, അദ്ദേഹത്തിന്റെ അനുവാ ദത്തോടു കൂടി, വൈദികവിധിയനുസരിച്ചുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്ത് അപ്ഫനു വേളി കഴിക്കാം.


ആ സൗജന്യത്തിലാണ് കുറിയേടത്തപ്ഫന്‍ രാമന്‍ നമ്പൂതിരി താത്രിക്കുട്ടിയെ വേട്ടത്. അതിന് ജ്യേഷ്ഠന്റെ അനുവാദവുമുണ്ടായിരുന്നു.


കുറിയേടത്തു മൂസ്സാമ്പൂരി (നമ്പ്യാത്തന്‍ നമ്പൂതിരി) മാറാത്ത ദെണ്ണക്കാരനായിരുന്നുവത്രെ.


എന്നാല്‍ ആദ്യരാത്രിയില്‍, വേട്ട പുരുഷനെ കാത്തിരിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത പ്രതീക്ഷയുടെ പ്രണയനിമിഷത്തില്‍, താത്രിയുടെ മണിയറയിലെത്തിയത് ദെണ്ണക്കാരനായ മൂസ്സാമ്പൂരി.


പിതൃതുല്യനായ ഭര്‍ത്തൃസഹോദരന്‍!


പെണ്ണാണെന്നു സ്വയം തിരിച്ചറിയുന്നതിന്നുമുന്‍പു തൊട്ടേ കാമാന്ധരായ പുരുഷന്മാരുടെ ക്രൂരപീഡനങ്ങളിലൂടെ വളര്‍ന്നുവന്ന താത്രിക്കുട്ടിക്ക് ഏറ്റവുമൊടുവില്‍ മുഖാമുഖം നില്‌ക്കേണ്ടിവന്ന ക്രൂരമായ പുരുഷ പരീക്ഷ.


'വേളിക്ക് അനുജന്‍. വേളിശ്ശേഷത്തിന് ജ്യേഷ്ഠന്‍.'


സ്വപ്നങ്ങളുടെ ചുടലപ്പറമ്പില്‍ അവസാനത്തെ ജീവാണുവും പിടഞ്ഞു കത്തിപ്പോയ ആ ക്രൂരനിമിഷത്തിനു ശേഷം താത്രിക്കുട്ടി പിന്നെ പുരുഷന്റെ മുന്നില്‍ തോല്ക്കാന്‍ കൂട്ടാക്കിയില്ല.


അവളുടെ പരീക്ഷ തുടങ്ങുകയായിരുന്നു.


ഒരു നൂറ്റാണ്ടിലെ പുരുഷന്മാരെ മുഴുവന്‍ സ്ത്രീ പരീക്ഷയിലെ തോല്‍വി എന്താണെന്നു പഠിപ്പിച്ച സമര്‍ത്ഥമായ കരുനീക്കങ്ങള്‍.


കെ.പി.എസ്.മേനോന്‍ എഴുതുന്നു:


'വിലോചനാ സേചനകാംഗ സൗഷ്ഠവവും കഥകളിയില്‍ അതിയായ വാസനയും താത്രിക്കുണ്ടായിരുന്നുവത്രെ. യഥാകാലം അവരെ കുറിയേടത്തില്ലത്തേക്ക് വേളി കഴിച്ചുകൊടുത്തു. വിവാഹത്തിനു ശേഷം സ്വന്തം ഇല്ലത്തേക്കാണെന്നും പറഞ്ഞ് വിശ്വസ്തയായൊരു ദാസിയോടുകൂടി പുറപ്പെട്ടു ഗുരുവായൂര്‍, തൃശ്ശിവപേരൂര്‍ മുതലായ സ്ഥലങ്ങളില്‍ ചെന്നു താമസിക്കുക പതിവായി. ഒടുവില്‍, നിത്യമോരോ വല്ലഭന്‍, ഞങ്ങളെ പാതിവ്രത്യമിങ്ങനെ എന്ന മട്ടായിത്തീര്‍ന്നു.' (കഥകളിരംഗം)


അന്നത്തെ സാഹചര്യത്തില്‍, കുറിയേടത്ത് ഇല്ലം പറയത്തക്ക സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ടു കിടന്ന ഒരു ബ്രാഹ്മണ ഗൃഹമായിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. കുറേയെങ്കിലും അടുപ്പമുണ്ടായിരുന്നത് തൊട്ടയല്‍ഗൃഹക്കാരായ കണ്ടഞ്ചാത മനക്കാരോടു മാത്രമാണ്. 'അഷ്ടഗൃഹത്തിലാഢ്യ'ന്മാരുടെ പ്രതാപകാലമായിരുന്നതുകൊണ്ട്, സ്ഥാനവശാല്‍ 'ആഢ്യ'ന്മാരും സാമ്പത്തികനിലയില്‍ താഴേക്കിടക്കാരുമായിരുന്ന കുറിയേടത്തു നമ്പൂതിരിമാര്‍ 'സ്വന്തം പാടു നോക്കി' ഒതുങ്ങിക്കൂടിയതായി കണക്കാക്കാം.


കുറിയേടത്തില്ലത്ത് അന്ന് അംഗങ്ങളും കുറവായിരുന്നു. ജ്യേ ഷ്ഠനായ നമ്പ്യാത്തന്‍ നമ്പൂതിരിയേയും അനുജന്‍ രാമന്‍ നമ്പൂതിരിയേയും കൂടാതെ ഒരമ്മായിയെക്കുറിച്ചു മാത്രമേ കേട്ടുകേള്‍വികളിലും ചരിത്രത്തിലും സൂചനയുള്ളു. അമ്മായിയാവട്ടെ, കുറിയേടത്തമ്മ മരിച്ചതിനുശേഷം നമ്പൂതിരിമാര്‍ക്ക് സഹായത്തിനായി വന്നു താമസിച്ചിരുന്ന ഒരു ചാര്‍ച്ചക്കാരി മാത്രമായിരുന്നു.


'ബാക്കി അമ്മായി പറയും' എന്ന് പ്രശസ്തമായ ഒരു മൊഴി കുറിയേടത്തു താത്രിയുടെ കുറ്റവിചാരണയുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരത്തിലുണ്ട്.


അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരു പറയുന്നതു വിലക്കിക്കൊണ്ട് സ്മാര്‍ത്തസഭ വിചാരണ അവസാനിപ്പിച്ചപ്പോഴും താത്രിയുടെ പുരുഷന്മാരുടെ പട്ടിക അവസാനിച്ചിരുന്നില്ലത്രെ. അവരെ ഉദ്ദേശിച്ചാണ് 'ബാക്കി അമ്മായി പറയും' എന്ന് താത്രി പറഞ്ഞത്.


താത്രിയുടെ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനു വേണ്ടി രാജചാരന്മാര്‍ പിന്നീട് അമ്മായിയേയും രഹസ്യവിചാരണ ചെയ്തു എന്നു കേട്ടിട്ടുണ്ട്.


വസ്തുതകള്‍ എന്തായിരുന്നാലും താത്രിയുടെ ധാത്രീസംഘത്തില്‍ ഒരുത്തമസഹായിയായി അമ്മായിയും കൂടെയുണ്ടായിരുന്നു എന്നു മനസ്സിലാക്കുവാന്‍ പ്രയാസമില്ല. സ്വന്തം അകത്തളത്തില്‍ ത്തന്നെ കാര്യങ്ങള്‍ ചീഞ്ഞുനാറിയിരുന്നതു കൊണ്ട് താത്രിയുടെ പലേ ധിക്കാര പ്രവൃത്തികളേയും തടയാന്‍ കുറിയേടത്തു നമ്പൂതിരിമാര്‍ക്ക് ധാര്‍മികമായ അധികാരമില്ലാതേയും പോയി.


കുറിയേടത്തില്ലത്തിന്റെ ആ അകത്തള രഹസ്യങ്ങളുടെ കാണാ പ്പുറങ്ങള്‍ വായിക്കുവാനാണ് ഒരു ദിവസം ചെമ്മന്തട്ടയ്ക്ക് യാത്ര പോയത്.


കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ പന്നിത്തടത്തിറങ്ങിയാല്‍ വലത്തേക്കു തിരിഞ്ഞു പോവുന്ന വഴിയില്‍ നാലഞ്ചു നാഴിക യാത്ര ചെയ്യണം ചെമ്മന്തട്ടയിലെത്തുവാന്‍.


ചെമ്മന്തട്ട മഹാശിവക്ഷേത്രത്തിന്റെ ഇടതുവശത്തായി കുറിയേടത്തു മനവളപ്പ് ഇപ്പോഴുമുണ്ട്. തറക്കല്ലിന്റെ സ്ഥാനങ്ങള്‍ പോലും തിരിച്ചറിയാനാവാത്ത വിധം ഇല്ലം തകര്‍ന്നടിഞ്ഞു പോയിരിക്കുന്നുവെങ്കിലും കുറിയേടത്തിന്റെ കേട്ടറിവുകളും കഥകളും ഇവിടേയും കാലത്തോളം വളര്‍ന്നു കിടക്കുന്നു.


തൊട്ടയല്‍പക്കമായ കണ്ടഞ്ചാത മനക്കാരുടെ കൈവശത്തിലാണ് ഇപ്പോള്‍ കുറിയേടത്ത് ഇല്ലപ്പറമ്പ്.


കണ്ടഞ്ചാത മനയ്ക്കലെ എഴുപത്തിരണ്ടു കഴിഞ്ഞ ശങ്കരനാരായണന്‍ നമ്പൂതിരി (ഇദ്ദേഹം കവിയുമാണ്) പറഞ്ഞു:'താത്രിയെക്കുറിച്ച് കേട്ടറിവെനിക്ക് ധാരാളമുണ്ട്. കുട്ടിക്കാലത്തു കേട്ടറിവുള്ള മുത്തശ്ശിക്കഥകള്‍ മുഴുവന്‍ അവരെപ്പറ്റിയാണ്. ഇവിടുത്തെ കാര്യസ്ഥനായിരുന്ന പുതുമന ഗോവിന്ദന്‍ നായര്‍ താത്രിയെ നേരിട്ടു കണ്ട കഥയും എന്നോടു പറഞ്ഞിട്ടുണ്ട്. 'കണ്ടാല്‍ ബ്രഹ്മനും കാമമുണ്ടാകും' എന്നാണ് അയാള്‍ പറഞ്ഞത്. അത്രയ്ക്ക് മാദകസൗന്ദര്യമായിരുന്നുവത്രെ.'


ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും അനുജന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും കൂടെ ഞാന്‍ കുറിയേടത്തു മനവളപ്പില്‍ ചുറ്റിനടന്നു.


രണ്ടു പറമ്പിന്റെയും അതിര്‍ത്തികള്‍ സംഗമിക്കുന്നിടത്ത് വലിയ രണ്ടു പാമ്പിന്‍കാവുകള്‍. ഒരുപാടു നാഗപ്രതിഷ്ഠകള്‍.


പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:


'ഈ പറമ്പു നിറച്ചു പാമ്പിന്‍കാവുകളായിരുന്നു. ഈയടുത്ത കാലത്താണ് നാഗങ്ങളെയെല്ലാം കൂടി ഒന്നിച്ച് പറമ്പിന്റെ അരികുകളിലേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചത്.'


എണ്ണമറ്റ കരിനാഗങ്ങള്‍ പുളഞ്ഞു പടകൂട്ടുന്ന വിശാലമായ ഒരു കരിവള്ളിയൂഞ്ഞാല്‍ക്കാവ് ഞാനപ്പോള്‍ മനസ്സില്‍ കണ്ടു.


നാഗപ്പാലകള്‍ പൂത്തുനിറയുന്ന കറുത്ത പക്ഷങ്ങളില്‍, ഒടുങ്ങാത്ത സര്‍പ്പകാമങ്ങള്‍ക്കു നടുവില്‍, അവിടെ, ഉറയൂരിയ മണിനാഗം പോലെ ഒരു കന്യക കിടന്നു.


പൊന്‍ പൂക്കുല ഞൊറിവുകൊണ്ട് മാര്‍വിടം മറച്ച ആ സ്വര്‍ണനാഗത്തിനുചുറ്റും കാളകൂടം ചീറ്റുന്ന പുരുഷകാമങ്ങള്‍ ഫണം വിതിര്‍ ത്താടി.


വിഷം തീണ്ടി കരുവാളിച്ചിട്ടും ജീവന്റെ കാവിലെ വേല മുടി ക്കാന്‍ കൂട്ടാക്കാതിരുന്ന ആ നിത്യകാമിനി ഇപ്പോഴും ഇവിടെ ഗതികിട്ടാതെ അലയുന്നുണ്ടാവാം.


കരിയിലകള്‍മൂടിയ ഇരുള്‍ നടക്കാവില്‍ ഞാന്‍ കാതോര്‍ത്തുനിന്നു.


ഉവ്വ്. കാര്‍ത്തികക്കൈവട്ടകയുമായി ആ സര്‍പ്പസുന്ദരി ഇതിലേ ഇപ്പോഴും നടന്നുപോവുന്നുണ്ട്.


പാദസരങ്ങള്‍ കിലുങ്ങുന്നു.


ആട്ടുകട്ടിലിന്റെ ഞെരക്കത്തിനിടയില്‍ സ്ഫടികവളകള്‍ ചിരിച്ചുടയുന്നു.


ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:


'സര്‍പ്പങ്ങള്‍ കുറേയേറെ ഇവിടെ കളിച്ചു. ഒടുക്കം അവറ്റെയൊ ക്കെ ബന്ധിക്കാന്‍ ഞങ്ങളുടെ ഒരു കാരണോര്‍ക്കുതന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു.'


താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന് കൊച്ചി മഹാരാജാവിന്റെ സമക്ഷത്തിങ്കല്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാത മനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു.


അതിനു മുമ്പ് 'ഇണങ്ങ'ന്റെ അധികാരം ഏറ്റെടുത്ത് 'ദാസീവിചാരം' നടത്തിയതും ചാരി്ര്രതദോഷത്തിന് ശങ്കയും തുമ്പും ഉണ്ടാക്കി യതും വാസുദേവന്‍ നമ്പൂതിരിയാണ്. അതിന് കുറിയേടത്തു താത്രിയുടെ രഹസ്യപ്രേരണയുണ്ടായിരുന്നു എന്നും കിംവദന്തിയുണ്ട്. 'താന്‍ പിഴച്ചുപോയിരിക്കുന്നുവെന്നും തന്നെ വിചാരണ ചെയ്യാന്‍ അവസരമുണ്ടാക്കണ'മെന്നും താത്രിതന്നെയാണത്രേ രഹസ്യമായി ഇണങ്ങനെ ധരിപ്പിച്ചത്.


സ്മാര്‍ത്തവിചാര വിധിയനുസരിച്ച് ഒരന്തര്‍ജ്ജനം കളങ്കപ്പെട്ടു എന്നു പ്രബലമായ ശ്രുതിയുണ്ടായാല്‍ 'ദാസീവിചാരം' നിശ്ചയിക്കാന്‍ ഗ്രാമസഭയിലെ പ്രാമാണികരായ നമ്പൂതിരിമാര്‍ക്ക് അധികാരമുണ്ട്. അന്തര്‍ജ്ജനത്തെ സദാ അനുയാത്രചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ദാസിയെ വിചാരണചെയ്ത് സത്യത്തിന് തുമ്പുണ്ടാക്കുകയാണ് 'ദാസീവിചാരം' എന്ന ഈ ആദ്യത്തെ നടപടി. വിധിയനുസരിച്ച്, കളങ്കപ്പെട്ട അന്തര്‍ജ്ജനത്തിന്റെ ഇല്ലത്തെ 'ഇണങ്ങന്‍' സ്ഥാനിയായ നമ്പൂതിരിക്കാണ് ദാസീവിചാരണയ്ക്കധികാരം (കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ 'ഇണങ്ങന്‍' കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരിയായിരുന്നു).


ദാസീവിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി നാടുവാഴുന്ന മഹാരാജാവിനെ നേരിട്ടുചെന്ന് വിവരം ബോധിപ്പിക്കണം. തുടര്‍ന്ന് മഹാരാജാവ് ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ പ്രാദേശിക സ്മാര്‍ത്തന് രേഖാമൂലം അനുമതി നല്കുന്നു. ആവശ്യമായത്ര മീമാംസകരേയും വിളിച്ചുകൂട്ടുന്നു. രാജാവിന്റെ പ്രതിപുരുഷനായ ഉദ്യോഗസ്ഥനെ വിചാരണയ്ക്കുള്ള അധികാരങ്ങള്‍ നല്കി സ്മാര്‍ത്തനൊപ്പം അയയ്ക്കുന്നു.


അതോടെ, സംശയിക്കപ്പെടുന്ന സ്ത്രീയെ (സാധനത്തെ) സ്വ ന്തം വീട്ടില്‍ നിന്നു മാറ്റി, രാജഭടന്മാരുടെ കാവലില്‍ സുരക്ഷിതമായ ഒരിടത്തു പാര്‍പ്പിക്കും. 'അഞ്ചാംപുര' എന്നറിയപ്പെടുന്ന ഈ സ്ഥലത്തുവെച്ചാണ് കുറ്റവിചാരണ.


താത്രിയുടെ കാര്യത്തില്‍ അഞ്ചാം പുരയുടെ പടിപ്പുരതൊട്ട് സുശക്തമായ ബന്തവസ്സിന് കൊച്ചി മഹാരാജാവ് ഏര്‍പ്പാട് ചെയ്തിരുന്നുവത്രെ. വിചാരണയ്ക്കു മുന്‍പുതന്നെ പ്രബലരായ പലരെക്കുറിച്ചും കേട്ടുകേള്‍വി പരന്നിരുന്നതിനാല്‍ താത്രിക്കുട്ടിയെ കൊന്നുകളയാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായും ശ്രുതിയുണ്ടായിരുന്നു. ചെമ്മന്തട്ടയില്‍ ദാസീവിചാരം നടന്നതിനു ശേഷം പള്ളിമണ്ണയിലും ഇരിങ്ങാലക്കുടയിലുമായി പിന്നീട് മാറിമാറി വിചാരണകള്‍ നടത്തിയതും കൊലപാതക ഭീഷണികള്‍ മൂലമാണ്.


'അഞ്ചാംപുര'തന്നെയാണ് സ്മാര്‍ത്തവിചാരത്തിന്റെ വിചാരണക്കോടതി. അവിടെ വിചാരണയില്‍ താത്പര്യമുള്ളവരെല്ലാം സന്നിഹിതരായിരിക്കും. സ്മാര്‍ത്തന്‍ പുറത്തുനിന്ന് 'സാധന'ത്തോട് ചോദ്യങ്ങള്‍ ചോദിക്കും. സാധനം കതകിന്റെ മറവില്‍നിന്ന് ദാസിവഴി ഉത്തരം പറയും.


ഇതാണ് വിചാരണരീതി.


വില്യംലോഗന്‍ എഴുതുന്നു:


'സ്മാര്‍ത്തന്റെ വിവരണത്തില്‍ വസ്തുതകളൊന്നും വിട്ടുപോയിട്ടില്ല എന്നുറപ്പു വരുത്തുകയാണ് 'അകക്കോയ്മ'യുടെ ചുമതല. 'അകക്കോയ്മ'യ്ക്ക് സംസാരിക്കാനവകാശമില്ല. സ്മാര്‍ത്തന്റെ വിവരണത്തില്‍ വല്ലതും വിട്ടുപോവുന്ന ഘട്ടത്തില്‍ 'അകക്കോയ്മ' തന്റെ തോളിലിട്ട തോര്‍ത്തുമുണ്ടെടുത്തു നിലത്തുവെക്കും. സ്മാര്‍ത്തന്‍ എന്തോ വിട്ടുപോയിട്ടുണ്ടെന്ന ഓര്‍മപ്പെടുത്തലാണത്. സൂചന കിട്ടുന്ന തോടെ സ്മാര്‍ത്തന്‍ തന്റെ തെറ്റു തിരുത്തുന്നു


ഇങ്ങനെ വിചിത്രമായ രീതികളോടെയാണെങ്കിലും സസൂക്ഷ്മമായി നടക്കുന്ന വിചാരണയില്‍ പ്രതി കുറ്റം സമ്മതിക്കുകയും തന്നോടൊപ്പം കൂട്ടുപ്രതികളായവരെ തെളിവു സഹിതം വിളിച്ചു പറയുകയും ചെയ്താല്‍ പ്രസ്തുത തെളിവുകള്‍ വിശകലനം ചെയ്ത് അപരാധം സ്ഥിരീകരിക്കാന്‍ രാജചാരന്മാര്‍ രഹസ്യാന്വേഷണം നടത്തുന്ന പതിവും ഉണ്ടായിരുന്നു.


കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ ഇത്തരം രഹസ്യാന്വേഷണങ്ങള്‍ ധാരാളം നടന്നതായ കഥകള്‍ കേട്ടിട്ടുണ്ട്.


താത്രിയുമായി ബന്ധപ്പെട്ട വിരുതന്മാരില്‍ ചിലരെങ്കിലും താത്രി മനസ്സില്‍ക്കണ്ടത് മരക്കൊമ്പത്തുകണ്ടിരുന്നു. നേരിട്ടു പരിചയമില്ലാതിരുന്ന ചില നമ്പൂതിരി പ്രമാണിമാര്‍ താത്രിയോട് കള്ളപ്പേരാണത്രെ പറഞ്ഞിരുന്നത്. പുറക്കോയ്മ നോട്ടീസ് നടത്തിയിട്ടും ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന അത്തരം കേസ്സുകള്‍ തെളിയിക്കാന്‍ രാജചാരന്മാര്‍ വേഷപ്രച്ഛന്നരായി നമ്പൂതിരിമാരൊത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. ചില വാരസ്സദ്യകളിലും വൈദികചടങ്ങുകളിലും വെച്ച് ഈ പേരുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ പെട്ടെന്ന് ഭാവം പകര്‍ന്നുപോയ ആളുകളെ പിടികൂടി ചോദ്യംചെയ്താണത്രെ ഇത്തരം കള്ളപ്പേരുകാരെ വെളിച്ചത്തു കൊണ്ടുവന്നത്.


പ്രതികളുടെ കൂട്ടത്തില്‍ തന്റെ പേരുകൂടി നേരത്തെ പ്രചാരത്തില്‍ വന്നതുകാരണം, താത്രിവിചാരണയില്‍ കൊച്ചി മഹാരാജാവ് അതീവ നിഷ്‌ക്കര്‍ഷ പാലിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഉത്തമ ബോധ്യം വരായ്കയാല്‍ മഹാരാജാവ് നേരിട്ടുതന്നെ പ്രച്ഛന്നവേഷത്തില്‍ തെളിവെടുപ്പിന് സന്നിഹിതനായി എന്നുവരെയുണ്ട് കേള്‍വി.


കണ്ടഞ്ചാത നമ്പൂതിരിമാര്‍ ഇങ്ങനെ സ്മാര്‍ത്ത വിചാരത്തിന്റെ രസകരമായ കുറെ കഥകള്‍ പറഞ്ഞു. കണ്ടഞ്ചാതമനയ്ക്ക് കുറിയേടത്തു താത്രി തീര്‍ത്താല്‍തീരാത്ത ശാപവും ദുരിതവുമാണ് സമ്മാനിച്ചത് എന്ന് വിഷാദിച്ചു.


സ്മാര്‍ത്തവിചാരണയ്ക്കു മുന്‍കൈയെടുത്തതിന്റെ പേരില്‍ ഭ്രഷ്ടില്‍ക്കുടുങ്ങിയവരൊക്കെ കണ്ടഞ്ചാത വാസുദേവന്‍നമ്പൂതിരിയെ ശപിച്ചു. പില്‍ക്കാലത്തു നടന്ന പ്രശ്‌നവിചാരങ്ങളില്‍ പോലും 'ലോകാക്രോശദുരിതം' എന്നൊരു മഹാശാപം കണ്ടഞ്ചാതമനയെ ബാധിച്ചിരിക്കുന്നതായി തെളിഞ്ഞുവത്രെ.


'കടവല്ലൂര്‍' അന്യോന്യത്തിലെ വേദപരീക്ഷയില്‍ 'വലിയ കടന്നിരിക്കല്‍' ജയിച്ച മഹാസാത്വികനായ വേദപണ്ഡിതനായിരുന്നു കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരി.


ഒടുവില്‍ താത്രിക്കുട്ടിയെ കുറിയേടത്തില്ലത്തു നിന്ന് പടിയടച്ചു പിണ്ഡം വെക്കുവാനും അദ്ദേഹം തന്നെ നിയുക്തനായി.


'ഇരിക്കപ്പിണ്ഡ'മുരുട്ടി കാക്കകള്‍ക്ക് സമര്‍പിച്ച് മരിച്ചവരുടെ കൂട്ടത്തില്‍ കൂട്ടി, താത്രിക്കുട്ടിയെ പുറത്താക്കുമ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി വാസുദേവന്‍ നമ്പൂതിരിയോട് പറഞ്ഞുവത്രെ.


'നിക്ക് സന്തോഷായി...അങ്ങയോട് നന്ദി മാത്രേള്ളൂ'.


കൈകൂപ്പി തൊഴുതപ്പോള്‍ താത്രിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വാസുദേവന്‍ നമ്പൂതിരി കണ്ടു.


വാതില്‍ കൊട്ടിയടച്ച് തിരിഞ്ഞുനോക്കാതെ അദ്ദേഹം നടന്നു.


പിന്നീട് വര്‍ഷങ്ങളോളം താത്രിയുടെ വാക്കുകളും കണ്ണുനീരും വാസുദേവന്‍നമ്പൂതിരിയുടെ സാത്വികഹൃദയത്തെ വേട്ടയാടി. 'ഒന്നും വേണ്ടീരുന്നില്യ' എന്ന് മന്ത്രംപോലെ അദ്ദേഹം പറഞ്ഞുനടന്നിരുന്നുവത്രെ.


ഒടുവില്‍ മനസ്സിന് ഒട്ടും സ്വസ്ഥത കിട്ടാതെയായപ്പോള്‍ അദ്ദേ ഹം കുടുംബസമേതം ചെമ്മന്തട്ടയില്‍ നിന്ന് കോളങ്ങാട്ടുകരയിലേക്ക് താമസം മാറ്റി. വളരെ വര്‍ഷങ്ങളോളം ജീര്‍ണിച്ചുതകര്‍ന്ന കുറിയേടത്ത് മനയ്ക്കു തൊട്ട്, കണ്ടഞ്ചാതമനയും അനാഥമായിക്കിടന്നു.


ദശാബ്ദങ്ങള്‍ കഴിഞ്ഞ് ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും പരമേശ്വരന്‍ നമ്പൂതിരിയുടെയുമൊക്കെ ബാല്യകാലത്താണ് കണ്ടഞ്ചാത കുടുംബം ചെമ്മന്തട്ടയില്‍ തിരിച്ചുവന്നു താമസമാക്കിയത്.


ശങ്കരനാരായണന്‍ നമ്പൂതിരിയുടെ അനുജന്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:


'ഭ്രഷ്ടായതിനു ശേഷവും താത്രി ഒരിക്കല്‍ കണ്ടഞ്ചാതക്കാരെ കാണാന്‍ കോളങ്ങാട്ടുകരെ വന്നിട്ടുണ്ട്. മുത്തശ്ശിയുടെയും മുത്തശ്ശി നേരിട്ടുകണ്ട കഥ അമ്മതന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.'


ഒരു മധ്യാഹ്നസമയത്തായിരുന്നു. പിച്ചക്കാരിയെപ്പോലെ ഒരു സ്ത്രീ വടക്കുപുറത്തു വന്നുവിളിച്ചു. മുത്തശ്ശിയമ്മ ഇറങ്ങിച്ചെന്നപ്പോള്‍ ശബ്ദം താഴ്ത്തി അവര്‍ പറഞ്ഞു.


'ഞാന്‍ കുറിയേടത്തു താത്രിയാണ്.'


അതു കേട്ടപ്പോഴേയ്ക്കും മുത്തശ്ശിയമ്മ കലശലായി പരിഭ്രമിച്ച് 'നാരായണ, നാരായണ' എന്നുറക്കെ ജപിക്കാന്‍ തുടങ്ങി.


'പേടിക്കേണ്ട, ഞാന്‍ കുറിയേടത്തുകാരെക്കുറിച്ച് ചിലതറിയാന്‍ വന്നതാണ്.' എന്ന് താത്രി കൂസലില്ലാതെ പറഞ്ഞു.


രാമന്‍നമ്പൂതിരിയെക്കുറിച്ചാണ് ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേയ്ക്കും 'എനിക്കൊന്നും കേള്‍ക്കണ്ട. കടന്നുപോയ്‌ക്കോളൂ' എന്നു പറഞ്ഞ് ഉറക്കെ നാമം ജപിച്ചുകൊണ്ട് മുത്തശ്ശിയമ്മ അകത്തുകയറി വാതില്‍ കൊട്ടിയടച്ചു.


കുറിയേടത്തുവളപ്പിന്റെ, വിഷാദമൂകമെന്ന് തോന്നിപ്പിക്കുന്ന ഏകാന്തതയില്‍ നടക്കുമ്പോള്‍ ഞാനാലോചിച്ചു.


കുറിയേടത്തു താത്രി മുത്തശ്ശിയെ കാണാന്‍ വന്ന കഥ സത്യമാ വുമോ? ആണെങ്കില്‍ സ്വന്തം ഭര്‍ത്താവായിരുന്ന രാമന്‍ നമ്പൂതിരിയെക്കുറിച്ച് താത്രി എന്തായിരുന്നു അറിയാനാഗ്രഹിച്ചത്?


വിവാഹത്തിനു മുമ്പുതന്നെ താത്രി കളങ്കപ്പെട്ടിരുന്നതായി തെളിഞ്ഞതുകൊണ്ട് സ്മാര്‍ത്തവിധിയനുസരിച്ച് രാമന്‍ നമ്പൂതിരിയും ഭ്രഷ്ടനായിരുന്നു.


ഒരുപക്ഷേ, ഭ്രഷ്ടിനുശേഷം വീണ്ടും പഴയ ഭര്‍ത്താവിനോടൊ പ്പം തന്നെ ഒരു സ്മൃതി നിയമത്തേയും ഭയപ്പെടാനില്ലാത്ത ശിഷ്ടജീവിതം കഴിച്ചുകൂട്ടാന്‍ താത്രി ആഗ്രഹിച്ചിട്ടുണ്ടാവുമോ? ജീവിതത്തിലൊരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പ്രണയത്തിന്റെ ഏതെങ്കിലും നിഗൂഢമായ ഒരാര്‍ദ്രത രാമന്‍ നമ്പൂതിരിയോട്...


ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:


'വേട്ട നമ്പൂതിരി മഹാപാവമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ജ്യേ ഷ്ഠന്റെ കൈയിലെ വെറും ഒരു പാവ. ജ്യേഷ്ഠനായിരുന്നു സമര്‍ത്ഥന്‍'.


ആ സാമര്‍ത്ഥ്യമാണല്ലോ ജ്യേഷ്ഠന്‍ പരിവേദനം കൊണ്ട് സാ ക്ഷാത്ക്കരിച്ചത്.


ദീനക്കാരന്റെ വികൃതമായ കാമപൂര്‍ത്തി. ആദ്യം സ്വാദുനോക്കി യവന്റെ ഒരിക്കലും തീരാത്ത കൊതി.


അതിനിരയാകുവാന്‍ വിധിവന്ന ഒരു നിര്‍ഭാഗ്യവാനോട്, നേര ത്തെ ഉള്ളിലമര്‍ത്തിവെച്ച ഒരു സഹതാപമോ, കാരുണ്യമോ എങ്കിലും താത്രിക്ക് രാമന്‍ നമ്പൂതിരിയോട്...


'ദാ, നോക്കൂ...ഞാനെന്തേ ഇത്രയ്ക്ക് തെറ്റു ചെയ്‌തേ?'


ഒന്നുമില്ല.


ത്രികാലങ്ങള്‍ നിഴലിക്കുന്ന നീള്‍മിഴി നീട്ടി പാപ്തിക്കുട്ടി തന്റെ നമ്പൂതിരിയെ നോക്കി. ഒരും തെറ്റും ചെയ്തില്ല.


'നന്നേ മോഹിച്ചു'.


താനും കുറെ മോഹിച്ചു. ഇല്ലത്തെ നാലുകെട്ടിനകത്തിരുന്നു മോഹിക്കാവുന്നതു മാത്രമാണെങ്കിലും മോഹിച്ചു.


'ഉറക്കം വരുന്നു'.


പാപ്തിക്കുട്ടി അലസമായി പറഞ്ഞു.


നമ്പൂതിരി ഉറങ്ങട്ടെ. എന്നിട്ടുവേണം താഴെ ചെല്ലാന്‍. കളപ്പുരയില്‍ കാത്തിരിക്കും. കഥകളിക്കാരന്‍. ജഗല്‍പ്രസിദ്ധന്‍'. (ഭ്രഷ്ട്).


കുറിയേടത്തു പറമ്പിലെ പഴയ കുളക്കടവില്‍ ഞാന്‍ നിന്നു.


കുളപ്പുര എന്നേ തകര്‍ന്നടിഞ്ഞു പോയിരിക്കുന്നു. എങ്കിലും ദുര്‍ജ്ഞേയമായ ഏതോ പ്രണയത്തിന്റെ ആഭിചാരസ്മൃതിപോലെ ഇരുളടഞ്ഞു കിടക്കുന്നൂ പായല്‍ മൂടിയ പഴയ കുളം.


ജലമയമായ രതിയുടെ ശ്യാമവിസ്മയം.


ഇവിടേയ്ക്കാണ് ചെമ്മന്തട്ട ശിവക്ഷേത്രത്തില്‍ കഥകളിയ്ക്കു വന്ന സാക്ഷാല്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെ കീചകന്റെ വേഷമഴിക്കാതെത്തന്നെ താത്രി ക്ഷണിച്ചുവരുത്തിയത്.


ചുട്ടിമായ്ക്കാതെ, മെയ്‌ക്കോപ്പഴിക്കാതെ വിസ്മയകരമായൊരു കൂടിയാട്ടം.


'കാവുങ്ങലാശാനണിയറ പൂകുവാന്‍


ഭാവിയ്‌ക്കെ, ആരിത് പെണ്ണൊരുത്തി?


അന്നനടയില്‍ പതിഞ്ഞാടും കൂജനം.


ചെന്നിയോളം നീളും ചുണ്ടനക്കം


വെള്ളോട്ടു കിണ്ടിയില്‍ കാച്ചിയ പാലുമായ്


കുഞ്ഞാത്തോലങ്ങയെ കാത്തിരിപ്പൂ'


ചൂണ്ടുവിരല്‍ നീണ്ടു, 'തേന്മാവിനപ്പുറം


ഉണ്ട് കുളവും കുളിപ്പുരയും'.


ചെല്ലണം വേഷമഴിക്കാതെ; ഇവ്വണ്ണം


ചൊല്ലി അയയ്ക്കുവാന്‍ വന്നതാണേ.'


(ഒരു കൂടിയാട്ടത്തിന്റെ കഥ)


കാവുങ്ങല്‍ ശങ്കരപ്പണിക്കരോട് കുറിയേടത്തു താത്രിക്കു തോന്നിയ വികാരം പ്രണയമായിരുന്നു എന്ന് ചിലരെങ്കിലും പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. കാമസ്വരൂപിണിയെന്നു ചരിത്രത്തില്‍ കേള്‍വിപ്പെട്ടവളുടെ പ്രണയാര്‍ദ്രമായ പെണ്‍മുഖം തേടിപ്പോയ മനുഷ്യസ്‌നേഹികളായിരുന്നു അവര്‍.


കുട്ടിക്കാലം തൊട്ടേ കഥകളി കണ്ടും 'ആട്ടപ്രകാരം' അറിഞ്ഞാസ്വദിച്ചും വളര്‍ന്ന ഒരുത്തമ സഹൃദയയായിരുന്നു താത്രി എന്നു കേട്ടിട്ടുണ്ട്. കുറേക്കാലം കര്‍ണ്ണാടകസംഗീതവും കഥകളിസംഗീതവും അഭ്യസിക്കുകയും ചെയ്തിരുന്നു. ആറ്റൂരൊരില്ലത്തു ചെന്ന് ഒരു രാത്രി മുഴുവന്‍ താത്രി കഥകളിപ്പദം പാടിവെളുപ്പിച്ച കഥ കേട്ടുകേള്‍വികളിലെ ഒരു വിസ്മയമാണ്.


'ഏഴുരാവൊപ്പം കഥകളി കണ്ടിട്ടും ഏണാക്ഷി എട്ടിനും കാത്തിരുന്നു' എന്ന മട്ടില്‍ ആഴമേറിയ ഒരു കമ്പമായിരുന്നു അത്.


കഥകളിയോടുള്ള ഈ ഗാഢമായ പ്രണയം മാത്രമായിരുന്നു വോ താത്രിക്ക് കാവുങ്ങലാശാനോട്?


ശങ്കരപ്പണിക്കരെ കുട്ടിക്കാലം മുതല്‌ക്കെ താത്രിക്കു പരിചയമുണ്ട്. കാവുങ്ങല്‍ക്കളരിയുടെ ആസ്ഥാനമായ തിച്ചൂരില്‍നിന്ന്, കഥകളിപ്പെട്ടികളേന്തി ദേശമംഗലത്തേക്കും കൂടല്ലൂര്‍ക്കും പോയിരുന്ന ശങ്കരപ്പണിക്കരും സംഘവും കല്പകശ്ശേരിപ്പടിക്കലൂടെയാണ് എന്നും കടന്നുപോയത്.


കളരിയില്‍ ചവിട്ടിയുഴിഞ്ഞ് ദൃഢപ്പെടുത്തിയ കാവുങ്ങല്‍ ശങ്കര പ്പണിക്കരുടെ ലക്ഷണമൊത്ത പുരുഷശരീരം താത്രിയെ മോഹിപ്പിച്ചി രുന്നുവോ?


1968-ല്‍ എഴുതിയ 'സര്‍പ്പം' എന്ന കഥയില്‍ എം. ഗോവിന്ദന്‍ ഇങ്ങനെ വിചാരിക്കുന്നു:


'ആരെയായിരുന്നു അവള്‍ക്കാവശ്യം? കീചകനേയോ ആ വേ ഷം കെട്ടിയ ശങ്കരപ്പണിക്കരേയോ?'


കീചകന്‍ ചൊല്ലാര്‍ന്ന ചൊടിയിലും വല്ലായ്മയിലുമാടിയ വിടന്‍ അവളില്‍ ചൂടുള്ള കാമവികാരങ്ങളുണര്‍ത്തി. അല്ലായ്കില്‍ ചുട്ടിയും ചട്ടയുമഴിക്കാതെ ചെല്ലണമേ എന്നവള്‍ പ്രാര്‍ത്ഥിക്കില്ലായിരുന്നു. കോപ്പിലും തേപ്പിലും അവള്‍ക്കെന്തിന് കമ്പം?


മനുഷ്യനല്ല കലയാണവളില്‍ കാമമുണര്‍ത്തിയത്.'


ഇവിടെ പ്രണയം അസാധുവാകുന്നു.


ലോകപ്രസിദ്ധമായ, കാവുങ്ങല്‍പ്പണിക്കരുടെ കീചകവേഷ ത്തെ വിലയിരുത്തിക്കൊണ്ട്, 'കീചകവേഷത്തിന്റെ സൗഭാഗ്യവും തന്മയത്വവും ഇത്രത്തോളം സാക്ഷാത്ക്കരിച്ച വേറൊരു നടനില്ല' എന്ന് കെ.പി.എസ്. മേനോന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.


അപ്പോള്‍ നമുക്കൊന്നുറപ്പിക്കാം.


സൈരന്ധ്രിക്കു മുന്‍പില്‍ സംഭോഗശൃംഗാരപ്രണയവുമായി പകര്‍ന്നാടിനിന്ന ആ കീചകപ്പണിക്കര്‍ തന്നെയാവും താത്രിയെ മോഹിപ്പിച്ചിട്ടുണ്ടാവുക.


ഈ പകര്‍ന്നാട്ടത്തിലെ കലയും കാമവും കാമനയും പിന്നെയും നമ്മുടെ മികച്ച എഴുത്തുകാരും കലാകാരന്മാരും സര്‍ഗാത്മകമായി വ്യാഖ്യാനിച്ചിട്ടുണ്ട്.


'പരിണയം' എന്ന ചലച്ചിത്രകഥയില്‍ എം.ടി.വാസുദേവന്‍ നായര്‍ സാക്ഷാത്ക്കരിച്ചിട്ടുള്ളത് ഈ പകര്‍ന്നാട്ടത്തിന്റെ അത്യന്തം സൗന്ദര്യാത്മകമായ അതീന്ദ്രിയാനുഭവമാണ്.


'പ്രസവിച്ചാല്‍ എന്റെ കുട്ടി ശ്രീകൃഷ്ണന്റേതോ അര്‍ജുനന്റേ തോ ആണെന്നു ഞാന്‍ പറഞ്ഞോളാം' എന്ന് സംതൃപ്തിപ്പെടുന്ന നായിക നില്ക്കുന്നത് പകര്‍ന്നാട്ടത്തിന്റെ ഏതോ അതീതജന്മങ്ങളിലാണ്. അവള്‍ ചെന്നു പുണരുന്ന 'പ്രാണശരീര'(ഇീാെശര യീറ്യ)മാവട്ടെ കലയുടെ കാലാതീതമായ ചൈതന്യവുമാകുന്നു.


ഇവിടെ നേരിട്ട് താത്രിയുടെ കഥയിലല്ലെങ്കിലും എം.ടി. സഫലീ കരിക്കുന്നത് കേവല കാമമല്ല; മറിച്ച് കാമത്തില്‍നിന്ന് ഉല്‍ഭൂതമാകുന്ന ഉത്കൃഷ്ടവും കാലാതിവര്‍ത്തിയുമാണ് പ്രണയമെന്നാണ്.


'മാറാട്ടത്തില്‍; കൊന്നത് കീചകനെയോ കേളുവിനെയോ എന്ന ദ്വന്ദ്വാത്മക സമസ്യയ്ക്കു മുന്‍പില്‍ പ്രേക്ഷകരെ നിര്‍ത്തിക്കൊണ്ട് ജി.അരവിന്ദന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതും ഇതേ പകര്‍ന്നാട്ടമാണ്.


ഭൂമി വിട്ടുയര്‍ന്നുപോയ ഏതോ ഗന്ധര്‍വയാമത്തിന്റെ സ്വയം പൂര്‍ണനിര്‍വൃതിക്കുശേഷം പിറ്റേന്നു രാവിലെ കുളപ്പടവില്‍ കേവല മനുഷ്യസ്ത്രീയായി താത്രി ഇരിക്കുന്നത് എം.ഗോവിന്ദന്‍ ഇങ്ങനെ വരച്ചുവെച്ചിട്ടുണ്ട്:


'നിര്‍ന്നിമേഷയായ് താത്രിയിരിക്കുന്നു,


നിര്‍വൃതിയാര്‍ന്നും നിറം പകര്‍ന്നും.


മാറിലും തന്‍ മുഖതാരിലും മുദ്രകള്‍


മാരിവില്ലോലും മുകില്‍ കണക്കെ,


നീട്ടിവരച്ച കുറി വേര്‍പ്പില്‍ മാഞ്ഞിടും


അഭ്രത്തരികള്‍ പതിഞ്ഞുമിന്നി


കണ്ടു കഥകളി, കൊണ്ടു കഥകളി


രണ്ടുമകത്തും പുറത്തുമൊപ്പം.


കല്ലിന്‍പടവില്‍, ഞെരിയാണി വെള്ളത്തില്‍


ഉള്ളിലെയോര്‍മയും ഓളമാക്കി,


കണ്ണുനീര്‍ പോലുള്ള തണ്ണീരില്‍ തന്‍ മുഖ-


ക്കണ്ണാടി,-ഒട്ടു കുനിഞ്ഞുനോക്കി


അന്യോന്യം താനും തന്‍ഛായയും; ഇന്നോളം


ഒന്നിച്ചിണങ്ങി വളര്‍ന്നുവന്നോര്‍


പുത്തരിയായിതാ കണ്ടെന്ന നാട്യത്തില്‍


കുത്തിരിക്കുന്നതെന്തു കൂത്ത്!


കൈവിരല്‍ത്തുമ്പാല്‍ത്തുടയ്ക്കുന്നു തന്‍ബിംബം


ചിന്നി, അതൊന്നാകും കാഴ്ചകാണ്മൂ.


തന്നെ നിഷേധിച്ചും നിര്‍മിക്കുമീവിദ്യ


എന്നു മുതല്ക്കു നീയഭ്യസിച്ചൂ?' (ഒരു കൂടിയാട്ടത്തിന്റെ കഥ)



കുറിയേടത്തു താത്രിയെ സംബന്ധിച്ച് ഈ നിരീക്ഷണം തീര്‍ ത്തും ശരിയാണ്.


'തന്നെ നിഷേധിച്ചും തന്നെ നിര്‍മിക്കുക'യായിരുന്നു താത്രി.


സ്വന്തം വിഗ്രഹം ഉടച്ചുതകര്‍ത്ത് പുതിയൊരു താത്രിക്കുട്ടിയെ ഉരുക്കിവാര്‍ക്കുവാന്‍.


വരുംകാലത്തിനുവേണ്ടിയുള്ള ഒരുണര്‍വിന്റെ വിഗ്രഹമാവണം അത് എന്നവള്‍ മോഹിച്ചു.


അതിനവള്‍ കൊടുക്കേണ്ടിവന്നത് ഒരു ജന്മത്തിന്റെ മുഴുവന്‍ വിലയാണ്.






(താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം എന്ന പുസ്തകത്തില്‍ നിന്ന്)

താത്രിക്കുട്ടി

താത്രിക്കുട്ടിയെ അറിയില്ലെ? കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!


പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്. സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്. സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല. അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു. സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.



സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍‌മാരുടെ ജനനമായി. മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. മലബാര്‍-കൊച്ചി-തിരുവിതാം‌കൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാം‌കൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു. ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു. ഒരു വശത്ത് ഒരു തത്വദീക്ഷയു‌മില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല. പുരുഷന്‍‌മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍‌മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.


നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ. ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി! പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാം‌പുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു. 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.



സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്. സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്. പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍‌മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു. അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍‌മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു. താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി. താത്രിയെ നാടുകടത്തുകയും ചെയ്തു. പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍‌വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍‌വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.‍



എന്താണ് സ്മാര്‍ത്ത വിചാരം



ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം. ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും. ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും. ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും. അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.



സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം‌പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം. ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.


ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം. പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ! ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല. സാധനത്തെ പിന്നെ അഞ്ചാം‌പുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക. കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു. രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു. ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ. വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.



വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും. അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും. സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് ദാസി മുഖേന സാധനത്തെ അറിയിക്കും. ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല. ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും. കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.



വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍‌മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്. ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും. എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും. ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും. സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും. പുറത്താക്കപെട്ട പുരുഷന്‍‌മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍‌മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍‌മാരുടെ കൂട്ടത്തിലും ചേരുന്നു.



ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........

ഒന്‍പത് വയസ്സുള്ള താത്രിക്കുട്ടിയുടെ ശരീരത്തില്‍ ആദ്യം കൈവെച്ചതു സ്വന്തം



അഛനായിരുന്നുവത്രെ.പിന്നെ ഗുരു,ആങ്ങള,അമ്മാമന്‍..


വിവാഹരാത്രിയില്‍ ഭറ്ത്താവ് മുറിയീലേയ്ക്കയച്ചത്


അയാള്‍ടെ മൂത്തസഹോദരനെ..


അറിവും പ്രായവുമേറിവന്നപ്പോള്‍,ഒരുതരം പ്രതികാരബുദ്ധിയോടെയാകാം,പലരേയും അഗ്നിനാളത്തിലേയ്ക്കെന്നപോലെ ആകറ്ഷിച്ച്,ദൈനംദിനജീവിതത്തിലെ പല കാര്യങ്ങളും നടത്തിപ്പോന്നിരുന്നു,


അതിബുദ്ധിമതിയും


സഹൃദയുമൊക്കെയായിരുന്ന ഈ വിപ്ലവകാരി.


പ്രാകൃതമായ നിയമമെന്ന് നമ്മളൊക്കെപ്പറയുന്ന്


സ്മാറ്ത്തവിചാരത്തിന്‍ ന്യായമുണ്ടായിരുന്നുവെന്ന് തോന്നുന്നതു, ‘സൂര്യനെല്ലീ’പ്പെണ്‍കുട്ടി ചൂണ്ടിക്ക്കാണിച്ച സകലമാനപേരും രക്ഷപ്പെട്ടതോറ്ക്കുമ്പോഴാണ്‍.